കാവ്യ ഗർഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും വാർത്ത കിട്ടിയത് ദിലീപിന്റെ ക്യാമ്പിൽ നിന്ന്; വാർത്ത ഇരുവരും നിഷേധിച്ചു; നടക്കാത്ത കാര്യങ്ങൾ എഴുതി ഞങ്ങളെ മോഹിപ്പിക്കല്ലെയെന്ന് ദിലീപ്; ജോത്സ്യനെക്കണ്ട് തീയതി വരെ കുറിച്ചുവാങ്ങിയിട്ടുണ്ടെന്ന് രഹസ്യവിവരം: കാവ്യ-ദിലീപ് വിവാഹം: പല്ലിശേരിയുടെ പരമ്പര തുടരുന്നു
പല്ലിശ്ശേരി
വിവാഹ വാർത്ത മറ്റു പ്രസിദ്ധീകരണങ്ങളും ഓൺലൈൻകാരും ഏറ്റെടുത്തു. ഇത്തരത്തിൽ ഒരു വാർത്ത പ്രതീക്ഷിച്ചിരുന്നവർക്ക് സന്തോഷം. അതേ സമയം മഞ്ജുവാര്യരെയും മകളെയും ഈ വാർത്ത ഞെട്ടിച്ചു. മന:സാക്ഷി സൂക്ഷിക്കുന്നവർ എനിക്കെതിരെ പടയൊരുക്കം നടത്തി. അവരിൽ പലരും മാനേജ്മെന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചു. എങ്ങിനെയെങ്കിലും എന്നെ അവിടെ നിന്നും പുറത്താക്കണം. അങ്ങിനെ ചെയ്താൽ ദിലീപിന്റെ സഹായം ഉണ്ടാകും. പക്ഷെ, ആ നിർദ്ദേശത്തോട് മാനേജ്മെന്റിൽ ഭൂരിഭാഗം പേരും യോജിച്ചില്ല. അതേ സമയം ദിലീപിന്റെ സഹായം കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. അതുകൊണ്ട് അജിത് കുമാർ മുഖേന ദിലീപിന്റെ പ്രതിനിധി എന്നെ നിശബ്ദനാക്കുന്നതിനു ഒരു ശ്രമം നടത്തി. അങ്ങിനെ ഒരു നീക്കം അറിഞ്ഞ മാത്രയിൽ ദിലീപിനെക്കുറിച്ച് മറ്റൊരു വാർത്ത നൽകി. എല്ലാവർക്കും അറിയാമായിരുന്ന വാർത്തയായതുകൊണ്ട് ഞാൻ എഴുതിയുണ്ടാക്കിയ വാർത്തയല്ലെന്നു മനസ്സിലായി. അതുകൊണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല.
ഞങ്ങളുടെ സ്ഥാപനത്തിൽ ദിലീപുമായി ബന്ധമുള്ളവരുടെ ബന്ധുക്കൾ ജോലി ചെയ്തിരുന്നു. അവർ മുഖേന എന്റെ കാര്യങ്ങൾ അറിയാനും വാർത്തകളറിയാനും ശ്രമം നടത്തി. എങ്കിൽ പന്നെ അത്തരക്കാർക്ക് ഒരു പണി കൊടുത്തിട്ട് കാര്യം എന്ന തീരുമാനത്തോടെ ഏതാനും വാർത്തകൾ അവരുടെ ചെവിയിൽ എത്തിച്ചു. അതൊന്നും കൊടുക്കാനുള്ള വാർത്തകളായിരുന്നില്ല. ഞാൻ പറയുന്നതൊക്കെ ദിലീപിന്റെ അടുത്ത് എത്തിക്കുമെന്നറിയാൻ കാണിച്ച ഒരു ചെറിയ കളി, അത്രമാത്രം.
ചേട്ടൻ എനിക്ക് പണി തന്നു കൊണ്ടിരിക്കുകയാണല്ലോ. ചേട്ടന്റെ ഓഫീസിലും എന്റെ ആളുകൾ ഉണ്ട്. അവർ എനിക്ക് അപ്പപ്പോൾ വാർത്ത തരുന്നുണ്ട്
അറിയാം ദിലീപേ... പക്ഷെ, അവരെക്കൊണ്ട് നിങ്ങൾക്കൊരു ഗുണവും ഉണ്ടാകില്ല. ഞാൻ മനഃപൂർവ്വമാണ് അത്തരം വാർത്തകൾ അവരിൽ എത്തിച്ചത്. അതൊന്നുമല്ല ഞാൻ പ്രസിദ്ധീകരിക്കുന്നത്. കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്നു മനസിലാക്കാനും ആരാണ് കള്ളൻ അല്ലെങ്കിൽ കള്ളി എന്നു മനസിലാക്കാനുമാണ് അങ്ങിനെ ചെയ്തത്.
അടുത്ത വാർത്ത എന്താണ്?
ഇനി നിങ്ങളുടെ വിവാഹ ഫോട്ടോ കവർ ചിത്രം കൊടുത്ത് പ്രസിദ്ധീകരിക്കും
ഓഹോ... ഞങ്ങളുടെ കല്യാണഫോട്ടോയും സംഘടിപ്പിച്ചു കഴിഞ്ഞോ
വിവാഹം കഴിഞ്ഞ നിമിഷം തന്നെ ഞങ്ങൾ ഫോട്ടോ എടുത്തുകൊടുക്കും
അതിന് വിവാഹത്തിന് ചേട്ടനെ ക്ഷണിച്ചില്ലെങ്കിലോ?
പത്രപ്രവർത്തകരെ ക്ഷണിച്ചിട്ടല്ല വാർത്തകൾ ശേഖരിക്കുന്നത്. അതുകൊണ്ട് എന്റെ പ്രതിനിധി അവിടെ വന്നിരിക്കും. എന്നെ വിളിച്ചാലും ഞാൻ വരില്ല. ആശംസകൾ അയയ്ക്കും.
ചേട്ടന്റെ ഒരു തമാശ. നടക്കാത്ത കാര്യങ്ങൾ എഴുതി ഞങ്ങളെ മോഹിപ്പിക്കല്ലെ. എന്തായാലും വിവാഹത്തിന്റെ ഡേറ്റുവരെ സമ്പാദിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളുടെ ശാന്തിമുഹൂർത്തം കൂടി കണക്കുകൂട്ടി പറയുമോ?
പരിഹാരത്തിന് പല തലങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ഭാവിക്കാതെ ഞാൻ കൂടുതൽ ഉച്ചത്തിൽ പറഞ്ഞു.
ശാന്തിമുഹൂർത്തം കഴിഞ്ഞതല്ലെ! കാവ്യ ഗർഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും ദിലീപിന്റെ ക്യാമ്പിൽ നിന്നാണ് വാർത്ത ലഭിച്ചത്. പക്ഷെ, ഞാനതുകൊടുക്കില്ല. എന്നാൽ ഡിസംബറിന് മുൻപ് വിവാഹം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ദിലീപും കാവ്യയും എന്റെ വാർത്തയ്ക്കെതിരെ മറുപടി നൽകി. തമിഴ് പത്രമാണ് കാവ്യയുടെ അഭിമുഖം റിപ്പോർട്ട് ചെയ്തത്.
ഇനി മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഞങ്ങൾക്കും അഭിമുഖം തന്നത്.
കാവ്യയുടെ അഭിമുഖത്തിന്റെ ഏതാനും ഭാഗങ്ങൾ ഇങ്ങിനെയായിരുന്നു.
ഒരു പുനർവിവാഹത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. ദാമ്പത്യം എന്നത് ഒരു പെണ്ണിന്റെ ജന്മസാഫല്യമാണെന്ന് ഞാൻ കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം ചിന്തകളൊക്കെ മാറി. ഒരു പെണ്ണ് സ്വന്തം കാലിൽ നിൽക്കണം. സാമ്പത്തികമായും മാനസികമായും അവൾക്ക് അടുക്കും ചിട്ടയും വേണം. ഇതൊക്കെ കൈവരിക്കാൻ കഴിഞ്ഞാൽ മാത്രമെ ഞാൻ പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കു.
ദിലീപിന്റെ പേരു ചേർത്ത് വരുന്ന വാർത്തകൾ വെറുതെയാണെന്നാണോ?
ഇത്തരം വാർത്തകൾ എഴുതുന്നവർ മാനസിക രോഗികളാണ്. അവർ ഇത്തരം വാർത്തകൾ എന്നും എഴുതിക്കൊണ്ടിരിക്കും. ഞാൻ വിവാഹിതയായി ദാമ്പത്യ ജീവിതം തുടങ്ങിയതിന് ശേഷവും ദിലീപേട്ടനെ ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നു. അവിടെയും അവർ എന്നെ വെറുതെവിടില്ലെന്നറിയാം. എന്തായാലും ഞാനവിടെ ഭർത്താവിനെ വിട്ട് പരപുരഷനോടൊത്ത് ജീവിക്കുകയാണെന്നെഴുതിയില്ല.
അതെഴുതുന്നതിന് മുമ്പേ ഭർത്താവിനെ ഉപേക്ഷിച്ചു അല്ലേ?
ആ ചോദ്യത്തിന് കാവ്യ ഉത്തരം പറഞ്ഞില്ല.
ജീവിതം ധാരാളം വേദനിപ്പിക്കുന്ന അനുഭവങ്ങൾ നൽകി അല്ലെ?
അതെ. എല്ലാവരും നല്ലവരാണെന്നു കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഞാൻ നല്ലവരെന്നു കരുതിയ പലരും നല്ലവരായിരുന്നില്ല. അവരുടെ ഉദ്ദേശങ്ങൾ പലതായിരുന്നു. മനസിൽ കാപട്യവും ഹൃദയം നിറയെ കളങ്കവുമുള്ളവരായിരുന്നു. ഞാനവരെ പഴിചാരുന്നില്ല. കാരണം, അവരെക്കുറിച്ച് ശരിക്കും പഠിക്കാതെയാണ് ഞാനവരെ വിശ്വസിച്ചതും എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചതും. അതുകൊണ്ട് ഇനി അത്തരം ചതിവുകൾ പറ്റില്ല. ആരൊക്കെ എന്തൊക്കെ എഴുതിയാലും ചതിക്കാത്ത എന്റെ സുഹൃത്ത് ദിലീപേട്ടൻ മാത്രമാണ്. ഞാൻ എല്ലാം തുറന്നു പറയുന്നതും അദ്ദേഹത്തോടാണ്. മറ്റാരേയും ഞാനിനി വിശ്വസിക്കില്ല.
ദിലീപും കാവ്യയും തമ്മിൽ വിവാഹിതരാകില്ല എന്ന് എത്ര പ്രാവശ്യം നിഷേധിച്ചാലും ദിലീപിനെ മാത്രമാണ് വിശ്വാസം എന്ന വെളിപ്പെടുത്തൽ ഇരുവരും എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലായി.
അതേ സമയം കാവ്യ-ദിലീപ് വിവാഹത്തെക്കുറിച്ച് ദിലീപിന്റെ തുറന്നുപറച്ചിൽ ഈ രീതിയിലായിരുന്നു.
ഞങ്ങളുടെ കല്യാണം നടത്തുന്ന ചില പത്രക്കാർ അക്കാര്യം ഞങ്ങളോടു പറയാറുമില്ല. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ചോദിക്കുമ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾക്കും താല്പര്യം.ഇവന്മാർക്കൊന്നും വേറെ പണിയില്ല. അതേക്കുറിച്ച് എനിക്കിത്രയെ പറയാനുള്ളു.
ഇനി നിങ്ങളുടെ വിവാഹം നടന്നലോ?
നിങ്ങളായിട്ട് പല പ്രാവശ്യം നടത്തിയല്ലേ? രണ്ടു വർഷത്തേയ്ക്ക് അത്തരം ചിന്തകൾ പോലും എനിക്കില്ല. എനിക്കിപ്പോൾ പ്രധാനം മകളാണ്. അവൾക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.
ഡിസംബറിൽ വിവാഹിതരായാൽ?
പ്ലീസ് ഇനി ഈ ചോദ്യത്തിന് പ്രസക്തിയില്ല. ഞങ്ങൾ രണ്ടുപേരും അക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.
ദിലീപിനെക്കുറിച്ച് പലർക്കും പലതും പറയാനുണ്ടായിരുന്നു. മിമിക്രിയുമായി നടന്നപ്പോൾ സഹപ്രവർത്തകരെ ദ്രോഹിക്കുകയും, പാരവെയ്ക്കുകയും ചെയ്ത കാര്യം. എന്നാൽ അക്കാര്യം പറഞ്ഞ ആളിന്റെ പേര് വെളിപ്പെടുത്തരുതെന്നും, ആളെ മനസിലായാൽ പ്രതികാരം ചെയ്യുമെന്നും ആ സുഹൃത്ത് പറയുകയുണ്ടായി.
ഒക്ടോബർ ആദ്യ ആഴ്ചയിൽ അടുത്ത ചില പത്രപ്രവർത്തക സുഹൃത്തുക്കൾ ഒരു സൂചന നൽകി. ഡിസംബറിനു മുമ്പ് ദിലീപ് -കാവ്യ വിവാഹം നടന്നില്ലെങ്കിൽ വേറെ ഒരാളെക്കൊണ്ട് എനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമത്രെ.
കേസ് വരുന്നെങ്കിൽ വരട്ടെ. ആർക്ക് വേണമെങ്കിലും ആരെക്കുറിച്ചും കേസ് കൊടുക്കാം. വർഷങ്ങൾക്കു മുമ്പ് പല വമ്പന്മാരും കേസുകൊടുത്തിട്ടുണ്ട്. വർഷങ്ങളോളം കോടതി കയറിയിറങ്ങിയിട്ടുമുണ്ട്. എന്നാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഞാനതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. അതെല്ലാം അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. ഇനിയും എത്ര കേസുകൾ വേണമെങ്കിലും വന്നോട്ടെ.
മോശമായ കാര്യം ചെയ്തതിനല്ലല്ലോ എനിക്കെതിരെ കേസ്. പത്രസ്ഥാപനം നടത്തുന്നവർക്കെതിരെ എത്രയെത്ര കേസുകളാണ് ഒരു പരിശോധന നടത്തിനോക്കു. കോടതിയിൽ നിന്നും മാറി നിൽക്കാൻ കഴിയാത്ത രീതിയിൽ കേസുകളുമായി പത്ര സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ ഒരൊറ്റ കേസിലും ഞാൻ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇനി തോറ്റാലും വിരോധമില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു.
രാത്രി - ഞാൻ ലേഡി ഇൻഫോർമറെ വിളിച്ചു. ഡിസംബറിലോ അതിന് മുമ്പോ കാവ്യ - ദിലീപ് വിവാഹം നടക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് അറിവ്. അങ്ങിനെ സംഭവിച്ചാൽ പിന്നെ എന്റെ എഴുത്തിന് വിലയുണ്ടാകില്ല.
ധൈര്യമായിരിക്കു സാർ. ആ വിവാഹം നടക്കും. അവർ ജോത്സ്യനെക്കണ്ട് തീയതി വരെ കുറിച്ചുവാങ്ങിയിട്ടുണ്ട്. ഡിസംബറിന് മുമ്പ് വിവാഹം നടന്നില്ലെങ്കിൽ പല അനർത്ഥങ്ങളും ഉണ്ടാകുമത്രെ. ചിലപ്പോൾ അവർ തമ്മിലുള്ള വിവാഹം തന്നെ നടന്നില്ലെന്നും വരാം. അതുകൊണ്ട് ഇരുവരും എല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എനിക്ക് കിട്ടിയ അറിവ് ശരിയാണെങ്കിൽ വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പോ അതല്ലെങ്കിൽ വിവാഹ ദിവസം മാത്രമോ ആയിരിക്കും വിവാഹത്തെക്കുറിച്ച് സൂചിപ്പിക്കുക.
ഞാൻ വിശ്വസിക്കുന്നു. എന്നാലും ഒരാശങ്ക.
ഒരു ശങ്കയും വേണ്ട.... മുൻകൂട്ടി വിവാഹതീയതി സമ്മതിച്ചാൽ ആരാധകർ അകന്നു പോകുമെന്ന ഭയവും ഉണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്