ബൈക്കിൽ കടന്നത് തടിച്ച കഷണ്ടിക്കാരൻ; ഓടിയത് ഫ്രഞ്ച് താടിയുള്ള ബർമുഡാധാരി; നിയന്ത്രിച്ചത് ഗുണ്ടാലുക്കുള്ള തടിയൻ; ഇരുമ്പ് കമ്പിയോ കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവാണ് ലക്ഷ്മിയുടെ വയറിലുണ്ടായിരുന്നത്; ദുരൂഹ സാഹചര്യത്തിൽ കണ്ടവർ ബാലുവിന്റെ മരണം ഉറപ്പാക്കി ലക്ഷ്മിയേയും വകവരുത്താൻ ശ്രമിച്ചു കാണും: ബാലഭാസ്കറിന്റെ അപകടത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി കലാഭവൻ സോബിൻ; അർജുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തതിലും ദുരൂഹത; നേരറിയാൻ സിബിഐ എത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ കാർ അപകടത്തിൽ പെട്ടപ്പോൾ ഓടിരക്ഷപ്പെട്ട മൂന്ന് പേരേയും തിരിച്ചറിഞ്ഞുവെന്നാണ് കലാഭവൻ സോബിൻ പറയുന്നത്. ഇവരെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞു. എന്നാൽ ഇത് ആരെന്ന് അറിയില്ലെന്നും സോബിൻ പറയുന്നു. ബൈക്കിൽ കടന്നത് തടിച്ച കഷണ്ടിക്കാരനാണെന്നും ഓടിമറഞ്ഞത് ബർമൂഡാധാരിയാണെന്നും പറയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിച്ചത് തടിയൻ ഗുണ്ടയാണെന്നുമാണ് സോബിൻ പറയുന്നത്. ഇത് ആരെന്ന് ബാലുവിന്റെ അച്ഛന് അറിയാമെന്നും പറയുന്നു. എന്നാൽ വിശദാംശങ്ങൾ പുറത്തു വിടാൻ അദ്ദേഹം തയ്യാറുമല്ല. അതിനിടെ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് ബാലഭാസ്കറിന്റെ കുടുംബം പറയുന്നത്. അർജുൻ എന്ന ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തത് ദുരൂഹമാണ്. വാഹനം ഓടിച്ചത് അർജുനാണെന്ന് ഏതാണ്ട് തെളിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് അർജുനെ ചോദ്യം ചെയ്യാത്തത് അത്ഭുതമാണെന്നാണ് അവരുടെ വാദം.
അതിനിടെ ബാലുവിന്റെ അച്ഛനെ കണ്ടു മടങ്ങുമ്പോൾ തനിക്കെതിരെ വധ ശ്രമമുണ്ടായെന്നും സോബിൻ പറയുന്നു. പന്തളത്തിന് അടുത്ത് കുളനടയിലായിരുന്നു ആക്രമിക്കനുള്ളശ്രമം. ഒരുവാഹനം ചെയ്സ് ചെയ്തെത്തി സോബിന്റെ വാഹനെ തടഞ്ഞു നിർത്തുകയായിരുന്നു. നമ്പർ എഴുതി എടുക്കുന്നത് കണ്ടപ്പോൾ തർക്കമായി. ഇതിനിടെ ഇവർ സ്ഥലം വിട്ടു. ഈ കാറിന് നമ്പർ പ്ലേറ്റില്ലായിരുന്നുവെന്നും സോബിൻ പറയുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തി മടങ്ങുമ്പോഴായിരുന്നു ഈ ആക്രമണം. ബാലഭാസ്കറിന്റെ അപകട സമയത്ത് അതുവഴി സോബിനും പോയിരുന്നു. അവിടെ കണ്ട ദുരൂഹതകൾ അന്ന് തന്നെ ബാലഭാസ്കറിന്റെ സുഹൃത്തായി പ്രകാശൻ തമ്പിയെ അറിയിച്ചു. എന്നാൽ ഒന്നും നടന്നില്ല. പ്രകാശൻ തമ്പി സ്വർണ്ണക്കടത്തിൽ അറസ്റ്റിലായതോടെയാണ് സോബിന് സംശയം വന്നത്.
ഇത് ചർച്ചയായി. ഈ സാഹചര്യത്തിലാണ് ചില ഫോട്ടോകൾ ബാലഭാസ്കറിന്റെ ബന്ധുക്കൾ സോബിനെ കാണിച്ചത്. അതാണ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് പുതിയ സംശയങ്ങൾ ചർച്ചയാകുന്നത്. അതായത് ബാലഭാസ്കറിനെ അറിയാവുന്ന മൂന്ന് പേർ കൂടി അവിടെ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ബാലുവും ഭാര്യയും കുഞ്ഞും മരണ വെപ്രാളത്തിൽ പിടയുമ്പോൾ റോഡിന് ഇരുവശത്തു നിന്നും രക്ഷപ്പെട്ടവരെയാണ് തിരിച്ചറിഞ്ഞത്. കഷണ്ടിക്കാരനാണ് ബൈക്കിൽ രക്ഷപ്പെട്ടത്. താരതമ്യേനെ സുമഖനായിരുന്നു മറ്റേയാൾ. ഓടിരക്ഷപ്പെട്ട ഇയാൾ ബെർമുഡയാണ് ധരിച്ചത്. മെലിഞ്ഞ് ഫ്രഞ്ച് താടി വച്ചിരുന്നു ഇയാൾ. അവിടെ കാര്യങ്ങൾ നിയന്ത്രിച്ചത് ഗുണ്ടാ ലുക്കുള്ള തടിയനായിരുന്നു-ഇതാണ് സോബിൻ പറയുന്നത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ വയറിൽ മാരക മുറിവുണ്ടായിരുന്നു. ഇതാണ് പരിക്ക് ഗുരുതരമാകാൻ കാരണവും. ഇരുമ്പ് കമ്പിയോ കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവാണ് ഇതെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. ഈ വിവരം ക്രൈംബ്രാഞ്ചിനും ലഭിച്ചിരുന്നു. ഒരുപക്ഷേ അവിടെ ദുരൂഹ സാഹചര്യത്തിൽ കണ്ടവർ ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താൻ ശ്രമിച്ചതാണോ എന്നും സംശയമുള്ളതായി സോബിൻ പറയുന്നു. സോബിയുമായുള്ള കൂടിക്കാഴ്ചയോടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പിക്കുകയാണ് ബാലുവിന്റെ അച്ഛനും.
നേരത്തെ ഫോറൻസിക് സംഘം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഫോറൻസിക് പരിശോധനയുടെ ഭാഗമായാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി, അമ്മ ശാന്തകുമാരി, ഭാര്യ ലക്ഷ്മി എന്നിവരുടെ രക്തസാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നറിയുകയാണ് ഫോറൻസിക് പരിശോധനയുടെ ലക്ഷ്യം. നേരത്തെ അർജുന്റെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. വാഹനത്തിന്റ സീറ്റിൽനിന്നുലഭിച്ച രക്തസാമ്പിളുമായി താരതമ്യപഠനം നടത്തിയാണിത് ഉറപ്പിക്കുക. പരിശോധനാഫലം ഉടൻ ലഭിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.
ഇതേസമയം മൊബൈൽ ഫോൺ കോൾ പരിശോധനയിൽനിന്ന് നിർണായകവിവരങ്ങൾ ലഭ്യമായതായും സൂചനയുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബാലഭാസ്കറിന്റെ മൊബൈലിലേക്ക് കോളുകൾ വന്നിട്ടില്ല. എന്നാൽ, ഇതിനുമുമ്പ് ചില കോളുകൾ വന്നിട്ടുണ്ട്. ഈ കോളുകൾക്ക് പിന്നിലുള്ളവരെ അന്വേഷകസംഘം ഉടൻ ചോദ്യംചെയ്യും. രക്ഷാപ്രവർത്തനം നടത്തിയ നന്ദു, പ്രണവ്, അപകടം നടന്നതിന് ശേഷം ഇതുവഴി കടന്നുപോയ കലാഭവൻ സോബിൻ എന്നിവരുടെ മൊബൈൽ ലൊക്കേഷൻ പള്ളിപ്പുറത്തുണ്ടായതായും തെളിഞ്ഞു.
സോബിൻ ഉറച്ചു പറയുന്നത് അപകടം കൊലപാതകമെന്ന്
ആരൊക്കെയാണ് കാർ അപകടം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ഇപ്പോൾ തനിക്കും ബാലഭാസ്കറിന്റെ കുടുംബത്തിനും അറിയാം. നാല്പതോളം ഫോട്ടോകൾ ആണ് അവർ എനിക്ക് കാണിച്ചു തന്നത്. ഞാൻ സംശയത്തോടെ കണ്ടവർ അവർ മൂന്നുപേരെയും ബാലഭാസ്കറിന്റെ കുടുംബം കാണിച്ച ഫോട്ടോയിൽ ഉണ്ട്. ഇവരെ ബാലഭാസ്കറിന്റെ കുടുംബത്തിന് അറിയാം. ഇവർ ആരെന്നു എനിക്ക് അറിയില്ല. ഈ ഫോട്ടോകൾ ബാലഭാസ്കറിന്റെ കുടുംബത്തിന് എങ്ങിനെ ലഭിച്ചെന്നു എനിക്ക് അറിയില്ല പക്ഷെ താൻ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ പോയപ്പോൾ ഇത്തരം ആളുകളെ കുറിച്ച് പറഞ്ഞപ്പോൾ ക്രൈംബ്രാഞ്ച് ഒരു ഫോട്ടോയും തന്നെ കാണിച്ചില്ല. ആരാണ് അവരെന്നും ചോദിച്ചില്ല. താൻ പറഞ്ഞത് എഴുതി എടുക്കുക മാത്രമാണ് ചെയ്തത്. അന്ന് കണ്ട ആളുകളെ പിന്നീട് തിരിച്ചറിയാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ തിരിച്ചറിയും എന്ന് ഞാൻ പറഞ്ഞു-സോബിൻ ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
ആരെന്നു എനിക്കറിയില്ലെന്നു ക്രൈം ബ്രാഞ്ചിനോട് ഞാൻ പറഞ്ഞ ആളുകളെയാണ് ബാലഭാസ്ക്കറിന്റെ കുടുംബം കാണിച്ച ഫോട്ടോയിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞത്. എന്തായാലും ബാലഭാസ്കറിന്റെ കാർ അപകടം അപ്രതീക്ഷിതമായി സംഭവിച്ചതല്ല എന്ന് എനിക്ക് ഉറപ്പാണ്. അതൊരു മനഃപൂർവം വരുത്തിയ അപകടമാണ്. ക്രൈംബ്രാഞ്ച് അത് വെറുമൊരു അപകടം എന്ന് പറഞ്ഞാൽ എന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഞാൻകോടതിയോട് ആവശ്യപ്പെടും. നമ്മൾ കണ്ടകാര്യം ഇല്ലാ എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞാൽ അതെങ്ങിനെ ശരിയാകും. ഒരിന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് കണ്ട കാര്യം പറയാം. അതാണ് ഞാൻ പറഞ്ഞത്. പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാകാൻ ഞാൻ തയ്യാറാണ്. ഈ ആവശ്യം തന്നെയാണ് ഞാൻ കോടതിക്ക് മുന്നിലും ആവശ്യപ്പെടുക. കാർ അപകടം വെറുമൊരു അപകടം ആയേക്കില്ല എന്ന് പറഞ്ഞ ക്രൈംബ്രാഞ്ച് ഇപ്പോൾ ചുവട് മാറ്റിയിട്ടുണ്ട്. എന്നെ പിടിച്ച് ജയിലിൽ ഇട്ടാലും ഞാൻ പറയും, അത് ഒരു അപകടമരണമല്ലെന്ന്. അതുകൊണ്ട് തന്നെയാണ് പോളീഗ്രാഫ് ടെസ്റ്റിന്റെ കാര്യം ഞാൻ എടുത്തിടുന്നത്-സോബിൻ പറയുന്നു.
സ്വർണം കടത്ത് പ്രശ്നം വന്നപ്പോൾ ഞാൻ ആരോപിച്ച കാര്യമല്ല ഇത്. അപകടം നടന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞ കാര്യമാണ്. ബാലു മരിച്ചപ്പോൾ പറഞ്ഞ കാര്യമാണ്. മധു ബാലകൃഷ്ണനോട് പറഞ്ഞപ്പോൾ പ്രകാശ് തമ്പിയെ വിളിച്ചു പറയാനാണ് പറഞ്ഞത്. അതുപ്രകാരം പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്ന കാര്യവുമാണ്. പ്രകാശ് തമ്പിയെക്കുറിച്ച് ഒരു സംശയവും അപ്പോൾ ഒരു മാധ്യമങ്ങളിൽ നിന്നും വന്നിരുന്നില്ല. വീട്ടുകാർ പോലും ആ ഘട്ടത്തിൽ അങ്ങിനെ ഒരാക്ഷേപം ഉന്നയിച്ചിരുന്നില്ല. അല്ലെങ്കിൽ ഞാൻ കേട്ടിരുന്നില്ല. പ്രകാശൻ തമ്പിയെ അറസ്റ്റ് ചെയ്ത്കഴിഞ്ഞപ്പോൾ മാത്രമാണ് എല്ലാം ഒന്നുകൂടി പൊന്തിവന്നത്. ക്രൈംബ്രാഞ്ചിനോട് ഞാൻ വിശദീകരിച്ച കാര്യമാണ്. എന്തുകൊണ്ട് എനിക്ക് സംശയം വന്നു എന്ന കാര്യവും ക്രൈംബ്രാഞ്ചിനു മുന്നിൽ ഞാൻ വിശദമാക്കിയിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഒരാൾ സംസാരിച്ചാൽ മതി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കണം. എന്തുകൊണ്ടാണ് ലക്ഷ്മി സംസാരിക്കാത്തത്. എനിക്കും നിങ്ങൾക്കുമെല്ലാം ബാലഭാസ്കർ ഒരു കലാകാരൻ മാത്രമാണ്. .ലക്ഷ്മിക്ക് അങ്ങിനെയല്ല. ലക്ഷ്മിയുടെ ഭർത്താവാണ്. സ്വന്തം ഭർത്താവ് മരിച്ച ഒരു കാർ അപകടത്തിലെ വസ്തുതകൾ വിശദമാക്കേണ്ടതും സംശയങ്ങൾ ദുരീകരിക്കേണ്ടതും ഭാര്യ എന്ന നിലയിൽ ലക്ഷ്മിയുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ തുറന്നു പറയാൻ ലക്ഷ്മി തയ്യാറാകണം-സോബിൻ പറയുന്നു.
സോബിൻ തിരിച്ചറിഞ്ഞവർ ആരെന്നു വെളിപ്പെടുത്താൻ ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി തയ്യാറായില്ല. ഞങ്ങൾ നോക്കുന്നത് ക്രൈംബ്രാഞ്ച് അന്വേഷണം ഏതുവഴി പോകും എന്നാണ്-മറുനാടനോട് കെ.സി.ഉണ്ണി പറഞ്ഞു. കാർ അപകടം ഒരു അപകടമായിരിക്കാൻ ഇടയില്ലെന്ന രീതിയിൽ ആദ്യം നീങ്ങിയ ക്രൈംബ്രാഞ്ച് ഇപ്പോൾ കാർ അപകടം ഒരു സാധാരണ അപകടം എന്ന രീതിയിൽ, ആ നിഗമനത്തിലേക്ക് നീങ്ങുകയാണ്. എന്തായാലും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകട്ടെ. ബാലഭാസ്കറിന്റെ മരണം വന്ന ആ അപകടം ഒരു സാധാരണ അപകടം എന്ന രീതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയാൽ ഞങ്ങൾ കോടതിയെ സമീപിക്കും. പിന്നെ സിബിഐ അന്വേഷണം മാത്രമാണ് പോംവഴി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഞങ്ങൾ കോടതിയെ സമീപിക്കും.
എന്തായാലും ഇതേവരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടില്ല. അത് ഒരു ആസൂത്രിത അപകടം എന്ന രീതിയിൽ ഞങ്ങളുടെ കുടുംബം ഉറച്ചു നിൽക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഹസനമാകും എന്ന സംശയം ഞങ്ങൾക്കുണ്ട്. ബാലഭാസ്കറിന്റെ മരണത്തിനു ഇടയാക്കിയ അപകടം സാധാരണ രീതിയിലുള്ള അപകടം അല്ലാ എന്നാണ് എല്ലാവരും ഞങ്ങളോട് പറഞ്ഞത്. ഞങ്ങളും ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്-കെ.സി.ഉണ്ണി പറയുന്നു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്