എല്ലാവർക്കും സംഘടനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ കെ എസ് യു കോട്ട; 1972ൽ സിപിഎം നോട്ടമിട്ടപ്പോൾ ത്രസ്സിപ്പിക്കുന്ന ജയവുമായി താരമായത് കൊച്ചു പയ്യൻ; പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; ഭാഗ്യം ജീവൻ നൽകിയപ്പോൾക്രൂരത ചെറുപ്പക്കാരന് നിഷേധിച്ചത് കുടുംബ ജീവിതം; കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം നിൽക്കുന്ന പഴയ യുവ തുർക്കി യൂണിവേഴ്സിറ്റി കോളേജിലെ അക്രമ രാഷ്ട്രീയത്തിന്റെ ആദ്യ ഇര; എന്തു കൊണ്ട് ചെറിയാൻ ഫിലിപ്പ് കല്യാണം വേണ്ടെന്ന് വച്ചു?
എം മനോജ് കുമാർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐക്കാരനായ വിദ്യാർത്ഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് തന്നെ നെഞ്ചിൽ കുത്തിയ സംഭവം വിവാദമായിരിക്കെ എഴുപതുകളിലെ മറ്റൊരു എസ്എഫ്ഐ ഗുണ്ടായിസത്തിന്റെ ഓർമ്മകൂടി അലയടിച്ചുയരുന്നു. പക്ഷേ അന്നത്തെ ആ രക്തസാക്ഷി ഇന്ന് ഇടതുപക്ഷത്തിനൊപ്പമാണെന്നതാണ് വിചിത്രത. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ക്രൂരതയിൽ ആ നേതാവ് മൗനവും തുടരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനെ പോലുള്ളവർ ക്യാമ്പസ് ഗുണ്ടായിസത്തെ അപലപിക്കുമ്പോഴാണ് ഇതെന്നതാണ് വസ്തുത.
സംഘടനാ പ്രവർത്തനത്തിന് യൂണിവേഴ്സിറ്റി കോളേജിൽ ആർക്കും വിലക്കില്ലാത്ത കാലമുണ്ടായിരുന്നു. അന്ന് കെ എസ് യുവിന്റെ കോട്ടയായിരുന്ന യൂണിവേഴ്സിറ്റി. കെ എസ് യു കോട്ട ഗുണ്ടായിസത്തിലൂടെ എസ്എഫ്ഐ എങ്ങിനെ പിടിച്ചെടുത്തു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു യൂണിവേഴ്സിറ്റി കോളേജിൽ 1972-ൽ എസ്എഫ്ഐ നടത്തിയത്. എസ്എഫ്ഐ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ അന്നത്തെ കെഎസ് യു യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ നേതാവ് ചെറിയാൻ ഫിലിപ്പ് ഇപ്പോൾ അറിയപ്പെടുന്ന ഇടത് മുഖവും. ഇടത് സർക്കാരിൽ ഹരിതകേരളം, ആർദ്രം തുടങ്ങി പ്രധാന നാലു മിഷനുകളുടെ കോ-ഓർഡിനേറ്ററാണ് എന്നത് വിരോധാഭാസമായി നിൽക്കുന്നു എന്നത് വേറെ കാര്യം.
കെഎസ് യു കോട്ട എസ്എഫ്ഐ കോട്ട ആകുന്നതിനു മുൻപാണ് കേരളത്തെ അന്ന് നടുക്കിയ എസ്എഫ്ഐ ഭീകരതയുടെ വാർത്ത പുറത്തുവരുന്നത്. ഇന്നലെ എസ്എഫ് ഐക്കാരനായ അഖിലിനെ എസ്എഫ്ഐ നേതാക്കൾ തന്നെ കുത്തിയ വാർത്ത മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളിൽ നിറഞ്ഞപ്പോൾ അന്നത്തെ ആക്രമണത്തിൽ മാധ്യമ ചിത്രങ്ങളിൽ നിറഞ്ഞു നിന്നത് ചെറിയാന്റെ ചിത്രമായിരുന്നു. ആ എസ് എഫ് ഐ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ഇപ്പോഴും രാഷ്ട്രീയ കേരളത്തിന്റെ മുന്നിലുണ്ട്. അത് മുൻപ് പറഞ്ഞ അതേ ചെറിയാൻ ഫിലിപ്പ് തന്നെ. ഈ സംഭവത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ഭീകരത തുടങ്ങുന്നത്. ഇടത് ഭരണത്തിന്റെ തണലിൽ പതിയെ കോളേജിൽ എസ് എഫ് ഐ പിടിമുറുക്കി. അതിന് ശേഷം ഭരണം മാറി വരുമ്പോഴും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇടമില്ലാത്ത അവസ്ഥ.
1972-ലെ യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.
ജീവിതത്തിൽ ഒരിക്കലും വിവാഹ ജീവിതം പോലും നയിക്കാൻ പോലും കഴിയാത്ത ശക്തമായ ക്ഷതമാണ് ആ വലിച്ചെറിയലിൽ ചെറിയാൻ ഫിലിപ്പിനു നൽകിയത്. ഒരു കാലു ശോഷിച്ചുപോയി. നടക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. പാരാലിസിസ് വന്ന അവസ്ഥയായി. വർഷങ്ങൾ തന്നെ ചെറിയാൻ ഫിലിപ്പ് ചികിത്സയിലായി. പരുക്കിനെ തുടർന്ന് വിവാഹ ജീവിതം പോലും നിഷേധിക്കപ്പെട്ടു. എസ്എഫ്ഐ ഭീകരതയ്ക്ക് ഇരയായി അഞ്ചു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും ചെറിയാൻ ഫിലിപ്പ് അവിവാഹിതനും ചികിത്സയിൽ തുടരുന്നവനും ആയി കഴിയുന്നു എന്ന് വരുമ്പോൾ തന്നെ എസ്എഫ്ഐ നടത്തുന്ന കാമ്പസ് ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമായി ഈ സംഭവം മാറുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവായിരുന്നു കെഎസ് യു നേതാവായിരുന്നു അന്ന് ചെറിയാൻ ഫിലിപ്പ്. ആ ചെറിയാൻ ഫിലിപ്പിനെ 1972-ൽ തന്നെ ഇല്ലാതാക്കാനാണ് എസ്എഫ്ഐ ശ്രമിച്ചത്. കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കാണ് വലിച്ചറിഞ്ഞത്. ഗോവണിയുടെ പടിക്കെട്ടുകളിൽ അടിച്ചടിച്ചാണ് താഴേക്ക് വീണത്. വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായ നേതാവിനെ ഇല്ലാതാക്കാനുള്ള, കൊല്ലാനുള്ള ശ്രമം തന്നെയാണ് അന്ന് എസ്എഫ്ക്കാർ നടത്തിയത്. എഴുപതുകളിൽ നടത്തിയ ഇത്തരം ആക്രമണ പരമ്പരകൾക്കൊടുവിലാണ് എൺപതുകളിൽ യൂണിവേഴ്സിറ്റി കോളെജ് കെഎസ് യുവിൽ നിന്ന് പിടിച്ചെടുത്ത് എസ്എഫ്ഐ കോട്ടയാക്കി മാറ്റുന്നത്.
എഴുപതുകൾ കെഎസ് യുവിന്റെ പ്രതാപ കാലമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായും കൗൺസിലർ ആയും ചെറിയാൻ ഫിലിപ്പ് വിജയിയായ സമയം. 1972 ലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്. എസ് എഫ് ഐ കോളേജിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന സമയം. ആ തിരഞ്ഞെടുപ്പിൽ ചെറിയാൻ അടക്കമുള്ള കെഎസ് യു സ്ഥാനാർത്ഥികൾ ജനറൽ സീറ്റിൽ വിജയികളായി മാറി. തിരഞ്ഞെടുപ്പിലെ കെഎസ് യു വിജയം എസ്എഫ് ഐയ്ക്ക് രുചിച്ചില്ല. പുറത്ത് നിന്ന് എത്തിയ എസ്എഫ്ഐ ഗുണ്ടകൾ ചെറിയാനെ രണ്ടാം നിലയിൽ നിന്നും തൂക്കി എടുത്ത് താഴേക്ക് എറിഞ്ഞു. നട്ടെല്ലിന് ഏറ്റ ക്ഷതവും കാലൊടിയലും ശരീരമാസകലമുള്ള ക്ഷതങ്ങളും ഏറ്റു. അന്നുള്ള പരുക്കുകൾക്ക് ചെറിയാൻ ഇന്നും ചികിത്സ തേടുകയാണ്. ഡിഗ്രിയും പിജിയും ഇതേ കോളജിൽ നിന്ന് തന്നെയാണ് ചെറിയാൻ പൂർത്തിയാക്കുന്നതും.
ഇതേ ചെറിയാനെ സാക്ഷി നിർത്തിയാണ് യൂണിവേഴ്സിറ്റി കോളെജ് എസ്എഫ്ഐ പിടിക്കുന്നതും. ആക്രമണങ്ങളെ തുടർന്നുള്ള കാലഘട്ടത്തിനു ശേഷം ചെറിയാൻ കെഎസ് യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും പിന്നീട് കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റും ആയി മാറി. ഇതേ ചെറിയാൻ കാലങ്ങൾ കഴിഞ്ഞപ്പോൾ താൻ ജീവിതം മുഴുവൻ എതിർത്ത അതേ ഇടത് പ്രസ്ഥാനത്തിന്റെ ഭാഗമായി. ചെറിയാൻ ഉറച്ചു നിന്ന കോൺഗ്രസ് യുവതലമുറയെ പൂർണമായി അവഗണിക്കുന്നതിൽ എതിർപ്പ് അറിയിച്ചാണ് ചെറിയാൻ സിപിഎമ്മിലേക്ക് നീങ്ങുന്നത്. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ് വിട്ടു.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർത്തിയാണ് ചെറിയാൻ കോൺഗ്രസ് വിടുന്നത്. താമസിയാതെ തന്നെ ചെറിയാൻ സിപിഎമ്മിലേക്ക് ചേക്കേറുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിക്കുകയും ചെയ്തു. പിന്നീട് വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. കെ.മുരളീധരന് മുന്നിലാണ് ചെറിയാന് പരാജയം രുചിക്കേണ്ടി വന്നത്. കെടിഡിസി ചെയർമാൻ പോസ്റ്റ് നൽകി സിപിഎം പക്ഷെ ചെറിയാനെ കൂടെ നിർത്തിയിരുന്നു.
ഇടത് സർക്കാരിൽ അവഗണന മണത്ത് ചെറിയാൻ സിപിനഎം വിടുമെന്ന വാർത്ത വന്നുകൊണ്ടിരിക്കുന്ന സമയമാണ് ഹരിതകേരളം, ആർദ്രം തുടങ്ങി നാല് മിഷനുകളുടെ കോ-ഓർഡിനേറ്റർ ചുമതല പിണറായി സർക്കാർ ചെറിയാന് നൽകുന്നത്. ഇതേ മിഷന്റെ ചുമതല തന്നെയാണ് ഇടത് സർക്കാരിൽ ചെറിയാൻ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്