അടിമപ്പണി ഇപ്പോഴും ഇന്ത്യയിലുണ്ട്! ഉത്തരേന്ത്യയിലെ റോഡ് പണിക്കാർ ഖനി തൊഴിലാളികൾ താപനിലയ കേന്ദ്രങ്ങളിലെ കരാർ ജോലിക്കാർ എന്നിവരൊക്കെ എങ്ങനെയാണ് ജോലി ചെയുന്നത്; ഒരു ദിവസത്തെ അധ്വാനത്തിന്റെ മൂല്യം 'നൂറ്റി എഴുപത്തിഎട്ടു രൂപ' യായി ചുരുക്കുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല; അടിമത്തം അമേരിക്കൻ ചരിത്രത്തിന്റെ മാത്രം ബാധ്യത ആണെന്ന് അഹങ്കരിക്കരുത് നമ്മൾ: സുധാ മേനാൻ എഴുതുന്നു
സുധാ മേനോൻ
എട്ടു വയസ്സുകാരിയായ എന്റെ മകളുടെ പ്രിയപ്പെട്ട പുസ്തകമാണ് Uncle Tom's Cabin. അത് വായിച്ചു കഴിഞ്ഞു ദിവസങ്ങളോളം, അവളെ അതിലെ കഥാപാത്രങ്ങള് അലട്ടിയിരുന്നു. ഫ്രോസനും, സിന്ദ്രല്ലയും, റിപ് വാന് വിങ്കിളും പോലെ അത് വെറും കഥ മാത്രമാണല്ലോ, ശരിക്കും അങ്ങനെയൊന്നും സംഭവിക്കില്ലല്ലോ എന്ന് ഒരുറപ്പിനു വേണ്ടി വൈഭവി ഇടയ്ക്കു ചോദിക്കും. അമേരിക്കൻ ചരിത്രത്തിലെ കറുത്ത വർഗ്ഗക്കാരുടെ, ലിങ്കന്റെ, സിവിൽ വാറിന്റെ, കഥ പറഞ്ഞു കൊടുത്തപ്പോൾ അവളുടെ മുഖം വാടി. ഇതുപോലെ മലാലയും കുറച്ചു ദിവസം അവളെ അലട്ടിയിരുന്നു. പിന്നീട്, മറ്റേതൊരു മധ്യവർഗ കുട്ടിയേയും പോലെ അവള് പാഠപുസ്തകത്തിലേക്ക് തിരിച്ചുപോയി. നമ്മള് അനുഭവിക്കാത്തത് ഒക്കെ മുതിർന്നവര്ക്ക് പോലും കെട്ടുകഥകൾ ആകുന്ന ലോകമാണല്ലോ നമ്മുടേത്.
കെട്ടുകഥകളെക്കാൾ ഭീകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ ധാരാളം നമുക്കിടയിൽ ഉണ്ടെന്നും, എന്റെ ജോലിക്കിടയിൽ ഞാൻ കാണുന്നത് മുഴുവൻ അതിഭീകരമായ അടിമത്തത്തിന്റെ ആധുനികരൂപമാണെന്നും ഞാന് അവളോട് പറഞ്ഞില്ല. ഇന്ത്യയിലെ അസംഘടിത തൊഴിലാളികളിൽ- എൺപത്തിഅഞ്ചു ശതമാനം എന്ന് സർക്കാർ കണക്കുകൾ- ധാരാളം പേർ കൃത്യമായ സേവന-വേതന വ്യവസ്ഥകൾ ഇല്ലാതെ ഒരു ഉടമയിൽ നിന്നും വേറൊരു ഉടമയിലേക്ക് നിരവധി അനധികൃത കോണ്ട്രാക്ടർമാരിലൂടെ കൈമാറപ്പെടുന്നുണ്ട്
കഴിഞ്ഞ മാസം നടത്തിയ ഒരു പഠനത്തിൽ നേരിട്ട് കണ്ട റോഡ്പണി തൊഴിലാളികളുടെ കഥ ആരുടെയും കരളുരുക്കുന്നതാണ്. ദക്ഷിണ ഗുജറാത്തിലെയും, രാജസ്ഥാനിലെയും ആദിവാസി മേഖലകളിൽ നിന്നും, പ്രാദേശിക ബ്രോക്കർ തിരഞ്ഞെടുത്തു ലോറിയിൽ കയറ്റി കുടുംബത്തോടെ കൊണ്ട് വരുന്നതാണ് ഈ തൊഴിലാളികളെ..പലർക്കും , സ്വന്തം ഗ്രാമത്തിൽ കൃഷിയുണ്ട്. പക്ഷെ കൊടും വരൾച്ച കാരണം കഴിഞ്ഞ രണ്ടു സീസണിലെ കൃഷി നഷ്ടമായിരുന്നു. പലിശക്ക് കടമെടുത്തു നടത്തിയ കൃഷി നശിച്ചതോടെ മിക്ക ചെറുകിട കർഷകരും കടക്കെണിയിൽ ആയി. അവിടെയാണ് റോഡ് കോണ്ട്രാക്ടരുടെ പ്രാദേശിക ഏജന്റ് വിപണി കണ്ടെത്തുന്നത്. കടം തീർക്കാൻ ആവശ്യമായ തുക ഈ പാവപെട്ട ആദിവാസി കുടുംബങ്ങൾക്ക് അഡ്വാൻസ് നൽകി അവരുടെ കുടുംബത്തിലെ അധ്വാന ശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദൂരസ്ഥലങ്ങളിലെ സൈറ്റുകളിൽ എത്തിക്കുന്നു. ഇരുനൂറ്റിപതിനഞ്ചു രൂപയാണ് ദിവസകൂലി. പന്ത്രണ്ടു മണിക്കൂർ അല്ലെങ്കിൽ അതിൽ അധികം ജോലി. ദീപാവലിക്ക് കൊടുക്കുന്ന ഇരുനൂറ്റി അമ്പതു രൂപ മാത്രമാണ് ബോണസ്. വേറെ യാതൊരു ആനുകൂല്യവും ഇല്ല. ഭക്ഷണവും മറ്റു ചിലവുകളും നടത്താൻ കോണ്ട്രാക്ടർ ദിവസം അറുപതു രൂപ കൊടുക്കും. അത് കൂലിയിൽ നിന്നും കുറച്ചു, ബാക്കി തുക മാത്രം കണക്കിൽ രേഖപ്പെടുത്തും. ഈ കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ എത്ര നാൾ അടിമപ്പണി ചെയ്യണമെന്നു ഓർത്തു നോക്കുക..
ഒരു സ്ഥലത്തെ ജോലി കഴിഞ്ഞാൽ അടുത്ത സൈറ്റിലേക്കു കോണ്ട്രാക്ടർ തന്നെ കൊണ്ട് പോകും. റോഡരികിലെ കുഞ്ഞു ടെന്റിൽ ആണ് കുട്ടികളെയും കൂട്ടി ജീവിക്കുന്നത്. പൊരിവെയിലിലും, മഞ്ഞിലും, മഴയിലും, ആ കുഞ്ഞുങ്ങൾ നിരത്തു വക്കിൽ വളരുന്നു. തിളയ്ക്കുന്ന ടാർ വീപ്പയ്ക്ക് അരികിൽ തന്നെ കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയുന്നു. ഒരു First Aid box പോലും സൈറ്റിൽ ഇല്ല.ലേബർ ഇന്സ്പെക്ടർ തിരിഞ്ഞു നോക്കാറില്ല. കൊടും വെയിലിൽ എല്ലാ സൈറ്റ് വിസിറ്റും പ്രായോഗികമല്ലെന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അയാൾ പറഞ്ഞു. മാത്രമല്ല, വകുപ്പിൽ ധാരാളം ഒഴിവുകളും ഉള്ളതുകൊണ്ട് ജോലിഭാരം കൂടുതൽ ആണ്. ടെണ്ടർ കിട്ടിയ മുഖ്യകോണ്ട്രാക്ടര്ക്കും, തൊഴിലാളികള്ക്കും ഇടയിൽ മിനിമം മൂന്നു തട്ടുകളിൽ ഇടത്തരക്കാർ/ ലേബർ സപ്ലൈ കോണ്ട്രാക്ടർ ഉണ്ട്. അതുകൊണ്ട്, സൈറ്റിലെ കാര്യങ്ങളിൽ തനിക്കു യാതൊരു നിയന്ത്രണവും ഇല്ലെന്നു തൊഴിലുടമ.
സീസണൽ തൊഴിലാളികൾ ആയതു കൊണ്ട് തന്നെ മുഖ്യധാര ട്രേഡ് യുനിയനുകൾ ഒന്നും ഈ മേഖലയിൽ സജീവമല്ല. രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറിയ യുണിയനുകൾക്ക് ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാനും സാധിച്ചിട്ടില്ല. ഇത് ഗുജറാത്തിലെ മാത്രമല്ല, മിക്കവാറും, സംസ്ഥാനങ്ങളിലെ സാധാരണ കാഴ്ചയാണ്. മുൻകൂർ അഡ്വാൻസ് വാങ്ങിയിട്ടുള്ളത്, കൊണ്ട് തന്നെ ഈ കെണിയിൽ നിന്നും രക്ഷപ്പെടുക സാധ്യമല്ല. ലക്ഷണമൊത്ത അടിമകൾ...ലോബിയിങ് നടത്താനോ, സമരങ്ങൾ നടത്തി മാധ്യമ ശ്രദ്ധ നേടാനോ കഴിവും, അറിവും, ഇല്ലാത്തവർ. ഇത് ഇവരുടെ മാത്രം കാര്യമല്ല. പലതരത്തിലുള്ള കൊടും ചൂഷണത്തിന് വിധേയരായാണ്, അസംഘടിതമേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും ജീവിക്കുന്നത്.
ഝാർഖണ്ഡിലെയും, ഛത്തിസ്ഗഡിലെയും സ്വകാര്യ മേഖലയിലെ ഖനി തൊഴിലാളികൾ, താപ നിലയ കേന്ദ്രങ്ങളിലെ കരാർ തൊഴിലാളികൾ, ബീഹാറിൽ നിന്നും, ബംഗാളിൽ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ അന്വേഷിച്ചു പോകുന്നവർ....തുടങ്ങി എണ്ണിയാലൊടുങ്ങാത്ത, നമ്മെപോലെ ജീവിക്കാൻ കൊതിയുള്ള, സാധാരണ മനുഷ്യരാണ് ഇന്നും അടിമകളെ പോലെ ഇന്ത്യയിൽ് ജീവിക്കുന്നത്. യാതൊരു തൊഴിൽ സുരക്ഷയൊ, ESI/PF/ ആനുകൂല്യങ്ങളോ, അടിസ്ഥാന ആരോഗ്യ- സുരക്ഷിത സൗകര്യങ്ങളോ ഇല്ലാത്തവർ. സ്വകാര്യ ഖനി മേഖലയിൽ യുണിയൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന ആദിവാസികളായ കരാർ തൊഴിലാളികളെ കള്ളക്കേസിൽ പെടുത്തി ജയിലിൽ ഇടുന്നതുകൊണ്ട് ആരും തന്നെ യുണിയൻ പ്രവർത്തനത്തിന് തയ്യാറാകുന്നില്ല എന്ന് മൈൻ സ്വകാര്യവല്ക്കരണത്തിനെതിരെ നിരന്തരം സമരം ചെയ്തിരുന്ന CITU നേതാവ് സഖാവ് രമാനന്ദൻ ഒരിക്കൽ പറഞ്ഞത് ഓർത്തു. ഖനിയിലിറങ്ങുന്ന തൊഴിലാളികൾ ഓവർ ടൈംജോലി ചെയ്യാൻ വേണ്ടി നാടൻ വാറ്റുചാരായം കൊടുത്തു അവരെ പ്രലോഭിപ്പിക്കുന്നത്, ഈ രംഗത്ത് സാധാരണമാണ്. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ തുച്ഛമായ വേതനത്തിൽ, അടിമകളെപോലെ അവർ ജോലി ചെയുന്നു.ഒടുവിൽ ആരോഗ്യം നശിച്ച് അകാലമരണം. ഒഡിഷയിൽ, അദാനിയുടെ ധാമ്രപോർട്ടി ൽ, കുറച്ചു വർഷങ്ങൾക്ക് മുമ്പ് നടന്ന അപകടത്തിൽ അഞ്ചു കരാർ തൊഴിലാളികൾ, കൽക്കരി കൂനയുടെ അടിയിൽ പെട്ട് മരിച്ചപ്പോൾ, ക്രോണി കാപിറ്റലിസതിന്റെ എല്ലാ അധികാരരൂപങ്ങളോടും മല്ലിട്ട് കൊണ്ടാണ് AITUC നേതാവും CPI ജനറൽ Council- അംഗവും ആയ പ്രിയ സുഹൃത്ത് രാമകൃഷ്ണപാണ്ട Rama Krushna Panda ആ തൊഴിലാളി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തത്.
ചുരുക്കത്തിൽ, കൊടും ചൂഷണവും അപമാനവും, നിർബന്ധിത പിരിച്ചുവിടലും, അടിമജോലിയും ഒക്കെ ചേർന്നു അശാന്തമാക്കിക്കൊണ്ടിരിക്കുന്ന, ഏറെ വൈരുധ്യങ്ങളും, വൈവിധ്യങ്ങളും നിറഞ്ഞ ഏകാശിലാരൂപമല്ലാത്ത, ഈ അസംഘടിതതൊഴിൽ മേഖലയിലേക്കാണ് പുതിയ തൊഴിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ പോകുന്നത്.
നൂറ്റി എഴുപത്തി എട്ടു രൂപയാണ് പുതിയ മിനിമം കൂലിയായി നിജപ്പെടുത്താൻ പോകുന്നത്. ആരുടെ താല്പര്യങ്ങൾ ആണ് സംരക്ഷിക്കപ്പെട്ടത് എന്നും, തൊഴിലാളിയുടെ ജീവിതവും അധ്വാനവും, തൊഴിൽ സാഹചര്യവും എത്ര ലാഘവത്തോടെയാണ് ഭരണാധികാരികൾ കാണുന്നതെന്നും മനസ്സിലാക്കാൻ ഈ ഒരൊറ്റ കാര്യം മതി. ഇന്ന് മിക്കവാറും എല്ലായിടത്തും മിനിമം കൂലി ഇതിലും എത്രയോ ഉയർന്നതാണ്.ഇനി പല സംസ്ഥാനങ്ങളിലും ഈ പ്രൊവിഷൻ ഉപയോഗിച്ചുകൊണ്ട് കൂലി ഇരുനൂറു രൂപയിൽ കുറയ്ക്കാനാണ് സാധ്യത. തൊഴിൽ മന്ത്രാലയം തന്നെ നിയോഗിച്ച വിദഗധ സമിതി 375/ മുതൽ 447 രൂപ വരെയാണ് മിനിമം കൂലിയായി പരിഗണിച്ചിരുന്നത്. മാത്രമല്ല, ദീർഘകാലമായി തൊഴിലാളി സംഘടനകൾ ആവശ്യപെട്ടിരുന്നത് മിനിമം കൂലി 692 രൂപയെങ്കിലും ആയി ഉയർത്ത ണമെന്നായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ മിനിമം കൂലി നൂറ്റിഎഴുപത്തി എട്ടു രൂപയാക്കിയത് തികച്ചും ദുരൂഹമാണ്. കോർപ്പറേറ്റ്- ദലാൽ- കോണ്ട്രാക്ടർ ലോബികളെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഈ നിയമം എന്നത് സുവ്യക്തമാണ്.BJPയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ 474 രൂപയായി വർദ്ധിപ്പിക്കുമെന്നായിരുന്നു. ജയിച്ചു മാസങ്ങൾക്ക ള്ളിൽ വാഗ്ദാനങ്ങൾ നഗ്നമായി ലംഘിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
മാത്രമല്ല, ഇന്ന് നിലവിലുള്ള നാൽപത്തിനാല് തൊഴിൽ നിയമങ്ങളെ കേവലം നാല് കോഡുകളിലേക്ക് ഒതുക്കുകയാണ് പുതിയ നിയമം. സൂക്ഷമായി പരിശോധിച്ചാൽ പരസ്പര വിരുദ്ധമായ, നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള, രെട്ടരിക്സ് മാത്രമാണ് പലതും. ഉദാഹരണത്തിന് അസംഘിത മേഖലയെ പലയിടത്തും പലതരത്തിൽ ആണ് നിർവചിച്ചിരിക്കുന്നത്. അതുപോലെ, ആരോഗ്യ- സുരക്ഷാ കോഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ തൊഴിലുടമ ഉപേക്ഷ കാണിച്ചാൽ അതിൽ ഇടപെടാനോ, ചോദ്യം ചെയ്യാനോ തൊഴിലാളിക്കും, യുണിയനും അവകാശമില്ലെന്നും വ്യക്തമായി പറയുന്നു. ഇതും തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. മാത്രമല്ല, മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി Inspectoramsc amän 'facilitator' ആയിരിക്കും ഇനി മുതൽ പരിശോധന നടത്തുന്നത്.ഇപ്പോൾ തന്നെ ഭൂരിപക്ഷം തൊഴിലിടങ്ങളിലും ഈ പരിശോധന നടക്കുന്നില്ല. ഇനി സൗഹാർദപരമായ facilitation എന്നതു ചുരുക്കത്തിൽ തൊഴിലുടമയുടെ പരിപൂർണ്ണ താല്പര്യം നടത്തിക്കൊടുക്കാനാണ് സാധ്യത.
അതീവ ഗുരുതരമായ ഒരു സ്ഥിതിയിലേക്കാണ്,പുതിയ തൊഴിൽ നിയമങ്ങൾ നമ്മെ കൊണ്ടുപോകുന്നത്. സമരങ്ങളിലൂടെയും, സമവായ ചർച്ച കളിലൂടെയും തൊഴിലാളികൾ നേടിയെടുത്ത പല അവകാശങ്ങളും ഒന്നൊന്നായി ഇനി കവർന്നെടുക്കപ്പെടും. എല്ലാ തൊഴിലാളി സംഘടനകളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് എന്ത് വിലകൊടുത്തും എതിർക്കേണ്ടതാണ്. സഭയിലെ ഭൂരിപക്ഷം കണക്കിലെടുത്താൽ സർക്കാരിനു ഇത് എളുപ്പത്തിൽ പാസാക്കിയെടുക്കാവുന്നതെയുള്ളൂ. അതുകൊണ്ട്, പ്രതിപക്ഷം പാർലിമെന്റിന് അകത്തും പുറത്തും വൻ പ്രക്ഷോഭം സംഘടിപ്പിക്കേണ്ട സമയമാണിത്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഇത് തിരഞ്ഞെടുപ്പിനു ശേഷം ലഭിക്കുന്ന രാഷ്ട്രീയ അവസരമാണ്. ഇന്ത്യൻ തൊഴിലാളികളിൽ ഏകദേശം തൊണ്ണൂറു ശതമാനത്തിനു അടുത്ത് അസംഘടിതമേഖലയിൽ ആയതു കൊണ്ട് തന്നെ താഴെ തട്ടിൽ രാജ്യവ്യാപകമായി ഒരു വലിയ മുന്നേറ്റം ഉണ്ടാകാൻ ഈ വിഷയം ഏറ്റെടുത്താൽ കോൺഗ്രസിന് കഴിയും. മറ്റു പോഷകസംഘടനകളെ അപേക്ഷിച്ച് INTUC ഇപ്പോഴും പലയിടത്തും അടിത്തട്ടിൽ ചലനാത്മകമാണ്. അതുകൊണ്ട് തന്നെ പുതിയ തൊഴിൽ നിയമങ്ങളിലെ പഴുതുകൾ പഠിക്കാനും, രാജ്യമൊട്ടാകെ പടര്ന്നുപിടിക്കുന്ന ഒരു വലിയ പ്രതിഷേധത്തിലേക്ക് ഈ ജനലക്ഷങ്ങളെ നയിക്കാനും തൊഴിൽ പ്രശ്നങ്ങളിലേക്ക്, കോര്പ്പറേറ്റ് പ്രീണന നയങ്ങളിലേക്ക്,ജനശ്രദ്ധ കൊണ്ടുവരാനും കോൺഗ്രെ സും പ്രതിപക്ഷവും ഒരുമിച്ചു നിന്ന് ശ്രമിക്കേണ്ട നിർണ്ണായക സമയമാണിത്.നിര്ഭാഗ്യവശാൽ, ഇത്തരമൊരു നീക്കം അറിഞ്ഞതായി നടിക്കാൻ പോലും നമ്മുടെ മാധ്യമങ്ങൾ തയ്യാറായിട്ടില്ല.
കർഷകമാർച്ചിനുശേഷം, നമ്മുടെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ദേശിയതൊഴിലാളി മാർച്ച്് നടത്താൻ, രാജ്യമെമ്പാടും പ്രതിഷേധസമരങ്ങൾ നടത്താൻ, പ്രതിപക്ഷത്തിനും, തൊഴിലാളി യുനിയനുകൾക്കും കഴിയുമോ?അങ്ങനെ ഒന്ന്, നടന്നാൽ, അതാവും, അര്ത്ഥവത്തായ ഒരു ബദലിലേക്കുള്ള ആദ്യത്തെ ചുവടുവെയ്‌പ്പ്. ഒരു ദിവസത്തെ അധ്വാനത്തിന്റെ മൂല്യം 'നൂറ്റി എഴുപത്തിഎട്ടു രൂപ' യായി ചുരുക്കുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല. അടിമത്തം അമേരിക്കൻ ചരിത്രത്തിന്റെ മാത്രം ബാധ്യത ആണെന്ന് അഹങ്കരിക്കരുത്,നമ്മൾ.
( ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചത്).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍