Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംശയം തുടങ്ങിയത് മറ്റ് പുരുഷന്മാരുമായി മോഡലായ കാമുകി അടുത്തിടപഴകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ; വിവാഹം കഴിക്കുന്നതിന് മുമ്പ് സ്വഭാവം മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഖുശിയോട് നേരിട്ട്; തൊഴിലിന്റെ ഭാഗമായി എന്ന യുവതിയുടെ വിശദീകരണം തുടർന്നതോടെ കാമുകിയെ അഷ്‌റഫ്‌ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്; മുഖം വികൃതമാക്കി പാതയോരത്ത് ഉപേക്ഷിച്ച പത്തൊൻപതുകാരിയുടെ മൃതദേഹം തിരിച്ചറിയാൻ സഹായകരമായത് ശരീരത്തിലെ ടാറ്റു

സംശയം തുടങ്ങിയത് മറ്റ് പുരുഷന്മാരുമായി മോഡലായ കാമുകി അടുത്തിടപഴകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ; വിവാഹം കഴിക്കുന്നതിന് മുമ്പ് സ്വഭാവം മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഖുശിയോട് നേരിട്ട്; തൊഴിലിന്റെ ഭാഗമായി എന്ന യുവതിയുടെ വിശദീകരണം തുടർന്നതോടെ  കാമുകിയെ അഷ്‌റഫ്‌ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്; മുഖം വികൃതമാക്കി പാതയോരത്ത് ഉപേക്ഷിച്ച പത്തൊൻപതുകാരിയുടെ മൃതദേഹം തിരിച്ചറിയാൻ സഹായകരമായത് ശരീരത്തിലെ ടാറ്റു

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പൂർ: പത്തൊൻപതുകാരിയായ കാമുകിയെ യുവാവ് കൊലപ്പെടുത്തിയത് യുവതിക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന്. നാഗ്പൂർ സ്വദേശിയായ ഖുശി പരിഹാറിനെയാണ് കാമുകൻ അഷ്‌റഫ് ഷെയ്ഖ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോഡലും പ്രാദേശിക ഫാഷൻ ഷോകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ഖുശി പരിഹാർ. ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന അഷ്‌റഫ് ഷെയ്ഖുമായി കഴിഞ്ഞ കുറേക്കാലമായി പ്രണയത്തിലായിരുന്നു യുവതി. ഇരുവരും ഉടൻ വിവാഹിതരാകാനിരിക്കുകയായിരുന്നു. എന്നാൽ, മറ്റ് പുരുഷന്മാരുമായി അടുത്തിടപഴകുന്ന ഖുശിയുടെ രീതികളോട് പൊരുത്തപ്പെടാൻ കാമുകന് കഴിഞ്ഞിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. തന്റെ പ്രൊഫഷന്റെ ഭാഗമാണ് അത് എന്നായിരുന്നു യുവതിയുടെ നിലപാട്. വിവാഹ ശേഷം ഇത്തരം ബന്ധങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന അഷ്‌റഫിന്റെ നിബന്ധന അംഗീകരിക്കാൻ യുവതി തയ്യാറല്ലായിരുന്നു. ഇതേ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചത്.

ജൂലൈ 12 ന് ഖുശിയുമായി കാറിൽ സഞ്ചരിച്ച അഷ്‌റഫ് രാത്രി ഒരു ധാബയിലെത്തി ഭക്ഷണം കഴിച്ചു. തുടർന്നുള്ള യാത്രയ്ക്കിടെയാണ് മറ്റൊരു സുഹൃത്തുമായുള്ള ഖുശിയുടെ ബന്ധത്തെ ചൊല്ലി ഇവർ വഴിക്കടിച്ചത്. ഇതിനിടയിൽ ദേഷ്യം സഹിക്കാനാകാതെ അഷ്‌റഫ്  യുവതിയുടെ തല അടിച്ച് തകർക്കുകയായിരുന്നു. കാറിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം പാന്ദുർനനാഗ്പൂർ ദേശീയപാതയ്ക്കടുത്ത് സാവ്ലി ഫത്തയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച രാവിലെയാണ് മുഖം വികൃതമായ നിലയിൽ യുവതിയുടെ മൃതദേഹം പാന്ദുർനനാഗ്പൂർ ദേശീയപാതയിൽ കിടക്കുന്നതായി നാഗ്പൂർ പൊലീസിന് വിവരം ലഭിക്കുന്നത്. പ്രാദേശിക ഫാഷൻ ഷോകളിൽ സ്ഥിരസാന്നിധ്യം ആയതിനാൽ സമൂഹമാധ്യമങ്ങളിലൂടെ മൃതദേഹം ഖുശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ ഖുശിയുടെ കാമുകനായ അഷ്‌റഫാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.  പത്തു ദിവസത്തിനുള്ളിൽ ഖുശിയെ വിവാഹം കഴിക്കാനിരുന്നതാണെന്നും അഷ്റഫ് പൊലീസിനോടു പറഞ്ഞു. ഇതിനായി ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നവെന്നും അഷ്റഫ് പറഞ്ഞു.

ഖുശിയുടെ സ്വഭാവത്തിലും മറ്റു പുരുഷന്മാരുമായി ഖുശിക്ക് ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഖുശിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവാണ് അവരെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. ഫേസ്‌ബുക്കിൽ കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഖുശി പോസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താൻ ഇതു പൊലീസിന് ഏറെ സഹായകരമായി. വെള്ളിയാഴ്ച രാത്രി 9 മണി വരെ മാത്രമേ ഖുശിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അഷ്റഫ് ആദ്യം പൊലീസിനോടു പറഞ്ഞു. എന്നാൽ മൊബൈൽ സിഗ്‌നൽ പരിശോധിച്ചപ്പോൾ ഇതു കള്ളമാണെന്നു തെളിഞ്ഞു. രാത്രി വൈകിയും ഇയാൾ ഖുശിക്കൊപ്പമുണ്ടായിരുന്നു. വസ്തുതകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ അഷറഫ് കുറ്റം സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP