ഏഴു പ്രതികളേയും കാണാൻ ഇല്ലെന്ന് പൊലീസ് പ്രഖ്യാപിക്കുമ്പോൾ അഖിലിനെ കുത്തിയവർ പരസ്യമായി വിലസുന്നു; സിപിഎമ്മുകാരനായ അഖിലിന്റെ പിതാവിനെ സമാശ്വസിപ്പിക്കും വരെ റെയ്ഡും അന്വേഷണവും ഉണ്ടാവില്ല; വിവാദം ഒഴിവാക്കാൻ കണ്ടാലറിയാവുന്ന ഒരു പ്രതിയെ പൊക്കി പൊലീസ്; യൂണിവേഴ്സിറ്റി ഹോസ്റ്റലിലോ സ്റ്റുഡൻസ് സെന്ററിലോ കാര്യവട്ടം കാമ്പസിലോ പരിശോധിച്ചാൽ മുഖ്യ പ്രതികൾ കുടുങ്ങുമെന്നിരിക്കെ കയ്യും കെട്ടി വെറുതെ നിന്ന് അന്വേഷണ സംഘം; ഒച്ചപ്പാടുകൾ ഒതുങ്ങുമ്പോൾ എല്ലാം കോമ്പർമൈസ് ആകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിവീഴ്ത്തിയ കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിടികൂടാതെ പൊലീസ് ഒത്തുകളി. പ്രതികളിലൊരാൾ ഇന്നലെ ഉച്ചയ്ക്കു ബൈക്കിൽ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുന്നതായി വിദ്യാർത്ഥികൾ വിളിച്ചറിയിച്ചെങ്കിലും നിരീക്ഷണ ക്യാമറ പോലും പൊലീസ് പരിശോധിച്ചിട്ടില്ല. വിമർശനം ശക്തമായപ്പോൾ ഇന്നലെ അർദ്ധരാത്രി നേമത്ത് നിന്ന് കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളെ പൊലീസ് പൊക്കി. നേമം സ്വദേശി ഇജാബാണ് അറസ്റ്റിലായത്. ഇയാളെ കണ്ടാലറിയാവുന്ന പ്രതികളുടെ കൂട്ടത്തിലാണ് പൊലീസ് പെടുത്തുന്നത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സഹോദര പുത്രനായ അൽ ആനന്ദ് ആനാവൂർ അടക്കമുള്ള നേതാക്കൾ യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷ സമയം ഉണ്ടായിരുന്നു. ഇങ്ങനെ പ്രമുഖരെ ആരേയും 'കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിൽ' പൊലീസ് പെടുത്തുന്നുമില്ല.
കുത്തേറ്റ അഖിലിന്റെ കുടുംബവും സിപിഎമ്മാണ്. അച്ഛനും കടുത്ത പാർട്ടി അനുഭാവി. അതുകൊണ്ട് തന്നെ അഖിലിനെ കൊണ്ട് കേസ് പിൻവലിക്കാൻ ആകുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. പൊലീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിനേയും 28-ാം റാങ്കുകാരനായ നസീമിനേയും കേസിൽ നിന്ന് രക്ഷിച്ച് സർക്കാർ ജോലി ഉറപ്പാക്കാനാണ് ഇത്. ഇതിനുള്ള നീക്കം അണിയറയിൽ പുരോഗമിക്കുകയാണ്. അഖിലിന്റെ അച്ഛനെ ആശ്വസിപ്പിക്കാനും കേസിൽ നിന്ന് പതിയെ പിന്മാറാനുമുള്ള അണിയറ നീക്കത്തിന് മുൻ എംഎൽഎ കൂടിയായ പ്രമുഖ നേതാവിനെ തന്നെ ജില്ലാ സിപിഎം നിയോഗിച്ചിട്ടുണ്ട്. ഇത് ലക്ഷ്യം കാണുമോ എന്ന അറിഞ്ഞ ശേഷമേ കേസിൽ പൊലീസ് പ്രധാന പ്രതികളെ പിടികൂടുകയൂള്ളൂ. അന്വേഷണത്തെ സിപിഎം നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടെന്നും പ്രവർത്തകർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. പ്രതികളായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ കെ. വിശ്വംഭരനും പറഞ്ഞു. എല്ലാം ന്യായീകരിച്ച് നല്ല പിള്ള ചമയാനും പ്രിൻസിപ്പൾ ശ്രമിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി കോളജിൽ വിരുദ്ധനിലപാടെടുക്കുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ എസ്എഫ്െഎ നേതാക്കൾ ഉപയോഗിച്ചിരുന്ന 'ഇടിമുറികൾ' പൊലീസ് കണ്ടെത്തിയിരുന്നു. എസ് എഫ് ഐ പ്രവർത്തകർക്ക് പോലും പ്രവേശനമില്ലാതിരുന്ന ഇരുട്ടറകളിൽ കത്തികളും മദ്യക്കുപ്പികളും വരെയുണ്ട്. ബൈക്കിന്റെ സൈലൻസർ, ഹാൻഡിൽബാർ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക്യാംപസിന്റ ഒത്തനടുക്ക് ഓഡിറ്റോറിയത്തിന് പിന്നിലായി കോളജ് യൂണിയൻ ഓഫീസിനോട് ചേർന്നുള്ള രണ്ട് ഇരുട്ടറകളാണ് 'ഇടിമുറികൾ'. പൊലീസ് തെളിവെടുപ്പിനായി കയറിയതുകൊണ്ട് മാത്രമാണ് മാധ്യമങ്ങളും ഈ മുറിയിൽ എത്തി.
മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ പ്രധാന പ്രതികൾ കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി എ.എൻ.നസീം എന്നിവരടക്കം ഏഴു പേരാണ്. ഇവരുൾപ്പെടെ 30 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാദ ഒഴിവാക്കാൻ ഇതിൽ ഒരാളെയാണ് പിടികൂടിയത്. എന്നാൽ പ്രധാന പ്രതികളെ അന്വേഷിച്ച് ആരുടെയും വീട്ടിൽ പോലും പൊലീസ് പോയിട്ടില്ല. ഇവർ സ്ഥിരം പോകാറുള്ള പാർട്ടി ഓഫിസിലും സ്റ്റുഡന്റ്സ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പരിശോധന നടത്തിയിട്ടില്ല. കാര്യവട്ടം ക്യാമ്പസിലാണ് ഇവർക്ക് താവളമൊരുക്കാൻ സിപിഎം സഹായം ചെയ്തതെന്നാണ് സൂചന. ഇത് പൊലീസിനും അറിയാം.
പൊലീസ് ഇന്നലെ രാവിലെ പൗഡിക്കോണം വരെ പോയെങ്കിലും ഉടൻ മടങ്ങി. ക്രമസമാധാനച്ചുമതലയുള്ള ഡിസിപിയാണ് കേസ് അന്വേഷിക്കുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണർ പറയുന്നു. പ്രതികളെ ഉടൻ പിടിക്കണമെന്നു കമ്മിഷണർ വയർലസിലൂടെ നിർദ്ദേശം നൽകിയെങ്കിലും പൊലീസ് അതു മുഖവിലയ്ക്കെടുത്തിട്ടില്ല. നേരത്തെ പാർട്ടി ഓഫിസിൽ പോയി പ്രതിയെ പിടിക്കാൻ ശ്രമിച്ച വനിതാ ഡിസിപിക്ക് എന്താണ് സംഭവിച്ചതെന്ന് പൊലീസിന് അറിയാം. ജനുവരിയിൽ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എസ്ഐയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പിടിക്കാൻ അന്നത്തെ ഡിസിപി ചൈത്ര തെരേസ ജോൺ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തി. ഉടൻ കസേരയും തെറിച്ചു. അതുകൊണ്ട് തന്നെ ആരും റിസ്ക് എടുക്കാനില്ല.
വെള്ളിയാഴ്ച ക്യാംപസിൽ കയറി പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകാത്തതും ഇതുകൊണ്ടാണ്. പ്രിൻസിപ്പൽ പൊലീസിനെ വിളിക്കാതെ ഒത്തുകളിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പാർട്ടിയുടെ ഉറപ്പോടെ പ്രതികൾ കീഴടങ്ങുമ്പോൾ അറസ്റ്റ് രേഖപ്പെടുത്താമെന്ന തീരുമാനത്തിലാണു പൊലീസ്.
ഇടിമുറിയെ കുറിച്ച് പ്രിൻസിപ്പലിന് അറിയില്ല
25 വർഷമായി ഞാനിവിടെ ജോലി ചെയ്യുന്നു, അതേക്കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. ഇടിമുറിയുണ്ടെന്നു തോന്നുന്നില്ല. യൂണിറ്റ് ഓഫിസ് ഇടിമുറിയാണോ എന്നു ചോദിച്ചാൽ എനിക്ക് പറയാൻ പറ്റില്ല. അവരെങ്ങനെയാണത് ഉപയോഗിക്കുന്നതെന്ന് എനിക്ക് അറിയില്ല-ഇതാണ് എല്ലാവർക്കും അറിയുന്ന ഇടിമുറിയെ കുറിച്ച് പ്രിൻസിപ്പൽ വിശ്വഭരൻ പറയുന്നത്.
വിദ്യാർത്ഥികളെ നിർബന്ധിച്ച് പാർട്ടിപരിപാടികളിൽ പങ്കെടുപ്പിക്കുന്നുണ്ടോ എന്നതിലും പ്രിൻസിപ്പലിന് വ്യക്തതയില്ല. പ്രിൻസിപ്പൽ: പൊതുവായ പ്രകടനങ്ങൾ വരുമ്പോൾ വിളിച്ചുകൊണ്ടുപോകാറുണ്ട്. പക്ഷേ നിരന്തരമായി വിളിച്ചുകൊണ്ടുപോകാറുണ്ടെന്ന് പറഞ്ഞാൻ നമുക്ക് സമ്മതിക്കാൻ കഴിയില്ല, എന്നാലും വിളിച്ചുകൊണ്ടുപോകാറുണ്ട്. നിർബന്ധിച്ചാണ് കൊണ്ടുപോകുന്നതെന്ന് പറയാൻ കഴിയില്ല. പണ്ട് പാർട്ടിയുടെ പിരിവൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഒരുപാട് ഭേദപ്പെട്ടുവെന്നും പ്രിൻസിപ്പൽ പറയുന്നു.
'പ്രശ്നമില്ല സർ, ഞങ്ങൾ തമ്മിൽ സംസാരിച്ച് ഒതുക്കിക്കോളാം, സർ ഇതിൽ ഇടപെടേണ്ട' കന്റീനിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെടാതിരുന്നത് വിദ്യാർത്ഥികൾ നൽകിയ ഈ ഉറപ്പിന്റെ പേരിലാണെന്ന് പ്രിൻസിപ്പൽ കെ.വിശ്വംഭരൻ. വിദ്യാർത്ഥിക്ക് കുത്തേറ്റ ദിവസം 'ഒന്നുമറിഞ്ഞില്ലെന്ന്' മറുപടി നൽകിയ പ്രിൻസിപ്പലാണ് ഇന്നലെ വീണ്ടും വിചിത്രവാദങ്ങളുമായി രംഗത്തെത്തിയത്. കുത്ത് നടന്നയുടൻ പ്രശ്നത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആദ്യദിവസം പറഞ്ഞ പ്രിൻസിപ്പൽ ഈ തർക്കത്തിന്റെ തുടക്കത്തിൽ താനും 7 അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നതായി ഇന്നലെ വെളിപ്പെടുത്തി.
പൊലീസിനെ വിളിക്കട്ടെ എന്നു ചോദിച്ചപ്പോൾ, അവർ തമ്മിൽ പറഞ്ഞ് പ്രശ്നം പരിഹരിക്കാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടപടികൾക്കായി പോയത്. എന്നാൽ വ്യക്തിപരമായ പ്രശ്നം വീണ്ടും വഷളായി. തുടർന്നാണ് ക്ലാസ് സസ്പെൻഡ് ചെയ്തത്. ആരുടെയും ഭാഗത്തു നിന്ന് മുൻപ് പരാതികളൊന്നും ലഭിച്ചിട്ടില്ല. പഠനാന്തരീക്ഷം മികച്ച നിലയിൽ പോകാൻ യൂണിയനിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്