Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞങ്ങളുടെ താല്പര്യത്തിൽ നേരിട്ടും അല്ലാതെയും ബന്ധമുള്ള കുറെയധികം പേരുടെ ഫോട്ടോസ് കലാഭവൻ സോബിയെ കാട്ടി; അതിൽ നിന്നും 3 പേരെ അന്നേ ദിവസം ആ സ്ഥലത്തു കണ്ടതായി തിരിച്ചറിഞ്ഞു; എന്നിട്ടും ക്രൈംബ്രാഞ്ച് അനങ്ങുന്നില്ല; ഇപ്പോഴിതാ എന്തോ ദുരൂഹതയില്ലേ എന്ന സംശയം കോടതിക്കും തോന്നിയിരിക്കുന്നു; ദൈവത്തിന്റെ കൈ! ഇനി വഴിയേ കാണാം ബാക്കി...; ഹൈക്കോടതി ഇടപെടൽ സത്യം പുറത്തു കൊണ്ടു വരുമെന്ന് കുടുംബത്തിന് പ്രതീക്ഷ; ബാലഭാസ്‌കറിന്റെ ബന്ധുക്കൾ നീതി തേടി പോരാട്ടത്തിന്

ഞങ്ങളുടെ താല്പര്യത്തിൽ നേരിട്ടും അല്ലാതെയും ബന്ധമുള്ള കുറെയധികം പേരുടെ ഫോട്ടോസ് കലാഭവൻ സോബിയെ കാട്ടി; അതിൽ നിന്നും 3 പേരെ അന്നേ ദിവസം ആ സ്ഥലത്തു കണ്ടതായി തിരിച്ചറിഞ്ഞു; എന്നിട്ടും ക്രൈംബ്രാഞ്ച് അനങ്ങുന്നില്ല; ഇപ്പോഴിതാ എന്തോ ദുരൂഹതയില്ലേ എന്ന സംശയം കോടതിക്കും തോന്നിയിരിക്കുന്നു; ദൈവത്തിന്റെ കൈ! ഇനി വഴിയേ കാണാം ബാക്കി...; ഹൈക്കോടതി ഇടപെടൽ സത്യം പുറത്തു കൊണ്ടു വരുമെന്ന് കുടുംബത്തിന് പ്രതീക്ഷ; ബാലഭാസ്‌കറിന്റെ ബന്ധുക്കൾ നീതി തേടി പോരാട്ടത്തിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ നിർണ്ണായകമാകുമെന്ന് വിലിയിരുത്തൽ. ബാലഭാസ്‌കറിന്റെ മരണത്തിൽ പൊലീസിനു മൊഴി നൽകിയ കലാഭവൻ സോബിക്കെതിരെ ഉയർന്ന വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. തനിക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നും സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോബി ജോർജ് സമർപ്പിച്ച ഹർജിയിലായിരുന്നു നിർദ്ദേശം.

പ്രതീക്ഷ നൽകുന്ന എന്തെങ്കിലും ഒരു വാർത്ത ഇന്നലത്തെ ദിവസംതന്നെ വരുമെന്ന് മനസ്സ് പറഞ്ഞിരുന്നു.. വെറുതെയായില്ല.. മറ്റൊരു കേസിന്റെ വാദത്തിനിടെ ബാലുച്ചേട്ടന്റെ ആക്‌സിഡന്റ് കേസിൽ വിശദമായ അന്വേഷണവും റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. പൊലീസും ചില സംഘങ്ങളും ഇതൊക്കെ സ്വാഭാവികം എന്നു വരുത്താൻ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിലൊക്കെ എന്തോ ദുരൂഹതയില്ലേ എന്ന സംശയം കോടതിക്കും തോന്നിയിരിക്കുന്നു ദൈവത്തിന്റെ കൈ!- ബാലഭാസ്‌കറിന്റെ മാതൃ സഹോദരി പുത്രിയായ പ്രിയയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ സത്യം പുറത്തെത്തിക്കാൻ പോന്ന ഇടപെടലായി ഇതിനെ വിശേഷിപ്പിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണ സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേരെ സോബി തിരിച്ചറിഞ്ഞതും പ്രിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നുണ്ട്.

വിദേശത്തു നിന്നു വിളിച്ച മൊബൈൽ നമ്പരുകളുടെ ഉറവിടത്തെക്കുറിച്ചു ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനിടെ ലഭ്യമായ വിവരങ്ങൾ സോബി അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകണമെന്നും ജഡ്ജിമാരായ വിനോയ് ചന്ദ്രൻ, വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പൊലീസിനോട് നിർദ്ദേശിച്ചു. ബാലഭാസ്‌കർ അപകടത്തിൽ മരിച്ച ദിവസം സ്ഥലത്തു കൂടി യാത്ര ചെയ്യുമ്പോൾ സ്ഥലത്ത്് ഉണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനത്തിനു തയാറായിരുന്ന തന്നെ നിർബന്ധിച്ച് പറഞ്ഞയച്ചെന്നും അവിടെനിന്നു രണ്ടു പേർ ഓടി രക്ഷപെടുന്നത് കണ്ടെന്നുമായിരുന്നു സോബി ജോർജിന്റെ മൊഴി. താൻ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അറിയുന്നത് അപകടത്തിൽ പെട്ടത് ബാലഭാസ്‌കറായിരുന്നു എന്ന്. തന്റെ സംശയം നേരത്തെ തന്നെ ബാലഭാസ്‌കറിന്റെ ബന്ധുക്കളെ അറിയിച്ചെങ്കിലും തുടരന്വേഷണമൊ നടപടികളൊ ഉണ്ടായില്ല. തുടർന്ന് പൊലീസിൽ മൊഴിനൽകിയതോടെയാണ് സോബിക്കെതിരെ വധഭീഷണി ഉയർന്നത്.

വിദേശത്തു നിന്നുള്ള ഏതാനും നമ്പരുകളിൽ നിന്നാണ് തന്റെ മൊബൈൽ ഫോണിലേയ്ക്കു രണ്ടാഴ്ചയ്ക്കുള്ളിൽ 'തട്ടിക്കളയും' എന്ന് ഭീഷണിപ്പെടുത്തി വിളി വന്നത്. മാത്രമല്ല, തന്റെ സ്റ്റുഡിയോയിലും മറ്റും രാത്രിയിൽ അജ്ഞാതരായ ചിലർ വന്ന് ഫോട്ടോ പകർത്തുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സിസിടിവിയിൽ നിന്നാണ് വ്യക്തമായത്. തനിക്കെതിരായ ഭീഷണി വിവരവും തന്റെ സ്ഥാപനത്തിന്റെ ചിത്രങ്ങൾ പകർത്തിയ ദൃശ്യങ്ങളും ചൂണ്ടിക്കാണിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു സോബി കോടതിയിൽ ബോധിപ്പിച്ചു. ഈ പരാതിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടാകുന്നത്. ഇതിലേക്കുള്ള അന്വേഷണം നിർണ്ണായ വിവരങ്ങൾ പുറത്തു കൊണ്ടു വരുമെന്നാണ് ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.

കലാഭവൻ സോബി കഴിഞ്ഞ ആഴ്ച വല്യമ്മാവന്റെ വീട്ടിൽ വന്നിരുന്നു. ബാലുച്ചേട്ടന്റെ അച്ഛനും ഞങ്ങളുമൊക്കെ ഉണ്ടായിരുന്നു അവിടെ. സെപ്റ്റംബർ 25 വെളുപ്പിനെ ആക്‌സിഡന്റ് നടന്നതിനടുത്തു കണ്ട കാഴ്ചകൾ, ക്രൈം ബ്രാഞ്ചിനോട് വിശദമാക്കിയ കാര്യങ്ങൾ ഒക്കെയും പറഞ്ഞു. ഞങ്ങളുടെ ഒരു താല്പര്യത്തിന്റെ പുറത്ത് ഈ കേസുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള കുറെയധികം പേരുടെ ഫോട്ടോസ് അദ്ദേഹത്തെ കാണിച്ചു. അതിൽ നിന്നും 3 പേരെ അദ്ദേഹം അന്നേദിവസം ആ സ്ഥലത്തു കണ്ടതായി തിരിച്ചറിയുകയും ചെയ്തു. ഇത് ഞങ്ങളുടെ സംശയങ്ങൾക്കും വാദങ്ങൾക്കും ബലം കൂട്ടിയിട്ടുണ്ട് തീർച്ചയായും. ഈ വാർത്ത പുറത്തുവരുന്നതോടെ അടുത്ത പടി ക്രൈം ബ്രാഞ്ച് നോക്കുമായിരിക്കും എന്നു കരുതിയിരുന്നു. പക്ഷെ മാധ്യമങ്ങൾക്കു പോലും മൗനമായിരുന്നു പിന്നീടും-ഇങ്ങനെയാണ് കാര്യങ്ങളെ പ്രിയ വിശദീകരിക്കുന്നത്.

ക്രൈം ബ്രാഞ്ചും അനങ്ങിയില്ല. പൊലീസ് പ്രൊട്ടക്ഷന് അപേക്ഷിച്ചതിന്റെ കേസിനൊപ്പം ഇക്കാര്യങ്ങളും പറയും എന്ന് സോബി പറഞ്ഞതായിരുന്നു പിന്നീടുള്ള ഏക പ്രതീക്ഷ. ദൈവാധീനം പോലെ മിനിഞ്ഞാന്ന് കോടതി ഇതെടുക്കുകയും ക്രൈം ബ്രാഞ്ചിൽ നിന്ന് അടുത്ത ദിവസം റിപ്പോർട്ട് വേണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇന്നലെ ബാലുച്ചേട്ടന്റെ പിറന്നാൾദിനത്തിൽ ആദ്യത്തെ കേസായി ഇതെടുത്തു, ക്രൈം ബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടു, അവിടുത്തെ ലോക്കൽ പൊലീസ് വേണ്ടത് ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. കൗമുദി പത്രത്തിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പറഞ്ഞിട്ടുണ്ട് ഹൈക്കോടതി.

ഏതുതരം ശാസ്ത്രീയപരിശോധനകൾക്കും വിധേയനാകാൻ തയ്യാർ എന്നു പറയുന്ന ഒരാളുടെ വാക്കിനു വിലകൊടുക്കാതിരിക്കാൻ കോടതിക്കും കഴിയില്ലല്ലോ. ഇനി വഴിയേ കാണാം ബാക്കി...-ഇതാണ് പ്രിയയയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP