ആണും പെണ്ണും ഒരുമിച്ച് നടപ്പ് സമരത്തിന് മാത്രം മതി; `കോളേജിനകത്ത് വലിയ പാട്ടും ബഹളവും ഒന്നും വേണ്ട`; നാടകോത്സവം കാണാനെത്തിയ വിദ്യാർത്ഥിനികളുടെ സുഹൃത്തിന് ഇടിമുറിയിൽ എസ്എഫ്ഐ ഗുണ്ടകളുടെ ക്രൂര മർദ്ദനം; നടുറോഡിൽ പൊലീസുകാരനെ എടുത്തിട്ടലക്കി തെരുവ് ഗുണ്ടായിസം; സംഘടന പ്രവർത്തനത്തിന് മടിച്ച പെൺകുട്ടിയെ ആത്മഹത്യ ശ്രമം വരെ എത്തിച്ചു; ഇപ്പോഴിതാ എസ്എഫ്ഐ അനുഭാവിക്ക് കത്തിക്കുത്തും; തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജ് എന്താ കുട്ടി സഖാക്കളുടെ താലിബാനോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വാതന്ത്ര്യം... ജനാധിപത്യം... സോഷ്യലിസം... എസ്എഫ്ഐയുടെ തൂവെള്ളക്കൊടിയിൽ എഴുതിപിടിപ്പിച്ചിട്ടുള്ള മുദ്രാവാക്യമാണ് അത്. കുറഞ്ഞപക്ഷം ഇതിന്റെ ഒക്കെ അർത്ഥം എങ്കിലും അറിയുന്നവരെ വേണം ഒരു കോളേജിന്റെ യൂണിറ്റ് കമ്മിറ്റിയിൽപിടിച്ച് ഇരുത്താൻ. ഒരു കോളേജിൽ വിദ്യാർത്ഥി യൂണിയൻ വേണ്ടത് അവിടുത്തെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഒപ്പം നിൽക്കാനുമാണ്. അല്ലാതെ മസില് പിടിച്ച് ഗുണ്ടായിസം കളിക്കാനാണ് എങ്കിൽ ഏതെങ്കിലും കവലച്ചട്ടമ്പിമാർക്ക് ഒപ്പം കൂടുന്നതാകും ഉത്തമം. പറഞ്ഞ് വരുന്നത് തിരുവനന്തപുരം നഗരത്ത് സ്ഥിതി ചെയ്യുന്ന എസ്എഫ്ഐയുടെ കോട്ടയായ യൂണിവേഴ്സിറ്റി കോളേജിനെ പറ്റി തന്നെയാണ്. എസ്എഫ്ഐ എന്ന സംഘടന ഉയർത്തുന്ന അല്ലെങ്കിൽ പുറമെ വീരസ്യം പറയുന്ന ഒരു സംഘടന രീതികളുമല്ല അവിടെ നടക്കുന്നത് എന്നതിന് മുൻപും നിരവധി തെളിവുകളുണ്ട്.
കുറച്ച് കാലായി നിരന്തരം വിവാദങ്ങളിൽ ചെന്ന് ചാടുകയാണ് യൂണിവേഴ്സിറ്റി കേളേജിലെ എസ്എഫ്ഐ നേതൃത്വം. ഗുണ്ടായിസം തന്നെയാണ് കോളേജിൽ നടക്കുന്നത് എന്നതിൽ തർക്കമില്ല. സൗഹൃദങ്ങളും പ്രണയവുമൊക്കെ മൊട്ടിടുന്ന കോളേജ് ക്യാമ്പസിൽ ആണും പെണ്ണും അടുത്തിരുന്നാലോ ഒരുമിച്ച് നടന്നാലോ ഒക്കെ താലിബാനിസത്തെ കടത്തിവെട്ടുന്ന നിയമങ്ങളും യാതൊരു വിധ ആധുനികതയും തൊട്ട് തീണ്ടിയിട്ടില്ലാത്ത കുറേ ഷോ മാന്മാരും ചേർന്നാണ് ഈ ഗതിക്ക് കാര്യങ്ങൾ എത്തിച്ചത്. എസ്എഫ്ഐയുടെ പൂർണരൂപം പോലും അറിയാത്തവനും കോളേജിലെ എസ്എഫ്ഐ നേതാവാണ്. ഇതിലൊക്കെ വലിയ ഒരു പങ്ക് വരെ സിപിഎം എന്ന മാതൃസംഘടനയ്ക്ക് തന്നെയാണ്. ആളെകൂട്ടാനും തിണണമിടുക്ക് കാണിക്കാനും നാട്ടിലെ അണ്ടനേയും അടകോടനേയും ഒരു കൊടിയും കൈയിൽ പിടിപ്പിച്ച് വിട്ടാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.
ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പ്രശ്നം. മിണ്ടിയാൽ കുഴപ്പം ഒരുമിച്ച് നടന്നാൽ കുഴപ്പം. ഇതെന്താ ക്യാമ്പസ് ഫ്രണ്ടിന്റെ ബി ടീമോ? നശിപ്പിച്ച് കയ്യിൽ തരും കുട്ടിസഖാക്കൾ എല്ലാം ചേർന്ന് വിദ്യാർത്ഥികൾക്ക് ഇടയിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ ആധിപത്യം ഒക്കെ. സമീപകാലത്ത് എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടി 2017ൽ കോളേജിൽ നടന്ന നാടകോത്സവത്തിൽ രണ്ട് പെൺകുട്ടികൾക്ക് ഒപ്പമെത്തിയ സുഹൃത്തിനെ സദാചാരപൊലീസിങ്ങിന്റെ പേരിൽ മർദ്ദിച്ചതായിരുന്നു.
യൂണിവേഴ്സിറ്റി കോളജിലെ രണ്ട് വിദ്യാർത്ഥിനികൾക്കൊപ്പമാണ് തൃശൂർ സ്വദേശിയായ ജിജീഷ് കോളജിലെത്തിയത്. നാടകോത്സവം നടക്കുന്നതിനിടെ വിദ്യാർത്ഥിനികളുടെ അടുത്തിരുന്ന ജിജേഷിനെ കോളജിന് പുറത്തുള്ള എസ്ഫ്ഐ പ്രവർത്തകർ ഉൾപ്പെടെ എത്തി മർദ്ദിച്ചതായിരുന്നു അന്നത്ത സംഭവം. ഇതോടെയാണ് കോളേജിനുള്ളിൽ എസ്എഫ്ഐ നടപ്പിലാക്കിവരുന്ന കാടൻ നിയമങ്ങൾ പുറംലോകം അറിയുന്നത്. എസ്എഫ്ഐക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവർക്ക് പോലും പലപ്പോഴും ഇതിന്റെയൊക്കെ ഇരയാകേണ്ടി വന്നു. പുറത്ത് സമരത്തിന് ഒരുമിച്ച് പോകുമെങ്കിലും പക്ഷേ അകത്ത് ഒരുമിച്ച് ഇരിക്കലും ചിരിയും കളിയും ഒന്നും വേണ്ടെന്നാണ് കുട്ടിസഖാക്കളുടെ ഉത്തരവ്.. എസ്എഫ്ഐയുടെ മുൻ കോളജ് യൂണിറ്റ് സെക്രട്ടറി തസ്ലിം, പ്രവർത്തകരായ സുജിത്, രതീഷ് എന്നിവരെയാണ് അന്ന് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതിചേർത്തത്.
മറ്റുള്ളവർ കണ്ടാലറിയാവുന്ന 10 പേരെന്നാണ് ജിജേഷിന്റെ മൊഴി. പെൺകുട്ടികളെ മർദ്ദിച്ചതായി മൊഴി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുവാവ് അടുത്തിരുന്നുവെന്നുവെന്ന കാരണത്താൽ എസ്എഫ്ഐക്കാർ സദാചാര ഗുണ്ടായിസം കണിച്ചുവെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ എസ്എഫ്ഐയും ദൃക്സാക്ഷിയായ പെൺകുട്ടിയും നിഷേധിച്ചു. മോശം സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് അത് ചോദ്യം ചെയ്ത പെൺകുട്ടികളെ അസഭ്യം പറഞ്ഞപ്പോൾ കേട്ടുനിന്ന മറ്റ് കുട്ടികൾ ഇടപെട്ടൂവെന്നായിരുന്ന ദൃക്സാക്ഷിയായ കുട്ടിയുടെ വിശദീകരണം.
കോളേജിൽ സംഘടന പ്രവർത്തനം നടത്തണം എന്ന് ആവശ്യപ്പെട്ട് കോളേജിലെ എസ്എഫ്ഐ നേതൃത്വം നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയെന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയുടെ കുറിപ്പ്. പരീക്ഷയുടെ തലേദിവസം നേരെത്തെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ തടഞ്ഞു നിർത്തി ചീത്ത വിളിച്ചുവെന്നും എസ്എഫ്ഐ പ്രവർത്തകർ ശരീരത്തിൽ പിടിച്ചു തടഞ്ഞു നിർത്തിയെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു. ആത്മഹത്യ പ്രേരണക്കു കാരണക്കാർ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുമെന്നും പെൺകുട്ടി കുറിപ്പിൽ വിശദമാക്കുന്നു.
എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളതായി പൊലീസ് പറയുന്നു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാർന്ന് ബോധരഹിതയായ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമാക്കിയത് എന്നും യുവതി പരാതി പറഞ്ഞിരുന്നു.നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ ഗുണ്ടകൾ മർദ്ദിച്ചതും വലിയ വിവാദമായിരുന്നു. ഇപ്പോഴിത ഇന്ന് നടന്ന സംഭവവും. ഇതിന് പിന്നാലെ യൂണിറ്റ് കമ്മിറ്റി പിരിച്ച് വിടുന്ന തലത്തിലേക്ക് പോലും കാര്യങ്ങൾ എത്തി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍