മുംബൈ ഹോട്ടലിലെ അടിപൊളി ജീവിതത്തിന് ശേഷം വിമത എംഎൽഎമാർ ഗോവയിലെ റിസോർട്ടിലേക്ക്; ബിജെപിയുടെ അതിവേഗ നീക്കം അനുനയത്തിനായി ഡി.കെ.ശിവകുമാർ മുംബൈക്ക് തിരിച്ചതറിഞ്ഞ്; കുമാരസ്വാമിയെ വെള്ളം കുടിപ്പിച്ച് സ്വതന്ത്ര എംഎൽഎ ആർ.ശങ്കറിന്റെ രാജി; കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലേക്ക് ചാഞ്ഞ് രോഷൻ ബെയ്ഗ്; കൂടുതൽ കൊഴിച്ചിൽ ഒഴിവാക്കാൻ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി ജെഡിഎസ്; ഓപ്പറേഷൻ ലോട്ടസ് വിജയിപ്പിക്കാൻ ബിജെപി ഇറങ്ങിയതോടെ റിസോർട്ട് രാഷ്ട്രീയം പൊടിപൊടിക്കുന്നു
മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാരിനെ വീണ്ടും വെള്ളം കുടിപ്പിച്ച് മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ആർ.ശങ്കർ രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗവർണർ വാജുഭായ് വാലയെ കണ്ടാണ് ശങ്കർ പിന്തുണ അറിയിച്ചത്. റാണെബെന്നൂരിൽ നിന്നുള്ള എംഎൽഎയ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രിപദമാണ് ഒഴിഞ്ഞത്. ഇദ്ദേഹം പിന്നീട് മുംബൈയ്ക്ക് തിരിച്ചു. സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായ എച്ച്.നാഗേഷ് രാജി വച്ചതിന് പിന്നാലെയാണ് ശങ്കറും പുറത്തുപോയത്. അതിനിടെ കോൺഗ്രസിന് തലവേദനയായി ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വച്ച് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ശിവാജി നഗർ എംഎൽഎയായ രോഷൻ ബെയ്ഗാണ് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 'കോൺഗ്രസ് നേതൃത്വം എന്നോട് പെരുമാറിയ രീതി എന്നെ വേദനിപ്പിക്കുന്നു. ഞാൻ രാജി വയ്ക്കുകയാണ്'', ബെയ്ഗ് പറഞ്ഞു.
13 എംഎൽഎമാരുടെ രാജിയിൽ ഞെട്ടി നിൽക്കുന്ന കുമാരസ്വാമിക്ക് ഇത് വൻതിരിച്ചടിയായി. 224 അംഗ നിയമസഭയിൽ, ബിജെപിയുടെ അംഗസംഖ്യ 107 ആയി ഉയർന്നു. ഇക്കാര്യം യെദ്യൂരപ്പ അവകാശപ്പെടുകയും ച്യെ്തു. ഭരണമുന്നണിയുടെ അംഗസംഖ്യ 116 ആയി കുറയുകയും ചെയ്തു. 13 എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ, സർക്കാർ 103 ആയി ചുരുങ്ങും.
അതേസമയം, മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് രംഗം ഗോവയിലേക്ക് മാറി. 14 വിമത എംഎൽഎമാരെ ഹോട്ടലിൽ നിന്ന് ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. മുംബൈ ബിജെപി യുവമോർച്ച പ്രസിഡന്റ് മോഹിത് ഭാർതിയയാണ് എംഎൽഎമാരെ അനുഗമിക്കുന്നത്. തേസമയം കോൺഗ്രസിന്റെ വിമത എംഎൽഎമാരെ നേരിട്ട് കാണുന്നതിനായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്നാണ് ഡി.കെ. ശിവകുമാറിന്റെ മുംബയ് യാത്ര. ഡികയുടെ വരവറിഞ്ഞാണ് എംഎൽംഎമാരെ ഗോവയിലേക്ക് ബിജെപി മാറ്റിയത്.
അതിനിടെ, സ്വതന്ത്ര എംഎൽഎ കൂടി രാജിവച്ചതോടെ ജെ.ഡി.എസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിത്തുടങ്ങി. ബെംഗളുരു ദേവനഹള്ളിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റുന്നത്. കൂടുതൽ എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനാണ് ജെ.ഡി.എസിന്റെ പുതിയ നീക്കം. അതേ സമയം പാർട്ടി നിർദ്ദേശങ്ങൾ അംഗീരിച്ചില്ലെങ്കിൽ എംഎൽഎമാരെ അയോഗ്യരാക്കാനും കോൺഗ്രസ് നിക്കം നടക്കുന്നു. ഇതിന്റെ ഭാഗമായി നാളെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചു.
യോഗത്തിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് കർണാടക കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയാൽ ഇവർക്ക് പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് വരും. വിമതരെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നതിന്റെ ഭാഗമായാണ് സ്പീക്കർ ഇതുവരെ രാജി സ്വീകരിക്കാത്തതെന്നും റിപ്പോർട്ടുണ്ട്.ഇതിനിടെ ബിജെപിയുടെ നിയമസഭാ കക്ഷി യോഗവും ബെംഗളുരുവിൽ നടക്കുന്നുണ്ട്. ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാളെ ബിജെപി പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.
രാജി വച്ച വിമത എംഎൽഎമാർ തിരിച്ചുവരണമെന്നും, പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും കർണാടകത്തിന്റെ ചുമതലയുള്ള കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. അവർ തിരിച്ചുവരുമെന്നും, സർക്കാർ തുടരുമെന്നും ആത്മവിശ്വാസമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. വിമത എംഎൽഎമാർ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്. അയോഗ്യത അടക്കം എല്ലാ നിയമസാധ്യതകളും നോക്കുമെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, കുമാരസ്വാമി എത്രയും വേഗം രാജി വെക്കണമെന്നും, മറ്റൊരു സർക്കാരിന് വഴിയൊരുക്കണമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു. ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ട് കുമാരസ്വാമി ഉടൻ സ്ഥാനമൊഴിയണം.കോൺഗ്രസ് എംഎൽഎമാർ ഇതിനകം രാജി വച്ചുകഴിഞ്ഞു. ഇനി മറ്റൊരുസർക്കാരിന് വഴിയൊരുക്കുകയാണ് വേണ്ടത്, ശോഭ കരന്തലജെ പറഞ്ഞു.
കർണാടകത്തിലെ സമീപകാലസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ജനാധിപത്യം സംരക്ഷിക്കുക എന്നാവശ്യപ്പെട്ട്, കോൺ്ഗ്രസ് എംപിമാർ ലോക്സഭയിൽ മുദ്രാവാക്യം മുഴക്കി. എന്നാൽ, കർണാടകയിലെ പ്രതിസന്ധിക്കു കാരണം ബിജെപിയല്ലെന്നും രാഹുൽ ഗാന്ധിയാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു. സംസ്ഥാനത്തെ പ്രശ്നങ്ങളിൽ ബിജെപിക്കു പങ്കില്ലെന്നും രാജിവയ്ക്കുന്ന പ്രവണത തുടങ്ങിയതുതന്നെ രാഹുലിൽനിന്നാണെന്നും രാജ്നാഥ് പറഞ്ഞു.
രാജിവച്ച എംഎൽഎമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാൻ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്. നിലവിൽ ബിജെപിക്ക് 106, കോൺഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉൾപ്പെടുത്തിയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്. കോൺഗ്രസ് വിമത എംഎൽഎ രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി കണ്ടു. ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലായിരുന്നു ചർച്ച. രാജിയിൽനിന്ന് പിന്മാറണമെന്ന് കുമാരസ്വാമി രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു. രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്. റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി കൂടെയുള്ളവർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കങ്ങൾ ബിജെപി പാളയത്തിലും സജീവമാണ്.
പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കില്ലെന്നാണ് സൂചന. ഇതിനെതിരെ എം.എൽ എ മാർക്ക് കോടതിയിൽ പോകാം. പക്ഷേ ഇതിലെ നിയമനടപടികൾ നീണ്ടുപോകാൻ ഇടയുണ്ട്. ഇതിനിടെ കൂടുതൽ കൂറുമാറ്റങ്ങളുണ്ടായാൽ നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവർണറോട് അഭ്യർത്ഥിക്കാം. എന്നാൽ ഗവർണർക്ക് ഇത് തള്ളിക്കളഞ്ഞ് ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാം. ഇക്കാര്യത്തിൽ ഗവർണറാണ് നിലപാട് സ്വീകരിക്കേണ്ടത്.
Stories you may Like
- 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
- 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
- കന്നഡനാട്ടിൽ ഇത് ദൾ രാഷ്ട്രീയത്തിന്റെ അസ്തമനകാലം
- പ്രതിപക്ഷ ഐക്യശ്രമത്തിനിടെ ബിജെപി പക്ഷത്തേക്ക് ചാഞ്ഞ് ജെ.ഡി-എസ്
- കർണാടകയിൽ ജെഡിഎസ് - ബിജെപി സഖ്യം ഉലയുന്നു
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍