കാൻസറിന് മോഹനൻ വൈദ്യരുടെ പാരമ്പര്യവൈദ്യം പരീക്ഷിച്ചുപ്പോൾ ശമനം ലഭിച്ചെന്ന് പറഞ്ഞു വീഡിയോ ചെയ്തു; നാല് മാസം കഴിഞ്ഞ് രോഗം മൂർച്ഛിച്ച് വൈദ്യരെ വിളിച്ചപ്പോൾ പ്രതികരിക്കാതെ തടിയെടുത്ത് വൈദ്യർ; ഒടുവിൽ മറ്റൊരു ഡോക്ടറുടെ ചികിത്സതേടി കോട്ടയം സ്വദേശിനി; തന്റെ വീഡിയോ കണ്ട് വൈദ്യചികിത്സ തേടരുതെന്ന് ഫേസ്ബുക്കിൽ കുറിപ്പുമിട്ട് യുവതി; ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ ശ്രീനിവാസൻ മോഡൽ ഉപദേശങ്ങൾക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർമാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൈബർ ലോകത്തിലൂടെ ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ് പാരമ്പര്യവൈദ്യം പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ രംഗത്തുള്ള വ്യക്തിയാണ് മോഹനൻ വൈദ്യർ. കാൻസറിന് പോലും ചികിത്സ നൽകുമെന്ന് അവകാശപ്പെട്ട ഈ വൈദ്യനെ തുറന്നെതിർത്തു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അടുത്തിടെ മോഹനൻ വൈദ്യർ വിവാദത്തിലായതും കേസെടുത്തതുമായ കാര്യം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതിനാണ്. കേരളം നിപാ വൈറസിന്റെ ആശയങ്കയിലായ ഘട്ടത്തിൽ വവ്വാൽ കടിച്ച മാങ്ങ കഴിച്ചു കൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രംഗത്തെത്തിയത്. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ മോഹനൻ വൈദ്യർ നേരിടേണ്ടി വന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയവഴി ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ആഞ്ഞടിക്കുന്ന മോഹനൻ വൈദ്യർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. കാൻസറിന് പാരമ്പര്യ വൈദ്യ ചികിത്സതേടിയ യുവതിയാണ് കബളിപ്പിക്കപ്പെട്ട വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ റീനാ മനോഹറാണ് ആക്ഷേപം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മോഹനൻ വൈദ്യരെ വിശ്വസിച്ച് കാൻസർ ചികിത്സ തേടിയ ഇവർ ആദ്യം ശമനം ലഭിച്ചു എന്നു പറഞ്ഞ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. എന്നാൽ, നാല് മാസം കഴിഞ്ഞ ശേഷം വീണ്ടും രോഗാവസ്ഥ വന്നപ്പോൾ തുടർ ചികിത്സക്കായി സഹായം തേടിയപ്പോൾ മോഹനൻ വൈദ്യരും അദ്ദേഹത്തിന്റെ ജീവനക്കാരും പ്രതീകരിച്ചില്ലെന്നാണ് റീന ആരോപിക്കുന്നത്.
ഇതോടെ മറ്റൊരാളുടെ ചികിത്സ തേടേണ്ടി വന്നുവെന്നും തുടർ ചികിത്സ ലഭിക്കാത്ത ചികിത്സാരീതി ആരും പിന്തുടരരുത് എന്നുമാണ് റീന അഭിപ്രായപ്പെട്ടത്. ഇതോടെ റീനയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. സർക്കാർ ഡോക്ടർമാർ അക്കമുള്ളവർ യുവതിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തുവന്നു. അശാസ്ത്രീയമായ ചികിത്സാ രീതികൾ പിന്തുടരുന്നവർക്ക് ഇതൊരു പാഠമാകണമെന്നും തട്ടിപ്പുകളിൽ കുടുങ്ങായ യഥാർത്ഥ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും തിരുവനന്തപുരം മെഡിക്കൽ കേളേജിലെ ഡോക്ടറായ മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചു.
കാൻസർ ബാധിതനായ ജിഷ്ണു അടക്കം മരിക്കാൻ ഇടയായത് ലക്ഷ്മിതരു കഴിച്ച് ചികിത്സിക്കാൻ പോയതിന്റെ അനന്തരഫലമണെന്നും അദ്ദേഹം കുറിച്ചു. അവശ്യ സമയത്ത് കൃത്യമായ ചികിത്സ തേടാത്തതാണ് ജിഷ്ണുവിന്റെ ദുര്യോഗത്തിന് കാരണമെന്നും ഡോ. മനോജ് വെള്ളനാട് അഭിപ്രായപ്പെടുന്നു. കാൻസർ രോഗത്തിന് കീമോ തെറാപ്പി ചെയ്യുന്നതിനെ വിമർശിച്ച നടൻ ശ്രീനിവാസനെയും അദ്ദേഹം വിമർശിച്ചു. ശ്രീനിവാസനെന്ന സിനിമാക്കാരൻ ആധുനിക മരുന്നുകളെല്ലാം കടലിലെറിഞ്ഞിട്ട് ജൈവകൃഷി ചെയ്യാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ ഇപ്പോഴും ഓടുന്നുണ്ട്. അയാൾ പറഞ്ഞ പൊട്ടത്തരം കേട്ട് കാൻസറിനും സ്ട്രോക്കിനുമൊന്നും ചികിത്സ വേണ്ടന്ന് വച്ചവരെയും നിർത്തി വച്ചവരെയും പറ്റി പലയിടത്തും വായിച്ചു. അതേ ശ്രീനിവാസൻ ഏറ്റവും ആധുനികമായ ചികിത്സയിലൂടെയാണ് തന്റെ ജീവനിപ്പോൾ നിലനിൽക്കുന്നതെന്ന സത്യം മാത്രം ഒരിടത്തും പറഞ്ഞതായി അറിവില്ല.- ഡോ. മനോജ് വ്യക്തമാക്കി.
റീന മനോഹർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
'ഞാൻ റീന മനോഹർ. ഞാൻ ക്യാൻസർ ട്രീറ്റ്മെന്റ്നെ കുറിച്ച് ഒരു video പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഞാൻ പാരമ്പര്യ വൈദ്യത്തിൽ കുടി cancer നു ശമനം ലഭിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ 4 മാസമായിട്ട് അതെ രോഗത്തിന്റെ വേദനയിലും ബുദ്ധിമുട്ടിലും ആണ് ഞാൻ. പാരമ്പര്യവൈദ്യം അനുസരിച്ചു അന്ന് എനിക്ക് മരുന്ന് തന്നിരുന്ന Mohanan വൈദ്യരെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റിതര Staff കളെയും ഞാൻ നിരന്തരം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ആരിൽ നിന്നും ഒരു പ്രീതികരണവും എനിക്ക് ലഭിച്ചിരുന്നില്ല. ഞാൻ മറ്റൊരു ഡോക്ടറുടെ treatmentil ആണ് ഇപ്പോൾ. ആകയാൽ എന്റെ പോസ്റ് കണ്ടു വിശ്വസിച്ചു എന്റെ ചികിത്സാരീതി പിന്തുടരാൻ ശ്രെമിച്ചവരോടും ഇനിം തുടരാൻ ഉദ്ദേശിക്കുന്നവരോടും എനിക്ക് പറയാനുള്ളത് follow up ലഭിക്കാത്ത ഒരു ചികിത്സ രീതിക്കും മുതിരരുത്
പ്രണാമം '
ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
'ഞാൻ റീന മനോഹർ. ഞാൻ ക്യാൻസർ ട്രീറ്റ്മെന്റ്നെ കുറിച്ച് ഒരു video പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഞാൻ പാരമ്പര്യ വൈദ്യത്തിൽ കുടി cancer നു ശമനം ലഭിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ 4 മാസമായിട്ട് അതെ രോഗത്തിന്റെ വേദനയിലും ബുദ്ധിമുട്ടിലും ആണ് ഞാൻ. പാരമ്പര്യവൈദ്യം അനുസരിച്ചു അന്ന് എനിക്ക് മരുന്ന് തന്നിരുന്ന Mohanan വൈദ്യരെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റിതര Staff കളെയും ഞാൻ നിരന്തരം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ആരിൽ നിന്നും ഒരു പ്രീതികരണവും എനിക്ക് ലഭിച്ചിരുന്നില്ല. ഞാൻ മറ്റൊരു ഡോക്ടറുടെ treatmentil ആണ് ഇപ്പോൾ. ആകയാൽ എന്റെ പോസ്റ് കണ്ടു വിശ്വസിച്ചു എന്റെ ചികിത്സാരീതി പിന്തുടരാൻ ശ്രെമിച്ചവരോടും ഇനിം തുടരാൻ ഉദ്ദേശിക്കുന്നവരോടും എനിക്ക് പറയാനുള്ളത് follow up ലഭിക്കാത്ത ഒരു ചികിത്സ രീതിക്കും മുതിരരുത്
പ്രണാമം '
റീന മനോഹർ എന്ന സ്ത്രീ ഇന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണിത്. കുറഞ്ഞ പക്ഷം അവർ ഇങ്ങനൊരു കുറിപ്പിടാനെങ്കിലും മുതിർന്നല്ലോ. അത്രയും നല്ലത്.
പണ്ടൊരു സെബി ഉണ്ടായിരുന്നു. കാൻസർ പ്രതിരോധ ഔഷധഗുണമൊന്നുമില്ലാത്ത ലക്ഷ്മിതരുവിനെ ഇന്നിത്രയും ഫേമസ് ആക്കിയത് സെബിയുടെ FB പോസ്റ്റായിരുന്നു. അതുവായിച്ച ധാരാളം പേർ അതിനു പിറകേ പോയി. സിനിമാതാരം ജിഷ്ണു ഉൾപ്പെടെ. ജിഷ്ണു മരിക്കുന്നതിന് മുമ്പ് ഇനിയാരും ലക്ഷ്മിതരു കഴിച്ച് ചികിത്സിക്കാൻ പോകരുതെന്നും തെളിയിക്കപ്പെട്ട ചികിത്സ തേടണമെന്നും ഒരു കുറിപ്പിട്ടിരുന്നു. എന്നാൽ, സെബിക്ക് അതിനുള്ള അവസരം പോലും നൽകാതെ കാൻസർ അയാളെ കൊന്നുകളഞ്ഞു. ഇപ്പോഴും, മരിച്ചിട്ട് 4 വർഷം കഴിഞ്ഞിട്ടും, സെബിയുടെ പേരും ഫോൺ നമ്പരും ഉൾപ്പെടെ അയാളെഴുതിയ ആദ്യ കുറിപ്പ് ഫോർവേഡ് ചെയ്ത് കിട്ടുന്നുണ്ട്.
അതുപോലെ ശ്രീനിവാസനെന്ന സിനിമാക്കാരൻ ആധുനിക മരുന്നുകളെല്ലാം കടലിലെറിഞ്ഞിട്ട് ജൈവകൃഷി ചെയ്യാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ ഇപ്പോഴും ഓടുന്നുണ്ട്. അയാൾ പറഞ്ഞ പൊട്ടത്തരം കേട്ട് കാൻസറിനും സ്ട്രോക്കിനുമൊന്നും ചികിത്സ വേണ്ടന്ന് വച്ചവരെയും നിർത്തി വച്ചവരെയും പറ്റി പലയിടത്തും വായിച്ചു. അതേ ശ്രീനിവാസൻ ഏറ്റവും ആധുനികമായ ചികിത്സയിലൂടെയാണ് തന്റെ ജീവനിപ്പോൾ നിലനിൽക്കുന്നതെന്ന സത്യം മാത്രം ഒരിടത്തും പറഞ്ഞതായി അറിവില്ല.
അതാണ് പറഞ്ഞത്, കുറഞ്ഞ പക്ഷം ഇങ്ങനൊരു കുറിപ്പിടാനെങ്കിലും റീന മനോഹർ തയ്യാറായതിൽ സന്തോഷം. ഈ മോഹനൻ, വ്യാജ ചികിത്സ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. ഇതിലെയൊക്കെ മണ്ടത്തരങ്ങൾ, അശാസ്ത്രീയത, ശുദ്ധമായ പറ്റിക്കൽ ഒക്കെ എത്ര ചൂണ്ടിക്കാണിച്ചാലും മനസിലാക്കാത്തവർ സ്വന്തം അനുഭവങ്ങളിലൂടെയെങ്കിലും പഠിക്കുന്നുണ്ട്. പക്ഷെ അതൊന്നും സന്തോഷകരമായ പാഠങ്ങളല്ലാ, അവർക്കും നമുക്കും. പാഠം പഠിച്ചു കഴിയുമ്പോഴേക്കും മിക്കവാറും ജീവിതവും ജീവനും കൈവിട്ട് പോയിട്ടുണ്ടാവും. ചിലപ്പോൾ പറ്റിക്കപ്പെട്ടത് തുറന്നു പറയാനുള്ള ആരോഗ്യം പോലും ബാക്കിയുണ്ടാവില്ല. അല്ലെങ്കിൽ താൻ പറ്റിക്കപ്പെട്ടതറിയാതെ മരിച്ചുപോയിട്ടുണ്ടാവും. പലരും നാണക്കേടോർത്തും പുറത്ത് പറയില്ല.
കപട ചികിത്സകർക്കെതിരെ കുറേയേറെ ആരോഗ്യപ്രവർത്തകരും ശാസ്ത്രതൽപ്പരരും കുറച്ചുകാലമായി ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്. അവയുടെ കൂട്ടത്തിൽ ഇത്തരം കുമ്പസാരങ്ങളും വ്യാജന്മാർക്കെതിരെയുള്ള ശക്തമായ ബോധവത്കരണ ഉപകരണമാണ്. പ്രതിരോധമാണ്. കൂടുതൽ പേർ തുറന്ന് പറയാൻ മുമ്പോട്ട് വരട്ടെ എന്ന് പ്രത്യാശിക്കാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്