രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ആലത്തൂരിൽ അട്ടിമറി വിജയം നേടിയ യുവ കോൺഗ്രസുകാരി രമ്യ ഹരിദാസിനെ തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ പോലും കിട്ടിയ അവസരത്തിൽ എല്ലാം താറടിക്കാൻ ശ്രമിച്ചവരാണ് സിപിഎം പ്രവർത്തകർ. തെരഞ്ഞെടുപ്പു രംഗത്ത് അവർക്ക് തന്നെ തിരിച്ചടി ആയത് ഇത്തരം പ്രവർത്തനങ്ങളായിരുന്നു. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലത്തൂരിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസിനെതിരെ വീണ്ടും പ്രചരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കയാണ് സൈബർ സഖാക്കളും ദേശാഭിമാനി പത്രവും. ആലത്തൂർ മണ്ഡലത്തിൽ പ്രവർത്തനം ഊർജ്ജിതമാക്കാൻ ഒരുങ്ങുന്ന രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവെടുത്ത് കാർ വാങ്ങി നൽകാൻ ഒരുങ്ങുന്നതിനെയാണ് സഖാക്കൾ വിവാദമാക്കുന്നത്.
രമ്യയ്ക്ക് വാഹനം വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസിൽ കലാപമെന്ന് വാർത്ത എഴുതി ദേശാഭിമാനി വിവാദം കൊഴിപ്പികകാൻ രംഗത്തിറങ്ങിയിട്ടുണ്ട്. ആയിരം രൂപയുടെ കൂപ്പൺ അച്ചടിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് പണപ്പിരിവ്. 25നകം പണം നൽകാനാണ് നിർദ്ദേശം. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച് വാഹനം വാങ്ങുന്നത് എന്തിനാണെന്നാണ് ദേശാഭിമാനി വാർത്തയിലൂടെ ചോദിക്കുന്നത്. ഇതിന്റെ ചുവടു പിടിച്ച് സൈബർ ലോകത്തും വ്യാപകമായി തന്നെ രമ്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകളുമായി സൈബർ സഖാക്കൾ രംഗത്തെത്തി.
'ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി' എന്ന് അച്ചടിച്ച കൂപ്പണിൽ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച് വാഹനം വാങ്ങുന്നത് എന്തിനാണ് എന്ന ചോദ്യമാണ് സഖാക്കൾ ഉയർത്തുന്നത്. എംപിയെന്ന നിലയിൽ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവൻസ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിൻയാത്ര സൗജന്യമാണ്. പാർലമെന്റ് കൂടുമ്പോൾ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാൽക്കൃത ബാങ്കുകൾ വാഹനവായ്പ നൽകാൻ നിർദ്ദേശമുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തത് എന്തിനാണ് എന്ന ചോദ്യമാണ് സൈർ ലോകത്ത് സഖാക്കൾ ഉന്നയിക്കുന്നത്.
അതേസമയം എന്തിനും ഏതിനും ബക്കറ്റുമായി പിരിവിന് ഇറങ്ങുന്ന സഖാക്കൾ എന്തിനാണ് രമ്യയ്ക്ക് കാറ് വാങ്ങാന്‍ യൂത്ത് കോൺഗ്രസുകാർ പിരിക്കുന്നതിനെ കുറ്റപ്പെടുത്തുന്നത് എന്ന ചോദ്യമാണ് കോൺഗ്രസുകാർ മറിച്ചു ചോദിക്കുന്നത്. കൊലപാതക കേസ് പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയല്ലല്ലോ പിരിവെന്നും ഇവർ ചോദിച്ചു. സംഭവം വിവാദമായ ഘട്ടത്തിൽ ആരോപണത്തിന്റെ വസ്തുത മറുനാടൻ അന്വേഷിക്കുകയുണ്ടായി. എന്നാൽ, സൈബർ ലോകത്ത് നടക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് മനസ്ലിലായത്.
രമ്യ ഹരിദാസിന് പണം വാങ്ങാൻ വ്യാപകമായി പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്നു എന്ന വിധത്തിലാണ് ആക്ഷേപം നിലനിൽക്കുന്നത്. എന്നാൽ, ഈ ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമായി. രമ്യക്ക് വേണ്ടി കേരളം മുഴുവൻ പിരിവു നടത്തുന്നില്ല എന്നതാണ് ആദ്യ വസ്തുത. ഇതിനായി ആലത്തൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള യൂത്ത് കോൺഗ്രസിന്റെ 1300 ഓളം വരുന്ന ബൂത്ത് കമ്മിറ്റികളിൽ നിന്നാണ് പണം പിരിക്കുന്നത്. അതും പൊതുജനങ്ങളിൽ നിന്നല്ല, പ്രവർത്തകർ തന്നെ നൽകിയാതാൽ മതിയെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി നമ്പറിട്ടുള്ള 1400 കൂപ്പണുകൾ അച്ചടിച്ചിട്ടുണ്ട്. 1000 രൂപയാണ് ഒരു കൂപ്പണിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയിലെ ഭാരവാഹികളായി പത്ത് പേർ നൂറ് രൂപ നൽകിയാൽ മാത്രം മതിയെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
തീർത്തും ദരിദ്രയായ രമ്യ ഹരിദാസിനെ എംപിയാക്കാൻ വേണ്ടി സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി പ്രചരണം നടത്തിയവരാണ് മണ്ഡലത്തിലെ കോൺഗ്രസുകാർ. അവർക്ക് രമ്യയ്ക്ക് വേണ്ടി ഒരു നൂറ് രൂപ കൂടി നൽകാൻ യാതൊരു മടിയും ഇല്ലെന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് മറുനാടനോട് വ്യക്തമാക്കി. മാത്രമല്ല, അണികൾ പിരിവിട്ടു വാങ്ങി നൽകിയ വാഹനങ്ങൾ ഒരു എംപി സഞ്ചരിക്കുന്നതിൽ എന്താണ് തെറ്റെന്ന് യൂത്ത് കോൺഗ്രസുകാരും ചോദിക്കുന്നു. ഇതിലൂടെ മണ്ഡലത്തിൽ എംപി കൂടുതൽ ജനകീയമാകുകയാണ് ചെയ്യുന്നത്. ആ ജനകീയ രാഷ്ട്രീയത്തിന്റെ വഴി തേടുന്നതിലാണ് സഖാക്കൾക്ക് അമർഷമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എംപിയെന്ന നിലയിലുള്ള ശമ്പളം ഉപയോഗിച്ച് കാറ് വാങ്ങിക്കൂടെ എന്ന ചോദ്യത്തിനും യൂത്ത് കോൺഗ്രസുകാർ മറുപടി നൽകുന്നുണ്ട്. നേരത്തെ ബാങ്ക് വായ്പ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ടിയ ഘട്ടത്തിൽ രമ്യ ഹരിദാസ് ജപ്തി ഭീഷണി നേരിട്ടിരുന്നു. ഇതോടെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിൽ പെടുത്തിയതിനാൽ പെട്ടന്ന് ബാങ്ക് വയാപ്പ് ലഭിക്കാത്ത സാഹചര്യം രമ്യയ്ക്കുണ്ടെന്നു എംപിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ ഡൽഹിയിലെ ഓഫീസും ആലത്തൂരിലെ ഓഫീസിലും ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ഓഫീസ് വാടകയുമെല്ലാം ചെലവാക്കേണ്ടത് എംപിയുടെ ശമ്പളത്തിൽ നിന്നാണ്. ഈ സാഹചര്യത്തിൽ പെട്ടന്ന് കാർവാങ്ങാൻ സാധിക്കാത്തതു കൊണ്ടാണ് യൂത്ത് കോൺഗ്രസ് പിരിവെടുക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസും വ്യക്തമാക്കുന്നത്.
യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മറ്റി ഒന്നായെടുത്ത തീരുമാനമാണ് രമ്യ ഹരിദാസിന് വാഹനം വാങ്ങി നൽകണമെന്നതെന്ന് അല്ലാതെ അവർ ആവശ്യപ്പെട്ടതു കൊണ്ടല്ലെന്നും ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ അദ്ധ്യക്ഷൻ പാളയം പ്രദീപും പ്രതികരിച്ചു. യൂത്ത് കോൺഗ്രസിൽ നിന്ന് വന്ന, യൂത്ത് കോൺഗ്രസ് നോമിനിയായി വന്ന രമ്യ ഹരിദാസിന്, പ്രത്യേകിച്ച് ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന എംപിക്ക് വാഹനം വാങ്ങി നൽകി നൽകാനാണ് കമ്മറ്റി യോഗം കൂടി ആലോചിച്ചത്. പൊതുജനങ്ങളിൽ നിന്നല്ലെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ എതിരാളികളുടേത് കുപ്രചരണമാണെന്നും പ്രദീപ് പഞ്ഞു.
അതേസമയം ആലത്തൂരിലെ തോൽവിയുടെ ചൊരുക്കു തീർക്കാനാണ് ഈ വിവാദത്തിന് പിന്നിലെന്ന് അനിൽ അക്കര എംഎൽഎ മറുനാടനോട് പ്രതികരിച്ചു. അണികളിൽ പിരിവെടുത്ത വാഹനത്തിൽ എംപി സഞ്ചരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. അത് ഒരു പുതിയ ജനകീയ രാഷ്ട്രീയത്തിന്റെ വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍