ഹൃദയത്തിൽ പ്രണയം മൊട്ടിട്ടപ്പോൾ ഒരുമിച്ച് ജീവിക്കാൻ തടസ്സമായി നിന്നത് രാജ്യത്തെ നിയമം; പഠിച്ച പാഠങ്ങളെല്ലാം ഉപയോഗിച്ച് വാദിച്ച് 377-ാം വകുപ്പ് റദ്ദാക്കിയത് നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിനാകെ വേണ്ടി; സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന വിധി നേടിയെടുത്ത മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി വിവാഹിതരാകുക നിയമപ്രകാരം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവർഗലൈംഗികത കുറ്റകരമാണെന്ന് പറഞ്ഞു വയ്ക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ ദിവസം. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നൂറ്റാണ്ടുകളിലൂടെ ഉറഞ്ഞു കൂടിയ വെറുപ്പ് കലർന്ന സദാചാരത്തിന് ഭരണഘടനയിൽ മാത്രമല്ല സമൂഹത്തിന്റെ ഒരിഴയിലും സ്ഥാനമില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിക്കുമ്പോൾ മഴവിൽ നിറത്തിൽ ആഘോഷങ്ങൾ പടർന്നു. കൊളോണിയൽ കാലഘട്ടത്തിൽ നിലവിൽ വന്ന സെക്ഷൻ 377 നെതിരെയുള്ള നിയമയുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും. ഇരുവരും ഇനി ഇന്ത്യൻ നിയമത്തിനനുസരിച്ചു തന്നെ പങ്കാളികളായി ജീവിക്കും.
കോടതിയിൽ നേടിയെടുത്തിയ വിജയത്തിന് ഒരു വയസ്സാകുമ്പോൾ തങ്ങൾ പരസ്പരം പ്രണയിക്കുന്നവരാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിനു നൽതിയ അഭിമുഖത്തിലൂടെ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും വെളിപ്പെടുത്തുന്നു. സിഎൻഎൻ ന്റെ ഫരീദ് സക്കറിയയുമായുള്ള സംഭാഷണത്തിനിടെയാണ് അഭിഭാഷകർ മനസ്സു തുറന്നത്. തൊഴിൽപരമായ വിജയവും നേട്ടവും എന്നപോലെ തന്നെ അന്ന് കോടതിയിൽ തങ്ങളെത്തേടിയെത്തിയത് വ്യക്തിപരമായ വിജയവുമായിരുന്ന എന്ന് ഇവർ.
സ്വവർഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ ഇരുവരുടെയും ചരിത്രവും ചെറുതല്ല. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാർക്കണ്ഡേയ കട്ജുവിന്റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹൻ ഗുരുസ്വാമിയുടെ മകളാണ്.
2013 ൽ സെക്ഷൻ 377 നെതിരെ ഇവർ സമർപ്പിച്ച പരാതി കോടതി തള്ളിയിരുന്നു. പക്ഷേ അതിൽ നിരാശരാവതെ പോരാട്ടം തുടരാനായിരുന്നു തീരുമാനം. ഞങ്ങൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്ന കോടതി തന്നെ സ്വവർഗാനുരാഗികളെ രണ്ടാംകിട പൗരന്മാരായേ കാണാൻ സാധിക്കുവെന്ന് അന്ന് പറഞ്ഞത് വല്ലാത്ത ആഘാതമായിരുന്നു, കാട്ജു പറയുന്നു. 2013 ലെ പരാജയം അഭിഭാഷകരെന്ന പോലെ പൗരന്മാരായും വ്യക്തികളായുമുള്ള പരാജയം ആയിരുന്നുവെന്ന് ഗുരുസ്വാമി കൂട്ടിച്ചെർത്തു. ഒരു ക്രിമിനൽ ആയി കോടതിയിൽ മറ്റു കേസുകൾ വാദിക്കൻ പോകേണ്ടാതെ വരുന്നതിൽ സന്തോഷമുണ്ട്.
ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ വിധിക്കു ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇവരെത്തേടി അഭിനന്ദനങ്ങൾ ഒഴുകിയെത്തി. ടൈം മാഗസിൻ പുറത്തിറക്കിയ 2019 ൽ ലോകത്തെ ഏറ്റവും സ്വാധീനച്ച വ്യക്തികളുടെ ലിസ്റ്റിലും അരുന്ധതിയുടെയും മേനകയുടെയും പേരുകൾ ഇടം നേടി.
സ്വവർഗാനുരാഗത്തിനെതിരെ പോസ്റ്റ് കൊളോണിയൽ രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ എല്ലാം തന്നെയും കൊളോണിയൽ ഭരണകൂടം തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചവയാണെന്ന് ഗവൺമെന്റകൾ തിരിച്ചറിയുകയും സ്വന്തം രാജ്യത്തിന്റെ സംസ്കാരവുമായോ ചരിത്രവുമായോ ്അവയ്ക്ക് ബന്ധമില്ലെന്ന് മനസ്സിലാക്കുകയും വേണം, ഇന്ത്യൻ സുപ്രീം കോടതിയുടെ വിധി മറ്റു രാജ്യങ്ങളിലെ ആളുകൾക്ക് ലിംഗനീതിക്കും അവകാശങ്ങൾക്കും വേണ്ടി പോരാടുവാൻ പ്രേരകമാകുമെന്നും അഭിഭാഷകർ പ്രതീക്ഷിക്കുന്നു.
സെക്ഷൻ 377 നെതിരെ രണ്ടു പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിന് തുടക്കും കുറിക്കുന്നത് 2001 ൽ നാസ് ഫൗണ്ടേഷൻ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലൂടെയാണ്. സെക്ഷൻ 377 ന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിക്കുകയും സ്വവർഗലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയത് ഈ ഹർജി കോടതി 2003 ൽ തള്ളിയെങ്കിലും ഇതിനെതിരെ 2006 ൽ നാസ് ഫൗണ്ടേഷൻ സുപ്രീം കോടതിയെ സമീപിച്ചു. പുനപ്പരിശോധിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയിലേക്ക് ഹര്‍ജി തിരിച്ചയച്ചു. 2009 ജൂലൈയിൽ ഭരണഘടന ഉറപ്പു നൽകന്ന ജീവിക്കുവാനും സ്വാതന്ത്യത്തിനും തുല്യതയ്ക്കുമുള്ള അവകാശങ്ങളെ 377 ലംഘിക്കുന്നുവെന്ന കണ്ട ഡൽഹി ഹൈക്കോടതി ഈ വകുപ്പ് റദ്ദാക്കുന്നതായി വിധി പ്രഖ്യാപിച്ചു.
എന്നാൽ 2013ൽ ഈ വിധിക്കെതിരെ വന്ന ഹരജികൾ പരിഗണിക്കവെ സുപ്രീംകോടതി, ഡൽഹി ഹൈക്കോടതിയുടെ വിധി നിലനിൽക്കില്ലെന്ന അനുമാനത്തിലാണ് എത്തിയത്. രാജ്യത്തെ LGBTQ സമൂഹത്തിനേറ്റ കനത്ത പ്രഹരമായി സുപ്രീം കോടതിയുടെ തീരുമാനം. 2016 ഏപ്രിലിൽ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും ്അടങ്ങുന്ന അഭിഭാഷക സംഘം നർത്തകനായ നവ്തേജ് സിങ് ജോഹറിനും മറ്റു നാലുപേർക്കുമായി സെക്ഷൻ 377 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു.
2017 ഓഗസ്റ്റിൽ ആധാറിനെ സംബന്ധിച്ചുള്ള വിധിയിൽ സ്വകാര്യത മൗലികാവകാശമാണെന്നു പറഞ്ഞ സുപ്രീം കോടതി ഒരാളുടെ ലൈംഗിക ചായ്വ് അയാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നും അതിന്മേലുള്ള വിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞത് നിർണായകമായി. ഒടുവിൽ 2018 സെപ്റ്റംബറിൽ ജോഹർ സമർപ്പിച്ച പെറ്റീഷന് അനുകൂലമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുൾപ്പെട്ട അഞ്ചംഗ ബെഞ്ചിന്റെ പൂർണ പിന്തുണയോടെ വിധി വരുകയും സ്വവർഗ ലൈംഗികത ഇന്ത്യയിൽ കുറ്റകരമല്ലാതാവുകയും ചെയ്തു.
Stories you may Like
- രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമല്ല; സുപ്രീംകോടതി,
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോ എന്നത് പാർലമെന്റിന് തീരുമാനിക്കാം
- സ്വവർഗാനുരാഗം രോഗം, ലൈംഗിക രോഗങ്ങൾ പകരുന്നതിന് ഇടയാക്കും
- മേനക ഗാന്ധിയോട് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺ നോട്ടീസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍