മതേതര മുഖമുള്ള പാർട്ടികളിൽ നുഴഞ്ഞു കയറാൻ തീവ്ര സലഫി അനുകൂലികൾ; കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ജാഗ്രത കാട്ടണമെന്ന് നിർദ്ദേശം; അനുകൂലമായ സാഹചര്യം വരുമ്പോൾ സ്വന്തം അജണ്ട നടപ്പാക്കാനായുള്ള കാത്തിരിപ്പിൽ മലയാളികളടങ്ങിയ ഐസിസ് ഘടകം; ശ്രീലങ്കയിൽ 'കറുത്ത ഈസ്റ്റർ' ഉണ്ടാക്കിയ ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡിന്റെ ശേഖരണവും ആശങ്കപ്പെടുത്തുന്നത്; റാഷിദും ഖയൂമും കൊല്ലപ്പെട്ടങ്കിലും ഭീഷണി ഒഴിയുന്നില്ല; കേരളം കരുതൽ തുടരണമെന്ന് കേന്ദ്ര ഇന്റലിജൻസ്
രഞ്ജിത്ത് ബാബു
കണ്ണൂർ: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള മതഭീകരവാദ സംഘടനകൾ രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞ് കയറാനുള്ള നീക്കം സജീവമാക്കുന്നതായി വിവരം. മതേതര സംഘടനകളിൽ തങ്ങളുടെ അനുയായികളെ തിരികി കയറ്റുക എന്ന ലക്ഷ്യത്തിലാണ് സംഘടനകൾ. തീവ്ര സലഫി അനുകൂലികളും പോപ്പുലർ ഫ്രണ്ട് അനുഭാവികളും മതേതര മുഖമുള്ള പാർട്ടികളിൽ അണികളായി നിർത്താനാണ് തീവ്ര സംഘടനകളുടെ നീക്കം. തങ്ങൾക്ക് അനുകൂലമായ സാഹചര്യം വരുമ്പോൾ സ്വന്തം അജണ്ട നടപ്പാക്കാൻ രംഗത്ത് വരാനാണ് ഇത്തരക്കാർക്കുള്ള നിർദ്ദേശം.
കോൺഗ്രസ്സ്, സിപിഎം, മുസ്ലിം ലീഗ് എന്നീ സംഘടനകളെയാണ് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള നീക്കം. കേന്ദ്രത്തിൽ ബിജെപി. സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ തീവ്രവാദ സംഘടകളുടെ പ്രവർത്തനം രാജ്യത്ത് നിരോധിച്ചേക്കുമോ എന്ന ഭയവും മതേതര സംഘടകളിൽ ചേക്കേറാനുള്ള കാരണങ്ങളിൽ ഒന്നാണ്. സ്വന്തം ആശയം മനസ്സിൽ സൂക്ഷിച്ച് മതേതരരെന്ന പരിവേഷം കാട്ടി രാഷ്ട്രീയ പാർട്ടികളിൽ കഴിയാനാണ് ഇത്തരക്കാരുടെ നീക്കം. ജനകീയ സമരങ്ങളിൽ പങ്കുവഹിച്ചു കൊണ്ട് തങ്ങളുടെ നിലപാട് മറ്റാരുമറിയാതെ കടുപ്പിക്കാനും ഇവർക്ക് നിർദ്ദേശം നൽകും. കേന്ദ്ര ഇന്റലിജൻസാണ് ഈ ഇടപെടൽ തിരിച്ചറിയുന്നത്.
ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരം, ദേശീയ പാതാ വികസന വിരുദ്ധ സമരം എന്നിവയിലെ കർമ്മസമിതികളിൽ സജീവ സാന്നിധ്യം ഉറപ്പു വരുത്തിയതുപോലെ രാഷ്ട്രീയ പാർട്ടികളിൽ കടന്നു കൂടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ തീവ്രവാദ പ്രസ്ഥാനത്തിൽ വിദ്യാ സമ്പന്നരും ഐ.ടി. വിദഗ്ദരും മറ്റ് സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരും നിരവധിയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണക്കു കൂട്ടൽ. മലബാറിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കടന്നവരും ഇത്തരം വിദ്യാസമ്പന്നരാണ്.
തീവ്ര സലഫി വിഭാഗക്കാരും എസ്. ഡി.പി.ഐ. പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളിൽപെട്ടവരുമാണ് ഇവരെല്ലാം. അതുകൊണ്ടു തന്നെ അതീവ ഗൗരവമുള്ളതും ആപൽക്കരവുമായ സ്ഫോടക വസ്തുക്കളുടെ നിർമ്മാണത്തിനുള്ള സാങ്കേതിക ജ്ഞാനം ഇവർക്ക് വശമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. ഇവരുമായി നേരിട്ടും പരോക്ഷമായും ബന്ധമുള്ളവർ ഇപ്പോഴും കേരളത്തിനകത്തും പുറത്തുമുണ്ട്. ശ്രീലങ്കൻ സ്ഫോടനത്തിനുപയോഗിച്ച ' ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡ്, (ടി.എ.ടി.പി.) ' എന്ന സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും ഉണ്ടെന്നാണ് സൂചന.
എന്നാൽ ടി.എ.ടി.പി കർശനമായ പരിശോധനയിൽ പോലും കണ്ടെത്താൻ പ്രയാസമാണ്. ഈ പഴുതുപയോഗിച്ചാണ് തീവ്രവാദികൾ ടി.എ.ടി.പി. സംഭരിക്കുന്നതും ഉപയോഗിക്കുന്നതും. അന്വേഷണ ഏജൻസികൾ, തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സംഘടകളുടേയും നേതാക്കളുടേയും ബാങ്കിടപാടുകൾ, ഭൂമിഇടപാടുകൾ, വിദേശ യാത്രകൾ എന്നിവ സംബന്ധിച്ച വിവര ശേഖരണം നടത്തിക്കഴിഞ്ഞു. അതിനു പുറമേ കള്ളനോട്ട് , കുഴൽ പണ ഇടപാടുകൾ, ആയുധ ശേഖരണം, ഒളിസങ്കേതങ്ങൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും സിറിയ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധപ്പെട്ട് പോയവരിൽ ഭൂരിഭാഗം പേരും അവിടെ കൊല്ലപ്പെട്ടുവെങ്കിലും വിരലിലെണ്ണാവുന്നവർ ഇനിയുമുണ്ടെന്നാണ് വിവരം. എന്നാൽ കാസർഗോട്ടെ അബ്ദുൾ റാഷിദിനെ പോലെയോ കണ്ണൂർ-ചെക്കിക്കുളത്തെ അബ്ദുൾ ഖയൂമിനെ പോലെയോ റിക്രൂട്ട്മെന്റ് നടത്തുന്നവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാണുന്നില്ല. ഇവർ രണ്ടു പേരും കൊല്ലപ്പെട്ടുവെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.
ശ്രീലങ്കയിൽ 359 പേരെ കൊന്നൊടുക്കിയ ചാവേറാക്രമണങ്ങളുടെ സൂത്രധാരൻ 38 കാരനായ, കടുത്ത മത തീവ്രവാദിയായ ഹാഷിം മൗലവിയാണെന്ന് കണ്ടെത്തിയിരുന്നു. ബട്ടിക്കലോവ സ്വദേശിയായ സഹ്റാൻ ഹാഷിം തന്നെയാണ് നാഷണൽ തൗഹീദ് ജമാഅത്തിന്റെ സ്ഥാപകനെന്നും സ്ഥിരീകരിച്ചു. ഇയാളും ഒരു ചാവേറായിരുന്നുവെന്നാണ് സൂചന. സ്വന്തമായി മോസ്ക്കും മദ്രസയും നടത്തിയിരുന്ന ഹാഷിം കടുത്ത വർഗീയ പരാമർശങ്ങൾ നടത്തുകയും വിദ്വേഷം പടർത്തുകയും ചെയ്തിരുന്നു. ശരിയത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ ഇയാളുടെ സ്വാധീനത്താലാണ് കഴിഞ്ഞ വർഷം രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ബുദ്ധപ്രതിമകൾ തകർത്തത്. ഷാങ്ങ്രില റസ്റ്ററന്റിൽ സ്ഫോടനം നടത്തിയത് ഇയാളെന്നാണ് വിവരം. ഇയാൾക്ക് കേരളത്തിലുള്ള ഐസിസ് അനുഭാവികളുമായി ബന്ധമുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സഹ്റാൻ ഹാഷിമിന് കേരളത്തിലേയും തമിഴ്നാട്ടിലേയും ഐസിസ് അനുകൂലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഫെയ്സ് ബുക്കിലൂടേയും യൂടൂബിലൂടേയും മൂന്ന് കൊല്ലമായി സഹ്റാൻ ഹാഷിം ആശയ വിനിമയം നടത്തുന്നുണ്ട്. മുഹമ്മദ് ആഷിഖ്, ഇസ്മായിൽ. ഷംസുദീൻ, ജാഫർ സിദ്ദിഖ് അലി, ഷാഹുൽ ഹമീദ് എന്നിവരെ എൻ ഐ എ പിടികൂടിയിരുന്നു. ഇവർക്ക് ഹാഷിമുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ ചിലരുമായി ഹാഷിമിന്റെ അടുപ്പക്കാർക്കും ബന്ധമുണ്ടായിരുന്നു. ഹാഷിമിന്റെ പ്രഭാഷണങ്ങൾക്ക് കേരളത്തിലെ സലഫി നേതാക്കളുടെ പ്രസംഗങ്ങളോടാണ് കൂടുതൽ സാമ്യം. ഇരുവരും പ്രചരിപ്പിക്കുന്നത് അവിശ്വാസികൾക്കൊപ്പം മുസ്ലീങ്ങൾ ജീവിക്കുന്നതിലെ അപകടമാണ്. ഹാഷിമിന്റെ ഇത്തരം പ്രസംഗങ്ങളും കേരളത്തിൽ നിന്നുള്ള സ്വാധീന ഫലമാണെന്ന് എൻ ഐ എ വിശ്വസിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു. കാഫിറുകളിൽ നിന്ന് അകലം പാലിക്കാനാണ് ലങ്കയിലെ മുസ്ലീങ്ങളെ ഹാഷിമും ആഹ്വാനം ചെയ്തിരുന്നത്.
കേരളത്തിൽ നിന്ന ഐസിസിലേക്ക് ചേരാനായി പോയവർ ശ്രീലങ്കയിലും എത്തിയിരുന്നു. ഹാദീസ് സ്റ്റഡി സെന്റിൽ എത്തിയ അവർ ഐസിസ് ആശയങ്ങളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യ സെന്റർ നടത്തുന്ന സലപി ആചാര്യനായ നവാസ് അൽ ഹിന്ദി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നിന്നാണ് അഫ്ഗാനിലേക്ക് മലയാളികൾ പോയത്. അതായത് ശ്രീലങ്കയിൽ നിന്ന് മലയാളികളുടെ ഐസിസ് ശക്തി കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് പിന്നിൽ ഹാഷിമിന്റെ ഇടപെടലുണ്ടോ എന്നും സംശയമുണ്ട്. കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പോയവർക്ക് സഹ്റാൻ ഹാഷിം, നാഷണൽ തൗഹീദ് ജമാഅത്ത് എന്നിവയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സൂചനയും ഉണ്ട്. കാസർകോട് സ്വദേശി അഷ്ഫാക്ക് മജീദും കോഴിക്കോട്ടുനിന്ന് അബ്ദുൾ റാഷീദ് അബ്ദുള്ളയും അയാളുടെ ഭാര്യയും മകളും, പാലക്കാട് സ്വദേശി മതം മാറിയ ബെസ്റ്റിൻ വിൻസെന്റുമാണ് ഐഎസിൽ ചേരാൻ ലങ്ക വഴി പോയവരിൽ ചിലർ. ഇതിൽ അഷ്ഫാഖ് 2016 ഫെബ്രുവരിയിലും റാഷീദും ഭാര്യയും മകളും 2016ലും ബെസ്റ്റിൻ 2016 ഡിസംബറിലുമാണ് ശ്രീലങ്കയ്ക്ക് പോയത്. ശ്രീലങ്കയിലെ തൗഹീദും തമിഴ്നാട്ടിലെ തൗഹീദും തമ്മിൽ നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് അന്വേഷണം നീളുന്നത്.
ഐസിസ് കേസിൽ അറസ്റ്റിലായ മലയാളികളടക്കമുള്ളവരുടെ മൊഴിപ്രകാരം നൂറോളം സോഷ്യൽമീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷണത്തിലായിരുന്നു. വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് എന്നീ സാമൂഹ്യ മാധ്യമങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചിരുന്നു. ശ്രീലങ്കയിലെ ഐസിസ് അനുഭാവികളും ഈ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമായിരുന്നു. കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേരാനെത്തിയവരെ കൈയോടെ പിടികൂടി അറസ്റ്റു ചെയ്യാൻ എൻ.ഐ.എക്ക് സഹായകരമായത് ഇവരുടെ സോഷ്യൽ മീഡിയാ സംഭാഷണങ്ങളും കൈമാറിയ സന്ദേശങ്ങളുമായിരുന്നു. അറസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ്തന്നെ ഇവർ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഫേസ്ബുക്കിലടക്കം ആശയസാമ്യത പുലർത്തുന്ന നൂറുകണക്കിന് അക്കൗണ്ടുകളുള്ളതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ ചില സലഫി പണ്ഡിതർ എഴുതുന്ന ലേഖനങ്ങളും മറ്റു സന്ദേശങ്ങളും ഇവരുടെ അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തയിരുന്നു. ഇതെല്ലാം ശ്രീലങ്കയിലുള്ളവരേയും സ്വാധീനിച്ചിരുന്നു. ഇസ്ലാം മതം അതിന്റെ ആദിമ രൂപത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് സലഫി വിശ്വാസികൾ. കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇരുപതോളം പേർ ഒരു പ്രത്യേക സലഫി സന്ന്യാസ ധാരയിൽ അകപ്പെട്ടതാണെന്ന നിഗമനം ശക്തമാണ്.
കാസർകോട് പടന്നയിൽ നിന്നും പാലക്കാട് യാക്കരയിൽ നിന്നും കാണാതായവരുടെ സലഫി ബന്ധങ്ങൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ നിന്നു കാണാതായ അഭ്യസ്ഥവിദ്യരായ യുവാക്കളും യുവതികളും സലഫി പ്രസ്ഥാനത്തിൽ ആകൃഷ്ടരായിരുന്നു. മൂന്ന് കുട്ടികളടക്കം 16 പേരെയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ നിന്നു കാണാതായത്. ഇവരിൽ രണ്ട് ഡോക്ടർ ദമ്പതികളും, രണ്ട് എൻജിനീയർ ദമ്പതികളും ഉൾപ്പെടുന്നു. ഒരു യുവാവ് എംബിഎക്കാരനും അദ്ദേഹത്തിന്റെ ഭാര്യ ഉന്നത ബിരുദധാരിണിയുമാണ്. പരമ്പരാഗത സുന്നി കുടുംബത്തിൽ ജനിച്ച ഇവർ ഉയർന്ന വിദ്യാഭ്യാസം നേടിയ ശേഷമാണ് സലഫി ചിന്തയിൽ അണിചേർന്നത്. ഇവരിൽ പലരും സിറിയയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. ജാറവും അമ്പലവും പൊളിക്കാൻ കാസർകോട് നിന്ന് പോയ മലയാളി ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം ഏറെ ചർച്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്