പ്രവാസി ചിട്ടിക്ക് കിട്ടിയത് വെറും പത്തു കോടി; യൂറോപ്പ് മലയാളികളും കൈവിട്ടു; പിണറായിയുടെ ലണ്ടൻ യാത്രക്ക് കരുവാക്കിയതും പ്രവാസി ചിട്ടിയെ; യഥാർത്ഥ ഉദ്ദേശം മണിയടിക്കലും; പരസ്യത്തിനു കോടികൾ പൊട്ടിച്ചിട്ടും ജനം മുഖം തിരിച്ചു; സുരക്ഷയുടെ പേരിലും ലക്ഷങ്ങൾ ചെലവാക്കിയപ്പോൾ പാളുന്നത് കേരള വികസനത്തെ കുറിച്ചുള്ള 60,000 കോടിയുടെ തള്ളുകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിന്റെ വികസനം ഇനി പ്രവാസികളുടെ കയ്യിൽ. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി മുടിഞ്ഞ കേരളത്തിന് മറ്റെവിടെ നിന്നും ഇനി പ്രതീക്ഷയില്ലെന്നു കണ്ടപ്പോൾ ധനമന്ത്രി തോമസ് ഐസക്കിന് വകുപ്പിൽ റിട്ടയർ ചെയ്യാനിരുന്ന ഒരു മഹാബുദ്ധിമാൻ ഓതിക്കൊടുത്ത മഹാമന്ത്രം. വിരമിച്ചാലും ലക്ഷങ്ങൾ കയ്യിൽ എത്തുന്ന ജോലികൾ കൂടെയുണ്ടാകണം എന്ന് ബുദ്ധിമാന്മാരായ സർക്കാർ ഉദ്യോഗസ്ഥർ വിചാരിക്കുന്നത് തെറ്റല്ല, എന്നാൽ അതിനു കുട പിടിക്കാൻ പ്രായോഗിക ബുദ്ധി നഷ്ടമാകുന്ന ഭരണാധികാരികൾ തയാറാകുമ്പോൾ കേരളത്തിന്റെ ഖജനാവ് ചോർത്തിയ വമ്പൻ പദ്ധതികളിൽ ഒന്നായി മാറാൻ പ്രവാസി ചിട്ടിയും തയ്യാറെടുക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ തെളിയിക്കുന്നത്. രണ്ടു വർഷമായി പ്രവാസി ചിട്ടി അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും ലക്ഷ്യത്തിന്റെ പരിസരത്തൊന്നും എത്തിക്കാൻ ഭരണ കാലാവധിയുടെ പാതി പിന്നിട്ട കേരള സർക്കാരിന് കഴിയാതെ പോകുകയാണ്.
ആദ്യ ഘട്ടത്തിൽ ഗൾഫ് മലയാളികളെ ഉന്നമിട്ട പ്രവാസി ചിട്ടിയോടു വെത്യസ്ത കാരണങ്ങളാൽ ആവശ്യത്തിന് ആളുകളെ കിട്ടാതെ വന്നപ്പോഴാണ് യൂറോപ്പ് എന്ന ലക്ഷ്യം കേരള സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ അതാതു നാടുകളിലെ പൗരത്വം എടുത്തു കേരളത്തിലെ പൂർവ്വാർജ്ജിത സ്വത്തുക്കൾ പോലും വിറ്റു തീർത്തു പണം അതാതു രാജ്യങ്ങളിൽ എത്തിക്കുന്ന യൂറോപ്പ് മലയാളിയെ ആകർഷിക്കാൻ പ്രവാസി ചിട്ടിയൊന്നും പോരാതെ വരും എന്ന പ്രായോഗികത പറഞ്ഞു കൊടുക്കാൻ കേരള സർക്കാരിന് മുന്നിൽ ആരും എത്തിയില്ല എന്നതല്ല, മറിച്ചു വേറെ ചില കാര്യങ്ങൾ സാധിക്കാൻ യൂറോപ്പിലും പ്രവാസി ചിട്ടി അവതരിപ്പിക്കുക എന്നതായിരുന്നു വസ്തുത. ഇക്കാര്യം ലണ്ടനിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു വക്തമാക്കുകയും ചെയ്തിരുന്നു.
സമ്പാദ്യ ലക്ഷ്യം എന്നതിലുപരി നാടിന്റെ വികസനത്തിൽ പങ്കാളികൾ ആകാൻ വേണ്ടിയാണു യൂറോപ്പ് മലയാളികൾ പ്രവാസി ചിട്ടിയെ കാണേണ്ടതെന്നും പിണറായി വിജയനും തോമസ് ഐസക്കും പല വേദികളിലും ആവർത്തിച്ചിരുന്നു. എന്നാൽ രാഷ്ട്രീക്കാർക്കു ഇല്ലാത്ത നാടിനോടുള്ള സ്നേഹം പ്രവാസി കാട്ടേണ്ടതുണ്ടോ എന്ന ചോദ്യം തീർച്ചയായും വിദേശ മലയാളികളുടെ മനസ്സിൽ എത്തിയിരിക്കണം. ഇതുവരെ ലഭിച്ച പത്തു കോടിയെന്ന നാമമാത്ര തുക തെളിയിക്കുന്നതും ഇതുതന്നെ. എന്നാൽ തുക ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കാണെന്നും യൂറോപ്പ് മലയാളികളുടെ പണം ഇതിൽ കാര്യമായി ഇല്ലെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ അടുത്ത കാലത്തുണ്ടായ കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ വിവാദങ്ങളോട് ഏറ്റവും കൂടുതൽ വിമർശം ഉണ്ടായതു പ്രവാസി മലയാളികളിൽ നിന്നുമാണെന്ന യാഥാർഥ്യം മുന്നിൽ നിൽക്കെ കേരള സർക്കാരിന്റെ പദ്ധതിയോടു മുൻപിൻ നോക്കാതെ പ്രവാസികൾ പിന്തുണ നൽകുമെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മോഹം കൂടിയാണ് പ്രവാസി ചിട്ടിയുടെ അതിദാരുണമായ അവസ്ഥ തെളിയിക്കുന്നത്.
പ്രളയ ശേഷം സ്വന്തം നാടിനോട് കൂറ് കാട്ടി കോടികൾ കേരളത്തിൽ ആശ്വാസമായി എത്തിച്ച പ്രവാസികൾ ഇപ്പോൾ ഫണ്ട് ധൂർത്തിന്റെ കഥകൾ കേട്ട് നിരാശരായിരിക്കുകയാണ്. ഇതിനൊപ്പം ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്തതിൽ പ്രവാസികളിൽ നല്ല പങ്കും മുഖം തിരിച്ച സാഹചര്യത്തിൽ കൂടിയാണ് അവരുടെ പിന്തുണ തേടി കേരളം പ്രവാസി ചിട്ടിയെന്ന ആശയം അവതരിപ്പിക്കുന്നത്. ലോകകേരള സഭയെന്ന പേരിൽ മറ്റൊരു വെള്ളാനയെ കേരള സർക്കാർ സൃഷ്ടിച്ചെങ്കിലും ഇത്തരം പദ്ധതികളോട് പ്രവാസി സമൂഹത്തിന്റെ നിക്ഷേപ താൽപര്യം എന്തെന്ന് പ്രാഥമിക ചർച്ചകൾ പോലും അതിലെ അംഗങ്ങളെ എങ്കിലും ഉൾപ്പെടുത്തി നടത്തിയിട്ടില്ല എന്നതും ചിട്ടി പൊളിയുന്നു എന്ന വാർത്തകൾ എത്തുമ്പോൾ കൂട്ടിവായിക്കപ്പെടണം.
തുടക്കത്തിലേ പദ്ധതി ഇഴയുകയാണ് എന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രവാസി ചിട്ടി കൂടി കൂട്ടിക്കെട്ടിയിരുന്നു . ആദ്യ സമയത്തു അഞ്ച് കോടി രൂപ പരസ്യത്തിനും മറ്റുമായി ചെലവാക്കിയപ്പോൾ ചിട്ടിക്കായി കിട്ടിയത് വെറും മൂന്നു കോടി മാത്രമായിരുന്നു. പ്രവാസി ചിട്ടി മറ്റൊരു വെള്ളാന ആയി മാറുന്നു എന്ന് ബോധ്യമായത് ആ ഘട്ടത്തിലാണ്. തുടർന്ന് ഗൾഫ് മലയാളികളിൽ ഇടതുപക്ഷ ആഭിമുഖ്യമുളവർ മിനക്കെട്ടു നടത്തിയ പ്രചാരണ ഭാഗമായാണ് ഇപ്പോൾ പത്തു കോടി രൂപ കെഎസ്എഫ്ഇയിൽ എത്തിയത്. എന്നാൽ പരസ്യവും കെഎസ്എഫ്ഇ നടത്തിപ്പുകാരുടെ വിദേശ യാത്രകളും പൊടിപൊടിച്ചപ്പോൾ ചിലവും കുത്തനെ ഉയർന്നു.
ഇതുവരെ ചിട്ടി പ്രചാരണത്തിന് ചെലവാക്കിയത് 10.34 കോടി രൂപയാണ്. അതായതു രണ്ടു വർഷം ആയിട്ടും ചെലവ് തന്നെയാണ് മുന്നിൽ എന്ന് വ്യക്തം. മുഖ്യമന്ത്രി നടത്തിയ യൂറോപ് യാത്രയിൽ ജമ്പോ ടീം കൂടെ ചേർന്നപ്പോൾ കെഎസ്എഫ്ഇയുടെ രണ്ടാം നിര ജീവനക്കാർ വരെ സംഘത്തിൽ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. കെഎസ്എഫ്ഇ എംഡിയെ യൂറോപ്പിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പലപ്പോഴും ഫോൺ എടുത്തിരുന്നത് യാത്ര സംബന്ധിച്ച് ഉത്തരം നൽകാൻ യാതൊരു അനുവാദവും ഇല്ലാതിരുന്ന ഒരു കീഴുദ്യോഗസ്ഥൻ ആയിരുന്നു. ഇതൊക്കെ സർക്കാർ പണം ദൂർത്തടിക്കാൻ ഉള്ളതാണ് എന്ന സന്ദേശമാണ് തുടർച്ചയായി നൽകുന്നത്.
ഇതിനു പുറമെയാണ് കെഎസ്എഫ്ഇയെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തിയ ലണ്ടൻ യാത്ര. യഥാർത്ഥത്തിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിന്റെ മണിയടി ആയിരുന്നു ആ യാത്രയുടെ ഉദ്ദേശം. മാസങ്ങൾക്കു മുൻപ് വിറ്റുതീർന്ന മസാല ബോണ്ട് ഇത്തരത്തിൽ മണിയടിച്ചു ഉത്ഘാടനം ചെയ്യുന്നത് തന്നെ പൊള്ളത്തരമാണ്. വെറും അനാവശ്യമായ ഏർപ്പാട് എന്ന് വിമർശകർക്ക് പറയാമെങ്കിലും രാഷ്ട്രീയകർക്കു പൊതുവെ ഒഴിവാക്കാൻ കഴിയാത്ത തള്ളുകളുടെ ഗണത്തിൽ പെടുത്താവുന്നതാണ് ഈ മണിയടിയും.
എന്നാൽ രാഷ്ട്രീയ വിമർശം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് യാത്രയിൽ യൂറോപ്പ് പ്രവാസി ചിട്ടി എന്ന ആശയം കൂട്ടിച്ചേർത്തത്. ഇത്രയധികം പണം ചെലവിട്ടു ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ അതിനു ആവശ്യത്തിന് ഉപയോക്താക്കളെ കിട്ടുമോ എന്ന പ്രാഥമിക വിപണി പഠനം പോലും നടത്താതെയാണ് കെഎസ്എഫ്ഇയും കിഫബിയും ലണ്ടനിലേക്ക് ഇറങ്ങി തിരിച്ചത്. നിസാര നിക്ഷേപം നടത്തി പോലും ഒരു ഉൽപ്പനം വിപണിയിൽ എത്തിക്കുമ്പോൾ നിക്ഷേപകർ വിപണി പഠനം നടത്തിയിരിക്കും എന്ന പ്രാഥമിക തത്വമൊക്കെ കേരള സർക്കാരിന് മുന്നിൽ എത്തുമ്പോൾ പാഴ്വേലയായി മാറി എന്നതും പ്രവാസി ചിട്ടിയുടെ നിലവിലെ അവസ്ഥ വക്തമാകുന്നു.
അതിനിടെ, ഈ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് പരമാവധി പദ്ധതികൾ കിഫബിയെ കൊണ്ട് ഏറ്റെടുപ്പിക്കാൻ നീക്കം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്കു തിരിച്ചടിയാണ് പ്രവാസി ചിട്ടിയിലെ മനം മടുപ്പിക്കുന്ന ധനശോഷണം. ഇതിനകം 30000 കോടി രൂപയുടെ പദ്ധതികൾ അന്തിമ രൂപരേഖ ആയെന്നു ലണ്ടനിൽ പ്രസംഗിച്ച മുഖ്യമന്ത്രി അത് 40000 കോടിയിലേക്കു ഉടൻ എത്തുമെന്നും സൂചിപ്പിച്ചു. സർക്കാർ കാലാവധി അവസാനിപ്പിക്കും മുൻപ് 60000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. എന്നാൽ ഇതിനൊക്കെ പണമെവിടെ എന്ന വിമർശകരുടെ ചോദ്യത്തിനുള്ള കേരള സർക്കാരിന്റെ ഉത്തരമാണ് കിഫബിയും പ്രവാസി ചിട്ടിയും.
മസാല ബോണ്ടും പ്രവാസി ചിട്ടിയും ഒക്കെ തിരിച്ചു നൽകേണ്ട പണം കൂടിയാകുമ്പോൾ വികസന പദ്ധതികൾ ഇഴയുന്ന നാട്ടിൽ ഇതൊക്കെ എങ്ങനെ സാധിച്ചെടുക്കും എന്ന ആശങ്ക കൂടിയാണ് പ്രവാസി ചിട്ടിയിലേക്കു ഫണ്ട് ഒഴുകാൻ തടസമായി നിൽക്കുന്നതെന്നു വ്യക്തം. മസാല ബോണ്ട് വഴി വെറും രണ്ടായിരം കോടിയാണ് പിരിഞ്ഞത് എന്നിരിക്കെ പ്രവാസി ചിട്ടിയിലെ നാമമാത്ര തുകയും അത് പിരിച്ചെടുക്കാൻ അതിനേക്കാൾ കൂടിയ തുകയും ചെലവിട്ട സർക്കാർ ഇത്ര വലിയ തുകയുടെ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ അതെന്തു വികസന മാതൃക എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. തൽക്കാലം ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്