വിപ്ലവം ജയിക്കട്ടെ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ...
കോരസൺ വർഗീസ്
പന്തളം എൻ എസ് എസ് ബോയിസ് സ്കൂളിലെ കെ എസ് യു - എസ്. എഫ്. ഐ സംഘട്ടനങ്ങൾ എഴുപതുകളിൽ ഒരു പുതുമ ആയിരുന്നില്ല. തോരാത്ത സമര ദിവസങ്ങളിൽ എന്തെങ്കിലും പഠിക്കാൻ സാധിച്ചിരുന്നത് അടുത്തുള്ള സ്റ്റുഡന്റസ് സെന്റ്റർ എന്ന ട്യൂഷൻ സ്ഥാപനംകൊണ്ടു മാത്രമായിരുന്നു. സമരങ്ങൾ അങ്ങനെ ആഘോഷപൂർവ്വം കൊണ്ടാടിവന്നു. തന്നെയുമല്ല ഗേൾസ് സ്ക്കൂൾ വിട്ടുവരുന്ന പെൺകുട്ടികളും ഒത്തു ഒരു ക്ലാസ്സിൽ പഠിക്കാനുള്ള ഒരു ത്രില്ലും ഉണ്ടെന്നു കൂട്ടിക്കോ. രണ്ടു കണ്ണുകൾക്കും കാഴ്ച ഇല്ലെങ്കിലും ഒരു പേപ്പർ താഴെ വീണാൽ പോലും കൃത്യമായി ശ്രദ്ധിക്കുന്ന, തെറ്റിയാൽ ചൂരൽ കഷായത്തിനു ഒരു കുറവും വരുത്താതെ, ലോകത്തിന്റെ എല്ലാ ദിശകളും മനസ്സിൽ വരച്ചിടുന്ന ഗോപിസാർ സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപകരിൽ ഏറ്റവും മുൻ പന്തിയിലായിരുന്നു. പിന്നെ ഹിന്ദി പഠിക്കാൻ അതിരാവിലെ ശ്യാമളടീച്ചറിന്റെ വീട്ടിൽ പ്രത്യേകം ക്ലാസ്. അൽപ്പം പണച്ചിലവുള്ള ട്യൂഷൻപഠനം ഉണ്ടായിരുന്നതിനാൽ സമര ദിവസങ്ങൾ പഠനത്തെ അത്ര ബാധിച്ചില്ല എന്ന് പറയാം. ശശിയും, വേണുവും രവിയും ജോർജും എല്ലാം ചേർന്ന ക്രിക്കറ്റ് കളിയും കൂട്ടത്തിൽ സമരദിവസങ്ങളെ ഉല്ലാസഭരിതമാക്കി.
.
പന്തളം എൻഎസ്എസ് കോളേജിലെ കലാപരാഷ്ട്രീയം എസ്എഫ്ഐ - കെ.എസ്.യു തമ്മിലായിരുന്നു. ബോറായ ബോയിസ് സ്കൂൾ അന്തരീക്ഷം വിട്ടു, കോളേജിലെ മിശ്രലിംഗ പ്രീഡിഗ്രി, രാഷ്ട്രീയത്തിനു പറ്റിയ അന്തരീക്ഷം ആയിരുന്നു. സഹോദരിമാരോടും ചേച്ചിമാരോടും വോട്ടു ചോദിച്ചു പരിചയപ്പെടാൻ കാട്ടിയ ഉത്സാഹം പറഞ്ഞാൽ മതിയാവുകയില്ല. ട്യൂഷൻ ഉണ്ടായിരുന്നതിനാൽ ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെങ്കിലോ അൽപ്പം കൂടുതൽ സമയം രാഷ്ട്രീയം കളിച്ചതുകൊണ്ടോ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ പോയി. പെട്ടന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
അന്നു എന്നത്തേയും പോലെ തുടങ്ങിയ സാധാരണ അടിപിടിസമരം കൈവിട്ടു പോകുന്നതായാണ് കണ്ടത്. സൈക്കിൾ ചെയിനും കമ്പിയും വടിയുമായി എസ്എഫ്ഐ- കെ.എസ്.യു സമരക്കാർ നെടുകയും കുറുകയും ഓടുന്നു. അത്ര പരിചയമുള്ള സമര മേഖല അല്ലായിരുന്നതിനാലും അടിപിടിയോടു കുറച്ചു ഭയം ഉണ്ടായിരുന്നതിനാലും ദൂരെ നിന്ന് സമര മേഖല വീക്ഷിക്കുകയായിരുന്നു. പെട്ടന്ന് മുകളിലെ നിലയിലുള്ള പ്രിൻസിപ്പലിന്റെ മുറിയിലെ ഗ്ലാസ് ജനലുകൾ പൊട്ടിത്തെറിച്ചു വീഴുന്നു. അവിടെ ആരൊക്കൊയോ ഓടുകയും അടിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു നൂറു വാര അകലെ നിന്ന് കണ്ടു ഭയന്നുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ രക്തത്തിൽ കുളിച്ച ആരെയോ തോളിലേറ്റി കുറച്ചുപേർ ഓടുന്നു. കുറച്ചു പഞ്ഞി ദേഹത്തു അവിടവിടെയായി ചിതറികിടക്കുന്നതിനാൽ ആരാണെന്നോ ഒരു രൂപവും കിട്ടിയില്ല.
പെട്ടന്ന് പൊലീസും പത്രക്കാരും അങ്ങോട്ട് പോകുന്നത് കണ്ടു, രംഗം അത്ര പന്തിയല്ല എന്ന് കണ്ടു വീട്ടിലേക്കു പോയി. പിറ്റേദിവസം പത്രത്തിൽ നിന്നുമാണ് ഞങ്ങൾ കണ്ടിരുന്ന സംഘട്ടനത്തിന്റെ രവുദ്രത തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ എസ്എഫ്ഐപ്രവർത്തകനായിരുന്ന ഭുവനേശ്വരൻ മരിച്ചു, കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വീണ്ടും പൂർണ്ണമായി ട്യൂഷൻ സ്കൂൾ തന്നെ ശരണം.
കോളേജ് തുറന്നപ്പോൾ എസ്എഫ്ഐ- കെ.എസ്.യു നേതാക്കളിൽ പലരും കോളേജിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അങ്ങനെ പിൻനിരയിൽ നിന്ന വിപ്ലവ വീര്യം ലേശം കുറഞ്ഞ, ഞങ്ങളൊക്കെ കുട്ടിനേതാക്കളായി അറിയപ്പെട്ടുതുടങ്ങി. കെ.എസ്.യു ഇന്ദിര - ആന്തണി എന്ന നിലയിൽ പിളരുകയും അങ്ങനെ അടിയന്തരാവസ്ഥക്ക് ശേഷം വന്ന അടുത്ത യൂണിയൻ ഇലക്ഷനിൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐയൂണിയൻ പിടിച്ചടക്കുകയും ചെയ്തു. ആന്തണികോൺഗ്രസ് കെ.എസ്.യു സ്ഥാനാർത്ഥിയായ ഈയുള്ളവൻ മാത്രം വിജയിച്ചു ഒരു പുതിയ ചരിത്രവും എഴുതിച്ചേർത്തു. ഒറ്റയാൻ പ്രതിപക്ഷമായി കോളേജ് യൂണിയനിൽ പ്രവർത്തിക്കാൻ ശങ്കിച്ചെങ്കിലും എസ്എഫ്ഐക്കാരോട് യോജിച്ചു പോകാൻ ബുദ്ധിമുട്ടു വന്നില്ല. 1977 ലെ എസ്എഫ്ഐകോളേജ് യൂണിയൻ മികച്ചതു തന്നെയായിരുന്നു. ആദർശവും പുരോഗമന ആശയവുമുള്ള ഒരു കൂട്ടം.
രാഷ്ട്രീയത്തിനപ്പുറം ഒരു സൗഹൃദം ഉണ്ടാക്കാൻ സാധിച്ചത് അന്നത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന പന്തളം സുധാകരനും, എസ്എഫ്ഐനേതാവു അജന്താലയം അജിത്കുമാറും (മംഗളം CFO) കൂടിയായിരുന്നു. വൈകുന്നേരങ്ങളിൽ എന്റെ റാലി സൈക്കളിലെ ഫ്രണ്ട് ബാറിൽ പന്തളം സുധാകരനും, പിറകിൽ അജന്താലയം അജിത്കുമാറും യാത്ര ചെയ്യുന്നത് കലാപ കലാലയത്തിൽ ഇങ്ങനെയും ഒരു സാധ്യത ഉണ്ട് എന്നതിന് തെളിവായിരുന്നു. ഞങ്ങൾ മൂവരും ചേർന്ന് അവതരിപ്പിക്കുന്ന കുസൃതികളും ഒട്ടും കുറവായിരുന്നില്ല. കാലം ഏറെ കഴിഞ്ഞിട്ടും ഈ സൗഹൃദങ്ങൾ ഇന്നും തുടരാനാവുന്നുണ്ട്.
അതിനുശേഷം കെ.എസ്.യു സംയുക്തമായി തിരഞ്ഞെടുപ്പ് നേരിടുകയും കോളേജ് യൂണിയൻ തിരിച്ചു പിടിക്കയും ചെയ്തു. കോളേജ് യൂണിയൻ ആദ്യമായി ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ തീരുമാനിച്ചത് പിന്നെയും പ്രശ്നമുണ്ടാക്കി. ചില വർഗ്ഗീയ ഇടപെടലുകൾ മൂലം പ്രിൻസിപ്പൽ ഏക പക്ഷീയമായി പരിപാടി റദ്ദു ചെയ്തു. എന്നാൽ കോളേജ് യൂണിയൻ ഏകകണ്ഠമായി തീരുമാനിച്ച പ്രോഗ്രാമുമായി മുന്നോട്ടു പോയി. യൂണിവേഴ്സിറ്റി അത്ലറ്റിക് സോണൽ മീറ്റിനു വന്ന മറ്റു കോളേജിലെ കുട്ടികളോട് തിരിച്ചു പോകാനും ഇല്ലെങ്കിൽ അത്ലറ്റിക് മീറ്റ് അലമ്പാക്കുമെന്നും വിരട്ടി. മദ്ധ്യസ്ഥ ചർച്ചകൾക്കായി എൻഎസ്എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള , പഞ്ചായത്തു പ്രസിഡന്റ് തങ്കപ്പൻപിള്ള, പ്രിൻസിപ്പൽ പ്രൊഫ.PC മേനോൻ, കോളേജ് യൂണിയൻ ചെയർമാൻ റോയി, സെക്രട്ടറി മോഹനൻ, ഈയുള്ളവനും എൻഎസ്എസ് മന്ദിരത്തിൽ കൂടി. വർഗീയ കാലാപം ഉണ്ടാകുമെന്നു പ്രിൻസിപ്പൽ, അങ്ങനെ ഒന്ന് സംഭവിക്കുകയില്ല എന്ന് എല്ലാ മതവിഭാഗംങ്ങളും ഉണ്ടായിരുന്ന കുട്ടിനേതാക്കൾ. വിഷയം കോളേജിന് പുറത്തും സജീവമായി ആളും പണവും സന്നാഹങ്ങളും വരാൻ തുടങ്ങി.
സമ്മേളനം കോളേജിന് മുന്നിലേക്ക് മാറ്റി. കോളേജ് വിടില്ലെന്ന് പ്രിൻസിപ്പൽ, അവധികൊടുക്കണമെന്നു നേതാക്കൾ. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ കാവൽ നിന്ന കുട്ടികളുടെ പേടി സ്വപ്നം പഞ്ചാരപൊലീസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അജാനബാഹുവിനെ ആരോ പിടിച്ചു തള്ളി. അയാൾ ഒരു വലിയ തടിക്കഷണവും എടുത്തു ജോസിന്റെ തലക്കു അടിക്കാൻ ശ്രമിക്കുന്നു, അങ്ങനെ സംഗതി കൈവിട്ടുപോയി. പിന്നെ അവിടെ നടന്നൊതൊക്കെ തനി കാടത്തരം. പ്രിൻസിപ്പലിന്റെ റൂമിന്റെ ഹാഫ് ഡോർ ഊരിയെടുത്തു, അദ്ദേഹത്തിന്റെ റൂമിൽ ഇരച്ചു കയറി സാധനങ്ങൾ തല്ലി തകർക്കാൻ തുടങ്ങി. അങ്ങനെ കോളേജ് വിട്ടു. ന്യൂഇയർ ആഘോഷവും ഗംഭീരമായിത്തന്നെ നടത്തി. മീറ്റിങ് നടത്തണം എന്ന് പറഞ്ഞു ഗ്രൂപ് ആയി പ്രിൻസിപ്പലിനെ കാണാൻ ഞങ്ങളുടെകൂടെ പോയ പലരും, ഒരു കാരണവശാലും അനുവദിക്കരുത് എന്ന് രഹസ്യമായി പറഞ്ഞിരുന്നതായി പ്രിൻസിപ്പൽ കുറെ നാളുകൾക്കു ശേഷം എന്നോട് പറഞ്ഞതോർക്കുന്നു. അങ്ങനെ രാഷ്രീയത്തിന്റെ ബാലപാഠങ്ങൾ ഞങ്ങൾ ഉൾക്കൊണ്ടു.
ആ വർഷം യൂണിവേർസിറ്റി കലോത്സവം കൊച്ചിയിലെ മറൈൻ ഡ്രൈവിൽ വച്ചായിരുന്നു. യൂണിവേർസിറ്റി യൂണിയൻ എസ്എഫ്ഐനിയന്ത്രണത്തിലായിരുന്നതു കൊണ്ടു എങ്ങനെയും കുഴപ്പം ഉണ്ടാക്കാൻ കെ.എസ്.യു അണികൾ പദ്ധതിയിട്ടിരുന്നു. എന്തു നടന്നാലും മുടിഞ്ഞ കൂകൽകൊണ്ട് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല. കസേരയിൽ എഴുനേറ്റു നിന്ന് കൂകിത്തകർക്കുന്ന ആളിനെ ശ്രദ്ധിച്ചു, ഏതോ സമ്മേളനത്തിൽ വച്ച് പരിചയപ്പെട്ട മാത്യു. കൂക്കിന്റ്റെ മൊത്തക്കച്ചവടം അവൻ ഏറ്റെടുത്തു എന്ന് തോന്നും, ആള് ഒരു സംഭവമായി മാറിക്കൊണ്ടിരുന്നു. ഇടയ്ക്കു വെള്ളം കുടിക്കാൻ കസേരയിൽ നിന്നും താഴെ വന്നപ്പോൾ എന്നെ കണ്ടു. പിന്നെ ആളിന് പെരുത്ത സന്തോഷം, കൂകാൻ എന്നെയും കൂട്ടി. കൂകിയില്ലെങ്കിലും അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ അടുത്തുള്ളതു അവന്റെ കൂകലിനെ ഉത്തങ്കശൃഗത്തിൽ എത്തിച്ചു. ഉച്ച ഊണിനു ഞങ്ങൾ ഒന്നിച്ചു പുറത്തുപോയി.
എവിടുന്നോ പാഞ്ഞു അടുക്കുന്ന സഖാക്കൾ ഞങ്ങളെ വളഞ്ഞു. മാത്യുവിനെ കോളറിൽ പിടിച്ചു വായുവിൽ നിർത്തിയിരിക്കയാണ്. അവന്റെ പോക്കറ്റിലി നിന്നും വിലപിടിപ്പുള്ള ഹീറോപേന വീണു. ഒരു സഖാവ് അത് ചവിട്ടി പൊട്ടിച്ചു. അയാളുടെ ചൂണ്ടുവിരൽ മാത്യുവിന്റെ പള്ളക്ക് കുത്തികയറ്റിയിരിക്കയാണ്. ചുറ്റും കൂടിയിരിക്കുന്ന സഖാക്കളുടെ മുഖഭാവത്തിൽ അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന് തീർച്ചപ്പെടുത്തി. മാത്യു ആലിലപോലെ നിന്ന് വിറക്കയാണ്. ' ഇവിടെങ്ങും ഇനിയും കണ്ടുപോകരുത്, ഇപ്പൊ സ്ഥലം വിട്ടോണം' നേതാവ് ആക്രോശിച്ചു അവന്റെ കണ്ണും ശബ്ദവും അത്ര ഭീകരമായിരുന്നു. തടി കേടാകാതെ ഞങ്ങൾ വണ്ടി കയറി സ്ഥലം കാലിയാക്കി.
എന്തോ കാര്യത്തിനെന്നു ആര്ക്കും വലിയ നിശ്ചയമില്ല പക്ഷെ പാർട്ടി സംസ്ഥാന പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കെ.എസ്.യു ക്കാര് മുദ്രാവാക്യം വിളിച്ചു വരാന്തകളിൽ കൂടി നടക്കുകയാണ്. ഓരോ ക്ലാസ്സുകളിലായി കയറി ക്ലാസുകൾ നിർത്തുകയായിരുന്നു. കെ.എസ്.യു സമരം പൊളിക്കാനും പണി തരാനുമായി എസ്എഫ്ഐകൂട്ടം കൂടി പുറകെ ഉണ്ട്. മുന്നിൽ നിന്നു സമരം നയിച്ച നേതാക്കൾ ഓരോരുത്തരായി അപ്രത്യക്ഷമായിത്തുടങ്ങി. അപ്പോഴേക്കും മുദ്രാവാക്യം വിളിക്കാൻ പോലും ആളില്ലാത്ത അവസ്ഥ! അങ്ങനെ ആ ജോലിയും ഏറ്റെടുത്തു ഒരു നേർത്ത കൂട്ടമായി ക്ളാസ്സുകളിൽ പോകയാണ്. എങ്ങനെയെങ്കിലും കോളേജ് വിടണേ എന്ന് ആത്മാർഥമായി പ്രാത്ഥിച്ചു കൊണ്ട് ഒരു ചെറുകൂട്ടത്തിനെയും കൂട്ടി സമരം നയിക്കുകയാണ്. എന്തിനാണ് കെ.എസ്.യു നേതാക്കൾ അപ്രത്യക്ഷമായത് എന്ന് കുറേക്കാലം കഴിഞ്ഞു എസ്എഫ്ഐയിലുള്ള ഒരു സുഹൃത്ത് ജോസ് പറഞ്ഞാണ് കാര്യം പിടികിട്ടിയത്. അന്ന് ഒരു മേജർ തല്ലിനുള്ള സന്നാഹം ഒരുക്കിയിരുന്നു. മുൻനിരയിൽ നിർദോഷിയായ ഈയുള്ളവൻ മാത്രം ഉള്ളതുകൊണ്ട് അത് അന്നത്തേക്കു ഒഴിവാക്കുകയായിരുന്നത്രെ.
നീണ്ട കുറേ വർഷങ്ങൾക്കു ശേഷം എന്റെ ഒരു പുസ്തകപ്രകാശനം തിരുവനന്തപുരത്തു വച്ച് നടന്നു . കന്നി പുസ്തകമായിരുന്നതിനാൽ സുഹൃത്തുക്കളായ അജന്താലയം അജിത്കുമാറും പന്തളം സുധാകരനുമാണ് ലോക്കൽ സംഘാടകർ. പന്തളത്തുനിന്നും കുറെ സുഹൃത്തുക്കളെ കൂടി കൂട്ടി. ചടങ്ങു കഴിഞ്ഞു അടുത്ത ബാർ ഹോട്ടലിൽ കയറി സുഹൃത്തുക്കൾ എല്ലാം ഒന്ന് മിനുങ്ങി. ഒരു സന്തോഷം ആകട്ടെ എന്ന് കരുതി എല്ലാ ചിലവും ഈയുള്ളവൻ വഹിച്ചു എന്ന് പറയേണ്ടതില്ലല്ലോ. അപ്പോൾ ഒരു സഖാവിനു എന്നെ തല്ലിയെ അടങ്ങൂ. എന്താ കാര്യം എന്ന് അറിയില്ല, ഇത്രയും നേരം അടിച്ചു പൊളിച്ചു സന്തോഷമായിരുന്ന കമ്മ്യൂണിസ്റ്റു പ്രവര്ത്തകന് എങ്ങനെ ഞാൻ അമേരിക്കൻ ചാരനും വർഗ്ഗ ശത്രുവായ ബൂർഷ്വായും ആയി മാറിയത് എന്ന് പിടി കിട്ടിയില്ല. ഒരു വിധം മയപ്പെടുത്തി അദ്ദേഹത്തെ മറ്റു സുഹൃത്തുക്കൾ കൊണ്ടുപോയി. ഉള്ളിൽ തുള്ളി വിപ്ലവം ചെന്നാൽ മുഖം നോക്കാതെ പോരാടാനുള്ള ഇച്ഛാശക്തി പഴയ സഖാവിനു ഇപ്പോഴും ഉണ്ട് എന്ന് അന്ന് മനസ്സിലായി.
വിപ്ലവം ജയിക്കട്ടെ ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്