Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാന്റെ കഥ മുഴുവൻ വെറും വാചകമടി; ഒന്നും വസ്തുതയല്ല; പാക് സൈനിക കോടതികൾക്ക് എന്തുവിശ്വാസ്യത? എന്താണ് ചുമത്തിയ കൃത്യമായ കുറ്റങ്ങൾ? കുറ്റം സമ്മതിപ്പിച്ചത് സമ്മർദ്ദം ചെലുത്തി; കുറ്റസ്സമ്മതരേഖ പ്രചാരണത്തിനായി ഉപയോഗിച്ചതോടെ വിയന്ന കൺവൻഷൻ പാക്കിസ്ഥാൻ ലംഘിച്ചു; ഇന്ത്യൻ ചാരനാണ് കുൽഭൂഷൺ ജാദവെന്ന് തെളിയിക്കാൻ രേഖകളും കൈമാറിയില്ല; അന്താരാഷ്ട്ര കോടതിയിൽ ഹരീഷ് സാൽവെ വാദിച്ചുജയിച്ചത് ഇങ്ങനെ

പാക്കിസ്ഥാന്റെ കഥ മുഴുവൻ വെറും വാചകമടി; ഒന്നും വസ്തുതയല്ല; പാക് സൈനിക കോടതികൾക്ക് എന്തുവിശ്വാസ്യത? എന്താണ് ചുമത്തിയ കൃത്യമായ കുറ്റങ്ങൾ? കുറ്റം സമ്മതിപ്പിച്ചത് സമ്മർദ്ദം ചെലുത്തി; കുറ്റസ്സമ്മതരേഖ പ്രചാരണത്തിനായി ഉപയോഗിച്ചതോടെ വിയന്ന കൺവൻഷൻ പാക്കിസ്ഥാൻ ലംഘിച്ചു; ഇന്ത്യൻ ചാരനാണ് കുൽഭൂഷൺ ജാദവെന്ന് തെളിയിക്കാൻ രേഖകളും കൈമാറിയില്ല; അന്താരാഷ്ട്ര കോടതിയിൽ ഹരീഷ് സാൽവെ വാദിച്ചുജയിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ഹേഗ്: ഫെബ്രുവരി 14 ന് 40 സിആർപിഎഫ് ജവാന്മാരെ കൂട്ടക്കുരുതി ചെയ്ത പുൽവാമ പാക് ഭീകരാക്രമണത്തിന്റെ സംഘർഷം മുറ്റി നിൽക്കുന്ന അന്തരീക്ഷത്തിലാണ് കുൽഭൂഷൺ ജാദവ് കേസിലെ പൊതുവിചാരണ നടന്നത്. കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ, രണ്ടുവർഷവും, രണ്ടുമാസവും നീണ്ടുനിന്നു. വിശദമായ വാദ-പ്രതിവാദം തന്നെ കോടതിയിൽ നടന്നു. വിയന്ന കൺവൻഷൻ ലംഘനം തന്നെയായിരുന്നു ഇന്ത്യയുടെ മുഖ്യവാദമുഖം. ഇന്ത്യക്ക് വേണ്ടി വ്യക്തവും, ശക്തവുമായ വാദങ്ങൾ ഉന്നയിച്ചത് മറ്റാരുമല്ല, രാജ്യത്തെ പ്രതിനിധീകരിച്ച ഹൈ പ്രൊഫൈൽ അഭിഭാഷകൻ ഹരീഷ് സാൽവെയാണ്. പാക്കിസ്ഥാനിലെ സൈനിക കോടതികളുടെ കുപ്രസിദ്ധ സ്വഭാവമാണ് സാൽവെ വാദത്തിൽ എടുത്തുകാട്ടിയത്. വധശിക്ഷ റദ്ദാക്കണമെന്നാണ് ഉന്നത യുഎൻകോടതിയിൽ അദ്ദേഹം ആവശ്യപ്പെട്ടത്. ജാദവിന്റെ കുറ്റസ്സമ്മതം കടുത്ത സമ്മർദ്ദം ചെലുത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

ചാരനെന്ന് മുദ്രകുത്തിയാണ് പാക്കിസ്ഥാൻ ജാദവിനെ തടങ്കലിലാക്കിയത്. ശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സാൽവെ ആവശ്യപ്പെട്ടു. നിരപരാധിയുടെ ജീവിതം അപകടത്തിലാക്കിയ ദൗർഭാഗ്യകരമായ കേസ് ആണിത്. പാക്കിസ്ഥാന്റെ കഥ മുഴുവൻ വാചകമടിയാണ്... വസ്തുതകളല്ല, സാൽവെ വാദിച്ചുകയറി.

അന്താരാഷ്ട്ര കോടതിയെ പ്രചാരണത്തിനായി പാക്കിസ്ഥാൻ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതിയാണ് 48 കാരനായ ജാദവിനെ വധശിക്ഷയക്ക് വിധിച്ചത്. ഇതിന്മേലുള്ള ഇന്ത്യയുടെ അപ്പീലിൽ നാലുദിവസമാണ് വാദം കേട്ടത്. പാക് സൈനിക കോടതി നടത്തിയ വിചാരണ പ്രക്രിയ കുറഞ്ഞ നിലവാരം പോലും പുലർത്തിയില്ല. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവൃത്തിയിൽ ജാദവ് ഏർപ്പെട്ടതിന് വിശ്വാസയോഗ്യമായ തെളിവുഹാജരാക്കാനും സാധിച്ചില്ല. ജാദവിന്റെ കുറ്റസ്സമ്മതം, സമ്മർദ്ദം ചെലുത്തിയാണെന്ന് വ്യക്തമാണ്. പാക്കിസ്ഥാൻ ഇതൊരു പ്രചാരണായുധമായി ഉപയോഗിക്കുകയായിരുന്നു. കുറ്റസ്സമ്മത രേഖ പാക്കിസ്ഥാൻ പ്രചാരണത്തിനായി ഉപയോഗിച്ചു. ഇതോടെ വിയന്ന കൺവൻഷൻ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചുവെന്നും സാൽവ വാദിച്ചു.

പാക്കിസ്ഥാന്റെ സമ്മത പ്രകാരം 2017 ഡിസംബർ 25ന് കുൽഭൂഷന്റെ കുടുംബം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയുടെ സ്വഭാവത്തെ നിരാശയോടെയാണ് ഇന്ത്യ കണ്ടത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് ഡിസംബർ 27ന് ഇന്ത്യ കത്തയച്ചിരുന്നതായും ഹരീഷ് സാൽവെ വ്യക്തമാക്കി. കുൽഭൂഷൺ ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു കാണാൻ അനുവദിക്കുന്നതിനു 3 മാസം സമയമെടുത്തത് എന്തിനാണെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കണം. ഉടമ്പടി ലംഘനം സംബന്ധിച്ചു പ്രശ്നങ്ങളുണ്ടായതിനാലാണ് ഇതെന്നാണു പാക്കിസ്ഥാൻ പറഞ്ഞിരുന്നത്. എന്നാൽ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

കുൽഭൂഷൻ ജാദവിനെ അറസ്റ്റ് ചെയ്ത കാര്യം പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയിട്ടുള്ള കൃത്യമായ കുറ്റങ്ങളെന്തൊക്കെയെന്നു വ്യക്തമാക്കാൻ പാക്കിസ്ഥാൻ തയാറായിട്ടില്ല. കേസിലെ വിചാരണ കഴിഞ്ഞ ശേഷമാണ് പാക്കിസ്ഥാൻ തെളിവുശേഖരണം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചു. ജാദവിനോട് അദ്ദേഹത്തിന്റെ അവകാശങ്ങൾ ഏതൊക്കെയെന്ന് അറിയിക്കുന്നതിൽ പാക്കിസ്ഥാൻ വീഴ്ച വരുത്തി. ഇന്ത്യൻ കോൺസുലുമായി സംസാരിക്കുന്നതിനും അവസരം നൽക്യില്ല. വിയന്ന കൺവൻഷനിലെ ആർട്ടിക്കിൾ 36 പ്രകാരം, ഒരു വിദേശ പൗരനെ തടഞ്ഞുവച്ചാൽ അത് ആ രാജ്യത്തെ അറിയിക്കേണ്ടതാണ്. എന്നാൽ, അതുചെയ്യാൻ പാക്കിസ്ഥാൻ തയ്യാറായില്ല. ഒരുഘട്ടത്തിൽ ജാദവ് ഇന്ത്യൻ ചാരനാണെന്ന് തെളിയിക്കാൻ ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും അടക്കം തെളിവായി ചോദിച്ചു. എന്നാൽ, സ്വന്തമായി തെളിവൊന്നും നൽകാൻ തയ്യാറായതുമില്ല.

കുൽഭൂഷൻ ജാദവിനെ അറസ്റ്റ് ചെയ്ത കാര്യം പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയിട്ടുള്ള കൃത്യമായ കുറ്റങ്ങളെന്തൊക്കെയെന്നു വ്യക്തമാക്കാൻ പാക്കിസ്ഥാൻ തയാറായിട്ടില്ല. കേസിലെ വിചാരണ കഴിഞ്ഞ ശേഷമാണ് പാക്കിസ്ഥാൻ തെളിവുശേഖരണം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചു. ചാരപ്രവർത്തനം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾക്കാണ് 2017ൽ ജാദവിനെ (48) പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചത്.

ജാദവിന്റെ ശിക്ഷ റദ്ദാക്കാൻ കോടതി വിധിച്ചില്ലെങ്കിലും പുനഃ പരിശോധനയ്ക്ക് നിർദ്ദേശിച്ചത് വൻവിജയം തന്നെയാണ്. വിയന്ന ഉടമ്പടി പാക്കിസ്ഥാൻ ലംഘിച്ചുവെന്ന് കോടതി വിലയിരുത്തിയതും നേട്ടം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP