അനാഥായ പ്ലസ് ടുക്കാരിയെ ഏറ്റെടുത്തത് മകളെ പോലെ; വിവാഹ വാഗ്ദാനം നൽകി വളച്ചെടുത്ത് പീഡനം; വിദേശ മലയാളിയുടെ തലയിൽ വച്ച് രക്ഷപ്പെടൽ പൊളിഞ്ഞപ്പോൾ മുങ്ങൽ; മഹിളാ സംരക്ഷ കേന്ദ്രത്തിൽ നിന്ന് പതിനെട്ട് തികഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് സിനിമാ സ്റ്റൈലിൽ; രണ്ടാം ഭാര്യയായി സ്വന്തം വീട്ടിലെത്തിക്കാനുള്ള തിരക്കഥ പൊളിഞ്ഞത് വിനയായി; ആറ്റിൽ ചാടിയ പ്രതി പൊങ്ങിയത് ഓട്ടോയുടെ ഡിക്കിയിൽ; അഞ്ചു മക്കളുടെ അച്ഛൻ കല്ലൂപ്പാറ പ്രവീൺ ഇനി പോക്സോ കേസിൽ അഴിക്കുള്ളിൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: മാതാപിതാക്കളുടെ മരണത്തോടെ അനാഥയായ പ്ലസ് ടു വിദ്യാർത്ഥിനിടെ താൻ വളർത്തിക്കൊള്ളാമെന്ന് പറഞ്ഞ് ഏറ്റെടുക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത വിവാഹിതനും അഞ്ചു മക്കളുടെ പിതാവുമായ ക്രിമിനലിനെ പൊലീസ് അതിസാഹസികമായി പൊക്കി. ബർമുഡയും ധരിച്ച് ഡീസൽ ഓട്ടോയുടെ ഡിക്കിയിൽ പടുതയും മൂടി കിടന്ന പീഡകനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്നിൽ വീട്ടിൽ പ്രവീൺ ബസലേൽ മാത്യുവി(പ്രവീൺ-31)നെയാണ് കീഴ്വായ്പൂർ ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പുറമറ്റത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സിനിമാക്കഥയെ വെല്ലുന്ന പീഡനകഥയാണ് പൊലീസ് പറയുന്നത്. പ്രവീൺ ആളു ചില്ലറക്കാരനല്ല. മോഷണം, പിടിച്ചുപറി, തീവയ്പ്, ബലാൽസംഗം, കഞ്ചാവ് കടത്ത്, വാഹന മോഷണം തുടങ്ങി ക്രിമിനൽ പ്രവൃത്തികളിൽ മാത്രം സ്പെഷലൈസ് ചെയ്തയാളാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രതി സ്വന്തം രക്തബന്ധത്തിലുള്ള തിരുവല്ല സ്വദേശിയായ പെൺകുട്ടിയെ ഏറ്റെടുക്കുന്നത്. ഇവളെ ഞാൻ വളർത്തിക്കൊള്ളാമെന്നാണ് മറ്റു ബന്ധുക്കളോട് പറഞ്ഞത്.
അവർ അതിന് സമ്മതിക്കുകയും ചെയ്തു. പെണ്ണിനെ കൈയിൽ കിട്ടിയതോടെ പ്രവീൺ പ്രണയം നടിച്ചു പീഡനത്തിന് തുനിഞ്ഞു. പെൺകുട്ടി വഴങ്ങാതെ വന്നതോടെ വിവാഹ വാഗ്ദാനമായി. ഇതിൽ വീണ പെൺകുട്ടിയെ കല്ലൂപ്പാറയിലും പരിസരങ്ങളിലുമായി വിവിധ ആളൊഴിഞ്ഞ വീടുകളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. വിവരം പുറത്തായതോടെ മറ്റു ബന്ധുക്കൾ പരാതി നൽകി. തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായി. ഇവിടെയും പ്രവീൺ ക്രിമിനൽ ബുദ്ധി പ്രയോഗിച്ചു. സമീപവാസിയായ വിദേശമലയാളിയാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴി നൽകാൻ പ്രവീൺ പെൺകുട്ടിയെ പഠിപ്പിച്ചു.
പെൺകുട്ടി അപ്രകാരം മൊഴി നൽകിയതോടെ വിദേശ മലയാളിയെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി. എന്നാൽ, പീഡനം നടന്ന കാലയളവിൽ വിദേശ മലയാളി നാട്ടിലില്ലായിരുന്നുവെന്ന് കണ്ടെത്തിയതോടെ അതു പൊളിഞ്ഞു. പെൺകുട്ടിയെ വിശദമായി വീണ്ടും ചോദ്യം ചെയ്തപ്പോൾ പീഡകൻ പ്രവീൺ തന്നെയെന്ന് വ്യക്തമായി. ഇതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. പെൺകുട്ടിയെ കോടതി മഹിളാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്നാട്ടിൽ ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കിട്ടിയില്ല. എന്നാൽ, ഇയാൾ ഇടയ്ക്കിടയ്്ക്ക് കരിമാൻതോട്ടിലെ സ്വന്തം വീട്ടിൽ വന്നു മടങ്ങിയിരുന്നു. ജൂലൈ മാസത്തിലെ ആദ്യ ആഴ്ച പെൺകുട്ടിക്ക് പ്രായപൂർത്തിയായി. ഈ വിവരം നേരത്തേ അറിയാമായിരുന്ന പ്രവീൺ മഹിളാ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടിയെ കടത്തി.
ഇതിന് വേറെ കേസ് രജിസ്റ്റർ ചെയ്ത് തിരുവല്ല പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് മഅന്വേഷണം ഊർജിതമാണെന്ന് മനസിലാക്കിയ പ്രതി പെൺകുട്ടിയെ എരുമേലിയിലുള്ള ബന്ധു വീട്ടിൽ കൊണ്ടു നിർത്തി. ജീവിക്കാനുള്ള പണം കണ്ടെത്തുന്നതിനായി കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി രാത്രികാലങ്ങളിൽ പ്രതി സ്വന്തം വീട്ടിൽ വന്നു പോകുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ശനിയാഴ്ച വൈകിട്ട് പെൺകുട്ടിയുമായി കല്ലൂപ്പാറക്ക് സമീപം മണിമലയാറിന്റെ കറുത്ത വടശേരിക്കടവിൽ എത്തിയ പ്രതി സുഹൃത്തുക്കെള അയച്ച് ഭാര്യയെ അവിടേക്ക് വിളിച്ചു വരുത്തി.
പെൺകുട്ടിയെ സപത്നിയായി വീട്ടിൽ നിർത്തണമെന്ന് പ്രതി ഭാര്യയെ നിർബന്ധിക്കുകയും ചെയ്തു. പ്രവീൺ വന്ന വിവരം അറിഞ്ഞ് കീഴ്വായ്പൂർ പൊലീസ് സ്ഥലത്ത് എത്തിയതോടെ പ്രതി മണിമലയാറ്റിൽ ചാടി രക്ഷപെട്ടു. രാത്രിയിൽ സമീപ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസുകാരെയും വാഹനങ്ങളും എത്തിച്ച് കല്ലൂപ്പാറ പ്രദേശം മുഴുവൻ പൊലീസ് അരിച്ചു പെറുക്കിയെങ്കിലും പ്രതിയുടെ പൊടി പോലും കിട്ടിയില്ല. ഈ സമയമത്രയും പ്രവീൺ മണിമലയാറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ വസ്ത്രം മാറുന്നതിനായി വീട്ടിൽ എത്തിയ പ്രതി സമീപവാസികളെ ഭീഷണിപ്പെടുത്തി. ഇത് അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പേൾ പ്രതി രക്ഷപ്പെട്ടു. പരിചയക്കാരന്റെ സഹായത്തോടെ ഒരു ഡീസൽ ഓട്ടോയുടെ ഡിക്കിയിൽ കിടന്ന് പടുത കൊണ്ട് മൂടി പലായനം തുടങ്ങി. ചങ്ങനാശേരിയിലേക്കായിരുന്നു പോക്ക്. ബർമുഡ മാത്രമായിരുന്നു വേഷം. വിവരം ചോർന്നു കിട്ടിയ കീഴ്വായ്പൂർ ഇൻസ്പെക്ടർ സഞ്ജയിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പുറമറ്റത്ത് വച്ച് പിന്നാലെ കൂടി. വാഹനത്തെ പിന്തുടർന്ന് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ 2011 മുതൽ മോഷണം, വീടിനു തീവപ്പ്, പിടിച്ചു പറി, പൊതുമുതൽ നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം എന്നീ കേസുകളിൽ പ്രവീൺ പ്രതിയാണ്. കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ ആൊ ഓട്ടോറിക്ഷ മോഷണം, നൂറനാട് പൊലീസ് സ്റ്റേഷനിൽ ആപ്പെ ഓട്ടോറിക്ഷ മോഷണം, മാവേലിക്കര സ്റ്റേഷനിൽ ടിപ്പർ മോഷണം, ചങ്ങനാശേരി സ്റ്റേഷനിൽ കള്ളനോട്ട് കേസ്, ഏറ്റുമാനൂർ സ്റ്റേഷനിൽ ടിപ്പർ മോഷണം തിരുവല്ല സ്റ്റേഷനിൽ വധശ്രമം, കഞ്ചാവ് കടത്ത് എന്നീ കേസുകളിലും പ്രതിയാണ്. ഒമ്പതു മാസമായി പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു പ്രവീൺ.
കുറ്റകൃത്യം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതായിരുന്നു ഇയാളുടെ രീതി. എസ്ഐമാരായ ബിഎസ്ആദർശ്, എംകെ ഷിബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ഷാനവാസ്, ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ അൻസീം, സുരേഷ്, സന്തോഷ്, സുനിൽ കുമാർ, സി. ജോൺ, അജീഷ്, അനൂപ്, അരുൺ, റെജിൻ, സജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍