വെറുമൊരു പാട്ടിൽ തുടങ്ങിയ സംഘർഷം കത്തികുത്തിൽ അവസാനിച്ചത് നേതാക്കളുടെ ദുർവാശിമൂലം; വിദ്യാർത്ഥിനികൾ രണ്ടും കൽപ്പിച്ച് മുദ്രാവാക്യം വിളിച്ചു ഇറങ്ങിയതോടെ നേതൃത്വം ഞെട്ടിവിറച്ചു; ചാനൽ ക്യാമറകളെ തടയാനുള്ള നീക്കം രംഗം വഷളാക്കി; പ്രിൻസിപ്പലിന്റെ പൊട്ടൻ കളിക്കൊണ്ട് ഗുണം ഉണ്ടായില്ല; യൂണിവേഴ്സിറ്റി കോളേജിലെ ക്യാമ്പസിലെ എസ് എഫ് ഐ ഫാസിസം പുറം ലോകം അറിഞ്ഞത് എന്ത് സംഭവിച്ചാലും പ്രശ്നമില്ലെന്ന ധൈര്യത്തോടെ വിദ്യാർത്ഥിനികൾ അടങ്ങിയവർ പൊട്ടിത്തെറിച്ചതു കൊണ്ട് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ അതിപ്രശസ്തമായ കലാലയമാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. എന്നാൽ ഈ കാമ്പസിലെ പ്രിസൻസിപ്പൽ ഇന്ന പൊട്ടൻ കളിക്കുകയായിരുന്നു. സ്വന്തം കോളേജിലെ വിദ്യാർത്ഥിയെ ഗുണ്ടകൾ കുത്തി മലർത്തിയിട്ടും പ്രിൻസിപ്പൾ ഒന്നും അറിഞ്ഞില്ല. കാമ്പസിൽ കത്തിക്കുത്തും തുടർന്നുള്ള സംഘർഷവും ഒന്നര മണിക്കൂറോളം നീണ്ടിട്ടും ഒന്നുമറിഞ്ഞില്ലെന്നു പ്രിൻസിപ്പൽ കെ. വിശ്വംഭരൻ പ്രതികരിച്ചത് പൊട്ടൻ കളിയുടെ ഭാഗമാണ്. ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ തിരക്കിലായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങൾ ക്യാംപസിൽ നിന്നു പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു.അങ്ങനെ കേരളം ചർച്ച ചെയ്യുന്ന വിചിത്രനായ പ്രിൻസിപ്പളാകുകയാണ് വിശ്വംഭരൻ. എസ് എഫ് ഐ എന്ന് കേട്ടാൽ മുട്ടിടിക്കുന്നതാണ് ഇതിന് കാരണമെന്നാണ് അഖിലിനെ കുത്തിമലർത്തിയതിനെ ചോദ്യം ചെയ്ത പെൺകുട്ടികൾ പറയുന്നത്.
യൂണിവേഴ്സിറ്റി കോളജിൽ പാട്ടുപാടിയതിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അഖിൽ സ്വന്തം നേതാക്കളുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. എസ്എഫ്ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനമേറ്റു. എന്നിട്ടും ഇതൊന്നും പ്രിൻസിപ്പൾ അറിഞ്ഞില്ല. അഖിലിനെ കുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോളജിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികൾ വിഷയം ചർച്ചയാക്കിയത്. ഇതോടെ എസ് എഫ് ഐ ഗുണ്ടായിസം പൊതു സമൂഹത്തിന് മുമ്പിലെത്തി. കോളേജിൽ നടക്കുന്നത് എന്തെന്ന് പുറം ലോകം അറിഞ്ഞു. അപ്പോഴും പ്രിൻസിപ്പളിന് ഒന്നും അറിയില്ല.
വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്. നേതാക്കളുടെ പിടിവാശിയായിരുന്നു എല്ലാത്തിനും കാരണം.
കോളജ് കന്റീനിൽ അഖിലും കൂട്ടുകാരും പാട്ടുപാടിയതിനെത്തുടർന്നു വാക്കുതർക്കം സംഘർഷത്തിലേക്കു നീങ്ങുമെന്നായതോടെ എസ്എഫ്ഐ യൂണിറ്റ് നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായി. അത് ഒരു ദിവസം മുമ്പായിരുന്നു. ഇന്നലെ രാവിലെ 10.00ന് ക്ലാസ് തുടങ്ങിയതു മുതൽ സംഘർഷ ഭീതി സജീവമായിരുന്നു. ഉച്ചയോടെ യൂണിറ്റ് കമ്മിറ്റി ഓഫിസിനു മുന്നിലെ മരച്ചുവട്ടിലിരുന്ന വിദ്യാർത്ഥികളോട് ക്ലാസിൽ പോകാൻ പറഞ്ഞ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ അസഭ്യവർഷം തുടങ്ങി. ചോദ്യം ചെയ്തവർക്കു മർദനവും. ഇതിനിടെയാണ് അഖിലിനു കുത്തേൽക്കുന്നത്. വിദ്യാർത്ഥികൾ അഖിലിനെയും കൊണ്ടു ജനറൽ ആശുപത്രിയിലേക്ക്. തുടർന്ന് മർദനത്തിലും കത്തിക്കുത്തിലും പ്രതിഷേധിച്ചു വിദ്യാർത്ഥികൾ പ്രകടനം തുടങ്ങുന്നു. എംജി റോഡിൽ എസ്എഫ്ഐയ്ക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇതോടെ കോളജ് കവാടം അടച്ച് എസ്എഫ്ഐ നേതാക്കളുടെ വെല്ലുവിളിയും എ്തി.
ഇതിനിടെ പ്രതിഷേധക്കാർക്കു വീണ്ടും മർദനം. തുടർന്നു കവാടത്തിനു മുന്നിൽ പ്രതിഷേധക്കാരുടെ ഉപരോധം. പിന്നീട് ജില്ലാ നേതാക്കളുടെ അനുനയശ്രമം. വിദ്യാർത്ഥികളെ കോളജിനുള്ളിലേക്കു കൊണ്ടുപോകുന്നു. യൂണിറ്റ് ഭാരവാഹികൾക്കെതിരെ നടപടി ഉറപ്പു നൽകിയതോടെ സംഘർഷത്തിന് അയവുണ്ടായത് ഇതൊന്നും പ്രിൻസിപ്പൾ അറിഞ്ഞില്ലെന്നതാണ് വസ്തുത. എനിക്കിതിനകത്ത് ഇൻവോൾവ് ചെയ്യാൻ പറ്റത്തില്ലായിരുന്നു, നിങ്ങൾ പുറത്തുപോകണം'- സ്വന്തം കോളജിലെ വിദ്യാർത്ഥിക്കു കുത്തേറ്റിട്ടും ഒന്നര മണിക്കൂറോളം ക്യാംപസിനുള്ളിൽ സംഘർഷം നീണ്ടുനിന്നിട്ടും യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ ഒന്നുമറിഞ്ഞില്ല. പ്രതികരണം ചോദിച്ചെത്തിയ മാധ്യപ്രവർത്തകരോട് പുറത്തു പോകണം എന്ന് മാത്രമാണ് പ്രിൻസിപ്പൽ കെ.വിശ്വംഭരന് തുടർച്ചയായി പറയാനുണ്ടായിരുന്നത്.
പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. ഇതോടെ പ്രതിഷേധം ആളിക്കത്തി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്ഐ നേതാക്കൾ ക്യാംപസിൽ നിന്നു പുറത്താക്കി. നൂറുകണക്കിനു വിദ്യാർത്ഥികൾ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ എംജി റോഡിൽ പ്രകടനവും കോളജിനു മുന്നിൽ ഉപരോധവും നടത്തിയതോടെ നേതൃത്വം പ്രതിരോധത്തിലായി. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് ജില്ലാ നേതാക്കളെത്തി ഉറപ്പു നൽകിയതോടെയാണു പ്രതിഷേധം അവസാനിച്ചത്. അഖിലിനെ മുൻപും എസ്എഫ്ഐ നേതാക്കൾ മർദിച്ചിട്ടുണ്ടെന്നു പിതാവ് ചന്ദ്രൻ ആരോപിച്ചു.
പ്രിൻസിപ്പലുമായുള്ള മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു
പ്രിൻസിപ്പൽ: നിങ്ങൾ കോളജിന്റെ പുറത്തു പോകുക, ഞാൻ അഡ്മിഷൻ തിരക്കിലാണ്. ഒന്നും അറിഞ്ഞില്ല, ഇന്ന് പിജിയുടെയും യുജിയുടെയും അഡ്മിഷന്റെ ലാസ്റ്റ് ഡേറ്റാണ്.
മാധ്യമപ്രവർത്തകർ: കോളജിലെ സംഭവമാണ് സർ.
പ്രിൻസിപ്പൽ: പുറത്തുപോകൂ. അഡ്മിഷൻ നടക്കുകയാണ്. എനിക്ക് ഇതിനകത്ത് ഇൻവോൾവ് ചെയ്യാൻ പറ്റത്തില്ലായിരുന്നു, അവിടെ ഇരിക്കുകയായിരുന്നു. പുറത്തുപോകുക, തൽക്കാലം നിങ്ങൾ പുറത്തുപോകുക.
മാധ്യമപ്രവർത്തകർ: സർ, ഈ ക്യാംപസിലെ വിദ്യാർത്ഥിക്ക് കുത്തേറ്റിരിക്കുകയാണ്.
പ്രിൻസിപ്പൽ: അത് പിന്നെയുള്ള കാര്യം, നിങ്ങളിപ്പോൾ പുറത്തുപോകുക. തൽക്കാലം പുറത്തുപോകുക.
മാധ്യമപ്രവർത്തകർ: സംഭവത്തിൽ പ്രിൻസിപ്പലിന്റെ പ്രതികരണം എന്താണ്?
പ്രിൻസിപ്പൽ: (വീണ്ടും അസ്വസ്ഥനാകുന്നു) നിങ്ങൾ മീഡിയക്കാർ പുറത്തുപോകുക. പൊലീസ് ഫോഴ്സിനെ വിളിക്കേണ്ടി വരും. പ്രശ്നം മനസ്സിലാക്കാൻ വേണ്ടി പിന്നീടു വന്നു ചോദിക്കുക, കാര്യം തിരക്കിയശേഷം പറയാം.
മാധ്യമപ്രവർത്തകർ: ഒന്നര മണിക്കൂറായി ഇവിടെ സംഘർഷം നടന്നിട്ട് പ്രിൻസിപ്പൽ അറിഞ്ഞിട്ടില്ലെന്നാണോ?
പ്രിൻസിപ്പൽ: ഇവിടെ അഡ്മിഷൻ നടക്കുകയാണ്. ഞാനവിടെയായിരുന്നു.
മാധ്യമപ്രവർത്തകർ: സംഭവത്തിൽ അന്വേഷണം നടത്തുമോ?
(മറുപടി പറയാതെ മടങ്ങുന്നു)
യൂണിവേഴ്സിറ്റി കോളജിൽ നിന്നു കഴിഞ്ഞ 5 വർഷത്തിനിടെ പഠനം പൂർത്തിയാക്കാതെ 187 വിദ്യാർത്ഥികളാണു ടിസി വാങ്ങിപ്പോയത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഏറെക്കാലമായി സംഘടനയ്ക്കുള്ളിൽ തന്നെ പരാതി ഉയരുന്നുണ്ടെങ്കിലും നേതൃത്വം കർശന നടപടികളെടുത്തിരുന്നില്ല. ഈയിടെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലും എസ്എഫ്ഐ പ്രതിക്കൂട്ടിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍