രാജീവ് ഗാന്ധി എല്ലാവരെയും കണ്ട് വിമാനത്തിലേക്ക് കയറാൻ നീങ്ങുമ്പോൾ ഒരാൾ ഓടിക്കിതച്ചെത്തുന്നു; എന്തേ വൈകി ? ഞാൻ ബസിലാണ് വന്നത് ..ഇങ്ങോട്ടേക്ക് ഓട്ടോയിലും; കാറില്ലേ? ഇല്ല... മൂന്ന് തവണ എംഎൽഎയും മന്ത്രിയുമായ ആൾക്ക് കാറില്ലേ? പുതിയ തലമുറ കണ്ടുപഠിക്കേണ്ട ലളിതസുന്ദരമായ രാഷ്ട്രീയം; അഭിപ്രായങ്ങൾ ഉറച്ചുപറഞ്ഞ് എന്നും ദളിതരുടെ ശബ്ദം; ദാമോദരൻ കാളാശേരിയെ ഓർക്കുമ്പോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പുതുതലമുറയ്ക്ക് അത്ര പരിചിതനല്ല വെള്ളിയാഴ്ച വിടവാങ്ങിയ മുൻ മന്ത്രി ദാമോദരൻ കാളാശേരി. പഴയ തലമുറയിൽ പെട്ടവരിലും പലർക്കും അറിയില്ല ഇങ്ങനെയൊരാളെ. കാരണം പുതിയ രാഷ്ട്രീയക്കാരുടെ ഹൈപ്പുകളിൽ അദ്ദേഹം വിശ്വസിച്ചില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ, ലളിതസുന്ദരമായൊരു ജീവിതം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇപ്പോഴും കടന്നുവരാൻ കഴിയാത്ത ദളിത് വിഭാഗത്തിൽ നിന്ന് ഉയർന്ന് വന്ന നേതാവ്. അതാണ് ദാമോദരൻ കാളാശേരി.
ഒരു കാലത്ത് കേരളത്തിലെ ദളിത് വിഭാഗത്തെ കോൺഗ്രസിലേക്ക് അടുപ്പിച്ച മുൻ 'ഹരിജന ഗിരി ജന ക്ഷേമ വകുപ്പ് മന്ത്രി'. നാട്യങ്ങൾ അലങ്കാരമായി കാണാത്തതുകൊണ്ട് തന്നെ സത്യം കണ്ടാൽ മുഖത്ത് നോക്കി വിളിച്ചുപറയും. പെട്ടിയെടുപ്പകാരുടെ ആധിക്യമുള്ള ഇന്നത്തെ രാഷ്ട്രീയത്തിൽ ദാമോദരൻ കാളാശേരി കാണാമറയത്തേക്ക് പോയതും അതുകൊണ്ടാവണം. കോൺഗസ് നേതാവ് അനിൽ ബോസ് തന്റെ ബ്ലോഗിൽ കുറിച്ച ഒരുസംഭവം ഇങ്ങനെ:
'കേരളത്തിലെ ഒരു വ്യക്തിക്ക് ,നേതാവിന് ഉപയോഗിക്കാൻ ജീപ്പ് അതും യശഃശരീരനായ രാജീവ്ഗാന്ധിയുടെ സ്വന്തം പേരിലുള്ള പുതിയ വാഹനം അദ്ദേഹം കാളാശേരിക്കാണ് നൽകിയത് .കാരണമറിയുമ്പോഴാണ് കാളാശേരിയുടെ ലാളിത്യവും രാജീവിന്റെ മനസ്സിന്റെ നൈർമ്മല്യവും മനസിലാകും ' ഒരിക്കൽ എയർപോർട്ടിൽ വച്ച് രാജീവ് ഗാന്ധിയെ കാണാൻ നേതാക്കൾക്ക് അവസരം നൽകുന്നു ....എല്ലാവരും കാലേകൂട്ടിയെത്തി,രാജീവ്ജി എല്ലാവരെയും കണ്ട് വിമാനത്തിലേക്ക് കയറാൻ നീങ്ങുമ്പോൾ ഒരാൾ ഓടിക്കിതച്ചെത്തുന്നു ആ മനുഷ്യൻ കാളാശേരി ആയിരുന്നു .
രാജീവ്ജി തിരിഞ്ഞു നിന്നു ഉടൻ അദ്ദേഹത്തിൽ നിന്ന് ചോദ്യംവന്നു ..എന്തേ വൈകി ?
ഞാൻ ബസിലാണ് വന്നത് ഇങ്ങോട്ടേക്ക് ഓട്ടോയിലും ..അടുത്ത് ചേർത്ത് നിർത്തി ആലിംഗനം ചെയ്ത് അടുത്ത ചോദ്യം കാറില്ലേ? ഇല്ല... മൂന്ന് തവണ എംഎൽഎയും മന്ത്രിയുമായ ആൾക്ക് കാറില്ലേ ?വാത്സല്യത്തോടെ ചേർത്ത് നിർത്തി ഡൽഹിയിലേക്ക് വരണം എന്ന് പറഞ്ഞു അവിടെ കാണാം എന്ന് പറഞ്ഞ് രാജീവ് ഗാന്ധി മടങ്ങി .
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിന്റെ സഹായത്താൽ വിമാനത്തിൽ ഡൽഹിയിലെത്തി രാജീവ്ജിയെ കണ്ടു .
സ്വകാര്യ ആവശ്യങ്ങൾ പറയും എന്ന് കരുതിയ അദ്ദേഹത്തെ അതിശയിപ്പിച്ചു കൊണ്ട് തന്റെ സമുഹത്തെ സാമ്പത്തിക, തൊഴിൽ ,വിദ്യാഭ്യാസ മേഖലകളിൽ കൊണ്ടുവരാനും അവർക്കായി ഒരു നിയമ സംവിധാനമടക്കമുള്ള ആവശ്യങ്ങൾ, നിർദ്ദേശങ്ങൾ ഇവ ആയിരുന്നു സമർപ്പിക്കപ്പെട്ടത്.
1 ഇന്ന് കാണുന്ന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷനുകൾ.
2 പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് സൗജ്ന്യമായി സ്വയം തൊഴിലിനായി പെട്രോൾ പമ്പുകൾ നൽകുവാൻ തീരുമാനിച്ചത് അങ്ങനെയെത്രയോ നേട്ടങ്ങൾ....
കേരളത്തിൽ മടങ്ങിയെത്തിയപ്പോൾ തനിക്ക് സഞ്ചരിക്കാൻ വാഹനവുമെത്തി രാജീവ് ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളത് .
ഇത്രയും മഹിമയുള്ള രാഷ്ട്രീയ മാന്യത ജീവിതത്തിൽ സൂക്ഷിക്കുന്ന ആളുകളെ ആദരിക്കണ്ടെ, അവരെക്കുറിച്ച് പഠിക്കണ്ടേ ,വേണ്ട മിനിമം വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതെയെങ്കിലുമിരിക്കണ്ടെ ?അതു കൊണ്ട്ദാമോദരൻ കാളാശേരിയെ പോലുള്ളവരുടെ പ്രവർത്തന ചരിത്രങ്ങൾ പുതിയ തലമുറ അറിയണം .പഠിക്കണം അതിനായുള്ള പരിപാടികൾ വേണം
മൂന്നു തവണ എംഎൽഎ ആയി ദാമോദരൻ കാളാശേരി. പന്തളം മാവേലിക്കര മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.മുൻ കെപിസിസി.ജനറൽ സെക്രട്ടറിയാണ്. നിരവധി സർക്കാർ കമ്മറ്റികളിൽ അംഗമായിരുന്നിട്ടുണ്ട്. എംഎൽഎയായി രണ്ടാമതും വിജയിച്ചപ്പോഴാണ് മന്ത്രിയായത്. പി.കെ വാസുദേവൻ നായരുടെ മന്ത്രിസഭയിൽ പട്ടികജാതി, വർഗ സാമൂഹ്യ ക്ഷേമമന്ത്രിയായിരുന്നു. അക്കാലത്താണ് പട്ടികജാതിക്കാർക്ക് പി.എസ്.സി അപേക്ഷാഫോം സൗജന്യമാക്കിയതും വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.'
പഴയകാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ചും പുതിയകാല രാഷ്ട്രീയത്തെ കുറിച്ചും ദാമോദരൻ കാളാശേരി പറഞ്ഞത് ഇങ്ങനെ: 'അക്കാലത്ത് രാവിലെ 6 മണിക്ക് തുടങ്ങി അർദ്ധരാത്രിയാണ് പ്രചരണം അവസാനിക്കുക. ഭക്ഷണം കഴിച്ചിരുന്നത് പ്രവർത്തകരുടെ വീട്ടിൽ നിന്നായിരുന്നു. എന്താണോ ഉള്ളത് അത് വീതിച്ച് കഴിക്കുമായിരുന്നു. ഇന്ന് ഫൈവ്സ്റ്റാർ ഹോട്ടലിൽ നിന്ന് മാത്രമേ നേതാക്കൾ ഭക്ഷണം കഴിക്കൂ. ഇതോടെ പ്രവർത്തകരുമായി നേതാക്കൾക്ക് ആത്മബന്ധമില്ലാതായി.'
പിണറായി സർക്കാരിനെ കുറിച്ച് അദ്ദേഹത്തിന് വിമർശനങ്ങളുമുണ്ടായിരുന്നു. 'വിശ്വാസമില്ലാത്തവർ ദേവസ്വം മന്ത്രിയായതിന്റെ ഫലമാണ് ശബരിമല പ്രശ്നത്തിന് കാരണം. ന്യൂനപക്ഷ വോട്ടു മാത്രം ലക്ഷ്യമിട്ട് നടത്തിയ തരംതാണ പ്രവർത്തിയാണ് പിണറായി സർക്കാർ നടത്തിയത്. ദേവസ്വം മന്ത്രിയായിരുന്ന താൻ അന്ന് തികഞ്ഞ ഭക്തിയോടെയും ആചാരങ്ങൾ പാലിച്ചും മാത്രമേ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുള്ളൂ. എന്നാൽ ഇന്നത്തെ സർക്കാർ നടപടി ശരിയല്ല.'
രാഷ്ട്രീയ ജീവിതം
കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ ദാമോദരൻ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. ഭാരതീയ അധഃകൃതവർഗ ലീഗിന്റെ ശാഖകൾ രൂപീകരിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. പിന്നീട് കോൺഗ്രസിൽ സംസ്ഥാനത്തെ പ്രധാന നേതാക്കളിൽ ഒരാളായി. എഐസിസി അംഗമെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
1970 ൽ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തിൽ നിന്ന് പശുവും കിടാവും ചിഹ്നത്തിൽ മൽസരിച്ച് സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെ കന്നിപ്രവേശം. 1977 ൽ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ൽ സി.കെ.കുമാരനോട് പരാജയപ്പെട്ടു. എംഎൽഎയായി രണ്ടാമൂഴത്തിൽ പി.കെ. വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാർക്ക് പിഎസ്സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷട്രശബദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍