Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂളിന് അടുത്ത് മിഠായി കച്ചവടം; വാങ്ങാനെത്തുന്ന പെൺകുട്ടികളെ വശീകരിച്ച് അമ്പത്തിയേഴുകാരന്റെ ലൈംഗികാസക്തി തീർക്കൽ; അഞ്ചും ആറും ഏഴും ക്ലാസുകളിലെ കുട്ടികളെ ഭീഷണിപ്പെടുത്തി എല്ലാം രഹസ്യമാക്കി; ഒടുവിൽ പീഡകന്റെ കള്ളി പുറത്ത്; 59 കുട്ടികളെ പീഡിപ്പിച്ച വിരുതൻ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മുങ്ങി; കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെ തിരിഞ്ഞ് പൊലീസും നാട്ടുകാരും; കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്ത ലൈംഗിക വൈകൃതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്‌കൂളിന് അടുത്ത് മിഠായി കച്ചവടം; വാങ്ങാനെത്തുന്ന പെൺകുട്ടികളെ വശീകരിച്ച് അമ്പത്തിയേഴുകാരന്റെ ലൈംഗികാസക്തി തീർക്കൽ; അഞ്ചും ആറും ഏഴും ക്ലാസുകളിലെ കുട്ടികളെ ഭീഷണിപ്പെടുത്തി എല്ലാം രഹസ്യമാക്കി; ഒടുവിൽ പീഡകന്റെ കള്ളി പുറത്ത്; 59 കുട്ടികളെ പീഡിപ്പിച്ച വിരുതൻ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മുങ്ങി; കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെ തിരിഞ്ഞ് പൊലീസും നാട്ടുകാരും; കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്ത ലൈംഗിക വൈകൃതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് തൃത്താല മേഖലയിൽ വർഷങ്ങളായി സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ പൊലീസ് തിരയുന്നു. പ്രദേശത്തെ ഒരു സ്‌കൂളിന് സമീപം കട നടത്തിയിരുന്ന പ്രതിക്കെതിരെ 59 കുട്ടികളാണ് ചൈൽഡ് ലൈന് മൊഴി നൽകിയത്. പൊലീസ് പത്തുപേരുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കായി തിരച്ചിൽ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരേ (57) പോക്‌സോ നിയമപ്രകാരം കേസെടുത്തതായി തൃത്താലപൊലീസ് അറിയിച്ചു.

57 വയസുള്ള ഇദ്ദേഹം തന്റെ കടയിലെത്തുന്ന കുട്ടികളെയാണ് വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഒരു കുട്ടിയിൽ നിനാണ് അദ്ധ്യാപകർക്ക് വിവരം ലഭിച്ചത്. അദ്ധ്യാപകർ ചൈൽഡ് ലൈനിന്റെ സഹായം തേടി. ചൈൽസ് ലൈൻ നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് പത്തു കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായെന്ന് അറിഞ്ഞതോടെ കൃഷ്ണൻ ഒളിവിലാണ്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നാട്ടുകാരും ഈ വിവരം അറിഞ്ഞ് ഞെട്ടി.

നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെൺകുട്ടികളെയാണ് ഇയാൾ ചൂഷണംചെയ്തുവന്നിരുന്നത്. വ്യാഴാഴ്ചയാണ് ഒരു കുട്ടിയിൽനിന്ന് ഇക്കാര്യം പുറത്തറിയുന്നത്.

അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കയായിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാലയത്തിലെത്തി കുട്ടികളിൽനിന്ന് മൊഴി രേഖപ്പെടുത്തി. ഇത്തരത്തിൽ പരാതിപറഞ്ഞ 59 പെൺകുട്ടികളിൽനിന്ന് പ്രവർത്തകർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ ചൂഷണത്തിനിരയായ കുട്ടികൾക്ക് കൗൺസലിങ്ങും രക്ഷിതാക്കൾക്കായി നിയമ ബോധവത്കരണ ക്ലാസും നൽകി.

രക്ഷിതാക്കളുടെയും ചൈൽഡ് ലൈനിന്റെയും പരാതിയനുസരിച്ച് തൃത്താല പൊലീസ് വിദ്യാലയത്തിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ മറ്റുള്ള കുട്ടികളുടെ മൊഴിയെടുക്കും. വർഷങ്ങളായി കുട്ടികളെ ഇയാൾ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരംലഭിച്ചിട്ടുണ്ടെന്ന് സ്‌കൂൾ പ്രധാനാധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടർന്ന് കുട്ടികൾ കാര്യങ്ങൾ പുറത്തുപറയാൻ മടിക്കയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP