സ്പിരിറ്റ് കടത്തുകാർക്കായി ഏത് റൂട്ടും അതിവേഗത്തിൽ ക്ലിയറാക്കുന്ന 'സൂപ്പർപവർ'; സിപിഎം നേതാക്കളുടെ വാത്സല്യപുത്രനായി മാറിയത് പാലക്കാട്ടെ സ്പിരിറ്റ് മാഫിയാ ബന്ധമുള്ള നേതാക്കൾക്ക് വേണ്ടി ഇടപെട്ട്; പൊലീസിനുള്ളിലെ മേൽവിലാസം അഴിമതി വീരനായ ഓഫീസർ എന്ന നിലയിൽ; ആരോപണങ്ങൾ നിരവധിയെങ്കിലും സംരക്ഷിച്ചു നിർത്തി ഭരണപ്പാർട്ടി; പാർട്ടിക്ക് പ്രിയങ്കരനായ ഡിവൈഎസ്പി ഹംസയുടെ വസതിയിലെ വിജിലൻസ് റെയ്ഡിൽ ഞെട്ടി സിപിഎം; നീക്കത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത
എം മനോജ് കുമാർ
പാലക്കാട്: തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.ഹംസയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് സിപിഎമ്മിൽ പുകയുന്നു. പാർട്ടിക്ക് പ്രിയപ്പെട്ട ഹംസയുടെ വീട്ടിൽ നടന്ന റെയ്ഡ് സിപിഎമ്മിന്റെ ഉന്നത കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകളും ഹംസയുടെ വീട്ടിൽ നടന്ന റെയിഡിനും ബന്ധമുണ്ടെന്നാണ് സൂചനകൾ. ആരാണ് റെയിഡിന് പിന്നിലെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ചോദ്യം. റെയ്ഡ് വിവരം ചോർന്നില്ല. ഹംസയെ രക്ഷിക്കാനും കഴിഞ്ഞില്ല. ഇതിൽ പാർട്ടി നേതാക്കൾ കടുത്ത അമർഷത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് നിന്നുള്ള നേരിട്ടുള്ള നിർദ്ദേശമാണ് ഹംസയുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നിൽ. ഇത് പാലക്കാട് നേതാക്കളെ അങ്കലാപ്പിലാക്കിയി ട്ടുമുണ്ട്. സിപിഎം ആവശ്യപ്പെട്ടാൽ എന്തും ചെയ്ത് നൽകാനുള്ള സന്നദ്ധതയാണ് പൊലീസിലെ ഈ ഓഫീസറെ കുപ്രസിദ്ധനാക്കുന്നത്. അടിമുടി അഴിമതിയാണ് ഹംസ എന്നാണ് ലഭിക്കുന്ന വിവരം.
കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, കുഴൽമന്ദം സിഐ ആയിരുന്ന വേളയിൽ ചെക്ക് പോസ്റ്റിൽ പണം പിരിവ്, സ്പിരിറ്റ് കടത്ത്, വ്യാജവാറ്റുകാരെ സഹായിക്കൽ എന്നീ ആരോപണങ്ങളാണ് ഹംസയ്ക്ക് എതിരെ ഉയർന്നത്. സ്പിരിറ്റ് കടത്തിലെ റൂട്ട് ക്ലിയർ ചെയ്തുകൊടുക്കുന്നതിൽ വിദഗ്ധനാണ് ഹംസ. ഹംസയെ ഏൽപ്പിച്ചാൽ പാലക്കാട് എത്തുന്ന സ്പിരിറ്റ് എത്തേണ്ട സ്ഥലത്ത് എത്തിയിരിക്കും എന്നാണ് കേൾവി. സ്പിരിറ്റ് കടത്താണ് ഹംസയുടെ പ്രധാന ഹോബി. സ്പിരിറ്റ് കടത്തിന് ഹംസ എന്ത് ചെയ്യും. സിപിഎമ്മിന് ബന്ധമുള്ള സ്പിരിറ്റ് കടത്ത് കേസുകളിൽ ഹംസ നടത്തിയ ഇടപെടലുകളാണ് സിപിഎമ്മിന്റെ നേതാക്കളെ ഹംസയുടെ അടുപ്പിച്ചത്.
മെയ് രണ്ടിന് കാറിൽ കടത്താൻ ശ്രമിച്ച 525 ലിറ്റർ സ്പിരിറ്റ് പാലക്കാട് വെച്ച് പൊലീസ് പിടികൂടിയിരുന്നു. തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്റലിജൻസ് സ്ക്വാഡ് പിടികൂടിയത്. ഇതിനു പിന്നിൽ അറസ്റ്റിലായത് സിപിഎം പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനായിരുന്നു. അനിലിനെ പിന്നീട് സിപിഎം പുറത്താക്കി. ഈ സ്പിരിറ്റ് കടത്തിനും ഹംസ സഹായം നല്‍കിയതായി സൂചനകൾ വന്നിരുന്നു. സ്പിരിറ്റ് കടത്തിന് പിന്നിലെ സിപിഎം ബന്ധം പുറത്തായതിന് പിന്നാലെയാണ് ഹംസയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടക്കുന്നത്.
അഴിമതിക്ക് കുപ്രസിദ്ധിയാർജ്ജിച്ച ഓഫീസർ എന്ന നിലയിലാണ് പി.വി.ഹംസ പൊലീസിൽ അറിയപ്പെടുന്നത്. ഹംസയാണെങ്കിൽ സിപിഎമ്മിന്റെ സ്വന്തം കക്ഷിയും. സ്പിരിറ്റ് കടത്ത് പോലുള്ള കാര്യങ്ങളിൽ ഓപ്പൺ ഇടപെടലാണ് ഹംസ നടത്താറ്. പരസ്യമായി സ്പിരിറ്റ് കടത്തിന് വേണ്ട സഹായങ്ങൾ ഹംസ നൽകും. താഴ്ന്ന പോസ്റ്റിലുള്ള ഏത് ഓഫീസറെ വിളിച്ചും സ്പിരിറ്റ് കടത്തിന് സഹായം നൽകാൻ ആവശ്യപ്പെടും. സ്പിരിറ്റ് കടത്തിനെ പരസ്യമായി പിന്താങ്ങുകയും ചെയ്യും. സ്പിരിറ്റ് കടത്തും അഴിമതിയും. അതിനു എന്ത് വഴിവിട്ട കാര്യങ്ങൾ വേണമെങ്കിലും ഹംസ നടത്തും. ഇതാണ് ഹംസയെ സിപിഎമ്മിനും പ്രിയങ്കരനാക്കിയത്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടാൽ എന്ത് സഹായവും ഹംസ നൽകും. സിപിഎം ഡിവൈഎസ്പി എന്ന പേരിലാണ് ഹംസ അറിയപ്പെടുന്നതും. ആ ഹംസയാണ് ഇപ്പോൾ വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത്. കോടികൾ അനധികൃതമായി സമ്പാദിച്ചു കൂട്ടിയതിന് ഒടുവിൽ പിടിക്കപ്പെട്ടത്.
ഇന്നലെ ഹംസയുടെ പാലക്കാട് തിരുനെല്ലായയിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥൻ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ കോടികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റാണ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വി ഹംസയ്ക്കെതിരെ മുമ്പ് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൈക്കൂലി ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹംസക്കെതിരെ ഉയർന്നത്.
പാലക്കാട്ടെ വീട്ടിൽ വിജിലൻസ് ഡിവൈഎസ്പി ടി.യു സജീവന്റെയും തൃശൂരിലെ ഹംസയുടെ ഓഫീസിൽ സിഐ മാർട്ടിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിൽ രേഖകളില്ലാതെ സൂക്ഷിച്ച 25 ലക്ഷം രൂപയും ഓഫീസിൽ നിന്ന് വാഹനങ്ങളുടെ ആർ.സി ബുക്കുകളും രേഖകളും പിടിച്ചെടുത്തു. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിൽ കിടയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 23 പവൻ സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്. അതേസമയം വിജിലൻസ് എത്തുന്നതിന് മുമ്പ് വീടുവിട്ടിറങ്ങിയ ഡിവൈ.എസ്പിയെ രാത്രി വൈകിയും കണ്ടെത്തിയില്ല. വിജിലൻസിന്റെ എറണാകുളം സ്പെഷ്യൽ സെല്ലാണ് റെയ്ഡ് നടത്തിയത്.
വീട്ടിൽ നിന്ന് പണം, സ്ഥലമിടപാട് രേഖകൾ, ബാങ്കിടപാട് വിവരങ്ങൾ തുടങ്ങിയവ ലഭിച്ചെങ്കിലും തൃശൂരിലെ ഓഫീസിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ഏതാനും ദിവസം മുമ്പ് ഹംസയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്നതിന്റെ 63.47 ശതമാനം അധിക വരുമാനം 2009 -2019 കാലയളവിൽ നേടിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ കർശന നടപടികളിലേക്ക് വിജിലൻസ് കടന്നത്.
റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഹംസ നടത്തിയിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചിയിലും തൃശൂരിലും ഇയാൾ ഡിവൈ.എസ്പിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ച ഒമ്പത് മുതൽ വൈകിട്ട് ആറുവരെയായിരുന്നു എസ്പി. വി.എൻ. ശശിധരന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്പി ടി.യു. സജീവന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് എറണാകുളത്ത് നിന്നുള്ള വിജിലൻസ് സംഘം പാലക്കാട് തിരുനെല്ലായ ഒരുങ്ങോട് വീട്ടിലും തൃശൂരിലെ ഓഫീസിലും റെയ്ഡ് നടത്തുന്നതിനിടെയാണ് ഹംസയെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഡിവൈ.എസ്പിയെ കണ്ടെത്തുന്നതിന് ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു. പരിശോധന പൂർത്തിയാക്കി ഡിവൈഎസ്പിക്കെതിരെ കേസെടുത്തതായി വിജിലൻസ് അറിയിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍