ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഇരുവിഭാഗവും; സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും സംഘത്തെ നേരിടാൻ വിനയനും കൂട്ടരും; കൊട്ടിഘോഷിച്ച് നടത്തിയ ഓഫീസ് ഉദ്ഘാടനത്തിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന്; രണ്ട് കോടിക്ക് പൂർത്തിയാകാൻ ഉദ്ദേശിച്ച് തുടങ്ങിയ കെട്ടിട നിർമ്മാണം കഴിഞ്ഞപ്പോൾ ഏഴ് കോടി ചെലവ്; 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ പോര്
കെ വി നിരഞ്ജൻ
കോഴിക്കോട്: രണ്ടുവർഷം കാലാവധിയുള്ള കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതിയിലേക്ക് അഞ്ചര വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. 27 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടന പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരുവിഭാഗവും. നിലവിലെ സെക്രട്ടറി എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ രംഗത്തുള്ളത് വിനയന്റെ നേതൃത്വത്തിലുള്ള പാനലാണ്. ഇതിനിടെ നിർമ്മാതാക്കളുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഉൾപ്പെടെ ചർച്ചയാക്കി ഇരുവിഭാഗവും കളം നിറഞ്ഞു കളിക്കുകയാണ്. ആസ്ഥാന മന്ദിരം പൂർത്തിയാക്കാൻ കഴിഞ്ഞത് ചരിത്ര സംഭവമാണെന്നാണ് നിലവിലെ ഭരണസമിതി വ്യക്തമാക്കുന്നത്. അംഗങ്ങളുടെ മൾട്ടിപ്പിൾ വോട്ടും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. ംഗങ്ങളുടെ മൾട്ടിപ്പിൾ വോട്ട് നിലനിർത്താനായത് വലിയൊരു നേട്ടമാണ്. എന്നാൽ നേരത്തെ നടക്കേണ്ട തെരഞ്ഞെടുപ്പ് വൈകിച്ചതിന്റെ ഉത്തരവാദിത്തം മൾട്ടിപ്പിൾ വോട്ടിനെതിരെ ആക്ഷേപമുന്നയിച്ച് കോടതിയെ സമീപിച്ചവർക്കാണെന്നും ഇവർ ആരോപിക്കുന്നുണ്ട്.
എന്നാൽ ആസ്ഥാന മന്ദിരം നിർമ്മാണത്തിൽ ഉൾപ്പെടെ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. മലയാള സിനിമാ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജി.സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും നേതൃത്വത്തിൽ വൻ അഴിമതികളാണ് അരങ്ങേറിയതെന്ന് നിർമ്മാതാക്കളായ രാജീവ് കെ.ടി, സുരേന്ദ്രൻ ടി കെ എന്നിവർ കോഴിക്കോട്ട് പറഞ്ഞു. സംഘടനയിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താതെ അഞ്ചര വർഷം സ്വയം ഭരണാധികാരികളായി വൻ അഴിമതിയും സ്വജനപക്ഷപാതവും ഇവർ നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും രാജീവ് കെ ടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2014 ലാണ് ജി സുരേഷ് കുമാർ പ്രസിഡന്റും എം.രഞ്ജിത്ത് സെക്രട്ടറിയുമായുള്ള ഭരണസമിതി അധികാരത്തിലേറിയത്. രണ്ടു വർഷമായിരുന്നു ഭരണസമിതിയുടെ കാലാവധി. 2016 ൽ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടിയിരുന്നുവെങ്കിലും അവർ തെരഞ്ഞെടുപ്പിന് തയ്യാറായില്ല. ഒടുവിൽ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് ജൂലൈ 27 ന് പുതിയ ഭരണസമിതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടത്താൻ അവർ നിർബന്ധിതരായിട്ടുള്ളത്. ഹൈക്കോടതി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടപ്പോൾ അംഗങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇവർ നടത്തിയ തട്ടിക്കൂട്ട് വിദ്യയായിരുന്നു അടുത്തിടെ നടന്ന പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടന മാമാങ്കം. അതിഭീകരമായ അഴിമതിയാണ് പുതിയ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. 2015 ൽ അസോസിയേഷൻ ജനറൽ ബോഡി നടക്കുമ്പോൾ തന്നെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ വിഷയം പൊന്തി വന്നിരുന്നു. അഴിമതി അന്വേഷിക്കാനായി മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി ജനറൽ ബോഡി നിയമിക്കുകയും ചെയ്തു. നിർമ്മാതാക്കളായ രാജീവ് കെ ടി, വി എസ് അതീഷ്, ലിബർട്ടി ബഷീർ എന്നിവരായിരുന്നു മൂന്നംഗ അന്വേഷണ കമ്മിറ്റി അംഗങ്ങൾ.
കെട്ടിടത്തിന്റെ സ്ട്രക്ച്ചർ വർക്ക് മാത്രം നടന്നിരുന്ന അന്നത്തെ അവസ്ഥയിൽ തന്നെ വൻ അഴിമതി നടന്നതായി കമ്മീഷൻ കണ്ടെത്തി. അതന്റെ റിപ്പോർട്ട് സമയബന്ധിതമായി ഭരണസമിതിക്ക് കൈമാറുകയും ചെയ്തു. എന്നാൽ ആ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല അന്വേഷണ കമ്മീഷനെ തെരഞ്ഞെടുത്ത പഴയ ജനറൽ ബോഡിയുടെ മിനിട്ട്സ് മാറ്റിയെഴുതുകയും ചെയ്തു. പിന്നീട് അന്വേഷണ കമ്മീഷൻ അംഗമായിരുന്ന തന്നെ കാരണമെന്നുമില്ലാത പുറത്താക്കുകയും ചെയ്തുവെന്നും രാജീവ് കെ ടി പറഞ്ഞു.
യാതൊരു അന്വേഷണങ്ങൾക്കും തയ്യാറാവാതെ കെട്ടിടം പണി തുടർന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് ശശി അയ്യഞ്ചിറ സെക്രട്ടറി ആയിരുന്നപ്പോൾ ഇതേ ബിൽഡിങ് പ്ലാൻ തന്നെ രണ്ട് കോടി രൂപയ്ക്ക് തീർക്കാനായിട്ട് കരാർ കൊടുത്തിരുന്നു. ഇതേ കെട്ടിടമാണ് ഇപ്പോൾ നിർമ്മാണത്തിന് ഏഴരക്കോടിയോളം രൂപ ചെലവായെന്ന് നേതൃത്വം പറയുന്നത്. അസോസിയേഷൻ ട്രഷറർ പ്രേം പ്രകാശിനെ നോക്കുകുത്തിയെപ്പോലെ നിർത്തിക്കൊണ്ടാണ് ബിൽഡിങ് കമ്മിറ്റി കൺവീനറും അസോസിയേഷൻ സെക്രട്ടറിയും സമാനതകളില്ലാത്ത ഈ അഴിമതി നടത്തിയത്. ഭരണസമിതിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും കെട്ടിട നിർമ്മാണത്തിലെ അഴമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഭരണ സമിതി അംഗമായിരുന്ന മമ്മി സെഞ്ച്വറി തൽസ്ഥാനം രാജിവെച്ച് ഇക്കാര്യങ്ങളെല്ലാം പുറത്ത് പറയുകയും ചെയ്തിരുന്നു. നാന്നൂറോളം അംഗങ്ങളുള്ള സംഘടനയിൽ അഞ്ചര വർഷം കൊണ്ട് നൂറോളം പേരാണ് പുറത്തായത്. ഇല്ലാത്ത ആരോപണം ഉന്നയിച്ച് പലരെയും പുറത്താക്കുകയായിരുന്നു ഭരണസമിതി ചെയ്തത്. നിർമ്മാണ രംഗത്തേക്ക് പുതിയ നിരവധി ആളുകൾ വന്നിട്ടും അസോസിയേഷനിൽ അംഗങ്ങൾ വർധിക്കാത്തത് ഭരണസമിതിയുടെ ഏകാധിപത്യനിലപാടുകാരണ്. അവർക്ക് താത്പര്യമുള്ളവർക്ക് മാത്രം അംഗത്വം നൽകുകയും എതിർക്കുന്നവരെ പുറത്താക്കുകയുമാണ് ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് വന്നതോടെ കെട്ടിടം പണി പൂർത്തിയായെന്ന് കൊട്ടിഘോഷിച്ച് തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു ഭരണസമിതി ചെയ്തത്. 14000 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിന് ഏഴര കോടിയോളം രൂപ ചെലവ് വന്നെന്നാണ് ഭരണ സമിതി പറയുന്നത്. എത്ര ആർഭാടത്തിൽ പണിതാലും ഒരു സ്ക്വയർ ഫീറ്റിന് മൂവായിരം രൂപയിൽ കൂടുതൽ വരില്ലെന്നിരിക്കെ അഴിമിതിയുടെ ആഴം വ്യക്തമാണ്. സ്ട്രക്ചർ വർക്ക് നടക്കുമ്പോൾ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ട അഴിമതി പണി തീരും വരെ ഈ ഭരണസമിതി തുടർന്നു പോന്നതിന്റെ ഉദാഹരമാണ് ഏഴരക്കോടിയുടെ ഈ കണക്ക്. നിർമ്മാതാക്കളുടെ ചോരയും നീരും കൊടുത്തുണ്ടാക്കിയ കോടിക്കണക്കിന് രൂപയാണ് സുരേഷ് കുമാർ പ്രസിഡന്റായി നിലവിലുള്ള ഭരണസമിതി തട്ടിയെടുത്തിരിക്കുന്നത്. ഈ പകൽക്കൊള്ള വെളിച്ചത്തുകൊണ്ടുവരുന്നതിനായി കേന്ദ്ര-സംസ്ഥാന വിജിലൻസ് ഏജൻസിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍