കർണാടകത്തിൽ 10 വിമത എംഎൽഎമാർ രാജിക്കത്ത് നൽകിയെങ്കിലും തീരുമാനം നീട്ടി സ്പീക്കറുടെ രാഷ്ട്രീയക്കളി; എല്ലാ വശങ്ങളും പരിശോധിച്ച് രാജി സ്വമേധയാ ആണോ സമ്മർദ്ദത്താലാണോ എന്ന് പരിശോധിച്ച് തീരുമാനം; രാജിക്കത്ത് നൽകുന്ന ദൃശ്യങ്ങളടക്കം സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നും താൻ മെല്ലപ്പോക്കുകാരനല്ലെന്നും കെ.ആർ. രമേശ് കുമാർ; സ്പീക്കറുടെ നടപടി ശരിയല്ലെന്ന് യെദ്യൂരപ്പ; പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ അതിജീവിക്കുമെന്ന് കുമാരസ്വാമി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 10 വിമത എംഎൽഎമാരും കർണാടക വിധാൻ സൗധയിലെത്തി രാജി നൽകി മടങ്ങി. എല്ലാ വശങ്ങളും നോക്കി ഭരണഘടനപ്രകാരം തീരുമാനമെടുക്കുമെന്ന് സ്പീക്കർ കെ.ആർ.രമേശ് കുമാർ പറഞ്ഞു. ശരിയായ ഫോർമാറ്റിലാണ് അവർ രാജി സമർപ്പിച്ചത്. ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യങ്ങൾക്ക് താൻ ഉത്തരവാദിയല്ല. മൂന്നുഎംഎൽഎമാരുടെ കാര്യത്തിൽ വെള്ളിയാഴ്ച വ്യക്തിപരമായ ഹിയറിങ് നടത്തും. രാജി സ്വമേധയാ ആണോയെന്നും, വാസ്തവമാണോയെന്നും ബോധ്യപ്പെടും വരെ അവ സ്വീകരിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
പത്ത് രാജിക്കത്തുകളും പരിശോധിക്കണം. രാജി നൽകുന്ന ദൃശ്യങ്ങളടക്കം പകർത്തിയിട്ടുണ്ട്. ഭൂകമ്പം ഉണ്ടായപോലെ ആയിരുന്നു എംഎൽഎമാരുടെ പെരുമാറ്റം. ഇതടക്കമുള്ള ദൃശ്യങ്ങൾ നാളെ സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നും രമേശ് കുമാർ അറിയിച്ചു. ചില വ്യക്തികളുടെ ഭീഷണിയെ തുടർന്ന് മുംബൈയിലേക്ക പോയെന്നാണ് എംഎൽഎമാർ പറഞ്ഞത്. ഇക്കാര്യത്തിൽ, തന്നെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും, താൻ അവർക്ക് സംരക്ഷണം നൽകുമായിരുന്നെന്നും രമേശ് കുമാർ പറഞ്ഞു. സ്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സമീപിച്ച 10 വിമത എംഎൽഎമാരോട് നേരിട്ട് രാജി കൊടുക്കാനായിരുന്നു സുപ്രീംകോടതി നിർദ്ദേശിച്ചത്. ആറ് മണിയോടെ നേരിട്ട് പോയി രാജി സമർപ്പിച്ച് ഇന്ന് വൈകിട്ട് തന്നെ സ്പീക്കർ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. സ്പീക്കറുടെ നടപടി ശരിയല്ലെന്ന് ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ പ്രതികരിച്ചു.
അതേസമയം രാജിവച്ച് ജെ.ഡി.എസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് സ്പീക്കർക്ക് കത്ത് നൽകി.എന്നാൽ ഈ നിർദ്ദേശം സ്പീക്കർ കെ ആർ രമേശ് കുമാർ തള്ളി. മണിക്കൂറുകൾ കൊണ്ട് ഇത്രയധികം രാജിക്കത്തുകൾ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു. ഇത് ഹർജിയായി നൽകാൻ സുപ്രീംകോടതി സ്പീക്കറോട് പറഞ്ഞു. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. എന്നാൽ രാവിലത്തെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ രണ്ടാമത് ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി മൗനം പാലിച്ചു.
16 എംഎൽഎമാരുടെ രാജിയോടെ പ്രതിസന്ധിയിലായ സർക്കാർ ഐക്യത്തോടെ ധീരമായി നേരിടാൻ സന്നദ്ധമാണെന്ന് കുമാരസ്വാമി പ്രതികരിച്ചു. സർക്കാർ അവിശ്വാസ പ്രമേയത്തെ നേരിടാൻ തയ്യാറാണ്. സർക്കാർ അതിജീവിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. സർക്കാരിനെ തകിടം മറിക്കാനുള്ള ബിജെപിയുടെ ആറാമത്തെയോ, ഏഴാമത്തെയോ ശ്രമമാണിത്. ഇതുവരെ അതിനെ അതിജീവിച്ചു. ഇനിയും അങ്ങനെ തന്നെ, കുമാരസ്വാമി പറഞ്ഞു.
16 പേരിൽ 13 എംഎൽഎമാർ കോൺഗ്രസിൽ നിന്നും മൂന്നുപേർ ജെഡിഎസിൽ നിന്നുമാണ്. 224 അംഗ സഭയിൽ സഖ്യത്തിന്റെ സംഖ്യാബലം സ്പീക്കറെ കൂടാതെ 116. കോൺഗ്രസ് -78, ജെഡിഎസ്-37, ബിഎസ്പി-1 . തിങ്കളാഴ്ച രാജി വച്ച രണ്ടുസ്വതന്ത്രരെ കൂടി ചേർത്ത് ബിജെപിക്ക് 107 എംഎൽഎമാർ. 113 ആണ് ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ. 16 എംഎൽഎമാരുടെ രാജി അംഗീകരിച്ചാൽ, ഭരണസഖ്യം 100 ലേക്ക് ചുരുങ്ങുകയും സർക്കാർ വീഴുകയും ചെയ്യും.
കോൺഗ്രസിന്റെയും ജെഡിഎസിന്റെയും 16 എംഎൽഎമാർ രാജി വച്ചെങ്കിലും സ്പീക്കർ കെ.ആർ.രമേഷ് കുമാർ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. രാജി അംഗീകരിക്കും വരെ നിയമസഭയുടെ അംഗബലം 224 ആയി തുടരും. വിശ്വാസ വോട്ടോ, അവിശ്വാസ പ്രമേയമോ വന്നാൽ, സഖ്യം പുഷ്പം പോലെ പരീക്ഷ പാസാകും. എംഎൽഎമാർക്കെല്ലാം വിപ്പ് കൊടുത്താൽ മതിയാവും. എന്നാൽ, വിമത എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്താൽ, ഭാവി പരിപാടികൾ ബിജെപിക്ക് സുഗമമായി ആസൂത്രണം ചെയ്യാം. വിമത എംഎൽഎമാരുടെ രാജിയിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. എന്നാൽ, ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സ്പീക്കറുടെ നിലപാട്.
സ്പീക്കറുടെ ഹർജി അടിയന്തരമായി കേൾക്കാനും, വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനത്തിന് കൂടുതൽ സമയം തേടാനും കോടതി വിസമ്മതിച്ചു. സ്പീക്കറുടെ തീരുമാനം വെള്ളിയാഴ്ച കോടതിയെ അറിയിക്കണം. ഭൂരിപക്ഷം തെളിയിക്കാൻ മുന്നോട്ട് വയ്ക്കുന്നതാണ് വിശ്വാസ പ്രമേയം. ഈ പ്രമേയത്തെ എത്ര പേർ പിന്തുണയ്ക്കുന്നു, പിന്തുണയ്ക്കുന്നില്ല എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാരിന്റെ നിലനിൽപ് തന്നെ. വിശ്വാസവോട്ടിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി രാജിവച്ചൊഴിയേണ്ടി വരും. അവിശ്വാസ പ്രമേയം പ്രതിപക്ഷമാണ് അവതരിപ്പിക്കുന്നത്. ഭരണകക്ഷിക്കോ, പാർട്ടികൾക്കോ സഭയിൽ ഭൂരിപക്ഷമില്ലെന്ന് വിലയിരുത്തുമ്പോഴാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നീക്കുന്നത്.
കൂറുമാറ്റ നിയമപ്രകാരം, എംഎൽഎ വിപ്പ് ലംഘിച്ചാൽ, സ്വാഭാവികമായി സഭയിൽ നിന്ന് പുറത്താകും. തമിഴ്നാട് മോഡലിൽ വിമത എംഎൽഎമാരെ ഒരുപാഠം പഠിപ്പിക്കാനാണ് ജെഡിഎസ്-കോൺ്ഗ്രസ് സർക്കാരിന്റെ ആലോചന. 2017 ൽ ടിടിവി ദിനകരനോട് കൂറുള്ള 18 എഐഎഡിഎംകെ എംഎൽഎമാർ രാജി വച്ചപ്പോൾ, സർക്കാർ ന്യൂനപക്ഷമായി മാറി. എന്നാൽ, തമിഴ്നാട് സ്പീക്കർ പി.ധനപാൽ കൂറുമാറ്റനിയമപ്രകാരം അവരെ അയോഗ്യരാക്കി. എംഎൽഎമാർ മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്തു. സ്പീക്കറുടെ ഉത്തരവ് ശരിവയ്ക്കുകയാണ് കോടതികൾ ചെയ്തത്. ഇതോടെ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങുകയായിരുന്നു.
Stories you may Like
- ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി
- 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
- യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്
- 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
- കന്നഡനാട്ടിൽ ഇത് ദൾ രാഷ്ട്രീയത്തിന്റെ അസ്തമനകാലം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍