Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീർ തന്നെ; വധശ്രമത്തിൽ നാലാം തവണയും മൊഴിയിൽ ഉറച്ച് സി.ഒ.ടി നസീർ; അക്രമിച്ച രാഗേഷ് സ്വന്തം ഇഷ്ടത്തിന് ചെയ്യില്ലെന്നും നസീർ; ഗൂഢാലോചന നടന്നത് എറണാകുളം രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിൽ

പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീർ തന്നെ; വധശ്രമത്തിൽ നാലാം തവണയും മൊഴിയിൽ ഉറച്ച് സി.ഒ.ടി നസീർ; അക്രമിച്ച രാഗേഷ് സ്വന്തം ഇഷ്ടത്തിന് ചെയ്യില്ലെന്നും നസീർ; ഗൂഢാലോചന നടന്നത് എറണാകുളം രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: സി.ഒ.ടി. നസീറിന്റെ നാലാം തവണത്തെ മൊഴിയിലും തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ എ. എൻ. ഷംസീർ എംഎൽഎ ക്കെതിരെ. ഇന്നലെ വൈകീട്ടാണ് നസീറിൽ നിന്നും പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ. കെ. സനിൽ കുമാർ മൊഴിയെടുത്തത്. വക്കീലിനൊപ്പം എത്തിയാണ് നസീർ തലശ്ശേരിയിലെ പൊലീസ് സ്റ്റേഷനിലെത്തി സിഐ.ക്ക് മൊഴി നൽകിയത്. എംഎൽഎ യുടെ ഉറ്റ സുഹൃത്തായ എൻ. കെ. രാഗേഷ് എംഎൽഎ ക്കു വേണ്ടിയാണ് തന്നെ വധിക്കാനുള്ള ആസൂത്രണം നടത്തിയത്. ഞാനുമായും രാഗേഷ് നല്ല ബന്ധത്തിലായിരുന്നുവെന്നും അയാൾ തനിച്ച് തനിക്കെതിരെ ഇത്തരത്തിൽ ഗൂഢാലോചന ചെയ്ത് വധശ്രമം നടത്തില്ലെന്ന് പൊലീസിനോട് പറഞ്ഞതായി നസീർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.

എം.എൽ. എ യിൽ നിന്നും തനിക്ക് നേരത്തെ തന്നെ ഭീഷണിയുണ്ടായതായും നസീർ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. അതേ സമയം എംഎൽഎ ഉപയോഗിച്ച എറണാകുളം രജിസ്ട്രേഷനുള്ള ഇന്നോവ കാർ രണ്ട് ദിവസത്തിനകം കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. കാറിന്റെ ഉടമസ്ഥൻ എംഎൽഎ യുടെ സഹോദരനാണ്. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ. വിശ്വംഭരന് നൽകിയ വിവരങ്ങൾ തന്നെയാണ് നസീർ പുതിയ സിഐ. യോട് ആവർത്തിച്ചത്. എറണാകുളം രജിസ്ട്രേഷനുള്ള ഇന്നോവ കാറിൽ വച്ചാണ് അതിനുള്ള ഗൂഢാലോചന നടന്നതെന്ന് സംഭവത്തിലെ ആസൂത്രകനായ കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.

അക്രമിക്കാനുപയോഗിച്ച ഇരുമ്പു ദണ്ഡുകളും കത്തിയും കുറ്റകൃത്യം നടത്തിയ പ്രതികൾ തന്നെ പൊലീസിന് കാട്ടിക്കൊടുത്തതോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ കുറ്റ കൃത്യത്തിനുപയോഗിച്ച രണ്ട് ബൈക്കുകൾ ഇനിയും കണ്ടെത്താനുണ്ട്. എംഎൽഎ ഉപയോഗിച്ചു വരുന്ന കാർ ഇനിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരന്റേതാണ് തന്നെ വധിക്കാൻ ശ്രമിച്ച ഗൂഢാലോചന നടന്ന കാർ എന്ന് വ്യക്തമായിട്ടുമുണ്ട്. കാർ കസ്റ്റഡിയിലെടുത്താൽ എംഎൽഎ യെ ചോദ്യം ചെയ്യേണ്ടി വരും. ഇക്കാരണത്താലാണ് കേസ് ഇപ്പോൾ നിശ്ചലാവസ്ഥയിലായത്.

തന്നെ അക്രമിച്ചതിന്റെ മുഖ്യപങ്ക് എ. എൻ. ഷംസീറിന് തന്നെയാണെന്ന് നസീർ ആവർത്തിച്ചു പറയുന്നു. മെയ് 18 ാം തീയ്യതി രാത്രി സുഹൃത്തിന്റെ സ്‌ക്കൂട്ടറിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യവേയായിരുന്നു സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ടത്. സ്‌ക്കൂട്ടറിനെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയിൽ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീർ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോൾ സ്‌ക്കൂട്ടർ മറിഞ്ഞു. എഴുന്നേറ്റോടിയ നസീറിനെ പിൻതുടർന്ന് വീണ്ടും അടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇതെല്ലാം തടയാനുള്ള ശ്രമം നസീർ നടത്തുകയും ചെയ്തു.

അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തിൽപെട്ടയാൾ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിൻ എന്ന ബ്രിട്ടോ, കതിരൂർ വേറ്റുമ്മലിലെ സി. ശ്രീജിൻ, കാവും ഭാഗത്തെ റോഷൻ ആർ ബാബു എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP