ജയിലിലെത്തിയത് രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ; അഴിക്കുള്ളിൽ നിന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് മനുഷ്യാവാകശ ലംഘനങ്ങൾ; എല്ലാം പുറത്തെത്തിച്ചത് സഹതടവുകാരുടെ 'മാവോ'; ഓഫീസർമാരുടെ അഴിമതിയും തട്ടിപ്പും ചർച്ചയായപ്പോൾ വടക്കോട്ടും തെക്കോട്ടും പന്ത് തട്ടി പ്രതികാരം; മാവേലിക്കരയിലെ തടവുകാരന്റെ മരണത്തിലെ ദുരൂഹത ചർച്ചയായതും ഇതേ വഴിയേ: പോക്സോ കേസിൽ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന വ്യവഹാരി ഉണ്ണികൃഷണന്റെ കഥ ഇങ്ങനെ
പ്രവീൺ സുകുമാരൻ
മാവേലിക്കര: ഇൻഷുറൻസ് തട്ടിപ്പു കേസിൽ അറസ്റ്റിലായ കുമരകം സ്വദേശി എം.ജെ. ജേക്കബ് (68) മാവേലിക്കര സബ് ജയിലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ചത് സംബന്ധിച്ച് ' പുനരന്വേഷണത്തിനും കൂടുതൽ വിവാദങ്ങൾക്കും വഴി വെച്ചത് ജയിലിനുള്ളിലെ വ്യവഹാരി എന്നറിയപ്പെടുന്ന തടവുകാരനായ ഉണ്ണികൃഷ്ണന്റെ മൊഴിയാണ്. ഒരു കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെയാണ് ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ടെന്ന് ജഡ്ജിയോടു ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്. ജേക്കബ്ബ് മരിക്കുന്ന രാത്രിയിൽ ആ സെല്ലിൽ നിന്നും നിലവിളി കേട്ടിരുന്നുവെന്നും മരണത്തിൽ ദുരുഹതയുണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്.
ഈ മൊഴി കൂടി കണക്കിലെടുത്താണ് കേസ് പുനരന്വേഷിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജേക്കബിനെ തൂവാല വായിൽ തിരുകി ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന സംശയം വ്യാപകമാണ്. അർദ്ധ രാത്രിയിലാണ് നിലവിളി കേട്ടതെന്ന് ഉണ്ണികൃഷണന്റെ മൊഴി വിശ്വസിച്ചാലും ഇല്ലെങ്കിലും ജേക്കബ്ബിൻെ മരണം സംബന്ധിച്ച ദുരുഹത നീക്കാൻ ജയിൽ വകുപ്പിന് ആയിട്ടില്ല. ജയിലിൽ എന്തിനും ഏതിനും പരാതി നല്കുന്ന ഉണ്ണികൃഷ്ൻ ജയിൽ ജീവനക്കാരുടെ കണ്ണിലെ കരടാണ്. അതു കൊണ്ട് തന്നെ തടവറക്കുള്ളിൽ വ്യവഹാരി ഉണ്ണിയെന്നാണ് ഈ അൻപത് കാരൻ അറിയപ്പെടുന്നത്.
വിചാരണ തടവുകാരനായ ഉണ്ണികൃഷ്ൻ ജയിലിലെ ഇരട്ട നീതിയേയും ഉന്നത ബന്ധമുള്ള തടവുകാർക്ക് നല്കുന്ന ആനുകൂല്യങ്ങളെയും ചോദ്യം ചെയ്യുകയും വേണ്ടി വന്നാൽ ജഡ്ജിക്ക് പോലും പരാതി അയക്കുകകയും ചെയ്തിരുന്നതിനാൽ വാർഡന്മാരെല്ലാം ശത്രുവിനെ പോലെയാണ് ഉണ്ണികൃഷ്നെ കാണുന്നത്. സൂപ്രണ്ടെന്നോ സാധാ വാർഡനെന്നോ വ്യത്യാസമില്ലാതെ ജയിലിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി ചോദ്യം ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ മാസം ഒരു തടവുകാരന് മാത്രം സ്പെഷ്യൽ വിളമ്പിയതിനെ ചോദ്യം ചെയ്തിരുന്നു. അതു പിന്നെ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുമായുള്ള കയ്യാങ്കളിയിലാണ് കലാശിച്ചത്.
കരുനാഗപ്പള്ളി സ്വദേശിയായ ഓഫീസർക്ക് തടവുകാരനിൽ നിന്നും മർദ്ദനമേറ്റ കാര്യം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. രാവിലെ ഒൻപത് മണിയോടെ ഭക്ഷണം കഴിച്ചശേഷം സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ് പ്രിസൺ ഓഫീസറെ ഉണ്ണിക്കൃഷ്ണൻ ആക്രമിച്ചതെന്നാണ് ജയിൽ അധികൃതർ പറഞ്ഞ കഥ. ഉണ്ണികൃഷ്ണനെതിരെ മാവേലിക്കര പൊലീസ് കേസെടുക്കുകയും ചെയ്തു. വാർഡന്മാർക്കിടയിൽ ഉണ്ണിക്കൃഷ്ണൻ വ്യവഹാരി ആണെങ്കിൽ സഹതടവുകാർക്കിടയിൽ മാവോ ആണ്. എന്തിനു ഏതിനും ഏതു പാതിരാത്രിയും സഹായം തേടാവുന്ന മാവോ.
മാവോ ഉണ്ണിക്കൃഷ്ണൻ ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങൾ ഏറെയും സഹ തടവുകാർക്ക് വേണ്ടിയാണന്നതും ശ്രദ്ധേയമാണ്. വാർഡന്മാർ അനാവിശ്യമായി സഹ തടവുകാർരുടെ മേലിൽ കൈവച്ചാലും ഉണ്ണിക്കൃഷ്ണൻ ഉണരും. എതിർക്കുമെന്ന് മാത്രമല്ല ജയിൽ ഡി ജി പി മുതൽ ജില്ലാ മജിസ്ട്രേട്ടവരെയുള്ളവർക്ക്പരാതി അയക്കും. കൂടാതെ ഏതെങ്കിലും കേസിന്റെ വിചാരണയ്ക്ക് പോയാലും ഇതെല്ലാം എണ്ണിയെണ്ണി പറയും. അങ്ങനെ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വന്ന വാർഡന്മാർ നിരവധിയാണ്. ഉണ്ണികൃഷ്ണന്റെ പരാതിയിൽ പണിഷ്മെന്റ് കിട്ടിയ വാർഡന്മാരും ഇവിടെ ഉണ്ട് ജയിലധികൃതർക്ക് തലവേദനയായതു കൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തെക്കും വടക്കുമായി നിരവിധി ജയിലുകളിൽ കഴിഞ്ഞിട്ടുള്ള ഉണ്ണികൃഷ്ൻ കൂടുതൽ കാലം കഴിഞ്ഞതും മാവേലിക്കര സബ്ജയിലിൽ തന്നെ. കായകുളം സ്വദേശിയായ തന്റെ വൃദ്ധ മാതാവിന് വന്നു കാണാൻ മാവേലിക്കര ജയിലാണ് സൗകര്യമെന്നും അത് അനുവദിച്ചു തരണമെന്നും കോടതി വഴി അനുമതി തേടിയാണ് ഉണ്ണിക്കൃഷ്ണൻ ഇവിടെ കഴിഞ്ഞു വന്നത്. ഇതിനിടെ ഹൈക്കോടതി ഉത്തരവു പ്രകാരം കഴിഞ്ഞ മാസം ഉണ്ണികൃഷ്നെ വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു.
2016ൽ രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പിഢിപ്പിച്ചതിന് പോക്സോ കേസിലാണ് ഉണ്ണിക്കൃഷ്ണൻ ജയിലിൽ എത്തുന്നത്. അമ്പലപ്പുഴയിൽ പൊലീസിനെ ആക്രമിച്ച കേസിലും ചില സാമ്പിത്തിക തട്ടിപ്പു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ. ഇതിൽ പോക്സോ കേസിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. മരിച്ച ജേക്കബ്ബ് കിടന്ന കെട്ടിടത്തിലെ അങ്ങേ അറ്റത്തെ സെല്ലിലാണ് ഉണ്ണികൃഷ്ണനെ പാർപ്പിച്ചിരുന്നത്. ജേക്കബിന്റേത് ആത്മഹത്യയാണെന്നും ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്നുമുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിങ് തള്ളിക്കളഞ്ഞിരുന്നു. പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ ദക്ഷിണ മേഖല ജയിൽ ഡിഐജി എസ്. സന്തോഷിനാണ് പുനരന്വേഷണത്തിന്റെയും ചുമതല. ഇന്ന് മാവേലിക്കര സബ്് ജയിലിൽ എത്തുന്ന ഡി ഐ ജി ജയിലിലെ സുരക്ഷ വീഴ്ചയും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കും. ആവിശ്യമെങ്കിൽ വിയ്യൂരിൽ എത്തി ഉണ്ണികൃഷ്ണന്റെ മൊഴിയും എടുക്കും.ജേക്കബ്ബിന്റെ മരണത്തിലെ ദുരുഹത നീക്കാൻ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളോ കേസ് അന്വേഷിക്കണമെന്നാണ് ജയിൽ വകുപ്പ് പറയുന്നത്.
മാർച്ച് 20നു രാത്രി ഷർട്ടും പാന്റ്സും ധരിച്ചാണ് എം.ജെ. ജേക്കബിനെ ജയിലിൽ എത്തിച്ചതെന്ന് ആദ്യ റിപ്പോർട്ടിൽ പറയുന്നു. കൂടുതലായി വിയർക്കുന്നതിനാൽ തൂവാല സെല്ലിൽ കൊണ്ടു പോകാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചു. 13 തടവുകാർ ആ സമയം സെല്ലിലുണ്ടായിരുന്നു. എം.ജെ. ജേക്കബ് സെല്ലിൽ കമിഴ്ന്നാണ് കിടന്നത്. അന്നു രാത്രി മറ്റൊരു തടവുകാരനെ സെല്ലിൽ എത്തിച്ചു.
ജേക്കബിന് പൊലീസ് മർദനമേറ്റെന്നു പറയുന്ന സമയത്ത് സെല്ലിലെ സിസി ടിവി ക്യാമറ ഓഫാക്കിയെന്ന ആരോപണമുണ്ട്. സിസിടിവി ക്യാമറ 20 മിനിറ്റ് മാത്രമാണു പ്രവർത്തിക്കാതിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. 21നു പുലർച്ചെ 2.22 മുതൽ ക്യാമറ പ്രവർത്തിക്കാതിരുന്ന കാര്യം റിപ്പോർട്ടിൽ ഇല്ല. പുലർച്ചെ ആറിനാണ് ജേക്കബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാവേലിക്കര മുൻ സിഐ മോഹൻ ലാൽ രണ്ടു വട്ടം ജയിലിൽ വന്ന കാര്യം റിപ്പോർട്ടിലുണ്ട്. എന്നാൽ, ഒരു തവണ വന്നപ്പോൾ രജിസ്റ്ററിൽ പേര് എഴുതിയില്ലെന്ന കാര്യം റിപ്പോർട്ടിൽ ഇല്ല. മനു എസ്. നായർ എന്ന തടവുകാരന്റെ കാര്യം ശ്രദ്ധിക്കണമെന്നു ജയിൽ അധികൃതരെ അറിയിക്കാനാണ് സിഐ വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ജേക്കബ്ബിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു . മരിച്ച എം.ജെ. ജേക്കബിന്റെ ശരീരത്തിൽ മൂന്നിടത്ത് ഗുരുതരമായ പരുക്കുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. എം.ജെ. ജേക്കബ് മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പാണ് ഈ പരുക്കുകൾ സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തൂവാല സ്വയം വായിൽ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇത് അസംഭവ്യമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജന്മാരുടെ സംഘം തറപ്പിച്ച് പറയുന്നു. കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന നിരവധി മുറിവുകൾ ശരീരത്തിലുണ്ട്. ജേക്കബിന്റെ നെറ്റിയിലെ മുറിവിനു മൂന്നര സെന്റമീറ്റർ നീളവും അര സെന്റമീറ്റർ വീതിയുമുണ്ട്. കഴുത്തിന്റെ ഇടതു ഭാഗത്തു ചെവിക്കു താഴെ നാല് സെന്റിമീറ്റർ നീളത്തിൽ പലയിടത്തായി മുറിവുകളുണ്ട്. തലയുടെ ഇടതു ഭാഗത്തു ചെവിക്കു മുകളിലുള്ള മുറിവിനു ഒന്നര സെന്റിമീറ്റർ നീളമുണ്ട്.പരുക്കൻ പ്രതലത്തിൽ നിന്നോ കട്ടിയുള്ള വസ്തുക്കൾ വഴിയുള്ള പ്രഹരത്തിൽ നിന്നോ ഉണ്ടായതാകാം പരുക്കുകളെന്നാണു നിഗമനം.മാർച്ച് 20ന് ജയിലിൽ എം.ജെ.ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലിസിന്റെയും ജയിൽ അധികൃതരുടെയും വിശദീകരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്