അച്ഛന്റെ സഹോദരിമാരുടെ കാറിൽ തൊടുമ്പോൾ അവയുടെ ഡ്രൈവർമാരുടെ തല്ലുവരെ കിട്ടയ ബാല്യം; ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്ത് ആദ്യ ബെൻസ്; ഫാൻസി നമ്പർ ഭ്രാന്തായപ്പോൾ ഒഴുക്കിയത് ലക്ഷങ്ങൾ; പോർഷെ കാറിന് ഒന്നാം നമ്പർ കിട്ടാൻ മുടക്കിയത് 31.5 ലക്ഷം രൂപ; ഒടുവിൽ സിഎം 01 നമ്പറിൽ കോളടിച്ച് ദേവി ഫാർമാ ഉടമ; കാറുകളുടെ പ്രണയിതാവിന് മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള സിഎം 01 നൽകേണ്ടി വന്നത് ചുളുവിലയ്ക്കും; പുതിയ ബെൻസിനും ഇഷ്ട നമ്പർ കിട്ടിയ ആവേശത്തിൽ ബാലഗോപാൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇത്തവണ കെ എസ് ബാലഗോപാലിന് കോളടിച്ചു. ലേലത്തിൽ ഭീമൻ തുക പ്രതീക്ഷിച്ച സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള വാഹന ഫാൻസി നമ്പറിനു ലേലം ഇല്ലാതെ വെറും ഒരു ലക്ഷം രൂപയ്ക്കു മോട്ടർ വാഹന വകുപ്പിന് ബാലഗോപാലിന് നൽകേണ്ടി വന്നു. അടുത്തിടെ ഏർപ്പെടുത്തിയ വാഹൻ സാരഥി എന്ന സോഫ്റ്റ്വെയറാണു ഫലപ്രദമായി ലേലം നടത്തുന്നതിനു വിലങ്ങുതടിയാകുന്നത്. ഡീലർമാരാണ് ഇപ്പോൾ നമ്പർ ബുക്ക് ചെയ്യുന്നത്. ഒരു ഡീലർ ബുക്ക് ചെയ്യുന്ന നമ്പർ മറ്റു ഡീലർമാർ ആവശ്യപ്പെടാറില്ല. കൃത്യസമയത്ത് ഓൺലൈനായി ലേലത്തിൽ പങ്കെടുത്തില്ലെങ്കിൽ ആഗ്രഹിക്കുന്ന നമ്പർ കിട്ടുകയുമില്ല. ഇതുകാരണം കോടികളുടെ നഷ്ടമാണു അഞ്ചു മാസമായി മോട്ടർ വാഹന വകുപ്പിനുണ്ടാകുന്നത്. ഈ സോഫ്റ്റ് വെയറിന്റെ ഗുണമാണ് ബാലഗോപാലിന് കിട്ടുന്നത്. അൻപതോളം വാഹനങ്ങൾക്ക് ഒന്നാം നമ്പർ വലിയ തുക മുടക്കി സ്വന്തമാക്കിയ ബാലഗോപാലിന്റെ മൊബൈൽ നമ്പറുകളും ഫാൻസി നമ്പറുകളാണ്.
ഇഷ്ട വാഹനങ്ങൾ വാങ്ങുന്നതിനായി എന്ത് ത്യാഗവും സഹിക്കുന്ന പലതരം വണ്ടി പ്രേമികളെ നാം കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പരുകളായ ഫാൻസി നമ്പറുകൾ കൂടി വേണമെന്ന നിർബന്ധത്തിൽ ദേവി ഫാർമ ഉടമ ബാലഗോപാലിനെ വെല്ലാൻ മറ്റൊരാളില്ല. ജീവിതത്തിൽ ഒരിക്കലൊക്കെ ഇത്തരം ഫാൻസി നമ്പർ ഭ്രമം ഉണ്ടാകുന്ന വ്യക്തികളുണ്ടെങ്കിലും അതിൽ നിന്നൊക്കെയുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ ഇത് ഒരു തരം വട്ടാണ് എന്ന് സ്വന്തം ശീലത്തെ കുറിച്ച് ബാലഗോപാൽ പറയും. തന്റെ പോർഷെ 718 ബോക്സ്റ്റർ വാഹനത്തിന് KL01CK01 എന്ന ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചെടുത്തത് 31.5 ലക്ഷം രൂപയ്ക്കാണ്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ചയായ വ്യക്തിയാണ് ബാലഗോപാൽ. ഇതേ ബാലഗോപാൽ തന്നെയാണ് ഇപ്പോൾ ഏറെ പ്രത്യേകതകളുള്ള പുതിയ നമ്പരും സ്വന്തമാക്കുന്നത്.
KL 01 CM 01 എന്ന നമ്പറാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്. ബാലഗോപാൽ സ്വന്തം ബെൻസ് കാറിനു വേണ്ടി സ്വന്തമാക്കിയത്. CM 01 എന്ന നമ്പറിനെക്കാൾ ആവശ്യക്കാർ കുറവായ KL 01 CK 01 എന്ന നമ്പർ ബാലഗോപാൽ തന്നെ 31 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ പോർഷെ 718 ബോക്സ്റ്റർ കാറിനായി വാങ്ങിയിരുന്നു. ആ 31 ലക്ഷമാണ് ഇപ്പോഴും റെക്കോർഡ്. മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള CM 01 എന്ന നമ്പറിന് ഒരു ലക്ഷം രൂപയാണ് മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില. ഈ നമ്പറിനായി ബാലഗോപാൽ മാത്രം ആവശ്യമുന്നിച്ചതോടെ ലേലം ഒഴിവാകുകയായിരുന്നു. 2017 ൽ തന്റെ ലാൻഡ്ക്രൂസറിനു വേണ്ടി 'KL 01 CB 01' എന്ന നമ്പർ 18 ലക്ഷം രൂപ മുടക്കിയാണ് ബാലഗോപാൽ വാങ്ങിയത്. 2004 ൽ മൂന്നു ലക്ഷം രൂപ മുടക്കി KL 01 AK 1 എന്ന നമ്പറും സ്വന്തമാക്കി.
ഇഷ്ട വാഹനം വാങ്ങുക എന്നത് ഏതൊരാളുടേയും വലിയ ആഗ്രഹമായിരിക്കും. ലക്ഷങ്ങളും കോടികളും കൊടുത്ത് ഇഷ്ടപെട്ട വാഹനം വാങ്ങുകയും പിന്നീട് അത്തരം വാഹനങ്ങളുടെ ശേഖരം തന്നെ സൂക്ഷിക്കുകയും ചെയ്യുന്ന ബാലഗോപാലിന്റെ കഥ മുൻപ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോർഷെ കാറും ചേർത്ത് ഒന്ന് എന്ന നമ്പറിലുള്ള ഏഴ് വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്. പോർഷെ കാർ ലേലത്തിന് പിടിച്ചിരിക്കുന്ന 31.5 ലക്ഷം എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഡുകളിൽ ഒന്നാണ്. 2012ൽ ഹരിയാനയിൽ 26.5 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ ഒരു ബെൻസ് കാറാണ് ഇതിന് മുൻപ് റെക്കോഡ് സൃഷ്ടിച്ചത്
ചെറുപ്പം മുതലേ വാഹനങ്ങളോടുള്ള ഭ്രമം തന്നെയാണ് പിന്നീട് വാഹനങ്ങളുടെ നമ്പറിലേക്കും മറിയതെന്നും ബാലഗോപാൽ പറയുന്നു. തലസ്ഥാന നഗരത്തിൽ തന്നെ ഫാൻസി നമ്പരുകൾ സ്വന്തമാക്കുന്ന ലേലത്തിന് തുടക്കംകുറിച്ചതും അത്തരം ഒരു ട്രെൻഡ് തുടങ്ങിവെച്ചതും ബാലഗോപാലാണ്. 2004ൽ ഒരു ബെൻസ് കാർ വാങ്ങിയപ്പോൾ എകെ 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. അതിന് ശേഷമാണ് നമ്പറുകൾ ലേലം വിളിക്കുന്നത് കേരളത്തിൽ ഒരു ട്രെൻഡായത്. ഫാൻസി നമ്പറുകളോടുള്ള താൽപര്യമെന്താണെന്ന് ചോദിച്ചാൽ അത് തനിക്ക് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി. വണ്ടി നമ്പറുകളിൽ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താൽപര്യം. തന്റെ പക്കലുള്ള മൊബൈൽ നമ്പറുകൾക്കും ഫാൻസി നമ്പർ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതൽ 9 വരെയുള്ള എല്ലാ ഒരേ നമ്പർ സീരിയസും ബാലഗോപാലിന്റെ കൈവശമുണ്ട്.തന്റെ ഇത്തരം ഭ്രമം ഒരു ഭ്രാന്താണെന്നാണ് ബാലഗോപാൽ തന്നെ പറയുന്നത്.
വാഹനങ്ങളോടുള്ള ബാലഗോപാലിന്റെ ഭ്രമത്തിന് കുട്ടിക്കാലത്ത് തുടക്കമായതാണ്. ചെറുപ്പം മുതൽ അച്ഛന്റെ സഹോദരിമാർ ഒക്കെ വീട്ടിൽ വരുന്ന സമയത്ത് അവരുടെ വാഹനങ്ങൾ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവർക്കൊക്കെ ബെൻസ് ഒക്കെ ഉണ്ട്. അന്ന് ആ വണ്ടികളിൽ തൊടുകയും ഒക്കെ ചെയ്യുമ്പോൾ 2-ാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ഡ്രൈവർമാർ തല്ലിയിട്ടുണ്ട്. അന്ന് മുതൽ കാർ ഒരു ആവേശമായിരുന്നു. ആദ്യത്തെ ബെൻസ് സ്വന്തമാക്കിയ 1996ൽ കൈവശം അതിനുള്ള പണം പോലുമില്ലായിരുന്നു. ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്തുമാണ് ബെൻസിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോൾ സ്വന്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍