രാഹുലിന്റെ പിൻഗാമിയെ തേടിയുള്ള യാത്ര പ്രിയങ്കാ ഗാന്ധിയിൽ തന്നെ എത്തുമെന്ന സൂചനകൾ പുറത്ത്; ലാൽ ബഹദൂർ ശാത്രിയുടേയും പ്രണബ് മുഖർജിയുടേയും മക്കൾ പ്രിയങ്കയ്ക്ക് വേണ്ടി രംഗത്ത്; രാജ്യത്തെ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർക്കും പ്രിയങ്ക മതി; കടൽ കിഴവന്മാരുടെ കൈകളിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കാനുള്ള മുറവിളിക്ക് ഒടുവിൽ ഫലമുണ്ടാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്കു രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി സഹോദരി പ്രിയങ്ക ഗാന്ധിയെ തന്നെ എത്തിയേക്കം. കടൽകിഴവന്മാരുടെ പ്രസിഡന്റ് മോഹത്തെ വെട്ടിക്കളയുന്നതാണ് പുതിയ നീക്കം. പ്രിയങ്കയെ അധ്യക്ഷയായി നിയോഗിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്. ഇക്കാര്യമാവശ്യപ്പെട്ട് മുൻ കേന്ദ്ര മന്ത്രിമാരായ അനിൽ ശാസ്ത്രി, ശ്രീപ്രകാശ് ജയ്സ്വാൾ, മുൻ എംപി: അഭിജിത് മുഖർജി, ഒഡീഷയിൽ നിന്നുള്ള മുതിർന്ന നേതാവ് ഭക്തചരൺ ദാസ് എന്നിവർ രംഗത്തുവന്നു. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകനാണ് അനിൽ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനാണ് അഭിജിത്.
പാർട്ടിക്കു നിലനിൽക്കണമെങ്കിൽ എത്രയും വേഗം പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നും നിലവിലെ സാഹചര്യത്തിൽ അതിന് ഏറ്റവും അനുയോജ്യ പ്രിയങ്കയാണെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം പ്രിയങ്ക കണ്ടില്ലെന്നു നടിക്കരുതെന്ന് അഭിജിത് പറഞ്ഞു. രാഹുലിന്റെ പിൻഗാമിയെ കണ്ടെത്താൻ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രിയങ്കയ്ക്കായി ആവശ്യമുയരുമെന്ന സൂചനകളാണു പുറത്തുവരുന്നത്. സച്ചിൻ പൈലറ്റിനേയും ജ്യോതിരാധിത്യ സിന്ധ്യയേയും അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നെഹ്റു കുടുംബത്തിന് പുറത്ത് ഒരാളെത്തുന്നത് കൂടുതൽ അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കും. ഇത് പാർട്ടിക്ക് തിരിച്ചടിയാകും. അതുകൊണ്ടാണ് പ്രിയങ്കയ്ക്ക് വേണ്ടി ഏവരും രംഗത്ത് വരുന്നത്. കർണാടകയിലെ ഭരണപ്രതിസന്ധിയിൽ തീരുമാനമായ ശേഷം പ്രവർത്തക സമിതി ചേരാമെന്നാണു പാർട്ടി നിലപാട്. തീരുമാനം പ്രിയങ്കയുടേതു മാത്രമായിരിക്കുമെന്നും അവരെ നിർബന്ധിപ്പിക്കാനാവില്ലെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധിയുടെ നിലപാടും നിർണായകമാകും. തന്റെ പിൻഗാമിയായി ഗാന്ധി - നെഹ്റു കുടുംബത്തിൽ നിന്നാരും വേണ്ടെന്നും കുടുംബത്തിനു പുറത്തുള്ളവർ പ്രസിഡന്റാകണമെന്നുമാണു രാഹുലിന്റെ അഭിപ്രായം. ഇതോടെ മോത്തിലാൽ വോറയും മല്ലികാർജ്ജുൻ ഖാർഖയും വരെ അധ്യക്ഷനാകാൻ ചരട് വലികൾ നടത്തി. സമാവായത്തിന്റെ പുറത്ത് എ കെ ആന്റണിയുടെ പേരും ഉയർന്നു. ഇതിനിടെയാണ് സച്ചിൻ പൈലറ്റും ജ്യോതിരാധിത്യ സന്ധിയും അപ്രതീക്ഷിത പേരുകാരായി ചർച്ചകളിൽ എത്തുന്നത്. ഇതോടെ പ്രിസഡന്റിനെ കണ്ടെത്തൽ അസാധ്യമായി. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ ഉയർത്തിക്കാട്ടുന്നത്. ഭർത്താവ് റോബർട്ട് വാദ്രയുടെ ചികിൽസയ്ക്ക് പ്രിയങ്ക വിദേശത്താണുള്ളത്. പ്രിയങ്ക മടങ്ങിയെത്തുമ്പോൾ എല്ലാ നേതാക്കളും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരോട് നേരിട്ട് ആവശ്യപ്പെടും.
കോൺഗ്രസ് നിലവിൽ അതിജീവന പ്രശ്നം നേരിടുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയും നഷ്ടപ്പെട്ട സുവർണ്ണകാലം തിരികെ കൊണ്ടുവരികയും വേണം. മുത്തശ്ശി ഇന്ദിരാ ഗാന്ധി നടത്തിയത് പോലെ ഒരു വിജയകാലത്തേക്ക് കോൺഗ്രസിനെ നയിക്കുമെന്നും അഭിജിത്ത് മുഖർജി പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അനിൽ ശാസ്ത്രിയും പ്രിയങ്ക അദ്ധ്യക്ഷയാവണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി രാജിവെച്ച ഈ അവസ്ഥയിൽ പാർട്ടിയെ നയിക്കാൻ പ്രിയങ്കയെ എ.ഐ.സി.സി ചുമതലപ്പെടുത്തണമെന്നാണ് അനിൽ ശാസ്ത്രിയുടെ ആവശ്യം. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ച ഈ നേരത്ത് ഒരു ചോദ്യം ഉടലെടുത്തിട്ടുണ്ട്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഒരു അദ്ധ്യക്ഷൻ വേണം. പ്രിയങ്ക ഗാന്ധിയെ പോലെ മികച്ച മറ്റൊരു വ്യക്തിയില്ല. എ.ഐ.സി.സി പ്രിയങ്കയെ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കണം- അനിൽ ശാസ്ത്രി പറഞ്ഞു.
'ഒരുപാട് പേർ ഇപ്പോൾ പറയുന്നുണ്ട് പ്രിയങ്ക കോൺഗ്രസ് പ്രസിഡന്റാകുമെന്ന്. എനിക്കും അങ്ങനെ തന്നെ തോന്നുന്നു. പാർട്ടിയെ നയിക്കാനുള്ള യോഗ്യത അവർക്കുണ്ട്.'- മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജൈസ്വാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന് അടിത്തട്ടിലുള്ള പ്രവർത്തകർ മുതൽ നേതാക്കൾ വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മൂന്ന് തവണ എംപിയായ ഭക്തചരൺ ദാസും പറഞ്ഞു. രാഹുലിന്റെ അഭാവത്തിൽ പ്രിയങ്കയെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'പ്രിയങ്ക നേതൃസ്ഥാനത്ത് വന്നാൽ ഒരു നല്ല ടീമായിരിക്കും. രാഹുൽജി രാജിതീരുമാനത്തിൽ നിന്ന് പിന്മാറുന്നില്ലെങ്കിൽ പ്രിയങ്കയെ തന്നെ തെരഞ്ഞെടുക്കണം.' ദാസ് പറഞ്ഞു.
അതിനിടെ നെൽസൺ മണ്ടേലയുടെ 101ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കി പ്രിയങ്ക ഗാന്ധി ചർച്ചകളിലെത്തി. രാഷ്ട്രീയത്തിലിറങ്ങണമെന്ന് മറ്റാരെക്കാളും മുമ്പ് തന്നോട് ആദ്യം നിർദ്ദേശിച്ചത് നെൽസൺ അങ്കിളാണെന്ന് പ്രിയങ്ക പറഞ്ഞു. നെൽസൺ മണ്ടേലയോടൊപ്പമുള്ള ചിത്രം സഹിതമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. നെൽസൺ മണ്ടേലയെ പോലുള്ള നേതാക്കന്മാരെയാണ് ലോകം ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത്. സത്യം, സ്നേഹം, സ്വാതന്ത്ര്യം എന്നിവയുടെ സംഹിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം എനിക്ക് അങ്കിൾ നെൽസണായിരുന്നു (മറ്റാരെക്കാളും മുൻപെ ഞാൻ രാഷ്ട്രീയത്തിൽ ഉണ്ടാവണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു). അദ്ദേഹം എന്നും എന്റെ പ്രചോദനവും മാർഗദർശിയുമായിരിക്കും.- പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ മകനെ നെൽസൺ മണ്ടേല ലാളിക്കുന്ന ഫോട്ടോ സഹിതമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഇതിനെ പ്രതീക്ഷയോടെയാണ് കോൺഗ്രസുകാർ കാണുന്നത്.
2001 ൽ തന്റെ മകന്റെ ഫാൻസി തൊപ്പി നോക്കി അദ്ദേഹം ഹൃദ്യമായി ചിരിച്ചുവെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ജൂലൈ 18 ന് ലോകം ദക്ഷിണാഫ്രിക്കൻ വിമോചന പോരാളിയായ നെൽസൺ മണ്ടേലയുടെ ഓർമ പുതുക്കുകയാണ്. മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. ഭാരതരത്നം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. 1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഗാന്ധിയൻ ആശയങ്ങൾ എന്നും നെൽസൺ മണ്ടേലക്ക് പ്രചോദനമായിരുന്നു. മണ്ടേലയുടെ ആഗ്രഹത്തിന് അനുസരിച്ച് രാഷ്ട്രീയത്തിൽ ഇനിയും സജീവമായുണ്ടാകുമെന്ന സൂചനയാണ് ട്വീറ്റിലൂടെ പ്രിയങ്കയും നൽകിയത്.
ലോക്സഭാ തെരഞ്ഞെടപ്പിന് മുമ്പാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ്സ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത് കിഴക്കൻ യു.പിയുടെ ചുമതലയിലുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധി രാജി വച്ച സാഹചര്യത്തിലാമ് പ്രിയങ്ക ഗാന്ധി പുതിയ അധ്യക്ഷയാകണമെന്ന ആവശ്യവും കോൺഗ്രസ്സിൽ ഉയരുന്നത്.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- അമേഠിയിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്ന 'മിസ്റ്റർ മരുമകൻ' വാദ്രയുടെ കഥ
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്