പൂകെട്ടുന്ന പണി നോക്കിയിരുന്ന ശങ്കർ വീട്ടിലേക്ക് വരുംവഴിയാണ് 'കാലൻ' ഓട്ടോയുടെ വരവ്; അമിതാവേശത്തിൽ ഓട്ടോ ഓടിച്ചത് ഡ്രൈവിങ് അറിയാത്ത പൊലീസുകാരൻ രജീഷ്; നെഞ്ചത്തേറ്റ ഗുരുതരപരിക്കുകൾ യുവാവിന്റെ ജീവനെടുത്തപ്പോൾ മേൽക്കൂരയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ അസുഖങ്ങളുടെ ഭാരവും പേറി അമ്മ ഓമന ഒറ്റയ്ക്ക്; നഗരസഭ കനിയുക വീടിന്റെ തറ കെട്ടി നൽകിയാൽ മാത്രം; പൊലീസുകാരന്റെ അശ്രദ്ധ ഇല്ലാതാക്കിയത് വലിയൊരുസ്വപ്നവും
എം മനോജ് കുമാർ
ചേർത്തല: പൊലീസുകാരന്റെ അമിതാവേശത്തിന്റെ പിഴയായി ജീവൻ ബലി നൽകേണ്ടി വന്ന ശങ്കറിന്റെ (35) കുടുംബം ഇപ്പോൾ ഇരുട്ടിൽ തപ്പുന്നു. എഴുപത് വയസ് കഴിഞ്ഞ മാനസിക അസ്വാസ്ഥ്യമുള്ള 'അമ്മ ഓമന മാത്രമാണ് ഇപ്പോൾ ചേർത്തല നഗരസഭ മൂന്നാംവാർഡ് കടവിലെ വീട്ടിലുള്ളത്. കുത്തിക്കെട്ടി മറിച്ച ചെറ്റപ്പുരയിലാണ് ചേർത്തല മൂന്നാം വാർഡിൽ ശങ്കറും അമ്മയും തങ്ങിയിരുന്നത്. മാനസിക അസ്വാസ്ഥ്യമുള്ള ശങ്കറിന്റെ സഹോദരി ഇപ്പോൾ എവിടെയുണ്ടെന്ന് നാട്ടുകാർക്ക് അറിയുകയുമില്ല. ഏക മകനായ ശങ്കറിന്റെ മരണത്തോടെ ഒറ്റയ്ക്കായ ഈ അമ്മ ഇപ്പോൾ കനിവ് തേടുകയാണ്.
ചേർത്തലയിൽ പൂവ് കെട്ടുന്ന ജോലിയാണ് ശങ്കറിന്. ജോലി കഴിഞ്ഞു ശങ്കർ വീട്ടിലേക്ക് വരുന്ന വഴിയാണ് കഴിഞ്ഞ ദിവസം സിവിൽ പൊലീസ് ഓഫീസർ രജീഷ് ഓടിച്ച ഓട്ടോ ഇടിച്ച് ശങ്കർ കൊല്ലപ്പെടുന്നത്. ആരും തുണയില്ലാതെ കഴിഞ്ഞിരുന്ന ഓമനയുടെ ഏകാശ്രയമായിരുന്ന ശങ്കർ ആണ് പൊലീസുകാരൻ ഓട്ടോ ഓടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവർ മദ്യപിച്ചെന്ന സംശയത്തിൽ സ്റ്റേഷനിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകവേ സിവിൽ പൊലീസ് ഓഫീസറായ രജീഷ് തന്നെ ഓട്ടോ ഓടിച്ചപ്പോഴാണ് നടന്നുപോവുകയായിരുന്ന ശങ്കർ കൊല്ലപ്പെട്ടത്.
ഓട്ടോ ഓടിച്ച് പരിചയമില്ലാത്ത രജീഷ് ഓടിച്ച ഓട്ടോ നേരെ ശങ്കറിനെ ഇടിക്കുകയായിരുന്നു. വയലാർ പാലം ഇറങ്ങിവരുമ്പോഴാണ് നിയന്ത്രണം നഷ്ടമായ ഓട്ടോ ശങ്കറിന്റെ ദേഹത്തിൽ ഇടിച്ചത്. ശങ്കറിനെ ഇടിച്ച ശേഷം സമീപത്തെ കടയുടെ ബോർഡ് തകർത്ത് മരത്തിൽ ഇടിച്ച ശേഷമാണ് ഓട്ടോ നിന്നത്. നെഞ്ചത്ത് ഗുരുതരമായ പരുക്കുകൾ ആണ് ശങ്കറിന്റ മരണകാരണമായത്. ശങ്കർ രക്തം ശർദ്ദിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ സർജറിക്ക് വിധേയമാകുന്നതിനു മുൻപാണ് ശങ്കർ ജീവൻ വെടിയുന്നത്. ശങ്കറിന്റെ മരണത്തോടെ ഓമന തീർത്തും അനാഥയായി. പ്രായത്തിന്റെതായ ശാരീരിക അസ്വസ്ഥതകൾ ഓമനയെ അലട്ടുന്നുണ്ട്. അതിന്നിടയിൽ മാനസിക അസ്വാസ്ഥ്യവുമുണ്ട്. അമ്മയെ പരിചരിച്ചുവരുന്നത് ശങ്കർ ആയിരുന്നു. അതുകൊണ്ട് തന്നെ ശങ്കറിന്റെ മരണത്തോടെ അമ്മയുടെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്.
ശങ്കറിന്റെ അമ്മയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെന്നു വാർഡ് കൗൺസിലർ ആർ.മുരളി മറുനാടൻ മലയാളിയോട് പറഞ്ഞു. പിഎംആർവൈ സ്കീമിൽ ഇവർക്ക് വീട് വയ്ക്കാൻ അനുമതിയായിരുന്നു. 30000 രൂപ ഈ കാര്യത്തിൽ നഗരസഭയിൽ നിന്ന് നൽകുകയും ചെയ്തു. പക്ഷെ ഈ പണം ഇവർ മരുന്ന് വാങ്ങാനും മറ്റു ആവശ്യങ്ങൾക്കുമാണ് ചെലവാക്കിയത്. വീടിന്റെ അടിത്തറയിടാൻ നൽകിയ പണമായിരുന്നു ഇത്. ശങ്കറിന്റെ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമാണ്. സഹോദരിയുള്ളപ്പോൾ അവർക്കും മരുന്ന് വേണ്ടതുണ്ടായിരുന്നു. ഈ പണം അവർ മരുന്നിനും മറ്റും ചെലവാക്കി. വീടിന്റെ തറ ഇതുവരെ പൂർത്തിയായിട്ടില്ല. തറ പൂർത്തിയാകാത്തതിനാൽ ഇനി പണം അനുവദിക്കാൻ പ്രയാസവുമാണ്. നാലുലക്ഷത്തോളം രൂപയാണ് ഇവർക്ക് വീടിനായി അനുവദിക്കപ്പെട്ടത്. ഇനി സന്മനസുള്ളവരെ സമീപിച്ച് ഈ പണം വാങ്ങി തറ കെട്ടി നല്‍കണം. തറ കെട്ടി നൽകിയാൽ ബാക്കി തുക ചേർത്തല മുനിസിപ്പാലിറ്റിയിൽ നിന്നും അനുവദിക്കാൻ പ്രയാസമില്ല. സർക്കാരിൽ നിന്നും ഇവർക്ക് തുക വാങ്ങി നൽകേണ്ടത് കൂടിയുണ്ട്. അതിന്റെ ആലോചനകൾ നടക്കുന്നുണ്ട്-മുരളി പറയുന്നു.
ശങ്കർ കൊല്ലപ്പെട്ടതിന് ശേഷവും സംഭവ സ്ഥലത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ശങ്കറിന്റെ അപകടമരണം നടന്ന സ്ഥലത്ത് വന്ന പൊലീസുകാർ പരിസരവാസികളെയാണ് ഭീഷണിപ്പെടുത്തിയത്. വിലാസം ചോദിച്ചും ഭീഷണിപ്പെടുത്തിയും കേസ് തേച്ചുമാച്ച് കളയാൻ പൊലീസ് ശ്രമിക്കുന്നതായാണ് നാട്ടുകാർ ആരോപണം ഉയർത്തുന്നത്. പൊലീസ് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയും നാട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്. ശങ്കർ നടുവിൽ ചാടിയതാണ് അപകടം എന്നാണ് മുൻപത്തെ പൊലീസ് ഭാഷ്യം. ഇത് ഉറപ്പിക്കുന്നതിനാണ് നാട്ടുകാരെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് ആരോപണം വന്നത്. പക്ഷെ ഓട്ടോ നിയന്ത്രണം വിട്ടാണ് ശങ്കറിന്റെ മേൽ തട്ടിയത് എന്ന രീതിയിലുള്ള റിപ്പോർട്ട് തന്നെയാണ് മുകളിലേക്ക് പോയത് എന്നാണ് സൂചനകൾ.
ഞായറാഴ്ച വൈകീട്ട് 5.40-ന് വയലാർ പാലത്തിന് സമീപമായിരുന്നു ശങ്കറിന്റെ മരണത്തിനു കാരണമായ അപകടം നടന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കർ തിങ്കളാഴ്ച രാവിലെ 10.45-ഓടെയാണ് മരിച്ചത്. ഡ്രൈവർ മദ്യപിച്ചെന്ന സംശയത്തിലാണ് ഓട്ടോ പിടിച്ചത്. ഡ്രൈവറെ പിന്നിലിരുത്തി പൊലീസുകാരൻ ഓട്ടോയുമായി പോകുമ്പോഴായിരുന്നു അപകടം. ഓട്ടോ ഓടിച്ച എ.ആർ.ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കളവംകോടം സ്വദേശി എം.ആർ.രജീഷിനെതിരേ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടാകും.
സംഭവത്തെക്കുറിച്ച് ചേർത്തല സിഐ. വി.പി.മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച വയലാർ രക്തസാക്ഷിമണ്ഡപത്തിന് സമീപം വച്ചാണ് ഓട്ടോഡ്രൈവർ ആലപ്പുഴ അവലൂക്കുന്ന് സ്വദേശി മനോജിനെ മദ്യപിച്ചെന്ന സംശയത്തിൽ രജീഷും എഎസ്ഐ. കെ.എം.ജോസഫും ചേർന്ന് പിടിച്ചത്. എന്നാൽ . വയലാർപാലം ഇറങ്ങിവരുമ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോകുകയായിരുന്ന ശങ്കറിന്റെ പിന്നിൽ ഇടിച്ചു. തുടർന്ന് സമീപത്തെ കടയുടെ ബോർഡ് തകർത്ത് ചെറിയ മരത്തിൽ ഇടിച്ചുനിന്നു. രജീഷിനും ഓട്ടോയിലിരുന്നവർക്കും കാര്യമായി പരിക്കില്ല. എന്നാൽ ശങ്കർ മരിക്കുകയൂം ചെയ്തു.
ശങ്കറിന്റെ മരണത്തിൽ ഉടൻ പൊലീസ് റിപ്പോർട്ട് നൽകുമെന്ന് ആലപ്പുഴയിലെ പൊലീസ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ആലപ്പുഴ എസ്പി മരണത്തെക്കുറിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ പൊലീസിൽ തയ്യാറാകുന്ന റിപ്പോർട്ട് സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയുള്ളതാണ്. അപകടമരണം നടന്നതിനാൽ രജീഷിനെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് തയ്യാറാകുന്നത്. രജീഷിനെതിരെ വകുപ്പ്തല നടപടികളും കേസും ഉണ്ടാകും. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാൽ രജീഷിനെതിരെ കേസ് എടുത്തിട്ടുമുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന സംശയം വന്നതിനാലാണ് ഓട്ടോ ഡ്രൈവറെക്കൊണ്ട് ഓട്ടോ ഓടിപ്പിക്കാതിരുന്നത് എന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം. പക്ഷെ വേറെ ഒരു ഓട്ടോഡ്രൈവറെക്കൊണ്ട് ഈ വാഹനം ഓടിപ്പിക്കാമായിരുന്നു. അത് ചെയ്തില്ല. ഇതിനാൽ സംഭവം ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്-ആലപ്പുഴയിലെ പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Stories you may Like
- കൃപാസനത്തിന് മുന്നിൽ അനീഷ്യ സുനിലിന് വണ്ടി ഓടിക്കാം
- തലസ്ഥാനത്ത് പൊലീസിന് തലവേദനയായി മാങ്ങാ കേസ്
- ഓട്ടോ തൊഴിലാളികൾ ചേരിതിരിഞ്ഞു ഏറ്റുമുട്ടി
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍