ഓസ്ട്രേലിയയിൽ ഹൈക്കമ്മീഷണറായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ പൊലീസ് മർദ്ദിച്ചു കൊന്ന രാജന്റെ സഹപാഠി; ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് പുസ്തകം എഴുതിയത് അജിത്ത് എന്ന പേരിൽ; നോം ചോംസ്കി അടക്കമുള്ള ബുദ്ധിജീവികളുടെ സുഹൃത്ത്; രാജ്യദ്രോഹം കുറ്റം ചുമത്തി തടവറയിലാക്കിയപ്പോൾ മോചിപ്പിക്കാൻ ശബ്ദമുയർത്തിയത് ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ; മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ ജീവിതം സിനിമാക്കഥയെയും വെല്ലുന്നത്
മറുനാടൻ ഡെസ്ക്
മുംബൈ: ജീവിതത്തിൽ സുഖലോലുപതകൾ എല്ലാം നുകർന്ന് ജീവിക്കാമായിരുന്ന വ്യക്തിയായിരുന്നു മുരളി കണ്ണമ്പള്ളി എന്ന യുവാവിന്. അതിന് വേണ്ട കുടുംബഭദ്രത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓസ്ട്രേലിയയിൽ ഹൈക്കമ്മിഷണറായിരുന്ന കണ്ണമ്പള്ളി കരുണാകരമേനോന്റെ മകൻ എന്നതു തന്നെയായിരുന്നു മുരളിയുടെ അഡ്രസ്. ലോകം ബഹുമാനിക്കുന്ന ഡിപ്ലോമാറ്റ്. പിതാവിനെ കണ്ടുവളർന്ന മുരളി കണ്ണമ്പള്ളി എന്നാൽ ആർഭാഢവും ബഹുമാനവും ലഭിക്കുന്ന ആ ജീവിതവഴിയിലേക്ക് തിരിഞ്ഞില്ല. മറിച്ച് അടിച്ചമർത്തപ്പെട്ടന്റെ ശബ്ദമാവാൻ മാവോയിസ്റ്റ് ആശയങ്ങളായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. ആ വിപ്ലവ വഴിയിൽ ഒപ്പം നടന്നവർ പലവഴി തെറ്റിപ്പിരിഞ്ഞു പോയെങ്കിലും പോരാട്ടം തുടർന്നു മുരളി കണ്ണമ്പള്ളി. ഒടുവിൽ മാവോ ബന്ധത്തിന്റെ പേരിൽ പിടിക്കപ്പെട്ട് നാലു വർഷമായി പൂന യെർവാദ ജയിലിൽ കഴിയേണ്ടി വന്നു. നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ മുരളി കണ്ണമ്പള്ളി ഇന്നലെയാണഅ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
എല്ലാ മാസവും ഒന്നിനും പതിനാറിനും അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, താമസിക്കുന്ന വിലാസം നൽകണം, പാസ്പോർട്ട് അന്വേഷണോദ്യോഗസ്ഥന് കൈമാറണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. രാജ്യദ്രോഹക്കുറ്റം ചുമത്തി 2015 മേയിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. തുടർന്ന് പുണെ യെർവാദ ജയിലിൽ തടവിലായിരുന്ന മുരളിക്ക് ഫെബ്രുവരി 25-നു ബോംബെ ഹൈക്കോടതി ജാമ്യമനുവദിച്ചു. ഇതിനെതിരേ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ മെയ് 29-നു തള്ളിയിരുന്നു. ജയിലിൽനിന്നിറങ്ങിയ മുരളിയെ സ്വീകരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും പുണെയിൽ എത്തിയിരുന്നു. തത്കാലം കേരളത്തിലേക്കില്ലെന്നും മുംബൈയിലുള്ള സഹോദരനോടൊപ്പം തങ്ങുമെന്നുമാണ് മുരളി കണ്ണമ്പള്ളി പറഞ്ഞത്.
എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളി കണ്ണമ്പള്ളി അടിയന്തരാവസ്ഥക്കാലം മുതലാണ് തീവ്ര ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് കോഴിക്കോട് ആർ.ഇ.സി.(ഇപ്പോൾ എൻ.ഐ.ടി.)യിൽ പഠനം നടത്തുകയാിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കൊടിയ മർദനമേറ്റുമരിച്ച രാജന്റെ സഹപാഠിയായിരുന്നു മുരളി. ഇടയ്ക്കുവെച്ച് പഠനം ഉപേക്ഷിച്ച് പൂർണമായി സംഘടനാപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 1976-ലെ കോഴിക്കോട് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.
ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന മുരളിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഫോർ അഡ്വാൻസ്മെന്റ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്സ് ഇൻ ഇന്ത്യ എന്ന സംഘടനയും അന്താരാഷ്ട്രപ്രശസ്തരായ ഗായത്രി ചക്രവർത്തി സ്പിവാക്, നോം ചോംസ്കി, പാർഥ ചാറ്റർജി, ജൂഡിത്ത് ബട്ട്ലർ തുടങ്ങിയ ചിന്തകരും രംഗത്തെത്തിയിരുന്നു. 'ജസ്റ്റിസ് ഫോർ മുരളി' എന്ന പേരിൽ ഇന്ത്യയിൽ പലയിടത്തും മുരളി കണ്ണമ്പള്ളിയുടെ ജയിൽമോചനത്തിനായി പ്രവർത്തനങ്ങൾ നടന്നിരുന്നു. 'വേൾഡ് ടു വിൻ' എന്ന അന്താരാഷ്ട്രമാസികയുടെ പത്രാധിപരായിരുന്നു.
രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെക്കുറിച്ചും ദലിത് പഠനങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയും കേരളത്തിലെ കാർഷിക ബന്ധങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന 'ഭൂമി, ജാതി, ബന്ധനം' എന്ന പുസ്തകം രചിക്കുകയും ചെയ്ത വ്യക്തിയാണ് അജിത് എന്ന പേരിൽ അറിയപ്പെട്ട കണ്ണമ്പള്ളി. അന്താരാഷ്ട്ര ജേർണലുകളിൽ അടക്കം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1984-ൽ ഫ്രാൻസിൽ വച്ചു നടന്ന റവല്യൂഷണറി ഇന്റർനാഷണൽ മൂവ്മെന്റ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക നേതാവാണ് മുരളി. അജിത് എന്ന പേരിൽ ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ഭീകര വരുദ്ധ സ്ക്വാഡ് (എടിഎസ്) മുരളിയെ അറസ്റ്റ് ചെയ്യുമ്പോൾ ആശുപത്രിയിൽ ഇദ്ദേഹത്തിന് സഹായിയായി നിന്ന ഇസ്മായിലും അന്ന് അറസ്റ്റിലായിയിരുന്നു. നക്സലൈറ്റ് മുദ്രകുത്തപ്പെട്ട് കസ്റ്റഡിയിലെത്തിയ മുരളി കണ്ണമ്പള്ളിക്കെതിരെ പ്രാഥമിക കുറ്റപത്രത്തിൽ ചാർത്തിയ വകുപ്പുകൾ നിസാരമാണ്. 40 വർഷമായി ഒളിവിലായിരുന്ന മുരളിക്കെതിരെ ചുമത്തിയ കേസുകളിൽ ആൾമാറാട്ടമാണ് പ്രധാനപ്പെട്ട ഒന്ന്. കേസ് കോടതിയിലെത്തുന്ന മുറയ്ക്ക് മറ്റ് കേസ്സുകൾ കൂടി ചുമത്തുകയാണ് പതിവ്. ജാമ്യം നിഷേധിക്കാൻ കൂട്ടായ പരിശ്രമം തന്നെ നടന്നു.
നഗ്നമായ മനുഷ്യാവകാശ ലംഘനവും ഇന്ത്യൻ ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റിൽ പറത്തുന്നതുമായിരുന്നു മുരളി കണ്ണമ്പള്ളിയുടെയും ഇസ്മായിലിന്റെയും അറസ്റ്റ്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകർ തയാറാക്കിയ പ്രസ്താവന അയച്ചു കൊടുത്തപ്പോൾ പ്രമുഖ പൊളിറ്റിക്കൽ സയന്റിസ്റ്റ് പാർത്ഥ ചാറ്റർജി പറഞ്ഞത്, ഇവരുടെ മോചനത്തിനായി ഒപ്പിട്ട ആളുകളുടെ പട്ടികയിൽ തന്റെ പേർ കൂടി ചേർക്കൂ എന്നാണ്. നോം ചോംസ്കി, ജൂഡിത്ത് ബട്ലർ, ഗായത്രി ചക്രവർത്തി സ്പിവാക് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മുരളിയുടെ മോചനത്തിനായി പ്രചരണം നടന്നു.
നക്സലൈറ്റ് നേതാവ വേണുവുമായി അടുത്ത ബന്ധമായിരുന്നു മുരളിക്ക് ഉണ്ടായിരുന്നത്. മാർക്സിസത്തെയും മാവോയിസത്തെയും പൂർണമായി വിശ്വസിക്കുന്ന ഒരാളായിരുന്നു മുരളി. അബദ്ധജഢിലമായൊരു വിശ്വാസമായിരുന്നു അയാൾ പിന്തുടർന്നത്. മുരളി സഞ്ചരിച്ച വഴി തെറ്റിപ്പോയി എന്നു പറയേണ്ടി വരുന്നവെന്നാണേണു മുരളിയെ കുറിച്ച് പിന്നീട് പറഞ്ഞത്. പൂർണമായ അർപ്പണബോധവും നിലപാടുകളിൽ സത്യസന്ധത പുലർത്തുകയും വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും മുരളിയുടെ സ്വഭാവവൈശിഷ്ട്യമായിരുന്നു. താൻ വിശ്വസിക്കുന്നതിനോട് ആയാൾ എന്നും കൂറു പുലർത്തി. അതിലയാൾ അടിയുറച്ചു നിന്നു. ഇത്രയും നാൾ ഇതുപോലൊരു പ്രസ്ഥാനത്തിൽ നിലിനിൽക്കാൻ മുരളിക്ക് കഴിഞ്ഞതും അതുകൊണ്ടാണെന്നും വേണു പറയുന്നു.
കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് മുരളി പിന്നീട് അറസ്റ്റിലായിരുന്നു. രാജൻ കൊല്ലപ്പെടുമ്പോൾ മുരളിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. മുരളി കായണ്ണ സ്റ്റേഷൻ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തൊരാളല്ല. പൊലീസ് അയാളെ പ്രതി ചേർത്തെന്നുമാത്രമാണ് വേണു പറയുന്നത്. മുരളിക്ക് ആക്രമണത്തെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ കേസ് വന്നപ്പോൾ അയാളെയും പ്രതി ചേർത്തു. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്ന മുരളിക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരിക്കുമെന്ന ധാരണയിലാണ് അയാളെ അറസ്റ്റ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ശാന്തനായിരുന്നു മുരളി, അക്രമണവ്യഗ്രതയുള്ളൊരു വിഭാഗം പ്രസ്ഥാനത്തിലുണ്ടായിരുന്നെങ്കിലും മുരളിയൊരിക്കലും ആ കൂട്ടത്തിൽപ്പെട്ടൊരാളായിരുന്നില്ല. എനിക്ക് വലം കൈയെന്നപോലെയായിരുന്നു മുരളി ഒപ്പം പ്രവർത്തിച്ചത്. സൈദ്ധാന്തികമായ ഇടപെടലുകളായിരുന്നു മുരളി നടത്തിയിരുന്നത്. ഞാനെഴുതുന്നതിലൊക്കെ വേണ്ട തിരുത്തലുകൾ അയാൾ നിർദ്ദേശിച്ചിരുന്നു. വളരെ സൂക്ഷ്മമായ പരിശോധനകൾ ആ രചനകളിൽ മുരളി നടത്തുമായിരുന്നു. സംഘടനയിൽ രഹസ്യപ്രവർത്തനം കൃത്യമായി പാലിച്ചുപോന്നിരുന്നയാളാണ് മുരളിയെന്നും വേണു ഓർത്തെടുക്കുന്നു.
മുരളിയുടെ ഈ പ്രവർത്തന രീതിയായിരിക്കണം അയാളെ ഇത്രനാളും പൊലീസിന്റെയും മറ്റും കൈകളിൽ പെടാതിരിക്കാൻ സഹായിച്ചത്. അതേസമയം നാൽപ്പത് വർഷം പൂർണമായി മുരളി അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങളായിരുന്നു നടത്തിയിരുന്നതെന്നു പറയുന്നത് ശരിയല്ല. ആരൊക്കെയൊ ചമച്ചൊരു കള്ളക്കഥമാത്രമാണത്. എറണാകുളം ഇരുമ്പനത്താണ് മുരളിയുടെ തറവാട്. ഇടയ്ക്കിടെ ഇവിടെ മുരളി വന്നു പോകാറുണ്ടായിരുന്നു. പാർട്ടി പ്രവർത്തകയായിരുന്ന ജെന്നി എന്ന നായരമ്പലം സ്വദേശിയായ ഒരു ദളിത് സ്ത്രീയെയാണ് മുരളി വിവാഹം കഴിച്ചത്. പിന്നീട് ഈ ബന്ധം പിരിഞ്ഞു. മുരളിയുടെ മകൻ ഇപ്പോൾ ഡൽഹിയിലാണ്. മുരളിയുടെ സഹോദരനാണ് ഈ പയ്യനെ അങ്ങോട്ടു കൊണ്ടുപോകുന്നത്. പോരാട്ടം ഗ്രൂപ്പിന്റെ വക്താവായി ചാനലുകളിലൊക്കെ ചർച്ചയിൽ പങ്കെടുക്കുന്ന അഡ്വക്കേറ്റ് മാനുവലിനെ ജെന്നി പിന്നീട് വിവാഹം ചെയ്യുകയാണ് ഉണ്ടായത്- വേണു പറഞ്ഞു.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- വരവേൽപ്പിന്റെ 35 വർഷങ്ങൾ- സഫീർ അഹമ്മദ് എഴുതുന്നു
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്