Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബിലെ കോൺഗ്രസ് തമ്മിലടി മൂർച്ഛിക്കുന്നു; രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ പത്താം തീയതി കൈമാറിയ രാജിക്കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് മന്ത്രി നവജ്യോത് സിങ് സിദ്ദു; മുതിർന്ന കോൺഗ്രസ് നേതാവ് മന്ത്രി പദവി ഉപേക്ഷിച്ചത് മുഖ്യമന്ത്രി അമരീന്ദറുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന്

പഞ്ചാബിലെ കോൺഗ്രസ് തമ്മിലടി മൂർച്ഛിക്കുന്നു; രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ പത്താം തീയതി കൈമാറിയ രാജിക്കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് മന്ത്രി നവജ്യോത് സിങ് സിദ്ദു; മുതിർന്ന കോൺഗ്രസ് നേതാവ് മന്ത്രി പദവി ഉപേക്ഷിച്ചത് മുഖ്യമന്ത്രി അമരീന്ദറുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മന്ത്രി സ്ഥാനം രാജിവെച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. രണ്ടു വർഷമായി മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലായിരുന്നു സിദ്ദു. ജൂൺ പത്തിനാണ് സിദ്ദു രാജിവെച്ചത്. രാഹുൽ ഗാന്ധിക്ക് നൽകിയ രാജിക്കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. നേരത്തേ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ സിദ്ദു അതൃപ്തനായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സിദ്ദു തയാറായിരുന്നില്ല.

രണ്ടുവർഷമായി മുഖ്യമന്ത്രി അമരീന്ദറും സിദ്ദുവും സ്വരച്ചേർച്ചയിലല്ല. ലോക്സഭാ തെരഞ്ഞെടുപ്പോടെ പരസ്യപ്രസ്താവനകളിലൂടെ അത് മൂർച്ചിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സിദ്ദുവിന്റെ ഉത്തരവാദിത്തമില്ലാത്ത നടപടികൾ കോൺഗ്രസിനു ദോഷം ചെയ്തെന്ന് അമരീന്ദർ കുറ്റപ്പെടുത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 ൽ എട്ടു സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ നഗരമേഖലകളിൽ കോൺഗ്രസിനേറ്റ പരാജയം സിദ്ദുവിന്റെ മോശം പ്രവർത്തനം മൂലമാണെന്നും അമരീന്ദർ വിമർശിച്ചിരുന്നു. സിദ്ദുവിന് മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമാണെന്നും അദ്ദേഹം യഥാർഥ കോൺഗ്രസുകാരനല്ലെന്നും അമരീന്ദർ പറഞ്ഞിരുന്നു.

മന്ത്രിസഭാ അഴിച്ചുപണിയിൽ സിദ്ദുവിനു പ്രധാന വകുപ്പു നഷ്ടമായിയിരുന്നു. തദ്ദേശ ഭരണ വകുപ്പിനു പകരം വൈദ്യുത, പാരമ്പര്യേതര ഊർജ വകുപ്പാണു നൽകിയത്. കൈകാര്യം ചെയ്തിരുന്ന ടൂറിസം വകുപ്പു അമരീന്ദർ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സിദ്ദുവിനെ എട്ട് ഉപദേശക സമിതികളിൽ നിന്നും സർക്കാർ നീക്കിയിരുന്നു.

മന്ത്രിമാർക്ക് കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാനാണ് വകുപ്പുമാറ്റമെന്നായിരുന്നു അമരീന്ദറിന്റെ വിശദീകരണം. പഞ്ചാബ് സർക്കാറിന്റെ വൻകിട പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് എട്ട് മന്ത്രിമാരടങ്ങുന്ന ഉപദേശക സമിതികൾ പുതുതായി രൂപീകരിച്ചത്. കാബിനറ്റ് മന്ത്രിമാർ, മുതിർന്ന എംഎൽഎ മാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് കമ്മിറ്റികളിലുള്ളത്. കാബിനറ്റംഗമായ നവജോത് സിങ് സിദ്ദുവിനെ ഉൾപ്പെടുത്താതെയാണ് അമരീന്ദർ സിങ് ഈ കമ്മിറ്റികൾ രൂപീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP