പിരിച്ചുവിടൽ.. സസ്പെൻഷൻ.. കൂട്ടസ്ഥലം മാറ്റം; ജയിലുകളെ ശുദ്ധമാക്കാൻ സമ്പൂർണ അധികാരം ലഭിച്ചതോടെ തലങ്ങും വിലങ്ങും നടപടികളുമായി ഋഷിരാജ് സിങ്; സ്കൂൾ തുറന്നയുടൻ ലഭിച്ച അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിൽ തകർന്നു അനേകം ജീവനക്കാർ; യൂണിയൻ നേതാക്കൾക്ക് പോലും രക്ഷയില്ലാതായതോടെ പരാതിയുമായി ജയിൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ സമവാക്യങ്ങളിൽ മാറ്റം വന്നതോടെയാണ് ജയിൽ വകുപ്പിന്റെ തലവനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഋഷിരാജ് സിംഗിനെ നിയമിച്ചത്. കേരളത്തിലെ ജയിലുകൾ അടക്കിവാഴുന്ന സിപിഎം തടവുകാരെ നിലയ്ക്കു നിർത്തുക എന്ന ഉദ്ദേശ്യം ഈ നിയമനത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അണിയറ സംസാരം. എന്തായാലും മുഖ്യമന്ത്രിയുടെ പൂർണ ആശിർവാദത്തോടെയാണ് ജയിൽവകുപ്പിൽ സിങ് ഇടപെട്ടു തുടങ്ങിയത്. ജയിൽ വകുപ്പിൽ ശുദ്ധീകരണം തന്നെ ലക്ഷ്യമിട്ടാണ് സിങ് കളത്തിലിറങ്ങിയത്. ജയിലുകളിൽ മിന്നൽ റെയ്ഡ് നടത്തുകയും ടി പി കേസ് പ്രതികളെ ജയിൽ മാറ്റിയും അടക്കം ഋഷിരാജ് സിങ് വാർത്തകളിൽ ഇടംപിടിച്ചു.
അതേസമയം സിംഗിന്റെ നടപടിയിൽ കടുത്ത അതൃപ്തിയുള്ളത് ജയിൽ വകുപ്പിലെ ജീവനക്കാർക്ക് തന്നെയാണ്. ശുദ്ധീകരണമെന്ന പേരിൽ കാടടച്ച് വെടിവെക്കുകയാണ് ഡിജിപിയെന്നാണ് വിമർശനം. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനത്തിനു കൂട്ടുനിൽക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാതെ, ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതിലാണു പ്രതിഷേധം. ഒരാഴ്ചക്കിടെ പല ഘട്ടമായി നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെയാണു സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്നു സ്ഥലം മാറ്റിയത്. സ്കൂൾ അധ്യയന വർഷം തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കെയുള്ള സ്ഥലംമാറ്റം കുടുംബാംഗങ്ങളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
പലരും കുട്ടികൾക്ക് സ്കൂളുകളിൽ അഡ്മിഷൻ എടുത്ത വേളയിലാണ് വ്യാപകമായി സ്ഥലം മാറ്റം ഉണ്ടായത്. ഇത് സാമ്പത്തിക നഷ്ടത്തിന് പുറമേ കടുത്തമാനസിക സംഘർഷങ്ങൾക്കും ഇടയാക്കുന്നതായി ജീവനക്കാർ പരാതിപെട്ടു. സിങ് ചുമതലയേറ്റശേഷം ജയിലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി മൊബൈൽ ഫോണുകളും കഞ്ചാവ് പൊതികളും പിടികൂടിയിരുന്നു. ഒരു ദിവസം സിങ്ങിന്റെ നേതൃത്വത്തിലും മറ്റു ദിവസങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർ നേരിട്ടുമായിരുന്നു പരിശോധന. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം മാറ്റപ്പെട്ടവരിൽ പരിശോധന നടത്തി നിരോധിത വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥരുമുണ്ട്.
ജയിൽ എക്സിക്യുട്ടീവ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആറു പേരെ വിവിധ അന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിനു പിന്നാലെയാണു വ്യാപകമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചത്. അസോസിയേഷൻ നേതാവിന്റെ സസ്പെൻഷൻ അംഗീകരിച്ചുകൊണ്ടുതന്നെയാണ്, കാരണം വ്യക്തമാക്കാതെയുള്ള സ്ഥലംമാറ്റത്തെ ഉദ്യോഗസ്ഥർ എതിർക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മെയ് മാസത്തിലാണു ജനറൽ ട്രാൻസ്ഫർ നടന്നത്. അന്നു പോലും ഇത്രയധികം ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റമുണ്ടായില്ലെന്ന കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു.
വിവിധ ജയിലുകളിലായി നൂറ്റമ്പതിലേറെപ്പേരെ സ്ഥലം മാറ്റിയതിൽ 50 പേർ കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് മുഖ്യമന്ത്രി നേരിട്ട് അറിഞ്ഞു കൊണ്ടാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ താൽപ്പര്യമാണ് പ്രതിഫലിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു ഘട്ടമായായിരുന്നു ഇവിടെ സ്ഥലംമാറ്റം. ജയിലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ നഖശിഖാന്തം എതിർത്ത ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. ജയിൽ സബ് ഓർഡിനേറ്റ്സ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥലം മാറ്റിയിട്ടുണ്ട്.
നേതാക്കളെയടക്കം മാറ്റിയതിനാൽ ആരു വഴി പരാതി അറിയിക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. അസോസിയേഷൻ ഭാരവാഹികൾക്കു മുഖം കൊടുക്കുന്ന രീതി ഒരു വകുപ്പിലും ഋഷിരാജ് സിങ്ങിനില്ല. ജയിൽ വകുപ്പ് മുഖ്യമന്ത്രിയുടേതായതിനാൽ, അദ്ദേഹത്തെ നേരിട്ടു സമീപിക്കാനുള്ള ഭയവും ഉദ്യോഗസ്ഥർക്കുണ്ട്. ഏതു നിമിഷവും സ്ഥലംമാറ്റം പ്രതീക്ഷിച്ചാണു സംസ്ഥാനത്തെ ജയിലുകളിൽ ഉദ്യോഗസ്ഥർ കഴിയുന്നത്. ഇതു വല്ലാത്ത അരക്ഷിതാവസ്ഥയുണ്ടാക്കുന്നതായി ജയിൽ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. അടുപ്പമുള്ള സിപിഎം സംസ്ഥാന നേതാക്കളെ പലരും പരാതി അറിയിച്ചിട്ടുണ്ട്.
അതേസമയം, ജയിൽ ശുദ്ധീകരണത്തിന് ഋഷിരാജ് സിങ്ങിനു പൂർണ സ്വാതന്ത്ര്യം നൽകാൻ തന്നെയാണു മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണു വിവരം. രാവിലെ മലമ്പുഴയിൽ പുതിയ ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും ഇതു സൂചിപ്പിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ തുനിയുന്നവർ കർശനനടപടി മുന്നിൽക്കാണണം. തെറ്റ് തിരുത്തുന്നവരെ പ്രോൽസാഹിപ്പിക്കും, തെറ്റ് ആവർത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. തെറ്റു തിരുത്താനുള്ള സാഹചര്യം ഉപയോഗിക്കാത്തവർക്കെതിരെ നടപടിയെടുക്കും. ജയിൽ കേന്ദ്രമാക്കി കൂടുതൽ തെറ്റുകൾ ചെയ്യാമെന്ന് കരുതിയാൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- ഷെറിന്റെ സിവിൽ സർവീസ് നേട്ടത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
- രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടും
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍