Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ നിന്നും വിളിച്ചിറക്കിയത് കന്യാസ്ത്രീ മഠത്തിൽ കൊണ്ടു പോകാമെന്ന വാഗ്ദാനത്തിൽ; അന്ധകാരനാഴിക്ക് കൊണ്ടു പോകുമ്പോൾ ബൈക്ക് ഗട്ടറിൽ നിരന്തരം ഇറക്കിയത് ദുരുദ്ദേശത്തോടെ; അശ്ലീല സംഭാഷണവും ജനനേന്ദ്രീയം ഉരസലും കാമാസക്തിയുടെ ഭാഗവും; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കപ്യാർ പിടിയിൽ; ബോട്ട് മേസ്തിരി പള്ളിയിലെത്തിയിട്ടും സ്വഭാവം മാറിയില്ല; കുമ്പളങ്ങി വെളിപ്പറമ്പിൽ പോളിന് ഇനി ജയിൽ വാസം

വീട്ടിൽ നിന്നും വിളിച്ചിറക്കിയത് കന്യാസ്ത്രീ മഠത്തിൽ കൊണ്ടു പോകാമെന്ന വാഗ്ദാനത്തിൽ; അന്ധകാരനാഴിക്ക് കൊണ്ടു പോകുമ്പോൾ ബൈക്ക് ഗട്ടറിൽ നിരന്തരം ഇറക്കിയത് ദുരുദ്ദേശത്തോടെ; അശ്ലീല സംഭാഷണവും ജനനേന്ദ്രീയം ഉരസലും കാമാസക്തിയുടെ ഭാഗവും; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കപ്യാർ പിടിയിൽ; ബോട്ട് മേസ്തിരി പള്ളിയിലെത്തിയിട്ടും സ്വഭാവം മാറിയില്ല; കുമ്പളങ്ങി വെളിപ്പറമ്പിൽ പോളിന് ഇനി ജയിൽ വാസം

പ്രകാശ് ചന്ദ്രശേഖർ

പള്ളുരുത്തി: 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കപ്യാർ അറസ്റ്റിൽ . കുമ്പളങ്ങി വെളിപ്പറമ്പിൽ പോളിനെ (62) യാണ് സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. രണ്ടാഴ്‌ച്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിലെ അൾത്താര ബാലികയായ 12 കാരിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം കന്യാസ്ത്രീ മഠത്തിൽ കൊണ്ടുപോകാമെന്ന് വിശ്വസിച്ച് ബൈക്കിൽ കൊണ്ടു പോവുകയും യാത്ര മധ്യേ പെൺകുട്ടിയോട് അശ്ശീല സംഭാഷണം നടത്തുകയും ശാരീരിക ഉപദ്രവം എൽപ്പിച്ചെന്നുമാണ് കേസ്.

കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ചൈൽഡ്‌ലൈൻ ഇടപെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മാതാവില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി, സമീപത്തെ കന്യാസ്ത്രീ മഠത്തിൽ പോകാമെന്ന് വിശ്വസിപ്പിച്ച് അൾത്താര ബാലികയായ 12 -കാരിയെ ബെക്കിൽ കൂട്ടിക്കൊണ്ടുവന്നു. യാത്രയ്ക്കിടെ മന:പ്പൂർവ്വം ഗട്ടറിൽ ചാടിച്ചു. ഭയന്നു വിറച്ച 12 കാരിയോട് ഇനിയും ഗട്ടറിൽ വീഴുമെന്നും ഇറുക്കി കെട്ടിപ്പിടിച്ചിരിക്കാനും ആവശ്യപ്പെട്ടു. ഇടയ്ക്ക് മാസമുറ എപ്പോഴാണെന്ന അന്വേഷണവും അശ്ലീല സംഭഷണങ്ങളും പിന്നാലെ. ബീച്ച് കാണിച്ച് തരാമെന്ന് പറഞ്ഞ് അന്ധകാരനാഴിക്കും കൂട്ടികൊണ്ടുപോയി. ഇടയ്ക്ക് ജനനേന്ദ്രിയും കുട്ടിയുടെ ദേഹത്തുരസി രസിച്ചെന്ന് വെളിപ്പെടുത്തലും.

കപ്യാർക്കെതിരെ പൊലീസ് പോസ്‌കോ ആക്ട് ഉൾപ്പെടുത്തി കേസെടുത്തു. കൊച്ചയിലെ ഒരു പള്ളിയിലെ കപ്യാർ പോളിനെതിരെയാണ് പള്ളുരുത്തി പൊലീസ് പോക്‌സോ നിയമപ്രകാരം കേസ്സെടുത്തിട്ടുള്ളത്. പോൾ നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നും അന്വേഷിച്ചുവരികയാണന്നെും കേസ്സ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലന്നും പള്ളുരുത്തി സി ഐ അറിയിച്ചു. പള്ളിയിൽ പോകാൻ താൽപര്യം കാണിക്കാതായതോടെ സഹോദരി വിവരങ്ങളാരഞ്ഞപ്പോണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

തുടർന്ന് കൂട്ടിയുടെ മാതാവ് അറിയിച്ചത് പ്രകാരം ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി പെൺകുട്ടിയിൽ നിന്നും മാതാവിൽ നിന്നും മൊഴിയെടുക്കുകയും വിവരമങ്ങൾ പൊലീസിന് കൈമാറുകയുമായിരുന്നു.പോൾ ഒളിവിലാണെന്നാണ് പൊലീസിൽ നിന്നും ലഭിച്ചിട്ടുള്ള വിവരം. കഴിഞ്ഞ ദിവസം പോൾ ബന്ധുവിനെ മൊബൈലിൽ ബന്ധപ്പെട്ടതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വിളിച്ച നമ്പറിലേയ്ക്ക് തിരിച്ചുവിളിച്ചപ്പോൾ തമിഴ്‌നാട്ടിലെ ഹോട്ടൽ നടത്തിപ്പുകാരനെയാണ് ലഭിച്ചതെന്നും മൊബൈലിന് തകരാർ ഉണ്ടെന്ന് പറഞ്ഞാണ് പോൾ തന്റെ ഫോൺ വാങ്ങി വിളിച്ചതെന്നും മറ്റ് വിവരങ്ങൾ അറിയില്ലെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയെന്നുമാണ് അറിയുന്നത്.

കുട്ടിയുടെ മാതാവ് നേരത്തെ പള്ളിവികാരിയോടും മറ്റും ഇത്തരത്തിലൊരുകാര്യം നടന്നതായി സൂചിപ്പിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കപ്യാരിൽ നിന്നും വിശദീകരണം തേടിരുന്നതായും മറ്റുമുള്ള വിവരങ്ങളും പരക്കെ പ്രചരിച്ചിട്ടുണ്ട്. ശരീരം അശുദ്ധമായിരിക്കുമ്പോൾ അൾത്താരകർമ്മങ്ങളിൽ പെൺകുട്ടികൾ പങ്കെടുക്കുന്നത് ശരിയല്ലന്നും ഇക്കാര്യം കൃത്യമായി അറിഞ്ഞിരിക്കുന്നതിനാണ് ബാലികയോട് മാസമുറയെക്കുറിച്ച് അന്വേഷിച്ചതെന്നും തെളിവെടുപ്പിൽ കപ്യാർ വെളിപ്പെടുത്തിയെന്നാണ് സൂചന.

വർഷങ്ങൾക്കുമുമ്പ് പോൾ തമിഴ്‌നാട്ടിൽ ബോട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന മേസ്തരിയായി പ്രവർത്തിച്ചിരുന്നെന്നും ഈ പരിചയം കണക്കിലെടുത്താണ് ഇയാൾ തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയെതെന്നുമാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP