ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയെ ശക്തമായി ചെറുക്കുന്നതിനാലാണു തന്നെ ധാർഷ്ട്യം ഉള്ളയാളെന്ന് വിളിക്കുന്നതെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരും; ശബരിമല വിധി നടപ്പാക്കിയത് കേന്ദ്രം പറഞ്ഞിട്ട്; ആവശ്യമെങ്കിൽ സൈന്യത്തേയും കേന്ദ്രം വാഗ്ദാനം ചെയ്തു; നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയെ ശക്തമായി ചെറുക്കുന്നതിനാലാണു തന്നെ ധാർഷ്ട്യം ഉള്ളയാളെന്നു വിശേഷിപ്പിക്കുന്നതെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരും. ഹിന്ദുവിരുദ്ധൻ എന്നു വിശേഷിപ്പിക്കുന്നതിന്റെ കാരണം അറിയില്ല. സിപിഎമ്മിന്റെ ഫേസ്ബുക് പേജിൽ 'പിണറായിയോടു ചോദിക്കാം' പരിപാടിയിലാണു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ സൈന്യത്തെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വാദ്ഗാനം ചെയ്തിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും അവരാണ് ആവശ്യപ്പെട്ടത്. വിധി എന്തായാലും നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. അക്കാര്യത്തിൽ ഇടതു മുന്നണിയുടെയോ സർക്കാരിന്റെയോ നിലപാടിനു പ്രസക്തിയില്ല.
ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ കൂടി പണം ചെലവഴിക്കണമെന്ന കാര്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തും. പങ്കാളിത്ത പെൻഷൻ പദ്ധതിയെപ്പറ്റി വിദഗ്ധ സമിതി പഠിക്കുന്നുണ്ട്. പിഎസ്സി നിയമനങ്ങൾ വേഗത്തിലാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചിരുന്നു. വീഴ്ചയുണ്ടോയെന്നു ചീഫ് സെക്രട്ടറി പരിശോധിക്കും. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ വാങ്ങിയുള്ള നിയമനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിസ്സാൻ ഉൾപ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത് നിലനിർത്താനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പനിക്ക് സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഉദ്യോഗസ്ഥരുടെയും നിസ്സാൻ പ്രതിനിധികളുടെയും യോഗത്തിൽ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ടോക്യോയിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനം വേണമെന്ന ആവശ്യമുണ്ട്. പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ സിവിൽ ഏവിയേഷൻ സെക്രട്ടറി പങ്കെടുക്കുന്ന വിമാനകമ്പനികളുടെ യോഗം ചേർന്ന് തീരുമാനമെടുക്കും.ചില മാധ്യമങ്ങൾ കുപ്രചാരണം നടത്തുകയാണ്. ഇത് സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ് എന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം കേരള ഫേസ്ബുക്ക് പേജിൽ തൽസമയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രധാന നഗരങ്ങളും ചില രാജ്യങ്ങളും ഈ സ്ഥാപനം അവരുടെ നാട്ടിൽ വരണമെന്ന് ആഗ്രഹിച്ചതാണ്. കേരളത്തിലാകട്ടെ എന്ന് നിസ്സാൻ തീരുമാനിച്ചു. ചില കാര്യങ്ങളിൽകൂടി തീരുമാനമാകണമെന്നുപറഞ്ഞ് നിസ്സാന്റെ കത്ത് കിട്ടിയ ഉടൻ യോഗം വിളിച്ചു തീരുമാനമെടുത്തു. ചില കാര്യങ്ങൾ സംസ്ഥാനത്തിനുമാത്രം ചെയ്യാൻ പറ്റുന്നതാകില്ല. മറ്റു കമ്പനികളെയും ഞകേരളത്തിൽ നിലനിർത്തും--മുഖ്യമന്ത്രി പറഞ്ഞു. ചിലർക്ക് താൽപ്പര്യം വിവാദം സൃഷ്ടിക്കലാണ്. റീബിൽഡ് കേരളത്തിന്റെഭാഗമായി ലോകബാങ്ക് അധികൃതർ അടക്കം പങ്കെടുത്ത യോഗത്തിന്റെ വാർത്തപോലും ജനങ്ങളിൽനിന്ന് മറച്ചു. നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ജനങ്ങളിൽ എത്തരുതെന്ന് ചിന്തിക്കുന്ന മാധ്യമങ്ങളുണ്ട്. ഇത് നമ്മുടെ നാടിന് മാത്രമുള്ള ശാപമാണ്-- മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ ധർമ്മം മറക്കുന്നു
കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊക്കെത്തന്നെയും മാധ്യമധർമ്മം മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ ഭാഗമായി പച്ചനുണ പ്രചരിപ്പിക്കുന്നതിന് അവർക്ക് യാതൊരു പ്രയാസവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു മാർഗ്ഗം മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും അതിനാൽ ഇത് പെട്ടെന്ന് ഇല്ലാതാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതി എല്ലാക്കാലത്തേക്കും നടപ്പാക്കും എന്ന് ആരും വിചാരിക്കേണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ തന്നെ പറയാൻ തയ്യാറായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ തൊഴലുറപ്പ് പദ്ധതിയെ തളർത്തുന്ന സാഹചര്യം വലിയ തോതിൽ എതിർക്കപ്പെടേണ്ടതാണ്. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ വിഷയം പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടർന്നുപോകുന്നതിനുള്ള ശക്തമായ സമ്മർദ്ദനം ചെലുത്തുക എന്നതാണ് സംസ്ഥാന സർക്കാരിന് ചെയ്യാനുള്ളത്.
എല്ലാ ജില്ലകളിലും കളക്ടർമാർ നടത്തിയ മുന്നൊരുക്കത്തിൽ, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ആർക്കെങ്കിലും ലഭ്യമാകാനുണ്ടെങ്കിൽ മന്ത്രിമാർ പങ്കെടുത്തുകൊണ്ട് അത് നല്ല നിലയിൽ കഴിഞ്ഞ ദിവസം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.നഷ്ടപ്പെട്ട വീട് പുനഃസ്ഥാപിക്കുന്നതിൽ പ്രശ്നമുണ്ടായി. സ്വയം വീട് നിർമ്മിക്കുന്നവർക്ക് നിർമ്മാണം അനുസരിച്ച് സഹായം നൽകുന്ന നിലപാട് സർക്കാർ സ്വീകരിച്ചു. എന്നാൽ, ചിലയിടത്ത് സ്ഥലത്തിന്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചിലർക്കുണ്ടായി. അതാണ് ചില പ്രശ്നങ്ങളായി ബാക്കിയുണ്ടായത്. പിഎസ്സി യുടെ കാര്യത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ട്. ചിലവകുപ്പുകൾ ഒഴിവുകൾ കൃത്യമായി അറിയിക്കാത്ത പ്രശ്നമുണ്ട്. അത് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനത്താണ് തങ്ങൾ ജീവിക്കുന്നതെന്ന് കേരളീയന് തലയുയർത്തി പറയുവാൻ സാധിക്കും.അഴിമതിയോട് വിട്ടുവീഴ്ചയില്ല.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കിന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സെക്രട്ടറിമാർക്ക് പ്രത്യേക ചുമതലകൾ നൽകി.കേരളബാങ്ക് അവസാന ഘട്ടത്തിലാണ്. ഏത് നിമിഷവും യാഥാർഥ്യമാകാം. റിസർവ് ബാങ്കിന്റെ പച്ചക്കൊടിയാണ് ഇനി കിട്ടാനുള്ളത്. അനുമതി ലഭിക്കേണ്ട തലത്തിൽ കാര്യങ്ങൾ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.പ്രവാസികളുടെ വിമാനായാത്രനിരക്ക് കഴുത്തറുപ്പൻ തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു മര്യാദയുമില്ലാതെ കിട്ടിയ അവസരം മുതലാക്കുകയാണ്. യൂണിവേഴ്സിറ്റി കോളേജിൽ തെറ്റായ കാര്യങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കോളേജിനെ കൂടുതൽ പ്രശസ്തിയിലേക്കെത്തിക്കാൻ ശ്രമിക്കും. സമരം നടത്തുന്നവരുടെ ആവശ്യം എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
യൂണിവേഴ്സിറ്റി കോളേജിനെ തകർക്കാൻ അനുവദിക്കില്ല
യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിന്റെ പേരിൽ കോളേജിനെ തകർക്കാമെന്നോ അവിടെനിന്ന് മാറ്റാമെന്നോ കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നാല് കോളേജുകളിൽ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെയുണ്ടായ ആക്രമണം നടക്കാൻ പാടില്ലാത്തതാണ്. സംഭവത്തിൽ സർക്കാർ കർശന നടപടിയെടുത്തു. യൂണിവേഴ്സിറ്റി കോളേജിനെ തകർക്കാം എന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിനോട് പ്രത്യേക വിരോധം പുലർത്തി അവിടെ നിന്ന് മാറ്റാൻ മുമ്പും ശ്രമമുണ്ടായി. ഇന്ന് സമരം നടത്തുന്നവരുടെ നേതൃത്വം ഭരണത്തിലിരിക്കുമ്പോൾ ഇതിന് ശ്രമിച്ചു. സമൂഹം ഒന്നായി ചെറുത്തപ്പോൾ മുട്ട് മടക്കേണ്ടിയും വന്നു. അക്കാലത്ത് നടക്കാത്തത് ഇപ്പോൾ ഒട്ടും പറ്റില്ല. യൂണിവേഴ്സിറ്റി കോളേജ് അവിടെത്തന്നെ പ്രവർത്തിക്കും. കോളേജിനെ കൂടുതൽ ശക്തമാക്കും. അതേസമയം, അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍