Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാട്ടുപാടിയ വിദ്യാർത്ഥികളെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞു വെച്ചതോടെ തുടങ്ങിയ പ്രശ്‌നം; പാട്ടുപാടരുതെന്ന് പറഞ്ഞ് കുട്ടിസഖാക്കളുടെ പച്ചത്തെറി; പ്രതികരിച്ച വിദ്യാർത്ഥിയെ 'ഇടിമുറിയിൽ' കൊണ്ടുപോയി മർദ്ദിച്ചു; നെഞ്ചത്ത് കത്തി കൊണ്ടു കുത്തി; ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഗേറ്റുപൂട്ടിയും ഗുണ്ടായിസം; പൊറുതിമുട്ടിയ വിദ്യാർത്ഥികൾ ഒന്നടങ്കം എസ്എഫ്‌ഐക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു; യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തിൽ പൊട്ടിത്തെറിച്ച് വിദ്യാർത്ഥികൾ

പാട്ടുപാടിയ വിദ്യാർത്ഥികളെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞു വെച്ചതോടെ തുടങ്ങിയ പ്രശ്‌നം; പാട്ടുപാടരുതെന്ന് പറഞ്ഞ് കുട്ടിസഖാക്കളുടെ പച്ചത്തെറി; പ്രതികരിച്ച വിദ്യാർത്ഥിയെ 'ഇടിമുറിയിൽ' കൊണ്ടുപോയി മർദ്ദിച്ചു; നെഞ്ചത്ത് കത്തി കൊണ്ടു കുത്തി; ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഗേറ്റുപൂട്ടിയും ഗുണ്ടായിസം; പൊറുതിമുട്ടിയ വിദ്യാർത്ഥികൾ ഒന്നടങ്കം എസ്എഫ്‌ഐക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു; യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തിൽ പൊട്ടിത്തെറിച്ച് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ ഗുണ്ടായിസത്തിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് വിദ്യാർത്ഥികൾ രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേൽക്കാൻ ഇടയാക്കിയ സംഭവമാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കോളേജിലെ എസ്എഫ്‌ഐയുടെ ചില നേതാക്കൾക്കെതിരെയാണ് വിദ്യാർത്ഥികൾ തുറന്നടിച്ചു കൊണ്ടു രംഗത്തുവന്നത്.

കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാർത്ഥികളെ എസ്എഫ്‌ഐ പ്രവർത്തകർ വന്ന് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്‌ഐ പ്രവർത്തകർ നിർദ്ദേശിച്ചു. പച്ചത്തെറി വിളിച്ചു കൊണ്ടാണ് ഈ ആവശ്യം എസ്എഫ്‌ഐ നേതാക്കൾ ഉന്നയിച്ചത്. തുടർന്നാണ് വാക്കേറ്റമുണ്ടായി. പിന്നീട് പ്രകോപിതരായി എസ്എഫ്‌ഐക്കാർ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ മർദ്ദിക്കുകയായിരുന്നു. ഇടിമുറിയിൽ കൊണ്ടുപോയാണ് അഖിലിനെ മർദ്ദിച്ചത്. നെഞ്ചത്ത് കുത്തുകയും ചെയ്തു.

ഇതിനിടയിലാണ് വിദ്യാർത്ഥികളിലൊരാളെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയാണ് മർദ്ദനം. മർദ്ദനത്തിനിടെയാണ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാർ തടഞ്ഞതോടെയാണ് വിദ്യാർത്ഥികൾ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ രംഗത്തെത്തിയത്. ഗേറ്റുപൂട്ടിയ എസ്എഫ്‌ഐക്കാർക്കെതിരെ പെൺകുട്ടികൾ അടക്കമുള്ളവർ മുദ്രാവാക്യം വിളിച്ചു കൊണ്ട് രംഗത്തിറങ്ങുകയായിരുന്നു.

കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലും എസ്എഫ്‌ഐ പ്രവർത്തകനാണ്. ഇതിനെത്തുടർന്നാണ് എസ്എഫ്‌ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ചു.

കുത്തേറ്റ അഖിലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാർ പറയുന്നു. അഖിലിന് രണ്ടു കുത്തേറ്റതായും ഒരു മുറിവ് ആഴത്തിലുള്ളതാണെന്നും ഡോക്ടർമാർ പറയുന്നു. അഖിലും ഒരു സംഘം വിദ്യാർത്ഥികളും ചേർന്നാണ് കോളേജിൽ പാട്ടുപാടിയതിന്റെ പേരിൽ ആക്രമണം നടത്തിയതിൽ കടുത്ത പ്രതിഷേധം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് എസ്എഫ്‌ഐക്കെതിരെ വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്തുവരാൻ കാരണമ

സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലവിലുണ്ടെങ്കിലും കോളജിനകത്തേക്ക് പ്രവേശിച്ചില്ല. വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും ഒന്നും നടന്നില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചത്. എന്താണ് കാമ്പസിൽ സംഭവിക്കുന്നത എന്ന ചോദ്യത്തിന് ' ഇന്ന് അഡിമിഷന്റെ ലാസ്റ്റ് ഡേറ്റാണ്. സമയമുണ്ടായിരുന്നില്ല. അവിടെ ഇരിക്കുകയായിരുന്നു. ഇതൊന്നും അറിഞ്ഞില്ല ആദ്യം നിങ്ങൾ പുറത്തുപോകൂ. അതാണ് ആദ്യം ചെയ്യേണ്ടത്. മറ്റ് കാര്യം പിന്നീട് അന്വേഷിക്കും. നിങ്ങൾ കാമ്പസ് വിട്ടു പുറത്തുപോകൂ. അല്ലെങ്കിൽ പൊലീസ് കേസ് എടുക്കേണ്ടി വരും. നിങ്ങൾക്ക് പിന്നീട് വന്ന് ചോദിക്കാം. കാര്യം തിരക്കിയ ശേഷം പറയാം. ഇപ്പോൾ പോയ്ക്കോളും. '- എന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്.

നേരത്തെ മാധ്യമപ്രവർത്തകരെ കാമ്പസിൽ നിന്നും പുറത്താക്കാനായി എസ്.എഫ്.ഐ നേതാക്കളെന്ന് ആവശ്യപ്പെടുന്ന ചിലർ എത്തിയിരുന്നു. മാധ്യമപ്രവർത്തകരെ നിർബന്ധപൂർവം പുറത്താക്കാൻ ഇവർ ശ്രമിച്ചിരുന്നു. അതേസമയം എസ്എഫ്‌ഐക്കാർ ആക്രമണ സംഭവത്തിൽ പെട്ടിട്ടുണ്ടെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ലെന്നാണ് നേതാക്കൾ പറഞ്ഞത്. കഴിഞ്ഞ മൂന്നുവർഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്‌സിറ്റി കോളജിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ് അഖിൽ. അങ്ങനെയുള്ള വിദ്യാർത്ഥിയെ ആക്രമിച്ച സംഭവമാണ് വിദ്യാർത്ഥികളുടെ എതിർപ്പിന് ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP