ആറ് കോടി ടെണ്ടർ വിളിച്ചു ശിവരാത്രി മണപ്പുറത്തേക്ക് നിർമ്മിച്ച നടപ്പാതയ്ക്ക് ചെലവായത് 18 കോടി! 74 കോടി മുടക്കി നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിവും കോടികളുടെ അഴിമതി; 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പുറപ്പള്ളിക്കാവ് പാലത്തിന് മുടക്കിയത് 132 കോടി; പാലാരിവട്ടം പാലത്തിന്റെ പേരിൽ കോടികൾ കട്ടുമുട്ടിച്ച ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ രൂപപ്പെടുന്നത് അനേകം അഴിമതി കേസുകൾ; പിണറായി രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇബ്രാഹിം കുഞ്ഞ് അകത്താകാൻ അനേകം കാരണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാലാരിവട്ടം പാലത്തിലെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും വലിയ അഴിമതിക്കാരായ മന്ത്രിയുടെ വിവരങ്ങളാണ്. മന്ത്രിയായിരിക്കവേ അധികം ആരോപണങ്ങൾ ഉയരാതിരുന്നെങ്കിലും ഇബ്രാഹിം കുഞ്ഞിന്റെ അഴിമതിയുടെ കണക്കുകൾ ഇപ്പോഴാണ് ഓരോന്നായി പുറത്തുവരുന്നത്. ലീഗിന്റെ മന്ത്രിയെന്ന നിലയിൽ, പ്രത്യേകിച്ചും കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ എന്ന നിലയിൽ ഇബ്രാഹിംകുഞ്ഞിനോട് ഇപ്പോഴും സോഫ്റ്റ് കോർണർ സൂക്ഷിക്കുന്ന സിപിഎം നേതാക്കളുണ്ട്. ഇവരിലാണ് ഈ ലീഗ് മന്ത്രി അഭയം പ്രാപിക്കുന്നതും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കവേ ഇബ്രാഹിംകുഞ്ഞിന്റെ ഇടപെടലിൽ കോടികൾ ഖജനാവിൽ നിന്നും ചോർന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇബ്രാഹിംകുഞ്ഞിനെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് വിചാരണ ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. ആലുവ മണപ്പുറം നടപ്പാലം നിർമ്മാണ അഴിമതിയാണ് ഇതിൽ എടുത്തു കാണിക്കുന്നത്. മണപ്പുറം പാലം അഴിമതിക്കേസ് ഇപ്പോൾ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണനയിലാണ്. ജനപ്രതിനിധികൾക്കെതിരായ അഴിമതി കേസുകളിൽ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടണം എന്നതിനാലാണ് പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പാലാരിവട്ടം പാലത്തിനു പുറമേ കുമ്പളം കായലിൽ 74 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിന്റെ അഴിമതിയും നിയമനടപടികളിലാണ്. യു.ഡി.എഫ്. ഭരണകാലത്താണ് വിവാദമുയർത്തിയ ഈ പാലങ്ങളുടെ നിർമ്മാണം. ശിവരാത്രി മണപ്പുറത്തേക്ക് നിർമ്മിച്ച നടപ്പാലത്തിന് ആറുകോടി രൂപയായിരുന്ന ടെൻഡർ തുക. നിർമ്മാണം പൂർത്തിയായപ്പോൾ 18 കോടിയായി. നിശ്ചിത തുകക്ക് പണിതീർക്കാമെന്ന കരാറായ ലംപ്സം കരാറിൽ നിർമ്മാണം തുടങ്ങിയ പാലത്തിന് 12 കോടി രൂപയോളമാണ് അധികം ചെലവായത്.
വിദഗ്ധ പരിശോധനയോ രേഖകളുടെ പിൻബലമോ ഇല്ലാതെയാണു പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ ലക്ഷ്യമിട്ട് നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിന്റെ നിർമ്മാണത്തിലും വൻ അഴിമതിയാണ് കണ്ടെത്തിയത്. തുറന്നുകൊടുത്ത് ഒന്നരവർഷമായിട്ടും ഉപയോഗിക്കാനും കഴിയാതെ അപകടാവസ്ഥയിലാണ് ഈ പാലവും. 72.54 കോടി രൂപയാണു പൊതുമരാമത്ത് വകുപ്പ് ഇതിനായി ചെലവിട്ടത്. കൺസ്ട്രക്ഷൻ കോർപറേഷനും നിർമ്മാണ കരാർ നൽകി.
തുടർന്ന് സ്വകാര്യ കമ്പനിക്ക് 18 ശതമാനത്തിലേറെ തുക നൽകിയാണു പണി പൂർത്തിയാക്കിയത്. നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ചു പരിശോധന നടത്താൻ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജി. ഗിരീഷ് ബാബു നൽകിയ ഹർജിയിൽ വിജിലൻസിന്റെ അന്വേഷണം തുടരുകയാണ്. അതിനിടെ, ഐലന്റ് പാലത്തിന്റെ നിർമ്മാണത്തിൽ അപാകതയില്ലെന്നു കണ്ടെത്തിയ വിജിലൻസ് അതേ മാനദണ്ഡം ഉപയോഗിച്ച് നിർമ്മിച്ച പാലാരിവട്ടം പാലത്തിന് നിർമ്മാണ അപാകത കണ്ടെത്തിയതാണു വിചിത്രം. വിജിലൻസിന്റെ ഈ നിലപാടും കോടതിയിൽ ചോദ്യംചെയ്യപ്പെടുകയാണ്.
ഇത് കൂടാതെ വികെ. ഇബ്രാഹിം കുഞ്ഞ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതിലും ക്രമക്കേട് നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പദ്ധതിക്കായി നബാർഡ് അനുവദിച്ചതിലും ഇരട്ടിത്തുകയ്ക്കാണ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പാലത്തിന് 132 കോടി രൂപയാണ് ചെലവാക്കിയത്. പുറപ്പള്ളിക്കാവ് പാലം നിർമ്മാണത്തിൽ മന്ത്രിയായിരുന്നപ്പോൾ വി.കെ. ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഇടപെട്ടാണ് പദ്ധതി രേഖയിൽ മാറ്റം വരുത്തിയത്.
പെരിയാറിന് കുറുകെ പുറപ്പള്ളിക്കാവിൽ റെഗുലേറ്റർ കം ബ്രിഡ്ജിനായി 68 കോടി രൂപ വകയിരുത്തിക്കൊണ്ടാണ് നബാർഡ് അനുമതി നൽകിയികിയിരുന്നത്. എന്നാൽ നബാർഡ് നിർദ്ദേശിച്ച സ്ഥലത്ത് പാലം നിർമ്മിക്കേണ്ടെന്നും മറ്റൊരു സ്ഥലത്ത് പാലം നിർമ്മിക്കണമെന്നും മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ട് നിർദ്ദേശിക്കുകയായിരുന്നു. മന്ത്രി നിർദ്ദേശിച്ച സ്ഥലത്ത് പാലം നിർമ്മിക്കേണ്ട ആവശ്യകതയില്ലെന്നായിരുന്നു നബാർഡിന്റെ വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഈ കണ്ടെത്തൽ അംഗീകരിക്കാതിരുന്ന മന്ത്രി പുതിയ സ്ഥലത്ത് തന്നെ പാലം നിർമ്മിക്കണമെന്ന് വാശിപിടിച്ചു. ഇതിനായി വകുപ്പുതലത്തിൽ യോഗവും വിളിച്ചു. തുടർന്ന് പുതിയ സ്ഥലത്ത് തന്നെ പാലം പണിയാൻ തീരുമാനമായി. ഇതോടെ 68 കോടി രൂപയുടെ എസ്റ്റിമേറ്റ് 108 കോടിയായി ഉയർത്തി.
എന്നാൽ ആദ്യം വകയിരുത്തിയ 68 കോടി മാത്രമേ നൽകാനാകൂവെന്ന നബാർഡ് അറിയിച്ചതിനെ തുടർന്ന് അധികമായി വേണ്ട പണം സംസ്ഥാന സർക്കാർ നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടർന്ന് പാലം പണി പൂർത്തിയായപ്പോൾ നിർമ്മാണച്ചെലവ് 132 കോടി രൂപയായി ഉയരുകയും ചെയ്തു. നാബാർഡ് വിദഗ്ധ സമിതി മന്ത്രി നിർദ്ദേശിച്ച സ്ഥലത്ത് പാലത്തിന്റെ ആവശ്യകത ഇല്ലെന്ന് പ്രത്യേകം അറിയിച്ചിട്ടും അത് വക വെയ്ക്കാതിരുന്നതിലെ ഉദ്ദേശ്യശുദ്ധിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൂടാതെ പദ്ധതിക്കായി വകയിരുത്തിയതിലും കൂടുതൽ തുക പാലം നിർമ്മാണത്തിന് ചെലവഴിച്ചതോടെ സംസ്ഥാനത്തിനിത് അധിക ബാധ്യതയുമായി.
അതേസമയം പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ വീഴ്ചയിൽ ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്ന മന്ത്രി ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ചൂണ്ടികാട്ടിയുള്ള വിജിലൻസ് റിപ്പോർട്ടിൽ കഴിഞ്ഞ സർക്കാർ ഗൗരവകരമായി നടപടി എടുക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അഴിമതി കാണിച്ച ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.
വി.കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പിൽ നടന്ന അഴിമതികളെ കുറിച്ച് 2015 മെയ് 28 ൽ തന്നെ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അത് ഗൗരവമായെടുക്കാത്തിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിൽ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങൾ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലൻസ് റിപ്പോർട്ടിലെ ഒമ്പത് നിഗമനങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഴിമതി നടത്തിയ 100ൽപ്പരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ സഭയെ അറിയിച്ചു.
പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദി ഉദ്യോഗസ്ഥർ മാത്രമാണെന്നാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരത്തെ വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിർമ്മാർജനം സംബന്ധിച്ച ചോദ്യങ്ങൾ ഇന്ന് സഭയിൽ ഉയർന്നപ്പോഴും മന്ത്രി പ്രതിക്കൂട്ടിൽ നിർത്തിയത് കിറ്റ് കോയെ മാത്രം. ഒളിയമ്പ് വച്ചുള്ള പ്രവർത്തനമല്ല, ശക്തമായ നടപടി വേണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടതോടെയാണ് ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്.
അതേസമയം നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമ്പോഴും ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത നടപടികളിലേക്കക് സർക്കാർ കടന്നേക്കില്ല. പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ നടന്ന വൻ അഴിമതിയിൽ വ്യക്തമായ പങ്ക് ബോധ്യപ്പെട്ടിട്ടും മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർക്കാത്തത് സിപിഎം- ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇബ്രാഹിം കുഞ്ഞിനായി സിപിഎം നേതാക്കൾ രക്ഷയൊരുക്കാത്താ പക്ഷം മുന്മന്ത്രിക്ക് അഴിമതിക്കുരുക്ക് മുറുകുന്ന അവസ്ഥയാണുള്ളത്.
Stories you may Like
- അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പുപാലം മോഷണം പോയി
- 'പാലം വലിക്കുന്നു, ശൂന്യാകാശത്താണ്'
- 'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു', ബിജെപിക്കെതിരെ ആർജെഡി
- രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി അറിയിച്ച് ജോ ബൈഡൻ
- കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിൽ കപ്പൽ അപകടം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്