മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം തുടങ്ങിയ കേസുകൾ അന്വേഷിക്കാം; വിചാരണയ്ക്കായി പ്രത്യേക കോടതികളെ നേരിട്ട് നിയമിക്കാനും സാധിക്കും; വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകളിലും അന്വേഷിക്കാൻ അധികാരം; രാജ്യത്തെവിടെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കും അവസരം; ലോക്സഭയും രാജ്യസഭയും കടന്ന എൻഐഎ ഭേഗതി ബില്ലിൽ ഉള്ളതെന്ത്? അമിത്ഷാ അതിവേഗം തയ്യാറാക്കിയ ബില്ലിനെ കുറിച്ച് അറിയാം..
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് വിപുല അധികാരങ്ങൾ നൽകി കൊണ്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന എൻ.ഐ.എ ഭേദഗതി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. അതേസമയം ഈ ബില്ലിനെ ചൊല്ലി മലയാളം സൈബർ ഇടങ്ങളിൽ ചർച്ച നടക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടാൻ ലക്ഷ്യമിട്ടാണ് എൻഐഎക്ക് കൂടുതൽ അധികാരം നൽകുന്ന നിയമം കൊണ്ടുവന്നത് എന്നതാണ് പ്രധാനമായി ഉയരുന്ന വിമർശനം. അതേസമയം ഈ വിഷയത്തിൽ രാജ്യത്തെ പൊലീസ് രാജ് കൊണ്ടുവരാനുള്ള നീക്കമാണെന്ന് കോൺഗ്രസും വിമർശിക്കുന്നു. എന്നാൽ, ബില്ലിനെ എതിർത്ത് വോട്ടു രേഖപ്പെടുത്താൻ കോൺഗ്രസ് തയ്യാറായതുമില്ല.
ബില്ലിലെ പ്രധാന ഭേദഗതികൾ എന്തൊക്കെ?
നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങൾക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം തുടങ്ങിയ സംഭവങ്ങൾ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എൻഐഎക്ക് നൽകുന്നതാണ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലിൽ പ്രധാനമായ ഭേദഗതി.
രാജ്യത്തിനകത്തും വിദേശത്തെ ഇന്ത്യൻ സ്ഥാപനങ്ങളുടെ നേർക്കുമുള്ള ഭീകര ചെയ്തികളെക്കുറിച്ച അന്വേഷണം നടന്നാതും ദേശീയ അന്വേഷണ ഏജൻസിക്ക് അധികാരം ലഭിക്കും. ഭീകര വാദ കേസുകൾ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും ഇതോടെ ഏജൻസിക്ക് അധികാരം ലഭിക്കും. എൻഐഎ ഉദ്യോഗസ്ഥർക്കും കൂടുതൽ അധികാരം ലഭിക്കും. രാജ്യത്തിന്റെ ഏതൊരു ഭാഗത്തും അന്വേഷണം നടത്താനും ഏജൻസികൾക്ക് അധികാരമുണ്ടാകും.
ബില്ലിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ
എൻഐഎ ഭേദഗതി ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ട് ഏറ്റവും വിവാദം ഉണ്ടായത് കേരളത്തിലാണ്. ബില്ലിനെ എതിർത്ത് പാർലമെന്റിൽ വോട്ടു ചെയ്ത ഏക മലയാളി എം പി എ എം ആരിഫായിരുന്നു. മുസ്ലിംലീഗ് എംപിമാർ അടക്കം ബഹിഷ്ക്കരിക്കുകയും ചെയ്തു. കോൺഗ്രസ് നിരയിൽ ആകട്ടെ ഇതേക്കുറിച്ച് ആശയക്കുഴപ്പവും ഉണ്ടായി. ഇതോടെ സൈബർ ഇടത്തിൽ അടക്കം ആരിഫിനെ പുകഴ്ത്തി സഖാക്കളെത്തി. എന്നാൽ, രാജ്യസഭയിൽ ഇന്നലെ ഐക്യകണ്ഠേന ബിൽ പാസാക്കിയപ്പോൾ ആരും എതിർത്തില്ലെന്നത് ശ്രദ്ധേയമായി. ഇടതു എംപിമാർ എന്തുകൊണ്ട് ലോക്സഭയിലെ നിലപാട് രാജ്യസഭയിൽ കൈക്കൊണ്ടില്ല എന്ന ചോദ്യത്തോടെ ഈ വിഷയത്തിൽ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ബോധ്യമാകും.
എൻ.ഐ.എ ഭേദഗതി ബിൽ രാജ്യസഭ ഐകകണ്ഠ്യേന ഇന്നലെയാണ് പാസാക്കുകയുണ്ടായി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തോടൊപ്പം മുസ്ലിം ലീഗും ഇറങ്ങിപ്പോക്ക് നടത്തിയപ്പോൾ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എസ്പി, ബി.എസ്പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പു പോലും ആവശ്യമില്ലാതെ സർക്കാർ ബിൽ പാസാക്കിയെടുത്തത്.
ശക്തമായ വിമർശനം ഉന്നയിച്ച ശേഷമാണ് ബിൽ പാസാക്കാൻ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ മൗനാനുമതി നൽകിയത്. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവിൽ ശബ്ദവോട്ടിനിടുന്ന സമയത്ത് ഐകകണ്ഠ്യേന പാസാക്കുകയല്ലേ എന്ന് ചോദിച്ചപ്പോൾ സഭയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങൾ എതിർപ്പില്ലാതെ അംഗീകരിച്ചു. തുടർന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺസിങ് ബിൽ പാസാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്സഭയിൽ എതിർത്തു വോട്ടുചെയ്ത ഇടതുപക്ഷവും വിട്ടുനിന്ന മുസ്ലിംലീഗും രാജ്യസഭയിൽ ഒരുമിച്ച് ഇറങ്ങിപ്പോയി. ബിൽ പാർലമന്റെിന്റെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും അതിനായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സിപിഎമ്മിലെ രംഗരാജനാണ് ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്നുള്ള സിപിഎം എംപിമാരായ എളമരം കരീമും കെ.കെ. രാഗേഷും സിപിഐയുടെ ബിനോയ് വിശ്വവും രംഗരാജന് പിന്തുണയുമായി എഴുന്നേറ്റു. സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കിൽ നേരത്തേ നോട്ടീസ് നൽകണമായിരുന്നുവെന്നും ഇപ്പോൾ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞതോടെ ഉപാധ്യക്ഷനും അതിനെ പിന്തുണച്ചു.
രാവിലെ കൊണ്ടുവന്ന ബിൽ വൈകുന്നേരം തന്നെ പാസാക്കാൻ ശ്രമിച്ചതുകൊണ്ടാണ് നോട്ടീസ് നൽകാൻ കഴിയാതിരുന്നതെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സിപിഐ നേതാവ് ഡി. രാജ പറഞ്ഞു. എങ്കിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്ന കാര്യം വോട്ടിനിടാമെന്ന് അമിത് ഷാ പറഞ്ഞപ്പോൾ തങ്ങൾ ഇറങ്ങിപ്പോകുകയാണെന്ന് രംഗരാജനും രാജയും അറിയിക്കുകയായിരുന്നു. ഇറങ്ങിപ്പോകുയായിരുന്ന സിപിഐ, സിപിഎം അംഗങ്ങൾക്കൊപ്പം ഇടതുപക്ഷത്തിന്റെ ഭാഗമായ ലോക്താന്ത്രിക് ജനതാദളിന്റെ കേരളത്തിൽനിന്നുള്ള എംപി. വീരേന്ദ്ര കുമാറും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ ഏക എംപി പി.വി. അബ്ദുൽ വഹാബും ചേർന്നു.
അതേസമയം എൻ.ഐ.എ നിയമം ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ദുരുപയോഗം ചെയ്യുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളുകയാണ് സർക്കാർ ചെയ്തത്. ഭീകരത ഇല്ലാതാക്കുക മാത്രമാണ് ഏകലക്ഷ്യമെന്നാണ് സർക്കാർ വിശദീകരിച്ചത്. നടപടി എടുക്കുമ്പോൾ പ്രതിയുടെ സമുദായം നോക്കരുതെനന്നും ഷാ പറഞ്ഞു. അതേസമയം പാർലമെന്റിൽ 278 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ആറു പേർ മാത്രമാണ് എതിർത്തത്. ബിൽ പിന്നീട് ശബ്ദവോട്ടോടെ പാസാക്കിയത്. സർക്കാർ രാഷ്ട്രീയ ആയുധമാക്കി മാറ്റിയതുവഴി സിബിഐ, എൻ.ഐ.എ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർന്നതായി മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടുകയുണ്ടായി. സിബിഐയെ കൂട്ടിലിട്ട തത്ത എന്നാണ് കോടതി വിശേഷിപ്പിച്ചതെങ്കിൽ എൻ.ഐ.എ അതിലപ്പുറമാണ്. മാലേഗാവ് സ്ഫോടനത്തിൽ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയത് പബ്ലിക് പ്രോസിക്യൂട്ടറാണ്. കരിനിയമ ദുരുപയോഗം വഴി ജയിലിൽ കഴിയുന്ന ബഹുഭൂരിപക്ഷം ആളുകളും ദലിത്-പിന്നാക്ക വിഭാഗക്കാരാണെന്നും ബഷീർ പറഞ്ഞു.
മനുഷ്യാവകാശങ്ങൾക്കു മേൽ കടന്നു കയറുന്നതാണ് പുതിയ ഭേദഗതിയെന്ന് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിച്ച കോൺഗ്രസ് അംഗം മനീഷ് തിവാരി കുറ്റപ്പെടുത്തിയത്. രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് എൻഐഎക്ക് അമിതാധികാരം നൽകുന്നത് അഭികാമ്യമല്ല. എൻഐഎ ആക്ടിന്റെ ഭരണഘടനാ സാധുത വിവിധ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കേ അതിൽ ഭേദഗതി പാടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡിഎംകെ നേതാവ് എ രാജ കുറ്റപ്പെടുത്തുകയുണ്ടായി.
2009ൽ 166 പേർ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന്റെ മറപിടിച്ചാണ് യുപിഎ സർക്കാർ എൻഐഎക്ക് രൂപം നൽകിയത്. സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതി ഇല്ലാതെ തന്നെ രാജ്യത്തെവിടെയും നടക്കുന്ന ഭീകര പ്രവർത്തന കേസുകൾ അന്വേഷിക്കാൻ അധികാരമുള്ളതായിരുന്നു ഈ ഏജൻസി. എന്നാൽ, ഹിന്ദുത്വർ പ്രതിസ്ഥാനത്തുള്ള മലേഗാവ് പോലുള്ള കേസുകളിൽ പ്രതികൾക്ക് അനുകൂലമായി എൻഐഎ നിലപാടെടുക്കുന്നതായി എൻഐഎ അഭിഭാഷക രോഹിണി സാല്യൻ വെളിപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍