ആകെയുള്ള 33 ജില്ലകളിൽ മുപ്പതും പ്രളയജലത്തിൽ മുങ്ങിയ നിലയിൽ; ജീവൻ നഷ്ടമായത് അമ്പതിലേറെ പേർക്ക്; ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയിൽ കവിഞ്ഞൊഴുകുന്നു; വെള്ളപ്പൊക്കം നേരിട്ടു ബാധിച്ചത് 60 ലക്ഷത്തോളം ജനങ്ങളെ; കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളം മൂടിയതോടെ നിരവധി കടുവകളും കാണ്ടാമൃഗങ്ങളും ചത്തൊടുങ്ങി; ദുരന്തത്തിന്റെ വ്യാപ്തികൂട്ടി ബ്രഹ്മപുത്രാ തടത്തിലെ ഭൂകമ്പവും; അസംജനത പ്രളയദുരിതത്തിൽ കഴിയുമ്പോഴും വേണ്ടത്ര ശ്രദ്ധ നൽകാതെ ദേശീയ മാധ്യമങ്ങൾ
മറുനാടൻ ഡെസ്ക്
ഗുവാഹത്തി: കേരളത്തിൽ കഴിഞ്ഞ തവണ ഉണ്ടായ പ്രളയദുരന്തം ലോകം മുഴുവൻ വലിയ വാർത്തയായിരുന്നു. അതിന് കാരണം ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ തന്നെയാണ്. അവർ കേരളത്തെ കുറിച്ച് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ആശങ്ക പങ്കുവെച്ചപ്പോൾ അതിവേഗം ഇക്കാര്യം ലോകത്തിന്റെ എല്ലാ കോണിലുമെത്തി. വിദ്യാസമ്പന്നരായ മലയാൡകളിട്ട വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഹാഷ് ടാഗുകൾ ലോകത്തെമ്പാടമുള്ളവർ ഏറ്റുപിടിച്ചു. ടാം റേറ്റിംഗിൽ ഇടംപിടിക്കൻ ദേശീയ ചാനലുകൾ കേരളത്തിലെ വെള്ളപ്പൊക്കം കാര്യമായി തന്നെ റിപ്പോർട്ടു ചെയ്തു. ഇതോടെ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ സഹായങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകി എത്തി. കേരളം ആ പ്രളയത്തെ അതിജീവക്കുക തന്നെ ചെയ്തു. എന്നാൽ, കേരളത്തിന്റെ പതിന്മടങ്ങ് ദുരിതത്തിലാണ് അസം ജനത ഇപ്പോൾ.
ബ്രഹ്മപുത്രാ അടക്കം അഞ്ച് നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ആകെയുള്ള 33 ജില്ലകളിൽ 30തിടത്തും സാരമായി തന്നെ ജനജീവിതം ബാധിച്ചു. ലക്ഷങ്ങൾ ഭവനരഹിതരായി. മൃഗങ്ങളും മനുഷ്യനും ഒരുപോലെ ദുരിതത്തിലായ പ്രളയത്തെയാണ് അസം ജനത ഇന്ന് നേരിടുന്നത്. എന്നാൽ, ഈ ദുരിതത്തെ വേണ്ട വിധത്തിൽ അഡ്രസ് ചെയ്യാൻ ഇന്ത്യൻ മാധ്യമങ്ങൾ തയ്യാറായില്ല. കേരളത്തിലെ ടാം റേറ്റിങ് അസമിൽ ലഭിക്കില്ലെന്നതിനാൽ അസം പ്രളയ ദുരിതത്തിന്റെ നേർചിത്രങ്ങളിലേക്ക് ദേശീയ മാധ്യമങ്ങളും തിരിക്കുന്നില്ല. വെള്ളപ്പൊക്കം അസംകാർക്ക് പുതമയുള്ള കാര്യമല്ലെങ്കിലും ഇത് ജനജീവിതങ്ങൽ തകർക്കുകയാണ്. വെള്ളപ്പൊക്കത്തിന് പുറമേ ഉരുൾപൊട്ടൽ ഭീതി കൂടി ഉണ്ടായതോടെ അസം ജനത തീർത്തും ദുരിതത്തിലാണ്.
മരണസംഖ്യ 50 കടന്നു, ഒന്നര ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
അസമിലെ പ്രളയത്തിൽ ഇതിനോടകം മരണം 50 കവിഞ്ഞിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്. മഴ തുടരുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അവതാളിത്തിലാക്കിയതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാണ്. ആകെയുള്ള 33 ജില്ലകളിൽ 30 ജില്ലകളും വെള്ളത്തടിനടിയാലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയിലൂടെയാണ് ഒഴുകുന്നത്. മഴ ശക്തമായതോടെ വെള്ളിയാഴ്ച മുതൽ ഫെറി സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. നാനൂറോളം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിളായി ഒന്നര ലക്ഷത്തിലേറെ പേരാണ് കഴിയുന്നത്.
90000 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. അപ്പർ അസമിലെ ധേമാജി, ലോവർ അസമിലെ ലാഖിംപൂർ ബോൺഗായ്ഗാവ്, ബാർപേറ്റ എന്നിവിടങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയരുന്നത് സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിക്ക് ഉൾപ്പെടെ ഭീഷണി ഉയർത്തുന്നുണ്ട്. അസമിലെ പത്തോളം നദികൾ കരകവിഞ്ഞ് ഒഴുകുകയാണെന്നാണ് റിപ്പോർട്ട്.
കാസിരംഗ നാഷനൽ പാർക്ക് 95 ശതമാനവും വെള്ളത്തിനടിയിൽ; മൃഗങ്ങൾ ചത്തുപൊന്തുന്നു
രാജ്യത്തെ പ്രമുഖ ദേശീയ ഉദ്യാനങ്ങളിൽ ഒന്നായ കാസിരംഗയുടെ 95 ശതമാനവും വെള്ളത്തിനടിയിലാണ് നിരവധി വന്യമൃഗങ്ങൾ ഇതിനോടകം ചത്തതായി സൂചനകളുണ്ട്. അസമിന്റെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് മാർഗ്ഗങ്ങൾ പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജലഗതാഗത സംവിധാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റു വനമേഖലകളായ മാനസ് ദേശീയ പാർക്കും പോബിതോറ ദേശീയോദ്യാനവും വെള്ളത്തിനടിയിലാണ്. കണ്ടാമൃഗങ്ങൾ, ആന, മാൻ, കാട്ടുപോത്ത് തുടങ്ങിയ ജീവികൾ പാർക്കിനുള്ളിൽ കൃത്രിമമായി സൃഷ്ടിച്ച മേൽപ്പരപ്പുകളിലേക്ക് പലായനം ചെയ്യുകയാണ്. കാസിരംഗയിൽ ഇതുവരെ 40തോളം കണ്ടാമൃഗങ്ങൾ ചത്തിട്ടുണ്ട്. കടുവകളുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ ശവങ്ങൾ നദികളിലൂടെ ഒഴുകി കടന്നുകയാണ്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതും ജീവൽഭീതി ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു കടുവ വീട്ടിലെ കിടക്കയിൽ വിശ്രമിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രളയപ്രദേശങ്ങൾ മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ സന്ദർശിച്ചെങ്കിലും വേണ്ടത്ര സഹായങ്ങൾ എങ്ങും എത്തിയിട്ടില്ല. ബോളിവുഡ് നടൻ അക്ഷയ് കുമാർ ഒരു കോടിരൂപ കാസിരംഗ പാർക്കിന് നൽകി. മുഖ്യമന്ത്രി ഇതിന് നന്ദി അറിയിച്ചിട്ടുണ്ട്. പ്രളയം നേരിടാൻ ആവശ്യത്തിന് ബജറ്റ് സർക്കാരിനുണ്ടെന്നാണ് ധനമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ അറിയിച്ചത്. മുഴുവൻ സർക്കാർ വകുപ്പുകളോടും അവർക്ക് ആവശ്യമുള്ള തുകയുടെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അയൽ സ്ഥാനങ്ങളിലും നേപ്പാളിലും ദുരിതം
അസമിന് പുറമേ ത്രിപുരയിൽ 10,000 പേർക്ക് വീടുൾപ്പെടെയുള്ള സൗകര്യങ്ങൾ നഷ്ടമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാംപുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, കനത്ത മഴയും പ്രളയവും രൂക്ഷമായ നേപ്പാളിൽ 88 പേർക്ക് ജീവഹാനി സംഭവിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷങ്ങളാണ് അഭയാർത്ഥി ക്യാംപുകളിലേക്ക് മാറിയിട്ടുള്ളത്. 38 പേർക്ക് പരിക്കേറ്റതായും മണ്ണിടിച്ചിലിൽ ഉൾപ്പെടെ മുപ്പതിലധികം പേരെ കാണാതായായതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 10,000ത്തിലധികം കുടുംബങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്. ഇതിനോടകം 1400 ലധികം പേരെ രക്ഷപ്പെടുത്തിയെന്നും നേപ്പാൾ പൊലീസ് അറിയിച്ചു. ബംഗ്ലാദേശിലെ റൊഹംഗ്യൻ അഭയാർത്ഥി ക്യാംപിലുൾപ്പെടെ കനത്ത മഴ ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അസമിലേക്ക് സഹായം എത്തിക്കാൻ അഭ്യർത്ഥിച്ച് മലയാളം സോഷ്യൽ മീഡിയയും
ഒരു പ്രളയത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തൽ മലയാളം സോഷ്യൽ മീഡിയയും അസം ദുരിതബാധിതരെ സഹായിക്കം എന്ന അഭ്യർത്ഥനയുമായി രംഗത്തുണ്ട്. ഹെൽപ്പ് അസം ഹാഷ് ടാഗിൽ നിരവധി പേർ സാധനങ്ങളു പണവും നൽകാൻ അഭ്യർത്ഥിച്ചു രംഗത്തുണ്ട്. അസമിലെ മലയാളം മാധ്യമപ്രവർത്തകനായിരുന്ന ജാവേദ് പർവേശ് അസം ജനതയുടെ ദുരിതം വിവരിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്:
അസമിലെ 33 ജില്ലകൾ വെള്ളത്തിനടിയിലാണ്. ഇതുവരെ മരണസംഖ്യ 40 കടന്നു.60 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. കസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളം മൂടി. കടുവകളും കാണ്ടാമൃഗങ്ങളും ചത്തൊടുങ്ങി.ബാക്കിയുള്ളവ ചെറിയ തുരുത്തുകളില്‍ തങ്ങുന്നു.
അസമിൽ വെള്ളപ്പൊക്കം വാർഷിക പരിപാടിയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ മുന്‍ കൂട്ടി തയ്യാറെടുക്കുന്നു. മരണസംഖ്യ കുറയാനുള്ള കാരണം ഇതാണ്.വസ്തു നഷ്ടങ്ങളുടെ കണക്കെടുത്താന്‍ ദുരന്തത്തിന്റെ വ്യാപ്തി കേരളത്തിലെ കഴിഞ്ഞ മഹാവെള്ളപ്പൊക്കത്തിന്റെ പതിന്മടങ്ങാണ്.
വെള്ളപ്പൊക്കത്തിന്റെ ഫസ്റ്റ് വേവ് മാത്രമാണിത്. ഇനിയും ഒന്നോ രണ്ടോ വേവുകള് ഉണ്ടായേക്കും. ഭൂകന്പബാധിത പ്രദേശമായ ബ്രഹ്മപുത്ര തടത്തില്‍ ഇന്നലെയും ഭൂകമ്പമുണ്ടായി. വലിയ ഭൂകമ്പം ദുരന്തത്തിന്റെ തീവ്രത കൂട്ടും. നൂറ്റാണ്ടിന്റെ പ്രളയം അല്ല അസമിന് ഇത് . 1988 , 1998, 2004 വര്‍ഷങ്ങളില്‍ വന്‍ പ്രളയമാണ് ഉണ്ടായത്. 2004 ൽ ഒന്നേകാല്‍ കോടി ജനങ്ങളാണ് ദുരന്തത്തിനിരയായത്. മരണം 251.
മുഖ്യധാരാ മാധ്യമങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദുരിതങ്ങളെക്കുറിച്ച് അധികം വാർത്ത വരാറില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പ്രധാനകാരണം. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനപ്പുറം ഇതിനെതിരേയുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം നടത്തുന്നത്. അതിൽ വസ്തുതകളുമുണ്ട്. മഴ മാത്രമല്ല മനുഷ്യനിര്‍മിതമായ കാര്യങ്ങളും അസമിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. നാല് രാജ്യങ്ങളിലായി 5.80 ലക്ഷം ചതുരശ്ര കിലോമീറ്ററായി പടർന്നു കിടക്കുന്നതാണ് ബ്രഹ്മപുത്രതടം. ഡിസ്ചാര്‍ജ് നോക്കുമ്പോൾ, അതുപോലെ ഒഴുക്കിക്കൊണ്ടുവരുന്ന മണ്ണിന്റെയും മണലിന്റെയും കണക്കുനോക്കുമ്പോൾ, ലോകത്ത് നാലാം സ്ഥാനത്താണ് ബ്രഹ്മപുത്ര. വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിന് ഇതും കാരണമായിട്ടുണ്ട്.
അസമിനെ നിങ്ങൾ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സാധനസാമഗ്രികളായി നൽകാൻ ശ്രമിക്കുക. അല്ലെങ്കില്‍ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം. വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ളവരാണ് അസമിന്റെ വിവിധ ഭാഗങ്ങളിലുള്ളത്.
നഗരത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലുള്ളവർക്ക് സന്നദ്ധപ്രവര്‍ത്തകർ സാധനസാമഗ്രികൾ എത്തിക്കുമ്പോൾ ദൂരെയുള്ളവര്‍ ഇപ്പോഴും സഹായത്തിന് കാത്തിരിക്കുന്നു. വീടും കിടപ്പാടവും നഷ്ടപ്പെട്ടതിനു പുറമെ പൗരത്വവും നഷ്ടപ്പെടുമെന്നുള്ള ലക്ഷക്കണക്കിന് പേരാണ് അസമില്‍ അവഗണിക്കപ്പെട്ടുകിടക്കുന്നത്. ദുബ്രിയില്‍ ഒഴികിപ്പോയ വീടിന്റെ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറാവാത്ത ഒട്ടേറെ കുടുംബങ്ങളുണ്ട്. പൗരത്വം തെളിയിക്കാന്‍ വീട് എന്ന അവസാനത്തെ തെളിവും ഒഴുകിപ്പോയിരിക്കുന്നു. അവിടെ നിന്ന് മാറി നിന്നാല്‍ അവസാനത്തെ കച്ചിത്തുരുമ്പും ഇല്ലാതാകുമെന്ന് അവര്‍ ഭയക്കുന്നു.
നോര്‍ത്ത് അസമില്‍ നിന്നുള്ള മോഡല്‍ വില്ലേജ് കോ ഓര്‍ഡിനേറ്റര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് വേ ണ്ടത് ടാര്‍ പോളിനും ( മേല്‍ക്കൂരയില്‍ സ്ഥാപിക്കാനും കിടന്നുറങ്ങാനും ) റേഷനുമാണ്. ആരെങ്കിലും ഒന്നിച്ച് സാധനസാമഗ്രികള്‍ എത്തിച്ചാല്‍ വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കാം. കുറച്ചു സാധനങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നാണ് ഗോഹട്ടിയിലെ സുഹൃത്തുക്കള്‍ പറയുന്നത്. നഗരത്തില്‍ നിന്ന് മുന്നൂറും നാന്നൂറും കിലോമീറ്റര്‍ ദൂരെയാണ് ദുരിതം അനുഭവിക്കുന്നവരില്‍ പലരും.
വോളണ്ടിയറിങ് ചെയ്യാന്‍ താല്പര്യപ്പെട്ട് ചില സുഹൃത്തുക്കള്‍ ബന്ധപ്പെട്ടിരുന്നു. സാധാരണ സന്നദ്ധപ്രവര്ത്തനത്തിനപ്പുറം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ആണ് ആവശ്യമുള്ളത്. ഓരോ തവണ വെള്ളം ഇറങ്ങുന്പോഴും വന്‍ പകര്‍ച്ച വ്യാധിയാണ് ഇവിടെയുണ്ടാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍