ഒരാഴ്ചയോളം പഴക്കമുള്ള ചിക്കൻ വിഭവങ്ങൾ! ഫ്രീസറിൽ വെച്ച മീനും ഇറച്ചിയും നിലത്തേക്ക് ആഞ്ഞെറിഞ്ഞപ്പോഴും മരക്കട്ടപോലെ; എത്ര ആഴ്ച്ച പഴക്കം ചെന്നതാണെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി ഹോട്ടൽ ജീവനക്കാരും; തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ആഴ്ച്ചകൾ പഴക്കം ചെന്ന പുളിച്ചുനാറിയ ഭക്ഷണ സാധനങ്ങൾ; നക്ഷത്ര ഹോട്ടലുകളായ പങ്കജിൽ നിന്നും ചിരാഗിൽ നിന്നും മോശം ഭക്ഷണം കണ്ടെടുത്തു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാകം ചെയ്ത മീനും ഇറച്ചിയും ഫ്രീസറിലേക്ക് തള്ളുക. ദിവസങ്ങൾ അല്ല ആഴ്ചകൾ പഴക്കമുള്ള ഭക്ഷണ സാധനങ്ങൾ. പാചകം ചെയ്ത മീനും ഇറച്ചിയുമെല്ലാം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കിറ്റുകളിലാക്കി ഫ്രീസറുകളിൽ തന്നെ. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഈ മീനും ഇറച്ചിയും പരിശോധിച്ചപ്പോൾ എല്ലാം മരക്കട്ടകൾ പോലെ. നിലത്തേക്ക് ആഞ്ഞെറിഞ്ഞപ്പോഴും കോഴിക്കും മീനിനും ഒന്നും ഒരു മാറ്റവുമില്ല. എത്ര ആഴ്ചത്തെ പഴക്കമുണ്ടെന്ന് ചോദിച്ചപ്പോൾ ഹോട്ടലുകാർക്ക് മറുപടിയുമില്ല.
കിഴക്കേക്കോട്ട സൺ വ്യൂ ഹോട്ടൽ, മണക്കാട് റിഹാബ് ഹോട്ടൽ, മണക്കാടുള്ള സീനത്ത് ഹോട്ടൽ, അട്ടക്കുളങ്ങര ബിസ്മി ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഫ്രീസറിലെവെച്ച് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചത്. പങ്കജ്, ചിരാഗ് തുടങ്ങിയ ത്രീസ്റ്റാർ ഹോട്ടലുകളിൽനിന്നും, ബുഹാരി, ബിസ്മി, ആര്യാസ്, എം.ആർ.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കോർപ്പറേഷൻ മേയർ ഉച്ചയോടെ പുറത്തുവിടും.
റെയ്ഡ് ഇപ്പോഴും തുടരുന്നതിനാൽ മുഴുവൻ ഹോട്ടലുകളുടെയും പേര് ലഭ്യമായിട്ടില്ല. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തമ്പാനൂർ,കരമന, അട്ടക്കുളങ്ങര, പാളയം, ഓവർബ്രിഡ്ജ് തുടങ്ങിയ മേഖലകളിലായി 57 ഓളം ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ 30 ഓളം ഹോട്ടലുകളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചത്. ഏഴു സ്ക്വാഡുകൾ ആയി തിരിഞ്ഞായിരുന്നു റെയ്ഡുകൾ നടത്തിയത്. ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത എല്ലാ ഹോട്ടലുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പല ഹോട്ടലുകളിലെയും മാലിന്യ ശുചീകരണ സംവിധാനങ്ങൾ ഫലപ്രദമായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയും ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
നഗരത്തിലെ തമ്പാനൂർ,കരമന, അട്ടക്കുളങ്ങര, പാളയം, ഓവർബ്രിഡ്ജ് തുടങ്ങിയ മേഖലകളായിരുന്നു പരിശോധന. വൃത്തിഹീനമായ നിലയിൽ അടുക്കള പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. പരിശോധനകൾ ഇനിയും തുടരുമെന്നും കൃത്യമായ ഇടവേളകളിൽ ഇവ തുടരുമെന്നും ആരോഗ്യവിഭാഗം അധികൃതർ മറുനാടനോട് പറഞ്ഞു. നല്ല ഭക്ഷണം കൊടുക്കാൻ നിർബന്ധിക്കുക ലക്ഷ്യമിട്ടാണ് ഈ റെയ്ഡുകൾ. ഇനിയും റെയ്ഡ് തുടരും. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഈ ഹോട്ടലുകൾ ഇനിയും പ്രവർത്തിക്കുകയാണെങ്കിൽ നോട്ടീസ് നൽകി അവ അടപ്പിക്കുക തന്നെ ചെയ്യും-ആരോഗ്യവിഭാഗം പറയുന്നു.
കഴിഞ്ഞ മാസം ജൂൺ പതിനെട്ടിനും ആരോഗ്യവിഭാഗം നഗരത്തിൽ നടത്തിയ റെയ്ഡിൽ ഒട്ടനവധി ഹോട്ടലുകൾ കുരുങ്ങിയിരുന്നു. ഹോട്ടലുകളുടെ അടുക്കളകൾ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നാല് പ്രത്യേക സ്ക്വാഡുകളാണ് അന്ന് നഗരപരിധിയിൽ പരിശോധന നടത്തിയത്. നഗരത്തിലെ 52 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. മൂന്നു സ്ഥാപനങ്ങൾ താത്കാലികമായി അടപ്പിക്കുകയും അപാകത കണ്ടെത്തിയ 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ പിഴവ് ആരോഗ്യവിഭാഗം കണ്ടെത്തുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
വളരെ വൃത്തിഹീനമായ അവസ്ഥയിൽ കണ്ടെത്തിയ ശ്രീകാര്യത്തെ മിസ്ബാഹ് ഹോട്ടലും ആറ്റിപ്രയിലെ രണ്ടു കാറ്ററിങ് സ്ഥാപനങ്ങളുമാണ് അടപ്പിച്ചിരുന്നു. ഇതിൽ ഒരു കാറ്ററിങ് സ്ഥാപനം സജീവ് എന്നൊരാൾ നടത്തുന്നതാണ്. അമ്മു എന്ന കാറ്ററിങ് ആണ് അടച്ചുപൂട്ടിയതിൽ ഒരു സ്ഥാപനം. ഈ മൂന്നു സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ ഒട്ടും അനുയോജ്യമായിരുന്നില്ലെന്നു റെയിഡ് നടത്തിയ ആരോഗ്യവിഭാഗം അധികൃതർ അന്ന് മറുനാടനോട് പ്രതികരിച്ചിരുന്നു.
പാപ്പനംകോട് ദേവി ഹോട്ടലിന്റെ അടുക്കളയിൽ അന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തുമ്പോൾ കണ്ട കാഴ്ച പാകം ചെയ്യാൻ എടുത്തുവെച്ച ചിക്കൻ പൂച്ച തിന്നുന്നതായിരുന്നു. ഈ ചിക്കൻ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഹോട്ടലുകളിലെ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിൽ ഗുരുതരമായ പിഴവുകളാണ് ആരോഗ്യവിഭാഗം കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹോട്ടൽ മാലിന്യങ്ങൾ തരംതിരിച്ച് വയ്ക്കണമെന്നും കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ. പ്രശാന്ത് അറിയിച്ചിട്ടുണ്ട്. . ആദ്യഘട്ടത്തിൽ ഇവർക്കെതിരെ പിഴ ചുമത്തും. ആവർത്തിക്കുകയാണെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കുമെന്നും പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്നും മേയർ പറഞ്ഞു.
Stories you may Like
- രാജസ്ഥാനിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിലടക്കം ഇ.ഡി. റെയ്ഡ്
- സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- അടുത്ത കാലത്ത് എത്തിയത് 10,000 കോടിയുടെ വിദേശ ഹവാല; രണ്ടും കൽപ്പിച്ച് ഇഡി ഇറങ്ങുമ്പോൾ
- മണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും കേന്ദ്ര ഏജൻസിയുടെ പരിശോധന
- ചാവക്കാട്ടെ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും ഇഡി; കൂട്ടിന് കേരളാ പൊലീസും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍