കഴിഞ്ഞ വട്ടം തെരേസ മെയ് തട്ടിത്തെറിപ്പിച്ച മോഹപദവി ഒടുവിൽ തേടിയെത്തി; ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി; 66 ശതമാനം വോട്ടോടെ ജോൺസണെ നേതാവായി തെരഞ്ഞെടുത്ത് കൺസർവേറ്റീവ് പാർട്ടി; സത്യപ്രതിജ്ഞ നാളെ; കാലാവധി പൂർത്തിയാക്കാതെ തെരേസാ മേ രാജി വച്ചൊഴിയുമ്പോൾ നറുക്ക് വീഴുന്നത് മുൻ ലണ്ടൻ മേയർക്ക്; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്സിറ്റിന് വേഗത കൂടും; പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത സുഹൃത്ത്
മറുനാടൻ ഡെസ്ക്
ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജയിച്ചുകയറിയ ബോറിസ് ജോൺസൺ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷി അംഗങ്ങൾ 92,153 വോട്ടുനൽകിയാണ് ജോൺസണെ അംഗീകരിച്ചത്. എതിരാളി ജെറമി ഹണ്ടിന് കിട്ടിയത് 46,656 വോട്ടുകൾ. ജോൺസൺ ബുധനാഴ്ച സ്ഥാനമേൽക്കും. പുതിയ പ്രധാനമന്ത്രി നേരത്തെ വിദേശകാര്യമന്ത്രിയും ലണ്ടൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ ടീമിനെ ജോൺസൺ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. താൻ കൊണ്ടുവന്ന ബ്രക്സിറ്റ് കരാർ ആവർത്തിച്ച് തള്ളിയതോടെ തെരേസ മെയ് രാജി പ്രഖ്യാപിച്ചപ്പോഴാണ് നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
തെരേസാ മേയുടെ പിൻഗാമിയായാണ് ബോറിസ് പ്രധാനമന്ത്രിയായി എത്തുന്നത്. ബ്രക്സിറ്റ് കരാറിൽ പാർലമെന്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് തെരേസ മേ രാജി പ്രഖ്യാപിച്ചത്. തെരേസാ മേ ഉടൻ തന്നെ രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബ്രക്സിറ്റ് വാഗ്ദാനങ്ങൾ നൽകിയാണ് ബോറിസ് ജോൺസനും പ്രധാനമന്ത്രി പദത്തിൽ എത്തിയിരിക്കുന്നത്. ബ്രക്സിറ്റ് വിഷയത്തിൽ ഏറെ വെല്ലുവിളികളും ആരോപണങ്ങളും നേരിട്ട തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.ഈ വരുന്ന ഒക്ടോബർ 31ന് മുമ്പ് ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസുള്ളത്. എന്നാൽ ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രിമാർ രംഗത്തെത്തിയിട്ടുമുണ്ട്.
ബ്രിട്ടന്റെ ഐക്യത്തിനായി താൻ നിലകൊള്ളുമെന്ന് ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പിനെ തുടർന്ന പ്രഖ്യാപിച്ചു. ഉറങ്ങുന്ന ഭീമനെ പോലെ സ്വയംനിരാസത്തിന്റെയും, പ്രതിലോമചിന്തകളുടെയും കുരുക്കുകളിൽ നിന്ന് മികച്ച വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകും, ബോറിസ് ജോൺസൺ പറഞ്ഞു. പാർട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മിൽട്ടൺ രാജിവച്ചു.
കരാറുകളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ ജോൺസൺ പിന്തുണയ്ക്കുന്നതിനെ എതിർത്താണ് രാജി. കടുത്ത ബ്രെക്സിറ്റ് അനുകൂലികളെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു. 1.6 ലക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെ പോസ്റ്റൽ വോട്ടാണ് ഭരിക്കുന്ന പാർട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ ജോൺസന് അനുകൂലമായിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
ബോജോ അണികൾക്ക് പ്രിയങ്കരൻ
പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോൺസന്റെ ബ്രെക്സിറ്റ് നയങ്ങളോട് പാർട്ടിയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബർ 31നു മുൻപ് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ജോൺസൻ പ്രഖ്യാപിച്ചിരുന്നു.
കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന ഹിത പരിശോധനയിൽ അവസാന നാലു പേരിൽ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ്, മൈക്കേൽ ഗോവ് എന്നിവർ അവസാന വോട്ടിങ്ങിൽ പുറംതള്ളപ്പെട്ടതോടെയാണ് ബോറിസ് ജോൺസൻ, ജെറമി ഹണ്ടും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടന്നത്. എംപിമാർക്കിടയിൽ അത്ര പ്രിയങ്കരൻ അല്ലാതിരുന്നിട്ടും നേതൃ പദവി മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബഹുദൂരം മുന്നിൽ നിന്ന വായാടി എന്നറിയപ്പെടുന്ന 'ബോജോ'' പാർട്ടി അണികൾക്കിടയിൽ ഏറെ ബഹുജന സമ്മതനാണ്. അതിനാൽ അനായാസ വിജയമാണ് ബോറിസ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്.
പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത മിത്രം
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം വിലയിരുത്തുമ്പോൾ തികഞ്ഞ പ്രായോഗിക വാദിയായാണ് ബോറിസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ ജോ ജോൺസൺ ആകട്ടെ തികഞ്ഞ ഇന്ത്യൻ അനുകൂലിയാന്നെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന വിശേഷണമാണ് ജോയോടൊപ്പം ഉള്ളത്. ഇതേ കാര്യത്തിൽ ബോറിസും പിന്നിലല്ല. ലണ്ടൻ മേയർ ആയിരിക്കെ ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിലും മുംബൈയിലും ബിസിനസ് ഓഫിസുകൾ ആരംഭിക്കുന്നതിൽ ബോറിസിന്റെ റോൾ ചെറുതല്ല. ലണ്ടനിൽ പതിവായി മേയറുടെ പേരിൽ തന്നെ ദീപാവലി ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ബോറിസ് 2016ലെ ആഘോഷത്തിന് പ്രധാന സ്പോൺസർ ആയി കേരള ടൂറിസത്തെ തിരഞ്ഞെടുത്തത് മലയാളികൾക്കും ഏറെ ആഹ്ലാദം പകരുന്ന വാർത്ത ആയിരുന്നു.
തെരേസ മേ മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോൾ കാശ്മീർ വിഷയത്തിൽ മുൻപിൻ നോക്കാതെ അഭിപ്രായം പറഞ്ഞ ബോറിസ് ഇന്ത്യ വിരുദ്ധതയുടെ ലേബൽ എടുത്തണിഞ്ഞതും മറക്കാനാകില്ല. എന്നാൽ പിന്നീട് തെരേസയുമായി തെറ്റിപ്പിരിഞ്ഞു മന്ത്രി സ്ഥാനം നഷ്ടമായ ബോറിസ് ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. മൂന്നു വർഷം മുൻപ് ബ്രക്സിറ്റ് ഹിതപരിശോധനയിൽ തന്റെ നയങ്ങൾ ജനങ്ങൾ അംഗീകരിക്കപ്പെടാതിരുന്നതോടെ അന്നത്തെ പ്രധാനമന്ത്രി രാജി വച്ചപ്പോൾ ഏറ്റവും സാധ്യത കൽപിച്ചിരുന്നത് ബ്രക്സിറ്റ് വാദിയായ ബോറിസിന് ആയിരുന്നു. അന്നദ്ദേഹം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു.
മൂന്നു വർഷം മുൻപ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രക്സിറ്റ് ഫലം വന്നപ്പോൾ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ബോറിസിന് കൂടെ ഉണ്ടായിരുന്ന മൈക്കേൽ ഗോവിന്റെ ചതി പ്രയോഗം മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നിന്നോണം പ്രധാനമന്ത്രി പദവി നഷ്ടമായത്. അവസാന നിമിഷം ഗോവ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബോറിസ് മാന്യതയുടെ പേരിൽ പിന്മാറുക ആയിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിൽ നിന്നാണ് സർവ സമ്മത സ്ഥാനാർത്ഥി ആയി തെരേസ ഉയർന്നു വരുന്നത്. ഇതോടെ ബ്രക്സിറ്റ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബോറിസിനെ വിദേശ മന്ത്രാലയ ചുമതല ഏൽപ്പിച്ചു സമാശ്വസിപ്പിക്കുക ആയിരുന്നു തെരേസ.
എന്നാൽ മൂപ്പിളമ തർക്കം അകത്തും പുറത്തും ഉണ്ടായതോടെ ബോറിസിനെ പുറത്താകുന്നതിൽ തെരേസ വിജയിച്ചു. അന്ന് മുതൽ തെരേസ മെയെ കസേരയിൽ നിന്നിറക്കാൻ ബോറിസ് നടത്തിയ കളികൾ ഒട്ടും മോശമല്ല. ഒടുവിൽ വീണ്ടും അവസരം കൈവന്നപ്പോൾ പഴയ ചരിത്രം ഓർമ്മിപ്പിച്ചു മൈക്കൽ ഗോവ് അവസാന മൂന്നു പേരിൽ ഒരാൾ ആയി മാറിയതോടെ ബോറിസ് ക്യാമ്പ് സകല ശക്തിയും പുറത്തെടുത്താണ് വെറും രണ്ടു വോട്ടിന് മൈക്കേലിനെ മൂലയ്ക്കിരുത്തിയത്. ഇതിൽ ഒരു മധുര പ്രതികാരം കൂടിയാണ് ബോറിസ് ആസ്വദിക്കുന്നത്.
എന്നാൽ ബോറിസ് നൽകുന്ന വാഗ്ദാനം അനുസരിച്ചു വെറും 99 ദിവസങ്ങളാണ് ബ്രക്സിറ്റിനായി അവശേഷിക്കുന്നത്. തെരേസ മേ രണ്ടു വർഷം കൊണ്ട് നടപ്പാക്കാൻ തുനിഞ്ഞ കാര്യം ഇത്ര ചെറിയ വേഗത്തിൽ ബോറിസിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. പാർലിമെന്റിൽ വീണ്ടും അംഗീകാരം തേടുമ്പോൾ തെരേസക്ക് സംഭവിച്ച വീഴ്ച ബോറിസിനും ഉണ്ടാകില്ലേ എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ തെരേസയെ എതിർത്തവരിൽ നല്ല പങ്കും ബോറിസിന് പിന്തുണ നൽകും എന്നാണ് കരുതപ്പെടുന്നത്.
കാരണം ഈ വിഷയത്തിൽ ബോറിസ് പരാജയപ്പെട്ടാൽ സർക്കാർ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത ഒട്ടു മിക്ക എംപിമാരും ആഗ്രഹിക്കുന്നില്ല. അക്കാരണത്താൽ തന്നെ തന്റെ ജോലി പ്രയാസം കൂടാതെ നടപ്പാക്കാൻ ബോറിസിന് കഴിയും എന്നാണ് വിലയിരുത്തൽ. കൂടുതൽ സ്വതന്ത്രമായും സൗഹാർദ്ദപരമായും പെരുമാറുന്ന ബോറിസിന് പാർട്ടിയിൽ സഹപ്രവർത്തകർക്കിടയിൽ കൂടുതൽ വിശ്വാസം നേടിയെടുക്കാൻ സാധിക്കും എന്ന് വിലയിരുത്തുന്നവർ അനേകമാണ്.
തെരേസ മെയ്ക്ക് ഇല്ലാതെ പോയതും ഈ സവിശേഷതയാണ്. അവരുടെ കടുംപിടുത്ത ശൈലിയാണ് പാർട്ടി എംപിമാരെ പോലും ശത്രുക്കളാക്കി മാറ്റിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബോറിസിന്റെ സർക്കാർ കൂടുതൽ മൃദു സമീപനം സ്വീകരിക്കുന്നതിനാൽ കടുത്ത നിലപാടുകൾ എടുക്കേണ്ട സാഹചര്യത്തിൽ പോലും സമവായം സൃഷ്ടിക്കപ്പെടും എന്നാണ് ബോറിസ് അനുകൂലികൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്