Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അച്ഛന്റെ സഹോദരിമാരുടെ കാറിൽ തൊടുമ്പോൾ അവയുടെ ഡ്രൈവർമാരുടെ തല്ലുവരെ കിട്ടയ ബാല്യം; ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്ത് ആദ്യ ബെൻസ്; ഫാൻസി നമ്പർ ഭ്രാന്തായപ്പോൾ ഒഴുക്കിയത് ലക്ഷങ്ങൾ; പോർഷെ കാറിന് ഒന്നാം നമ്പർ കിട്ടാൻ മുടക്കിയത് 31.5 ലക്ഷം രൂപ; ഒടുവിൽ സിഎം 01 നമ്പറിൽ കോളടിച്ച് ദേവി ഫാർമാ ഉടമ; കാറുകളുടെ പ്രണയിതാവിന് മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള സിഎം 01 നൽകേണ്ടി വന്നത് ചുളുവിലയ്ക്കും; പുതിയ ബെൻസിനും ഇഷ്ട നമ്പർ കിട്ടിയ ആവേശത്തിൽ ബാലഗോപാൽ

അച്ഛന്റെ സഹോദരിമാരുടെ കാറിൽ തൊടുമ്പോൾ അവയുടെ ഡ്രൈവർമാരുടെ തല്ലുവരെ കിട്ടയ ബാല്യം; ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്ത് ആദ്യ ബെൻസ്; ഫാൻസി നമ്പർ ഭ്രാന്തായപ്പോൾ ഒഴുക്കിയത് ലക്ഷങ്ങൾ; പോർഷെ കാറിന് ഒന്നാം നമ്പർ കിട്ടാൻ മുടക്കിയത് 31.5 ലക്ഷം രൂപ; ഒടുവിൽ സിഎം 01 നമ്പറിൽ കോളടിച്ച് ദേവി ഫാർമാ ഉടമ; കാറുകളുടെ പ്രണയിതാവിന് മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള സിഎം 01 നൽകേണ്ടി വന്നത് ചുളുവിലയ്ക്കും; പുതിയ ബെൻസിനും ഇഷ്ട നമ്പർ കിട്ടിയ ആവേശത്തിൽ ബാലഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത്തവണ കെ എസ് ബാലഗോപാലിന് കോളടിച്ചു. ലേലത്തിൽ ഭീമൻ തുക പ്രതീക്ഷിച്ച സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള വാഹന ഫാൻസി നമ്പറിനു ലേലം ഇല്ലാതെ വെറും ഒരു ലക്ഷം രൂപയ്ക്കു മോട്ടർ വാഹന വകുപ്പിന് ബാലഗോപാലിന് നൽകേണ്ടി വന്നു. അടുത്തിടെ ഏർപ്പെടുത്തിയ വാഹൻ സാരഥി എന്ന സോഫ്റ്റ്‌വെയറാണു ഫലപ്രദമായി ലേലം നടത്തുന്നതിനു വിലങ്ങുതടിയാകുന്നത്. ഡീലർമാരാണ് ഇപ്പോൾ നമ്പർ ബുക്ക് ചെയ്യുന്നത്. ഒരു ഡീലർ ബുക്ക് ചെയ്യുന്ന നമ്പർ മറ്റു ഡീലർമാർ ആവശ്യപ്പെടാറില്ല. കൃത്യസമയത്ത് ഓൺലൈനായി ലേലത്തിൽ പങ്കെടുത്തില്ലെങ്കിൽ ആഗ്രഹിക്കുന്ന നമ്പർ കിട്ടുകയുമില്ല. ഇതുകാരണം കോടികളുടെ നഷ്ടമാണു അഞ്ചു മാസമായി മോട്ടർ വാഹന വകുപ്പിനുണ്ടാകുന്നത്. ഈ സോഫ്റ്റ് വെയറിന്റെ ഗുണമാണ് ബാലഗോപാലിന് കിട്ടുന്നത്. അൻപതോളം വാഹനങ്ങൾക്ക് ഒന്നാം നമ്പർ വലിയ തുക മുടക്കി സ്വന്തമാക്കിയ ബാലഗോപാലിന്റെ മൊബൈൽ നമ്പറുകളും ഫാൻസി നമ്പറുകളാണ്.

ഇഷ്ട വാഹനങ്ങൾ വാങ്ങുന്നതിനായി എന്ത് ത്യാഗവും സഹിക്കുന്ന പലതരം വണ്ടി പ്രേമികളെ നാം കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പരുകളായ ഫാൻസി നമ്പറുകൾ കൂടി വേണമെന്ന നിർബന്ധത്തിൽ ദേവി ഫാർമ ഉടമ ബാലഗോപാലിനെ വെല്ലാൻ മറ്റൊരാളില്ല. ജീവിതത്തിൽ ഒരിക്കലൊക്കെ ഇത്തരം ഫാൻസി നമ്പർ ഭ്രമം ഉണ്ടാകുന്ന വ്യക്തികളുണ്ടെങ്കിലും അതിൽ നിന്നൊക്കെയുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ ഇത് ഒരു തരം വട്ടാണ് എന്ന് സ്വന്തം ശീലത്തെ കുറിച്ച് ബാലഗോപാൽ പറയും. തന്റെ പോർഷെ 718 ബോക്സ്റ്റർ വാഹനത്തിന് KL01CK01 എന്ന ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചെടുത്തത് 31.5 ലക്ഷം രൂപയ്ക്കാണ്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ചയായ വ്യക്തിയാണ് ബാലഗോപാൽ. ഇതേ ബാലഗോപാൽ തന്നെയാണ് ഇപ്പോൾ ഏറെ പ്രത്യേകതകളുള്ള പുതിയ നമ്പരും സ്വന്തമാക്കുന്നത്.

KL 01 CM 01 എന്ന നമ്പറാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്. ബാലഗോപാൽ സ്വന്തം ബെൻസ് കാറിനു വേണ്ടി സ്വന്തമാക്കിയത്. CM 01 എന്ന നമ്പറിനെക്കാൾ ആവശ്യക്കാർ കുറവായ KL 01 CK 01 എന്ന നമ്പർ ബാലഗോപാൽ തന്നെ 31 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ പോർഷെ 718 ബോക്സ്റ്റർ കാറിനായി വാങ്ങിയിരുന്നു. ആ 31 ലക്ഷമാണ് ഇപ്പോഴും റെക്കോർഡ്. മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള CM 01 എന്ന നമ്പറിന് ഒരു ലക്ഷം രൂപയാണ് മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില. ഈ നമ്പറിനായി ബാലഗോപാൽ മാത്രം ആവശ്യമുന്നിച്ചതോടെ ലേലം ഒഴിവാകുകയായിരുന്നു. 2017 ൽ തന്റെ ലാൻഡ്ക്രൂസറിനു വേണ്ടി 'KL 01 CB 01' എന്ന നമ്പർ 18 ലക്ഷം രൂപ മുടക്കിയാണ് ബാലഗോപാൽ വാങ്ങിയത്. 2004 ൽ മൂന്നു ലക്ഷം രൂപ മുടക്കി KL 01 AK 1 എന്ന നമ്പറും സ്വന്തമാക്കി.

ഇഷ്ട വാഹനം വാങ്ങുക എന്നത് ഏതൊരാളുടേയും വലിയ ആഗ്രഹമായിരിക്കും. ലക്ഷങ്ങളും കോടികളും കൊടുത്ത് ഇഷ്ടപെട്ട വാഹനം വാങ്ങുകയും പിന്നീട് അത്തരം വാഹനങ്ങളുടെ ശേഖരം തന്നെ സൂക്ഷിക്കുകയും ചെയ്യുന്ന ബാലഗോപാലിന്റെ കഥ മുൻപ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോർഷെ കാറും ചേർത്ത് ഒന്ന് എന്ന നമ്പറിലുള്ള ഏഴ് വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്. പോർഷെ കാർ ലേലത്തിന് പിടിച്ചിരിക്കുന്ന 31.5 ലക്ഷം എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഡുകളിൽ ഒന്നാണ്. 2012ൽ ഹരിയാനയിൽ 26.5 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ ഒരു ബെൻസ് കാറാണ് ഇതിന് മുൻപ് റെക്കോഡ് സൃഷ്ടിച്ചത്

ചെറുപ്പം മുതലേ വാഹനങ്ങളോടുള്ള ഭ്രമം തന്നെയാണ് പിന്നീട് വാഹനങ്ങളുടെ നമ്പറിലേക്കും മറിയതെന്നും ബാലഗോപാൽ പറയുന്നു. തലസ്ഥാന നഗരത്തിൽ തന്നെ ഫാൻസി നമ്പരുകൾ സ്വന്തമാക്കുന്ന ലേലത്തിന് തുടക്കംകുറിച്ചതും അത്തരം ഒരു ട്രെൻഡ് തുടങ്ങിവെച്ചതും ബാലഗോപാലാണ്. 2004ൽ ഒരു ബെൻസ് കാർ വാങ്ങിയപ്പോൾ എകെ 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. അതിന് ശേഷമാണ് നമ്പറുകൾ ലേലം വിളിക്കുന്നത് കേരളത്തിൽ ഒരു ട്രെൻഡായത്. ഫാൻസി നമ്പറുകളോടുള്ള താൽപര്യമെന്താണെന്ന് ചോദിച്ചാൽ അത് തനിക്ക് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി. വണ്ടി നമ്പറുകളിൽ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താൽപര്യം. തന്റെ പക്കലുള്ള മൊബൈൽ നമ്പറുകൾക്കും ഫാൻസി നമ്പർ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതൽ 9 വരെയുള്ള എല്ലാ ഒരേ നമ്പർ സീരിയസും ബാലഗോപാലിന്റെ കൈവശമുണ്ട്.തന്റെ ഇത്തരം ഭ്രമം ഒരു ഭ്രാന്താണെന്നാണ് ബാലഗോപാൽ തന്നെ പറയുന്നത്.

വാഹനങ്ങളോടുള്ള ബാലഗോപാലിന്റെ ഭ്രമത്തിന് കുട്ടിക്കാലത്ത് തുടക്കമായതാണ്. ചെറുപ്പം മുതൽ അച്ഛന്റെ സഹോദരിമാർ ഒക്കെ വീട്ടിൽ വരുന്ന സമയത്ത് അവരുടെ വാഹനങ്ങൾ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവർക്കൊക്കെ ബെൻസ് ഒക്കെ ഉണ്ട്. അന്ന് ആ വണ്ടികളിൽ തൊടുകയും ഒക്കെ ചെയ്യുമ്പോൾ 2-ാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ഡ്രൈവർമാർ തല്ലിയിട്ടുണ്ട്. അന്ന് മുതൽ കാർ ഒരു ആവേശമായിരുന്നു. ആദ്യത്തെ ബെൻസ് സ്വന്തമാക്കിയ 1996ൽ കൈവശം അതിനുള്ള പണം പോലുമില്ലായിരുന്നു. ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്തുമാണ് ബെൻസിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോൾ സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP