കണ്ണൂർ വിമാനത്താവളവും സ്വർണക്കടത്തുകാരുടെ ഇഷ്ടതാവളമാകുന്നു; ഏഴ് മാസം കൊണ്ട് പിടികൂടിയത് 12 കോടി രൂപയുടെ സ്വർണം; പിടിയിലായവരിൽ അധികവും സ്ത്രീകൾ; ഒളിപ്പിക്കുന്നത് അടിവസ്ത്രത്തിൽ മുതൽ മലദ്വാരത്തിൽ വരെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കേരളത്തിലേക്ക് ഗൾഫ് നാടുകളിൽ നിന്നും പ്രധാനമായി കള്ളക്കടത്ത് നടത്തുന്നത് സ്വർണ്ണമാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയാണ് സ്വർണം കള്ളക്കടത്ത് നടക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ഡിആർഐയും കസ്റ്റംസും പലപ്പോഴും വൻ സ്വർണവേട്ട നടത്താറുണ്ടെങ്കിലും സ്വർണം കടത്തിന് കുറവൊന്നുമില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കരിപ്പൂരും നെടുമ്പാശ്ശേരിയും തിരുവനന്തപുരവുമായിരുന്നു നേരത്തേ സ്വർണം കടത്തുകാരുടെ ഇഷ്ട ലക്ഷ്യകേന്ദ്രം എങ്കിൽ ഇപ്പോൾ കണ്ണൂർ വിമാനത്താവളവും കള്ളക്കടത്തിന് ഉപയോഗിക്കുന്നു. പ്രവർത്തനം തുടങ്ങി 7 മാസത്തിനിടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പിടികൂടിയ സ്വർണത്തിന്റെ കണക്ക് മാത്രം മതി കള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായി പുതിയ എയർപോർട്ട് മാറി എന്നതിന് തെളിവ്. ഏഴ് മാസത്തിനിടെ ഇവിടെ നിന്നും പിടികൂടിയത് 36.47 കിലോ സ്വർണമാണ്. ഇത്രയും സ്വർണത്തിന് 12 കോടിയോളം രൂപ വില വരും.
സ്വർണ വേട്ടയുടെ നാൾവഴി
ഡിആർഐ പിടികൂടിയവ (5 കേസുകളിലായി 15.47 കിലോ സ്വർണം, 7 അറസ്റ്റ് )
25.12.2018 2കിലോ
14.02.2019 5.65 കിലോ
07.06.2019 3.3 കിലോ
18.06.2019 2.172 കിലോ
11.07.2019 2.35 കിലോ
കസ്റ്റംസ് പിടികൂടിയവ (23 കേസുകളിലായി 21 കിലോ സ്വർണം, 9 അറസ്റ്റ് )
07.01.2019 829 ഗ്രാം
05.03.2019 - 413.42 ഗ്രാം.
11.03.2019 - 1.830 കിലോ
14.03.2019 282 ഗ്രാം.
22.03.2019 - 203.5 ഗ്രാം.
06.04.2019 - 250 ഗ്രാം.
13.04.2019 - 699 ഗ്രാം.
16.04.2019 - 519.78 ഗ്രാം.
19.04.2019 2.802 കിലോ
22.04.2019 817 ഗ്രാം
25.04.2019 110 ഗ്രാം
03.05.2019 2.559 കിലോ
03.05.2019 886 ഗ്രാം
14.06.2019 1.15 കിലോ
15.06.2019 - 1.95 കിലോ
20.06.2019 - 2.372 കിലോ
03.07.2019 731 ഗ്രാം
08.07.2019 140.8 ഗ്രാം
10.07.2019 2.807 കിലോ
സ്വർണക്കടത്ത് 'ഉദ്ഘാടനം' പിണറായി സ്വദേശി
വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയുന്നതിന് മുൻപ് പിണറായി സ്വദേശി മുഹമ്മദ് ഷായാണ് സ്വർണക്കടത്ത് 'ഉദ്ഘാടനം' ചെയ്തത്. അന്ന് തന്നെ വിമാനത്താവളത്തിലെ സ്വർണ വേട്ടയ്ക്കും തുടക്കമായി. രണ്ടു കിലോ സ്വർണവുമായി ഡിസംബർ 25നായിരുന്നു മുഹമ്മദ് ഷാ പിടിയിലായത്. സ്വർണവുമായി കണ്ണൂരിൽ പിടിക്കപ്പെട്ടവരിൽ കൂടുതലും കാസർകോട്, കോഴിക്കോട് സ്വദേശികളാണ്. 12 കാസർകോട് സ്വദേശികളും 13 കോഴിക്കോട് സ്വദേശികളുമുണ്ട്. 23 കേസുകളിലായി 21 കിലോ സ്വർണം കസ്റ്റംസും 5 കേസുകളിലായി 15.47 കിലോ സ്വർണം ഡിആർഐയുമാണു (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) പിടകൂടിയത്. ഇതുമായി ബന്ധപ്പെട്ട് 9 പേരെ കസ്റ്റംസും 7 പേരെ ഡിആർഐയും അറസ്റ്റ് ചെയ്തു.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തുന്നതിൽ അധികവും സ്ത്രീകളാണ്. ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമാണ് കൂടുതൽ സ്വർണം കണ്ണൂരിലെത്തിയത്. 14 തവണ ഷാർജയിൽ നിന്നും 13 തവണ അബുദാബിയിൽ നിന്നും എത്തി. സ്ത്രീകൾ അടക്കം 34 പേരാണ് ഇതുവരെ പിടിയിലായത്. ഇതിൽ 5.65 കിലോ സ്വർണം കടത്തിയ സംഭവത്തിൽ നാലുപേരെ കോഫെപോസ ചുമത്തി കണ്ണൂർ ഡിആർഐ ജയിലിലടച്ചു. 1.8 കോടി രൂപ വിലവരുന്ന 5.66 കിലോ സ്വർണവുമായി രണ്ടു കോഴിക്കോട് സ്വദേശികളാണു ഫെബ്രുവരി 14നു ഡിആർഐയുടെ പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു നാലംഗസംഘം വലയിലായത്.
സ്വർണം സൂക്ഷിക്കാൻ ബെസ്റ്റ് അടിവസ്ത്രവും മലദ്വാരവും
സ്വർണം കടത്താൻ പല വഴികളും ഉപയോഗിക്കാറുണ്ടെങ്കിലും പേസ്റ്റ് രൂപത്തിൽ അടിവസത്രത്തിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് 75 ശതമാനം പേരും സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ മാലകളും ബിസ്കറ്റുകളും പിടികൂടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കടത്തിയത് എയർ ഇന്ത്യ എക്സ്പ്രസ് വഴി. മാസം ശരാശരി 4 കേസ്. ബഹ്റൈൻ, കുവൈത്ത് ഒഴികെ എല്ലാ രാജ്യങ്ങളിൽ നിന്നും സ്വർണം കണ്ണൂരിലെത്തി. ദിവസം 4 കേസുകൾ വരെ ഒരേ വിമാനത്തിൽ നിന്നു പിടിച്ചിട്ടുണ്ട്. ഫ്രൂട്ട് ജ്യൂസർ, ഡ്രില്ലിങ് മെഷീൻ, ചെരുപ്പ്, ശരീരം, അടിവസ്ത്രം, മലദ്വാരം, ഇലകട്രിക് അപ്പച്ചട്ടി, ഹീറ്റർ, അയൺ ബോക്സ് എന്നിവയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു.
പേസ്റ്റ് രൂപത്തിലും സങ്കരരൂപത്തിലുമെല്ലാം പിടികൂടുന്നവ സ്വർണപ്പണിക്കാരുടെ സഹായത്തോടെ വേർതിരിച്ചാണു തൂക്കം കണക്കാക്കുന്നത്. ഫെബ്രുവരി 14ന് ഡിആർഐ പിടികൂടിയ രണ്ടുപേരും ലോഹസങ്കരം കാലിനടിയിൽ വച്ചശേഷം ബാൻഡേജ് ചുറ്റി സോക്സ് ധരിച്ച നിലയിലായിരുന്നു. 7.15 കിലോ ഭാരമുണ്ടായിരുന്ന ലോഹക്കൂട്ട് വേർതിരിച്ചെടുത്തപ്പോൾ 5.66 കിലോ സ്വർണം ലഭിച്ചു.
ലഹരിയും വരുന്നു
സ്വർണം മാത്രമല്ല, കണ്ണൂരിൽ നിന്ന് ഹഷീഷ് ഓയിലും ഹെറോയിനും സിഗരറ്റും പിടികൂടിയിട്ടുണ്ട്. ഹെറോയിൻ പിടികൂടിയ രണ്ടു കേസുകൾ കസ്റ്റംസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെരിപ്പിനുള്ളിൽ ദോഹയിലേക്ക് ഒളിച്ചു കടത്താൻ ശ്രമിച്ച 950 ഗ്രാം ഹഷീഷ് ഓയിലുമായി തായത്തെരു സ്വദേശിയാണു പിടിയിലായത്. 200 സിഗരറ്റു വീതമുള്ള 500 പെട്ടികളുമായി രണ്ടു കാസർകോട് സ്വദേശികൾ മാർച്ച് 15നു പിടിയിലായി.
പിടി വീഴുന്നത് യാത്രക്കാരെ ശക്തമായി നിരീക്ഷിക്കുന്നതിനാൽ
ശക്തമായ നീരീക്ഷണ സംവിധാനമാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഒറ്റയ്ക്കെത്തുന്ന ചെറുപ്പക്കാരെ പ്രത്യേകം നിരീക്ഷിക്കാറുണ്ട്. മലദ്വാരത്തിലും മറ്റും സ്വർണം ഒളിപ്പിക്കുന്നവർ മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെയാവും വരുന്നത്. ചിലരുടെ കണ്ണുചുവന്നിരിക്കും. വാടിവിളറിയ മുഖം കാണുമ്പോൾത്തന്നെ സംശയം തോന്നാം. സംശയം തോന്നി പരിശോധിക്കാൻ ശ്രമിച്ചാൽ മിക്കവരും സമയം നഷ്ടപ്പെടുത്തുന്നുവെന്നും മറ്റും പറഞ്ഞ് തട്ടിക്കയറാൻ തുടങ്ങും. ഇത്തരക്കാരിൽ നിന്നു മിക്കവാറും സ്വർണം കിട്ടിയിട്ടുണ്ടെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിആർഐ കടത്തുകാർക്കായി വലവിരിക്കുന്നത്. കടത്തുകാർ മാത്രമല്ല, സംഘത്തിന്റെ സ്വദേശത്തെയും വിദേശത്തെയും കണ്ണികളെയും വലയിലാക്കാൻ ഡിആർഐക്കു കഴിയുന്നതും അതുകൊണ്ടുതന്നെ.
ശിക്ഷ ഇങ്ങനെ
സ്വർണക്കടത്തിന് കസ്റ്റംസ് പിടികൂടുന്നവർക്ക് (20 ലക്ഷം മുതൽ ഒരു കോടി വരെ മൂല്യമുള്ളവ) ആൾ ജാമ്യത്തിൽ പുറത്തിറങ്ങാം. ആവർത്തിച്ചാൽ ശിക്ഷ കനക്കും. കണ്ണൂരിൽ നിന്നു പിടിയിലായവർ 60,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ പിഴയടച്ചാണു പുറത്തിറങ്ങിയത്. കള്ളക്കടത്തായി കൊണ്ടുവരുന്നതായതിനാൽ പിടികൂടുന്ന സ്വർണം സർക്കാരിലേക്കു കണ്ടുകെട്ടുകയാണു പതിവ്.
കൊണ്ടുവരാം നിയമപരമായി
ആറുമാസത്തിലേറെ താമസിച്ചു തിരികെയെത്തുന്ന സ്ത്രീകൾക്ക് ആഭരണമായി ഒരുലക്ഷം രൂപവരെ മൂല്യമുള്ള സ്വർണം ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാം. (ഇപ്പോഴത്തെ വിലയിൽ 5 പവൻ) ആഭരണവും പുരുഷന്മാർക്ക് 50,000 രൂപവരെ മൂല്യമുള്ള (രണ്ടര പവൻ) ആഭരണവും അണിഞ്ഞു വരാം. വിദേശത്ത് ആറുമാസത്തിലേറെ താമസിച്ചശേഷം തിരികെ വരുന്ന പ്രവാസികൾക്ക് ഡ്യൂട്ടി അടച്ച് 10 കിലോ വരെ സ്വർണം കൊണ്ടു വരാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍