ഹലോ കട്ടപ്പന എസ് ഐ ആണോ? ആശാ ശരത്തിന്റെ ഭർത്താവിനെ കിട്ടിയോ? ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തത് എസ് ഐ സതീഷ് സജീവൻ; സിനിമാക്കാരുടെ പ്രെമോഷൻ അതിബുദ്ധിയിൽ നിലയ്ക്കാതെ റിങ് ചെയ്ത് സ്റ്റേഷനിലെ ലാൻഡ് ഫോണും; പറ്റിക്കൽ വീഡിയോയെ കുറിച്ച് വിശദീകരിച്ച് മടുത്ത് പൊലീസുകാരും; അതൊരു റിക്കോർഡ് വീഡിയോ എന്ന് വിശദീകരിച്ച് ആശാ ശരത്തും; സക്കറിയയെ കാണാതായ പ്രചരണത്തിൽ നടിക്കെതിരെ കേസ് എടുത്തേക്കും
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ഭർത്താവിനെ കാണാനില്ലെന്ന നടി ആശാ ശരത്തിന്റെ സിനിമാ പ്രെമോഷൻ പോസ്റ്റിൽ പെട്ടത് കട്ടപ്പന എസ് ഐ. വീഡിയോ കണ്ട ചിലർ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോൺ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്ഐ. സന്തോഷ് സജീവൻ പറഞ്ഞു. വിഷയത്തിൽ ഇടുക്കി പൊലീസിന് പരാതിയും കിട്ടിയിട്ടുണ്ട്. എവിടെ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് 'ഭർത്താവിനെ' കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞുള്ള വീഡിയോ ആശാ ശരത് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇതാണ് എസ് ഐയെ വെട്ടിലാക്കിയത്.
മേക്കപ്പില്ലാതെ 'ദുഃഖിത'യായാണ് ആശ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഗതി പറ്റിക്കലാണെന്നറിയാതെ ആയിരക്കണക്കിനുപേർ വീഡിയോ ഷെയർ ചെയ്തു. കളിപ്പിക്കലാണെന്ന വാർത്ത പുറത്തുവന്നതോടെ ആശയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. പൊലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുൻകൂർ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഐ.പി.സി. 107, 117, 182 വകുപ്പുകൾ, ഐ.ടി. ആക്ട്- സി.ആർ.പി.സി. വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി ലോക്സഭയിൽ പ്രസ്താവിച്ച അതേ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ആശാ ശരത്തിനെതിരെ കേസെടുക്കണമോ എന്ന ചോദ്യം പൊലീസിന് മുന്നിലുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക.
കെ.കെ രാജീവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷന്റെ ഭാഗമായിരുന്നു ആ വീഡിയോ. ചിത്രത്തിൽ ആശ അവതരിപ്പിക്കുന്ന കഥാപാത്രമായ ജെസ്സിയുടെ ഭർത്താവ് സക്കറിയയെ കാണാതെ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വീഡിയോയിൽ കട്ടപ്പന സ്റ്റേഷനെ കുറിച്ച് പറഞ്ഞതോടെ നിലയ്ക്കാത്ത ഫോൺ കോളുകളാണ് എത്തിയത്. ആശാ ശരത്തിന്റെ ഫോൺ നമ്പർ അറിയാത്തവരാണ് ഇങ്ങോട്ട് വിളിച്ചത്. ചിലർ എസ് ഐയുടെ ഔദ്യോഗിക ഫോണിലേക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും പെട്ടു പോയത് കട്ടപ്പനയിലെ പൊലീസ് സ്റ്റേഷനായിരുന്നു.
അത് ലൈവ് ആയിരുന്നില്ലെന്ന് ആശാ ശരത്
അത് റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. തീർത്തും പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഒരു വീഡിയോ. അതിന് 'എവിടെ' പ്രൊമോഷണൽ വീഡിയോ എന്ന് നമ്മൾ ഹെഡിങ്ങും കൊടുത്തിരുന്നു. അത് മാത്രമല്ല വീഡിയോയുടെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നുമുണ്ട്. പിന്നെ അതിൽ ഞാൻ പറഞ്ഞതൊന്നും എന്റെ കാര്യങ്ങൾ അല്ലല്ലോ. എന്റെ ഭർത്താവിന്റെ ശരത് എന്നാണെന്നും വർഷങ്ങളായി ദുബായിൽ ജീവിക്കുന്നവർ ആണെന്നും എന്റെ പേജിൽ ഉള്ളവർക്കൊക്കെ അറിയാവുന്നതാണ്. പടത്തിന്റെ പ്രൊമോഷൻ മാത്രം ലക്ഷ്യം വച്ച് കൊണ്ടുള്ള വീഡിയോ ആണ്. അതിലെ എന്റെ കഥാപാത്രം ജെസി വന്നു സംസാരിക്കുന്ന പോലെയാണ് ഞാൻ ആ വീഡിയോ ചെയ്തിട്ടുള്ളത്. അല്ലാതെ ആശാ ശരത് സംസാരിക്കുന്നത് പോലെ അല്ല. അതുകൊണ്ടാണല്ലോ അതിന്റെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നത്.-ഇതാണ് വിവാദത്തോട് നടിയുടെ പ്രതികരണം.
ഞാൻ പറയുന്ന കാര്യമാണെങ്കിൽ അങ്ങനെ എഴുതിക്കാണിക്കേണ്ട കാര്യമില്ലല്ലോ, ഞാൻ പറയുന്ന കാര്യമാണെങ്കിൽ സക്കറിയയെ കുറിച്ചല്ലല്ലോ ശരത്തിനെ കുറിച്ചല്ലേ പറയേണ്ടത്. ഈ സിനിമ കാണുമ്പോൾ അറിയാം എന്തായിരുന്നു അങ്ങനെ ഒരു വീഡിയോയുടെ പശ്ചാത്തലം എന്ന്. ഇടുക്കിയിൽ നടക്കുന്ന ഒരു കഥയാണ്. പക്കാ നാട്ടിൻപുറത്തുകാരിയാണ് അതിലെ ജെസി. ആ വീഡിയോയിൽ ഉള്ള ലുക്ക് പോലും ജെസിയുടേതാണ്. ഭയങ്കര ഡൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വീഡിയോ പൂർണമായും കണ്ടവർക്കൊക്കെ മനസ്സിലായിട്ടുണ്ടാകും അതൊരു പ്രൊമോഷണൽ വീഡിയോ മാത്രമാണെന്ന്. പക്ഷേ പെട്ടെന്ന് ഇങ്ങനൊരു വീഡിയോ കണ്ടപ്പോൾ എന്നെ സ്നേഹിക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിച്ചു എന്നറിഞ്ഞതിൽ സങ്കടമുണ്ട്.
ശരത്തിന്റെ ഫോട്ടോ ഒക്കെ വച്ച് കാണാതായി എന്നുള്ള തരത്തിലും പല കള്ളപ്രചാരണങ്ങളും നടക്കുന്നുണ്ട്. അങ്ങനെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നതിനെ കുറിച്ചൊന്നും നമ്മൾ ആകുലപ്പെട്ടിട്ട് കാര്യമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. അവരുടെ കയ്യിൽ ഫോൺ ഇരിക്കുന്നു. അവർ എന്തും ചെയ്യുന്നു. അതൊന്നും നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാറേയില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഭയങ്കര ആക്റ്റീവ് ആയിട്ടുള്ള ആളല്ല.. എന്റെ പടത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അങ്ങനെ ഒരു വിഡിയോ ചെയ്തത് തന്നെ. ആ പടം എന്ന് പറയുന്നത് അതാണ്. ജെസി എന്ന കഥാപാത്രം അവരുടെ കാണാതെ പോയ ഭർത്താവിനെ കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ്.
എനിക്കൊരു പ്രശ്നം ഉണ്ടെങ്കിൽ ഞാനിങ്ങനെ വീഡിയോ ആയി വരേണ്ട ആവശ്യമുണ്ടോ?. ഫേസ്ബുക്കിലൂടെ അല്ലലോ ആദ്യം പൊലീസിലല്ലേ ഞാൻ അറിയിക്കേണ്ടത്. ഞാൻ കട്ടപ്പനക്കാരി അല്ല എന്റെ ഭർത്താവിന്റെ പേര് സക്കറിയ എന്നല്ല, എന്റെ ഭർത്താവ് ഇൻസ്ട്രുമെന്റസ് വായിക്കുന്ന ആളല്ല. ഇതെല്ലം എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.. ഞാൻ ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലല്ലോ. വീഡിയോ തുടങ്ങുന്നത് തന്നെ എവിടെ എന്ന ഹെഡിങ് ഇട്ടിട്ടാണ്. വീഡിയോ അവസാനിക്കുന്നതും എവിടെയുടെ ടൈറ്റിൽ എഴുതിയക്കാണിച്ചിട്ടാണ്.
പക്ഷേ ആ വീഡിയോ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാനായിട്ട് എഡിറ്റ് ചെയ്തു പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്നും നമുക്ക് ഒന്നും ചെയ്യാനാവില്ല.. അത് ഞങ്ങളുടെ എവിടെ ടീം ഒരുമിച്ച് തീരുമാനിച്ച് ചെയ്ത ഒരു വീഡിയോ ആയിരുന്നു. മാർക്കറ്റിങ് എന്ന രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. അതിൽ തെറ്റിദ്ധാരണ പരത്തുന്ന എന്തെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും ആശാ ശരത് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍