മോന്തക്ക് ഒന്ന് തരും ഞാൻ.........! അപകട സ്ഥലത്ത് തന്നെ തടഞ്ഞ നാട്ടുകാരോട് ജലീലിന്റെ പ്രതികരണം ഇങ്ങനെ; മന്ത്രി വാഹനത്തിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് മുസ്ലിം ലീഗ് ആരോപണം; തന്റെ വാഹനത്തിന് മുമ്പിൽ യുവാക്കൾ ബൈക്കിൽ തെന്നി വീണതാണെന്ന വിചിത്രവാദവുമായി മന്ത്രിയും; വിവാദത്തിന് കാരണം വിരുദ്ധ ജ്വരം ബാധിച്ച ലീഗ് മനസ്സെന്ന് സിപിഎം; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന അപകടത്തിൽ നിറയുന്നത് മലപ്പുറത്തെ രാഷ്ട്രീയം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മന്ത്രി കെടി ജലീലും മുസ്ലിം ലീഗും തമ്മിലെ ഭിന്നത പുതിയ തലത്തിലേക്ക്. ബൈക്ക് യാത്രക്കാർ അപകടത്തിൽപെട്ടതിനെച്ചൊല്ലി, മന്ത്രി കെ.ടി.ജലീലും യുവാക്കളും തമ്മിൽ റോഡിൽ തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് ഇതിന് കാരണം. പൊലീസ് ഈ വിഷയത്തിൽ മന്ത്രിയുടെ പക്ഷത്താണ്. അതുകൊണ്ട് തന്നെ 3 ലീഗുകാർക്കെതിരെ കേസുമെടുത്തു. ഈ വിഷയം ചർച്ചയാക്കാനാണ് അപ്പോഴും മുസ്ലിം ലീഗിന്റെ തീരുമാനം. മോന്തക്ക് ഒന്ന് തരും ഞാൻ'... എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന മന്ത്രിയെ ദൃശ്യങ്ങളിൽ കാണാം.
മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചപ്പോൾ, മുൻപിൽ ബൈക്ക് തെന്നിവീണതു കണ്ട് കാർ നിർത്തി നോക്കുകയാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോട്ടയ്ക്കലിനു സമീപം കോഴിച്ചെന കുറ്റിപ്പാല റോഡിൽ ചെട്ടിയാംകിണറിലാണ് സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനം കണ്ട യുവാക്കൾ ബൈക്ക് പെട്ടെന്ന് ഒരു വശത്തേക്കു മാറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നെന്ന് മന്ത്രി പറയുന്നു. അമിത വേഗതയിൽ വരുന്ന പൈലറ്റ് വാഹനം കണ്ടാണ് യുവാക്കൾ മാറിയതെന്നതും ചർച്ചയാകുന്നുണ്ട്. ഏതായാലും മന്ത്രിയുടെ വാഹനവ്യാഹത്തിന് മുമ്പിൽ ബൈക്ക് വീണു. പിന്നാലെ എത്തിയ ജലീൽ, സംഭവം അന്വേഷിക്കാനായി പുറത്തിറങ്ങി.
ഇതോടെ, സമീപത്തുണ്ടായിരുന്നവർ വാഹനങ്ങളുടെ അമിതവേഗത്തെച്ചൊല്ലി ജലീലുമായി കയർത്തു. ജലീൽ അതേരീതിയിൽ പ്രതികരിക്കുകയും ചെയ്തു. യുവാക്കളിലൊരാൾ ജലീലിനു നേരെ ചീത്ത പറഞ്ഞടുക്കുന്നതും ജലീൽ യുവാവിന്റെ കൈപിടിച്ച് തള്ളുന്നതും വിഡിയോയിലുണ്ട്. ഇതിനിടെയിൽ മന്ത്രി കയർത്ത് സംസാരിക്കുകയും ചെയ്യുന്നു. ഈ സംഭവാണ് വിവാദത്തിന് കാരണം. ബൈക്കിൽനിന്ന് വീണവർക്ക് സഹായം നൽകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നും ഓടിക്കൂടിയെത്തിവർ തന്നെ തടഞ്ഞുനിർത്തുകയാണുണ്ടായതെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ.ടി. ജലീലും യുവാക്കളും വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
'താൻ വാഹനത്തിൽ പോകുന്നതിനിടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടത്തിനിടെ തെന്നി വീണിരുന്നു. ഇത് കണ്ടാണ് വാഹനം നിർത്തിയത്. തുടർന്ന് അവരെ ആശുപത്രിയിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾക്കിടെയാണ് ചിലർ ഓടിക്കൂടിയെത്തി തനിക്കെതിരെ തിരിഞ്ഞത്. തന്റെ വാഹനമിടിച്ചാണ് ബൈക്ക് വീണതെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ തന്നോട് തട്ടിക്കയറിയത്. ബൈക്കിൽനിന്ന് വീണ കുട്ടികളോട് കാര്യങ്ങൾ തിരക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ തന്നെ തടഞ്ഞുവെച്ചപ്പോൾ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലിംലീഗ് പ്രവർത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കിൽ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവത്തിൽ കൽപകഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം തട്ടിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.
മന്ത്രിയെ തടഞ്ഞുനിർത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി കൽപ്പകഞ്ചേരി പൊലീസും അറിയിച്ചു. മന്ത്രിയുടെ വാഹനം ബൈക്കിൽ ഇടിച്ചിട്ടില്ല. ബൈക്കിൽനിന്ന് വീണവരെ സഹായിക്കാനാണ് മന്ത്രി കാറിൽനിന്നിറങ്ങിയത്. എന്നാൽ സമീപത്തുണ്ടായിരുന്ന ചില യുവാക്കൾ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നുവെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ മന്ത്രി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചു. അമിതവേഗത്തിൽ കുതിച്ച മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്നും അവർ പറഞ്ഞു. തന്നെ തടഞ്ഞുവെച്ചപ്പോൾ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലിംലീഗ് പ്രവർത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കിൽ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി.ജലീൽ ഇതിന് നൽകുന്ന വിശദീകരണം. വാഹനം തട്ടിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.
പുറത്തൂരിലെ സ്ക്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിന് ശേഷം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനത്തിന് പോകുകയായിരുന്നു മന്ത്രി. ഇതിനിടെ ചെട്ടിയാകിണറിൽവെച്ച് ബൈക്കിൽ നിന്നും റോഡിലേക്ക് രണ്ട് യുവാക്കൾ വീണത് കണ്ട മന്ത്രി വാഹനം നിർത്തി ഇറങ്ങുകയും കുട്ടികളുടെ സമീപത്തേക്ക് പോയി അപകടവിവരങ്ങൾ ചോദിച്ചു. പരുക്ക് സാരമില്ലെന്നറിഞ്ഞ് തിരികെ കാറിൽ കയറാൻ പോകുന്നതിനിടെയാണ് സംഭവം. 3 യൂത്ത് ലീഗ് പ്രവർത്തകർ ഓടിയെത്തി മന്ത്രിയെ തടയുകയും മന്ത്രിയുടെ കാറിടിച്ചാണ് ബൈക്ക് മറിഞ്ഞതെന്നാരോപിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു.
റോഡിലെ ചരലിൽ കയറിയാണ് ബൈക്ക് മറിഞ്ഞതെന്ന് ബൈക്ക് യാത്രികർ പറഞ്ഞെങ്കിലും കെ ടി ജലീൽ വിരുദ്ധ ജ്വരം ബാധിച്ച യൂത്ത് ലീഗുകാർ മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സിപിഎം വിശദീകരണം. മന്ത്രിയുമായി വാക്കുതർക്കമുണ്ടാക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച് മന്ത്രിയുടെ വാഹനം ഇടിപ്പിച്ചതായി ആരോപിച്ച് മന്ത്രിയെ അപമാനിക്കും വിധം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍