എല്ലാ മഴക്കാലത്തും മുംബൈയിൽ ഫ്ളാറ്റ് മറിഞ്ഞ് വീഴുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വീടുകളും എല്ലാ കാലവും നിലനിൽക്കും എന്ന് കരുതരുത്; ആദ്യം ഫ്ളാറ്റ് പൊങ്ങിയ സ്ഥലത്ത് ആദ്യം മറിഞ്ഞു; നാളെ കേരളത്തിലും വരും...ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ? ഫ്ളാറ്റുകൾ പണി തരുന്നത് എങ്ങനെ; മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
പൊളിഞ്ഞു വീഴുന്ന ഫ്ളാറ്റുകൾ..!
ഇന്ന് മുംബൈയിൽ ഒരു കെട്ടിടം കൂടി തകർന്നുവീണു. ഓരോ മഴക്കാലത്തും മുംബൈയിൽ ഒന്നോ അതിലധികമോ ഫ്ളാറ്റുകൾ തകർന്നുവീഴും. പത്തോ അതിലധികമോ ആളുകൾക്ക് ജീവഹാനി സംഭവിക്കും. നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? ഇതിനി കൂടിവരികയേയുള്ളു. മുംബൈയിൽ മാത്രമല്ല, ചെന്നെയിലും ഡൽഹിയിലും കൊച്ചിയിലും കേരളത്തിലൊട്ടാകെയും ഇത് സംഭവ്യമാണ്. ഇന്ത്യയിൽ ആദ്യമായി ഫ്ളാറ്റുകൾ തലപൊക്കിയത് മുംബൈയിലാണ്. അതുകൊണ്ടാണ് അവിടുത്തെ ഫ്ളാറ്റുകൾ ആദ്യം വീഴുന്നത്. ഇന്ന് ഞാൻ, നാളെ നീ!
ഒരു സിവിൽ എൻജിനീയർ ആയിട്ടാണ് ഞാൻ പഠനം തുടങ്ങിയത്. റോഡും പാലവും റെയിലും കെട്ടിടവും നിർമ്മിക്കുന്ന ജോലിയാണത്. നന്നായി പഠിപ്പിക്കുകയും ചെയ്തു.
പക്ഷെ ഈ നിർമ്മിച്ചുവെക്കുന്ന പാലവും കെട്ടിടവും ഒരു കാലത്ത് പൊളിക്കേണ്ടി വരുമോ?, വന്നാൽ അതെങ്ങനെ ചെയ്യാം?, ഒരു കാലത്ത് പൊളിക്കണമെന്ന് കരുതി നിർമ്മിക്കുന്ന കാലത്തേ എന്തെങ്കിലും കരുതൽ എടുക്കേണ്ടതുണ്ടോ എന്നൊന്നും ആരും പഠിപ്പിച്ചില്ല, ഇപ്പോൾ പഠിപ്പിക്കുന്നുമില്ല. കാരണം, നമ്മൾ നിർമ്മിക്കുന്ന വീടുകളെല്ലാം എല്ലാക്കാലത്തേക്കും നിലനിൽക്കും എന്നാണ് നിർമ്മിക്കുന്ന കാലത്ത് നമ്മൾ ചിന്തിക്കുന്നത്. ഇത് ശരിയല്ല.
ഇപ്പോൾ കേരളത്തിലുള്ള കെട്ടിടങ്ങളിൽ ബഹുഭൂരിപക്ഷവും ഇരുപതാം നൂറ്റാണ്ടിലുണ്ടാക്കിയതാണ്. ചെങ്കല്ലിലും മരത്തിലും ഉണ്ടാക്കിയ വീടുകൾ മിക്കതും ഇല്ലാതായിക്കഴിഞ്ഞു. ഇന്നു നമ്മൾ കോൺക്രീറ്റിലും ഇഷ്ടികയിലും പണിതതും മാറിവരും, സംശയം വേണ്ട.
ഇവിടെയാണ് ഫ്ളാറ്റുകൾ നമുക്ക് പണി തരുന്നത്. നമ്മൾ ഒറ്റക്കുള്ള വീട് പണിയുന്പോൾ എപ്പോൾ വേണമെങ്കിലും നമുക്കത് പൊളിക്കാം. പക്ഷെ ഫ്ളാറ്റ് ആകുന്പോൾ എല്ലാവരുടെയും സമ്മതം വേണം. സാധാരണഗതിയിൽ ആളുകൾ ഫ്ളാറ്റിലേക്ക് താമസം മാറുന്പോൾ ഏതാണ്ട് ഒരേ സാന്പത്തികസ്ഥിതിയിൽ ഉള്ളവരാണ് എല്ലാ ഫ്ളാറ്റുകളിലും. എന്നാൽ തലമുറ മാറി വരുന്നതോടെ (മുപ്പത് വർഷത്തിൽ) കാര്യങ്ങൾ മാറിമറിയും. ഫ്ളാറ്റിൽ താമസിക്കുന്നവരുടെ സാന്പത്തികസ്ഥിതി ഉയരും, ചിലരുടേത് താഴും. കൂടുതൽ സന്പാദ്യമുള്ളവർ പുതിയ ഫ്ളാറ്റിലേക്കോ വില്ലയിലേക്കോ താമസം മാറും. സാന്പത്തിക സ്ഥിതി കുറഞ്ഞ പുതിയ താമസക്കാർ വരും. അതേസമയം ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണികൾ തീരുമാനിക്കുന്നത് ഫ്ളാറ്റിലെ ഏറ്റവും വരുമാനം കുറഞ്ഞ ആളെക്കൂടി കണക്കിലെടുത്തായിരിക്കും. അതോടെ അറ്റകുറ്റപ്പണികൾ മോശമായി വരും. ഫ്ളാറ്റിന്റെ വില പിന്നെയും കുറയും. സുരക്ഷ അവതാളത്തിലാകും. മറ്റു നാടുകളിൽ ഇടക്കിടക്ക് ബിൽഡിങ് ഇൻസ്പെക്ടർ വന്നു പരിശോധിച്ച് സുരക്ഷിതമല്ലെങ്കിൽ ആളുകളെ ഒഴിപ്പിക്കുന്ന പരിപാടിയുണ്ട്. നമ്മുടെ നാട്ടിൽ ഒരിക്കൽ കെട്ടിടം പണിതാൽ പിന്നെ ഇൻസ്പെക്ഷനും ഇല്ല ഇൻസ്പെക്ടറും ഇല്ല.
ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തിൽ ഇനിയും രണ്ടു കുഴപ്പങ്ങൾ കൂടിയുണ്ട്. മുംബൈയിൽ ഇപ്പോൾത്തന്നെ മധ്യവർഗ്ഗത്തിന് ഫ്ളാറ്റ് കൈയിൽ ഒതുങ്ങാതായി. അപ്പോൾ ഒരു ഫ്ളാറ്റിനെ മക്കൾക്കായി മുറിച്ച് രണ്ടാക്കാൻ നോക്കും. അതല്ലെങ്കിൽ പകുതി ഭാഗം വാടകക്ക് കൊടുക്കാൻ പാകത്തിനാക്കും. അങ്ങനെ ഒറിജിനൽ പ്ലാനിൽ ഇല്ലാത്ത അനധികൃത നിർമ്മാണം നടക്കും. അതും പോരാഞ്ഞിട്ട് സന്പത്തുണ്ടാകാനോ മറ്റ് വിഷമങ്ങൾ മാറാനോ ഫ്ളാറ്റുകൾ വാസ്തുക്കാരനെ വിളിച്ചു കാണിക്കാനും മതി. അയാൾ ആകുന്ന പോലെ പോലെ ഫ്ളാറ്റിന്റെ ചുമർ തൊട്ട് ബാൽക്കണി വരെ കുത്തിപ്പൊളിപ്പിക്കും. ഇക്കാര്യത്തിൽ രണ്ടിലും എൻജിനീയർമാർ ഒന്നും ഉണ്ടാവില്ല, തോന്നിയ പോലെയാണ് കൂട്ടലും കുറക്കലും. നമ്മളാരും അയൽക്കാരന്റെ കാര്യത്തിൽ ഇടപെടാത്തതിനാൽ ഒറിജിനൽ ഡിസൈനിൽ നിന്നും ഫ്ളാറ്റ് മാറും. അങ്ങനെയങ്ങനെ അറ്റകുറ്റപ്പണികൾ ചെയ്യാതെയും അനാവശ്യപ്പണി ചെയ്തും ഫ്ളാറ്റുകളുടെ സ്ട്രക്ച്ചറൽ ഇന്റഗ്രിറ്റി നഷ്ടപ്പെടും, ഒരുദിവസം തലകുത്തി വീഴുകയും ചെയ്യും. അധികപ്പണി കാണിച്ചവരും അല്ലാത്തവരും അടിയിലാകും. രണ്ടു ദിവസത്തെ പത്ര വാർത്ത, തീർന്നു.
പത്തോ പതിനഞ്ചോ വർഷം കൂടി കഴിഞ്ഞാൽ ഇതൊക്കെ നാട്ടിലും സാധാരണമാകും. അതില്ലാതാവണമെങ്കിൽ ഇപ്പോൾത്തന്നെ പഴയ കെട്ടിടങ്ങൾ സ്ഥിരമായി പരിശോധിക്കാനുള്ള സംവിധാനമുണ്ടാകണം. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു കളയാൻ വകുപ്പുണ്ടാകണം. പത്തോ ഇരുപതോ തൊഴിലാളികൾ രണ്ടു വടവും ഒരു ജെ സി ബി യും ഉപയോഗിച്ച് ആഞ്ഞു വലിച്ചാണ് ഇപ്പോൾ നാട്ടിൽ കെട്ടിടങ്ങൾ പൊളിക്കുന്നത്. പതിവ് പോലെ അത് കണ്ടു നിൽക്കാൻ നൂറു പേർ ചുറ്റും വേറെയും.
എംജി റോഡിൽ പത്തു നിലയുള്ള കെട്ടിടം എങ്ങനെ പൊളിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ രണ്ടു നിലക്കെട്ടിടങ്ങൾ പൊളിക്കുന്പോൾ പോലും അപകടവും മരണവും പതിവാണ്. നാല്പത് നിലയുള്ള കെട്ടിടം പൊളിക്കാൻ ഇപ്പോഴത്തെ സാങ്കേതിക വിദ്യ പോരാ. അതുകൊണ്ടുതന്നെ കെട്ടിടം നിർമ്മിക്കുന്ന എൻജിനീയറിങ് പോലെ കെട്ടിടം പൊളിക്കുന്ന എഞ്ചിനീയറിങ്ങും നമ്മുടെ കുട്ടികൾ പഠിക്കേണ്ടിയിരിക്കുന്നു. കെട്ടിടത്തിന് സ്ഥലം കാണുന്പോഴും നിർമ്മിക്കുന്പോഴും നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുന്പോഴും ഈ കെട്ടിടം ഒരു കാലത്ത് പൊളിക്കേണ്ടി വരും എന്ന ചിന്ത ഉണ്ടായാൽ കൂടുതൽ നന്നായി.
ഈ പറഞ്ഞതൊക്കെ 'മുൻപെവിടെയോ കേട്ടിട്ടുണ്ടല്ലോ' എന്നാണെങ്കിൽ സംശയം വേണ്ട. രണ്ടു വർഷം മുൻപും ഇതുപോലെ മുംബൈയിൽ കെട്ടിടം തകർന്നിരുന്നു, അന്ന് ഞാൻ തന്നെ എഴുതിയതാണ്. ശേഷം ഡൽഹിയിലും ഇതുണ്ടായി. ഇനി നാളെ കേരളത്തിൽ കെട്ടിടം വീഴുന്പോഴും മറ്റൊന്നും പുതിയതായി പറയാനില്ല.
മുരളി തുമ്മാരുകുടി
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍