കരിമ്പാറ കൂട്ടങ്ങൾ; പൊന്തക്കാട്ടിൽ രക്ഷകനായി ഒരു മരം! ബോധം വന്നപ്പോൾ തിരിച്ചറിഞ്ഞതുകൊക്കയിൽ മരത്തിൽ തടഞ്ഞു നിൽക്കുന്നു എന്ന യാഥാർത്ഥ്യം; വലിഞ്ഞു കയറി മുകളിലെത്തിയപ്പോൾ ഉണ്ടായിരുന്നത് അടിവസ്ത്രം മാത്രം; സ്ഥലം ആര്യങ്കാവെന്ന് മനസ്സിലായത് തട്ടുകടക്കാരിൽ നിന്ന്; ചെക്ക് പോസ്റ്റിൽ തിരിച്ചറിഞ്ഞത് ഫോറസ്റ്റുകാരുടെ രഹസ്യ ചർച്ച; ക്വട്ടേഷൻകാർ കൊല്ലാൻ ശ്രമിച്ചിട്ടും ജീവൻ തിരിച്ചു കിട്ടിയ ക്ലൈമാക്സ്; സിനിമാ സ്റ്റൈൽ രക്ഷപ്പെടൽ അഡ്വ ജ്യോതികുമാർ ഓർത്തെടുക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ഇതെന്റെ രണ്ടാം ജന്മം. അജ്ഞാത ജഡമായി എവിടെയോ മറവു ചെയ്യപ്പെടാതിരിക്കാൻ വിധി അനുവദിക്കാത്തത് കാരണമാണ് നിങ്ങളോട് ഈ ഞെട്ടിക്കുന്ന മർദ്ദനത്തിന്റെയും തട്ടിക്കൊണ്ട് പോകലിന്റെയും കൊലപാതക ശ്രമത്തിന്റെയും കഥ പറയാൻ എനിക്ക് കഴിയുന്നത്. തട്ടിക്കൊണ്ടു പോകലിന് ശേഷം നടത്തിയ കൊലപാതക ശ്രമത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കഥ നെഞ്ചിടിപ്പോടെ മറുനാടനോട് വിവരിക്കുകയായിരുന്നു അഡ്വക്കേറ്റ് ജ്യോതികുമാർ.
ഭാഗ്യം കൊണ്ട് മാത്രമാണ് ആര്യങ്കാവ് കൊക്കയിൽ എറിഞ്ഞിട്ടും ഞാൻ ജീവനോടെ രക്ഷപ്പെട്ടത്. വഞ്ചിയൂർ കോടതിക്ക് സമീപത്തെ ഓഫീസ് മുറിയിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ ഗുണ്ടാസംഘത്തിന്റെ ചെയ്തികളെ ഞെട്ടലോടെ മാത്രമാണ് ജ്യോതികുമാറിന് വിവരിക്കാൻ കഴിയുന്നത്. ജൂലൈ മൂന്നിന് രാത്രി പത്തരയോടെയാണ് ജ്യോതികുമാറിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വഞ്ചിയൂരിലെ ഓഫീസിൽ നാലംഗ സംഘം എത്തിയത്.
ഞെട്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ജ്യോതികുമാർ മറുനാടനോട് വിവരിക്കുന്നത് ഇങ്ങിനെ:
രാവിലെ ഒരു കേസ് ഉണ്ട്. വഞ്ചിയൂർ കോടതിയിൽ. അതിന്റെ ഒരുക്കങ്ങൾ ഞാൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജൂലായ് മൂന്നിന് രാത്രി പത്തര മണിയായി കാണണം. നാലംഗ സംഘം എന്റെ ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറി. എല്ലാവരും ഹെൽമെറ്റ് ധാരികൾ. ഒരൊറ്റ ഇടിയായിരുന്നു. മൂക്ക് ലക്ഷ്യമാക്കി വന്ന ഈ ഇടി വന്നുകൊണ്ടത് വായിലാണ്. വായിൽ നിന്നും ചോര വന്നു. ആ ഇടിയിൽ തന്നെ എനിക്ക് അർദ്ധബോധമായി. കയ്യോ കാലോ എന്നുള്ള വ്യത്യാസമൊന്നും കാണിക്കാതെ കയർ കൊണ്ട് എന്റെ കാലും കയ്യും പിന്നിലേക്ക് വലിച്ച് കെട്ടി. കണ്ണും കെട്ടി. എന്ന് ഇവർ നാലുപേരും കൂടി തൂക്കിയെടുത്തു.
എന്നിട്ടു ഏതോ ഒരു കാറിന്റെ ഡിക്കിയിലേക്ക് തട്ടി. ഡിക്കി അടച്ചു. കാർ മുന്നോട്ടു കുതിച്ചു. പാതി ബോധത്തിൽ അനങ്ങാൻ കഴിയാതെ ഞാൻ ഡിക്കിയിൽ കുടുങ്ങിയിരിക്കുമ്പോൾ കാർ എവിടെയോ എത്തി. നിർത്തി. അരുവിക്കര ഡാം എത്തിയിട്ടുണ്ട്. ആരോടോ അവർ ഫോണിൽ സംസാരിക്കുകയാണ്. പക്ഷെ കാറിന്റെ ഡിക്കി തുറന്നില്ല. എനിക്ക് ഊഹിക്കാൻ കഴിഞ്ഞത് എന്നെ അരുവിക്കര ഡാമിൽ തട്ടാൻ ആയിരുന്നു പദ്ധതി. അരുവിക്കര ആളുകൾ ഉണ്ടായിരുന്നിരിക്കണം. . അതുകൊണ്ട് തന്നെ കാർ എവിടേക്കോ പോയി കൊണ്ടിരുന്നു. ഒന്നും എനിക്ക് അറിയാൻ കഴിഞ്ഞില്ല. ശ്വാസം മുട്ടലും മേലുവേദനയും കലശലായിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്ഞതുമില്ല.വണ്ടി മണിക്കൂറുകൾ ആണ് ഓടുന്നത്. ഓർക്കണം.
അവൻ ചാവാറായി; എടുത്ത് എറിഞ്ഞോളൂ എന്ന് പറയുന്നത് കേട്ടു
പിന്നീട് കാർ നിർത്തി. ഒരാൾ വന്നു കഴുത്തിൽ തോർത്ത് മുറുക്കി. മറ്റുള്ളവർ എന്നെ അനങ്ങാൻ കഴിയാത്ത വിധം പിടിച്ചുവച്ചു. അപ്പോഴും ഞാൻ ഡിക്കിയിലാണ് എന്ന് ഓർക്കണം. തോർത്തു മുറുക്കലിൽ എന്റെ ശ്വാസം നിലച്ചു. ഞാൻ മരിക്കുകയാണ് എന്ന് എനിക്ക് മനസിലായി. ബോധം വന്നും പോയും കൊണ്ടിരുന്നു. അവസാന ശ്വാസത്തിലാണ് ഞാൻ എന്ന് തിരിച്ചറിയുമ്പോൾ അവർ ഞാൻ മരിച്ചു അല്ലെങ്കിൽ മരിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു.
അവൻ ചാവാറായി. ഇനി എടുത്തുകൊക്കയിലേക്ക് എറിഞ്ഞാൽ മാത്രം മതി. ഒരാൾ പറഞ്ഞു. രണ്ടുപേർ എന്റെ കാലുകളിൽ ബലമായി പിടിച്ചു. രണ്ടുപേർ കൈകളിലും. എന്തോ കളിപ്പാട്ടം തൂക്കുന്ന ലാഘവത്തോടെ എന്നെ അവർ വായുവിൽ ആഞ്ഞുവീശി. പിന്നെ കൊക്കയുടെ ആഴങ്ങളിലേക്ക് ആഞ്ഞു എറിഞ്ഞു. എറിയുമ്പോൾ അതുകൊക്കയിലേക്ക് ആണെന്ന് എനിക്ക് പൂർണബോധ്യമുണ്ടായിരുന്നു. വീഴ്ചയിൽ എനിക്ക് ബോധം പോയി. എവിടേക്കോ പതിക്കുന്നത് പോലെ തോന്നി.
രക്ഷകനായത് പൊന്തയുടെ നടുവിൽ നിന്നിരുന്ന വലിയ മരം
രാവിലെ നോക്കിയപ്പോൾ കൊക്കയിൽ ഒരു മരത്തിൽ തടഞ്ഞു ഞാൻ നിൽക്കുകയാണ്. ചുറ്റും കരിമ്പാറ കൂട്ടങ്ങൾ. അതിനു നടുവിൽ ഒരു പൊന്തക്കാട്. പൊന്തക്കാട്ടിൽ നടുവിലെ മരം. ആ മരത്തിൽ ഞാൻ തട്ടി നിൽക്കുകയാണ്. എന്റെ കാലിലെ കെട്ടുകൾ അഴിഞ്ഞിരുന്നു. കണ്ണിലെ കെട്ടും മാറിയിരുന്നു. പക്ഷെ കയ്യിലെ കെട്ട് അത് ബലമായുള്ളതായിരുന്നു. അതെനിക്ക് അനക്കാൻ കഴിഞ്ഞില്ല. പക്ഷെ ദേഹമാസകലം പരുക്കുകൾ ആയിരുന്നു. നടക്കാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.
പക്ഷെ ആയാസപ്പെട്ട് ഞാൻ നടന്നു. നോക്കുമ്പോൾ ഒരു പടിക്കെട്ടു കണ്ടു. അതുകൊക്കയ്ക്ക് മുകളിലേക്ക് കയറുവാനുള്ളതാണ്. അതിൽ ഞാൻ വലിഞ്ഞു കയറി. മുകളിൽ എത്തിയപ്പോൾ ഒരു തട്ടുകട കണ്ടു. അടിവസ്ത്രം മാത്രമാണ് എന്റെ വേഷം എന്ന് ഓർക്കണം. ദേഹമാസകലം മുറിവും. കൈകൾ പിന്നിൽ കെട്ടിയ നിലയിലും. തട്ടുകടയിൽ എത്തിയപ്പോൾ ആര്യങ്കാവ് ആണെന്ന് സ്ഥലം മനസിലായി. അവർ കാര്യം മനസിലാക്കി. എന്റെ കെട്ടുകൾ അഴിച്ചു. വസ്ത്രം തന്നു. ഭക്ഷണം തന്നു. അവർ എന്നെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്തിച്ചു.
ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതർക്ക് കള്ളക്കളി
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എത്തിച്ചപ്പോൾ ചെക്ക് പോസ്റ്റ് അധികൃതർ രഹസ്യ ചർച്ച നടത്തുകയാണ് ആദ്യം ചെയ്തത്. അതും അകത്തെ മുറിയിൽ രഹസ്യ ചർച്ച. അത് കഴിഞ്ഞു വന്ന ചെക്ക് പോസ്റ്റ് അധികൃതർ തെന്മല പൊലീസിൽ പരാതി നൽകുന്നതിനെ നിരുത്സാഹപ്പെടുത്തി.അന്വേഷണം വന്നാൽ അവർ കുടുങ്ങും. തലേന്ന് ഈ ചെക്ക് പോസ്റ്റ് കടന്നാണ് കാർ പോയത്. എന്തുകൊണ്ട് ഡിക്കി പരിശോധിച്ചില്ല എന്ന് ചോദ്യം വരും. നിങ്ങൾ വഞ്ചിയൂർ പൊലീസിൽ പരാതി നൽകൂ. അവിടെ വച്ചല്ലേ സംഭവം നടക്കുന്നത്. അപ്പോൾ ഞാൻ തിരുത്തി. അഭിഭാഷകനാണ്. നിയമവശങ്ങൾ എനിക്കറിയാം. ഇവിടുത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആകണം.
അപ്പോൾ ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞത് വേണ്ട തത്ക്കാലം വഞ്ചിയൂർ പൊലീസിൽ പരാതി നൽകൂ എന്നാണ്. നൂറു രൂപ നൽകി അടുത്ത ബസിൽ തിരുവനന്തപുരത്തിന് കയറ്റി വിടുകയാണ് ചെയ്തത്. പൊലീസിൽ പരാതി നൽകുമ്പോൾ രാത്രി ഇതേ ചെക്ക്പോസ്റ്റിൽ വാഹനം അനധികൃതമായി കടത്തിവിട്ടതിന് ചെക്ക്പോസ്റ്റ് അധികൃതർ കുടുങ്ങും. അതിനാലാണ് ധൃതിപിടിച്ച് അടുത്ത ബസിൽ നൂറു രൂപയും കൊടുത്ത് ചെക്ക് പോസ്റ്റ് അധികൃതർ കയറ്റിവിട്ടത്. നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ് ചെക്ക് പോസ്റ്റിൽ നടന്നത്.
ആശ്വാസമായത് വഞ്ചിയൂർ പൊലീസിന്റെ നടപടികൾ
തിരുവനന്തപുരത്ത് എത്തിയശേഷമാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് എന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനു മുൻപ് വിശദമായി മൊഴി എടുത്തു. അതിനുശേഷം ഞാൻ ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് തല്ലിത്തകർത്ത അവസ്ഥയിലായിരുന്നു. കമ്പ്യുട്ടർ തകർത്തിരുന്നു. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിരുന്നു, പുതിയ ടയോട്ട കാറും മോഷണം പോയ അവസ്ഥയിലായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ തെന്മല സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഞാൻ ഹാജരാകുന്ന വഞ്ചിയൂർ കോടതിയിലെ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ഈ കേസിൽ വിജയം എന്റെ കക്ഷിക്കാകും എന്നുറപ്പുള്ള എതിർ കക്ഷികളാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയത്. ഇതാണ് എന്റെ അനുമാനം. ഒരു വർഷം മുൻപ് വരെ ഈ കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ തട്ടിക്കളയും എന്ന ഭീഷണി വന്നിരുന്നു. മെഡിക്കൽ കോളേജിന് അടുത്ത ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കേസ്. ഭീഷണിയെ കാര്യമായെടുക്കാതെ കേസുമായി മുന്നോട്ട് പോയി. ഇതാണ് പ്രതികാരത്തിന് കാരണം-ജ്യോതികുമാർ പറയുന്നു.
ജൂലൈ മൂന്നിന് രാത്രി പത്തുമണിയോടെ നടന്ന ഞെട്ടിപ്പിക്കുന്ന ഈ ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒരാൾ പോലും ഇതുവരെ പൊലീസ് പിടിയിലായിട്ടുമില്ല. ഇപ്പോൾ ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയിൽ ജ്യോതികുമാർ ചികിത്സയിലാണ്.
Stories you may Like
- അച്ഛന്റെ കൊലപാതകം ; ഒൻപതരവർഷത്തെ തടവിനുശേഷം മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല; സോളാറിൽ നിർണ്ണായക വെളിപ്പെടുത്തൽ
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- ശാന്തിഗിരിയിൽ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് 22 പേർ സന്യാസിനിമാരായി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്