അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷൻ കൊടുത്തു രൂപതാ ചാൻസലറാക്കി; വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായപ്പോഴും അതേസ്ഥാനത്ത് സംരക്ഷിച്ചു; ക്നാനായ കത്തോലിക്ക സഭയെ നാണം കെടുത്തിയ വൈദികനെ ഒടുവിൽ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കിയത് കൂട്ടുപ്രതി സെഫിക്കൊപ്പം കുറ്റവിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കേ; കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധികേന്ദ്രത്തിനെതിരെ നടപടി എത്തിയത് മറുനാടൻ വാർത്തയെ തുടർന്ന്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിസ്റ്റർ അഭയ കൊലപാതക കേസിൽ അടുത്തമാസം കുറ്റവിചാരണ തുടങ്ങാനിരിക്കേ പ്രതിസ്ഥാനത്തുള്ള ഫാദർ തോമസ് കോട്ടൂരിനെ പുറത്താക്കി മുഖം രക്ഷിക്കാൻ ക്നാനായ കത്തോലിക്ക സഭയുടെ ശ്രമം. അതിരൂപത ചാൻസലർ സ്ഥാനത്തു നിന്നും ഫാദർ കോട്ടൂരിനെ നീക്കം ചെയ്തു കൊണ്ടാണ് നാണക്കേടിൽ നിന്നും മുഖം രക്ഷിക്കാൻ ഒടുവിൽ സഭ ശ്രമം തുടങ്ങിയത്. അഭയ കേസിലെ ഒന്നാം പ്രതിയാണ് ഫാ. തോമസ് കോട്ടൂർ. ഇത്രയും കാലം സംരക്ഷിച്ചു നിർത്തിയ ക്നാനായ കാത്തോലിക്കാ സഭ ഒടുവിൽ വിവാദ വൈദികനെതിരെ നടപടി എടുത്തത് സുപ്രീംകോടതിയും ഫാദർ കോട്ടോരിനൊപ്പം സെഫിയും വിചാരണ നേരിടണമെന്ന വിധി പുറപ്പെടുവിച്ചതോടെയാണ്.
വിചാരണ കൂടാതെ വെറുതെ വിടണമെന്ന ഒന്നാം പ്രതി ഫാ. കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെയും ഹർജികൾ ജൂലൈ 15 ന് സുപ്രീം കോടതി തള്ളിക്കൊണ്ട് വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. ഇതോടെ ഇവർക്കെതിരെ മറുപടി എടുക്കണമെന്ന് കാണിച്ച് മറുനാടൻ മലയാളി തുടർച്ചയായി വാർത്ത നൽകുകയും ചെയ്തിരുന്നു. കേസ് അട്ടിമറിക്കാൻ സെഫിയും കോട്ടൂരും നടത്തി ശ്രമങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാിയരുന്നു മറുനാടൻ വാർത്ത. സുപ്രീംകോടതി പോലും കൈവിട്ട പ്രതിയെ സഭയുടെ ഉന്നത സ്ഥാനത്ത് ഇനി തുടരാൻ അനുവദിച്ചാൽ സഭാ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് ന്യായീകരണം പറഞ്ഞു നിൽക്കാനാവില്ല എന്നതു കൊണ്ടാണ് സഭാനേതൃത്വം അതിരൂപത ചാൻസലർ സ്ഥാനത്തു നിന്നും നിർബന്ധിതമായി പറഞ്ഞു വിട്ടത്.
അതേസമയം വൈദികനെ സംരക്ഷിച്ചു നിർത്തി എന്നു വരുത്താൻ വേണ്ടി റിട്ടയർ ചെയ്തു എന്നാണ് വാർത്താക്കുറിപ്പിൽ നൽകിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിനെ ക്നാനായ കത്തോലിക്കാ സഭ അന്ന് മുതൽ സംരക്ഷിച്ചു നിർത്തകയാണ് ഉണ്ടായത്. അഭയ കൊല്ലപ്പെടുന്ന ഘട്ടത്തിൽ വെറും വൈദികന്റെ സ്ഥാനത്തായിരുന്നു തോമസ് കോട്ടൂർ. അന്ന് വൈദികനെ സംരക്ഷിക്കാൻ സഭ തയ്യാറായത് ആരോപണങ്ങളെ ശരിവെക്കുന്നത് തടയാൻ വേണ്ടായിരുന്നു. ഇതോടെ തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷനും ലഭിച്ചു. രൂപതയുടെ ചാൻസലർ പദവിയിൽ നിയമിക്കുയും ചെയ്തു.
അന്ന് മുതൽ ദ്വീർഘകാലം തോമസ് കോട്ടൂർ ഈ പദവിയിൽ തുടരുകയായിരുന്നു. 2008 ൽ അഭയ കൊലപാതക കേസിലെ പ്രതികളായി അറസ്റ്റ് ചെയ്തപ്പോഴും 49 ദിവസം ജയിലിൽ കിടന്നപ്പോഴും കുറ്റപത്രം കൊടുത്തപ്പോഴുമൊക്കെ ഈ പദവിയിൽ നിന്നും നീക്കാൻ ക്നാനായ കത്തോലിക്കാ സഭ തയ്യാറായിരുന്നില്ല. പത്ത് വർഷത്തോളം കാലം ചാൻസലർ സ്ഥാനത്തു നിന്നും കോട്ടൂരിനെ സംരക്ഷിച്ചു നിർത്തുകയും ചെയ്തു. അന്നൊക്കെ ഈ കേസിന്റെ പേരിൽ സഭയും സഭാ വിശ്വാസികളും നാണം കെട്ടിരുന്നു. എന്നാൽ, വൈദികനെതിരെ ഉയർന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു ന്യായീകരണങ്ങൾ നിരത്തി സഭ.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ചാൻസലർ സ്ഥാനത്തു കോട്ടൂരിനെ സംരക്ഷിച്ചു നിലനിർത്തിയതിനാൽ ക്നാനായ കത്തോലിക്ക സഭ ഒടുവിൽ വൈദികനെ കൈവിടുന്നത് തിരുവനന്തപുരം സിബിഐ കോടതിയിൽ സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ കുറ്റവിചാരണ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കാനിരിക്കെയാണ്. അതുകൊണ്ടാണ് അടിയന്തരമായി നടപടി. അഭയയുടെ കൊലപാതക കേസിൽ തുടക്കം മുതൽ ആക്ഷൻ കൗൺസിലുമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ അടക്കമുള്ളവരും ഫാ. കോട്ടൂരിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതുകൊണ്ടു തന്നെ ജോമോൻ അടക്കമുള്ളവരുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ സഭാ നടപടി.
കേസ് അട്ടിമറിക്കാനുള്ള തന്ത്രങ്ങളെല്ലാം മെനഞ്ഞിരുന്നത് ഫാ. കോട്ടൂർ ആയിരുന്നു. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഉപോൽഫലകമായ തെളിവുകൾ ലഭിച്ചത് സിസ്റ്റർ സെഫിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ്. കേസിൽ നിന്നും രക്ഷപെടാൻ താൻ കന്യകയാണെന്ന് സ്ഥാപിക്കുക മാത്രമായിരുന്നു സെഫിക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. ഇത് മനസിലാക്കിയാണ് അവർ കന്യാചർമ്മം വച്ചുപിടിപ്പിക്കാൻ 'ഹൈമനോ പ്ലാസ്റ്റി' സർജറി നടത്തിയിരുന്നു. ഇങ്ങനെ കന്യാചർമ്മം വെച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള ബുദ്ധി ഉപദേശിച്ചത് ഫാദർ തോമസ് കോട്ടൂർ ആയിരുന്നു എന്നാണ് പുറത്തുവന്ന സൂചനകൾ.
2008 നവംബറിൽ സെഫിയെ സിബിഐ അറസ്റ്റു ചെയ്യുമ്പോൾ നടത്തിയ വൈദ്യപരിശോധനയാണ് കേസിന്റെ ഗതിനിർണയിച്ചത്. സെഫിയെ നാർക്കോ അനാലിസിസിന് വിധേയ ആക്കിയ ഘട്ടത്തിലാണ് കേസ് അട്ടിമറിക്കാൻ ഇവർ കന്യാചർമ്മം വെച്ചുപിടിപ്പിച്ചു എന്ന സൂചന ലഭിച്ചത്. ഇതിന് ശേഷമാണ് സെഫിയെ സിബിഐ അറസ്റ്റു ചെയ്യുന്നത്. ഈ ഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലാണ് വൈദ്യപരിശോധന നടത്തിയത്.
ഡോ. രമയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് പരിശോധന നടത്തിയത്. പൊലീസ് സർജ്ജൻ അടക്കം വിശദമായി പരിശോധിച്ചപ്പോൾ സെഫി കന്യക അല്ലെന്ന് വ്യക്തമാകുകയുണ്ടായി. ഇക്കാര്യം സിബിഐ ഡിവൈഎസ്്പി സുരേന്ദ്രനെ അറിയിച്ചു. സെഫിയുടെ മാറിട പരിശോധന നടത്തിയപ്പോഴും അതും ലൈംഗിക ബന്ധം സ്ഥിരീകരിക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സെഫിയുടെ മുല സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ പോലെ തൂങ്ങിയിരുന്നു എന്നാണ് രമയുടെ പരിശോധനാ റിപ്പോർട്ട്. ഇതെല്ലാം കേസിൽ നിർണായക ഘടകമായി മാറി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഈ റിപ്പോർട്ടു ചൂണ്ടിക്കാട്ടി നിയമപോരാട്ടവും നടത്തിയിരുന്നു.
അതേസമയം സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് എവിടെ നിന്നാണെന്ന കാര്യം ഇപ്പോഴും ദുരുഹമായി തുടരുകയാണ്. ഇതേക്കുറിച്ച് സിബിഐ നിരന്തരം ചോദ്യം ചെയപ്പോഴും ഒന്നും തുറന്നു പറയാൻ അഭയ കേസിലെ മൂന്നാം പ്രതിയായ കന്യാസ്ത്രീ തയ്യാറായിരുന്നില്ല. ഇപ്പോഴും എവിടെ വച്ചാണ് കന്യാചർമ്മം സെഫി വെച്ചുപിടിപ്പിച്ചത് എന്നത് ദുരൂഹമായി തുടരുകയാണ്. കേസിന്റെ വിചാരണാ വേളയിൽ ഇക്കാര്യം സിബിഐക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയ്ക്കും ഇത് വഴിവെക്കുന്നുണ്ട്. അഭയക്കേസിൽ തെളിവ് നശിപ്പിക്കാൻ ഏതറ്റം വരെ പോകാനും പ്രതികൾ തയാറായതിന്റെ തെളിവാണ് ഇത്. കന്യകയാണെന്ന് തെളിയിക്കാൻ കൃത്രിമമായി കന്യാചർമ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് സിസ്റ്റർ സെഫി വിധേയമായതിലൂടെ വ്യക്തമാകുന്നത്.
സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ച വിവരം സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഒപ്പം ചേർത്ത റിപ്പോർട്ടിൽ, സിസ്റ്റർ സെഫിയുടെ മാറിടങ്ങൾ പരിശോധിച്ചപ്പോൾ നിരന്തരമായി സംഭോഗത്തിൽ ഏർപ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു. അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസിൽ നിർണായകമായിരുന്നു.
കാട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. 2008 നവംബർ 19നാണ് ഫാ. തോമസ് കോട്ടൂർ, ഫാ. പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികൾക്കെതിരെ വിവരങ്ങൾ ലഭ്യമല്ലെന്നു പലതവണ നൽകിയ അന്തിമ റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്നു വിധിച്ച ഹൈക്കോടതി രണ്ടാം പ്രതി ഫാ. പുതൃക്കയിലിനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്