കോടിയേരിക്കു പിന്നാലെ കാനത്തിനും പുത്ര ദുഃഖം? കാനം രാജേന്ദ്രന്റെ മൗനത്തിനു പിന്നിൽ മകനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് 'വീക്ഷണം'; സംസ്ഥാന സെക്രട്ടറിയുടെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി സിപിഐയിൽ വിവാദമാവുന്നു; മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന അണിയറ കഥയും പാർട്ടിയിൽ പ്രചരിക്കുന്നു; സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഐയിൽ പടയൊരുക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇത് എന്തുപറ്റി? കഴിഞ്ഞ ഒരു വർഷം മുമ്പുവരെ ഇടതുപക്ഷത്തിനുവേണ്ടി ഗർജ്ജിക്കുന്ന സിംഹമായ കാനം രാജേന്ദ്രൻ ഇപ്പോൾ മാധ്യമങ്ങളോടുപോലും അധികം സംസാരിക്കാറില്ല. നേരത്തെ പിണറായി സർക്കാറിനെയും സിപിഎമ്മിനെയും സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാറുള്ള കാനം ഇപ്പോൾ നിശബ്ദനാണ്. സ്വന്തം പാർട്ടി എംഎൽഎയെ പൊലീസ് മർദിച്ചിട്ടുപോലും ശക്തമായി പ്രതികരിക്കാൻ കാനത്തിന് ആയില്ല. ഈ സാഹചര്യം എന്താണെന്നത് ഇപ്പോൾ സിപിഐയിൽ വൻ വിവാദമാവുകയാണ്. സിവിൽ സപ്ലൈസ് വകുപ്പ് ഭരിക്കുന്ന കാനത്തിന്റെ മകന്റെ ചില അഴിമതിയുടെ റിപ്പോർട്ടുകൾ പിണറായിയുടെ കൈയിലുണ്ടെന്നും മകനെ രക്ഷിക്കാനാണ് കാനം ഈ മൗനം തുടരുന്നതെന്നുമാണ് പൊതുവെയുള്ള ആരോപണം. കോൺഗ്രസ് മുഖ പത്രമായ വീക്ഷണത്തതിൽ ഇന്ന് ഇക്കാര്യമാണ് പ്രധാന വാർത്തയായി കൊടുത്തിരിക്കുന്നത്. ഇത് പാർട്ടിയിലെ കാനത്തിന്റെ എതിർവിഭാഗം ചോർത്തിക്കൊടുത്ത വാർത്തയാണെന്നാണ് ആരോപണം. കെ ഇ ഇസ്മായിൽ വിഭാഗം പൂർണ്ണമായും കാനത്തിന് എതിരെ തിരിഞ്ഞിരിക്കയാണ്.
എൽദോ എബ്രഹാം എംഎൽഎയ്ക്കും പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിക്കുമടക്കം പൊലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടും ശക്തമായി കാനം പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാർജ്ജിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംഭവത്തിൽ കളക്ടറുടെ അന്വേഷണം കഴിഞ്ഞാലേ എന്തെങ്കിലും പറയാനുള്ളൂവെന്നും കാനം പ്രതികരിച്ചതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിക്കെതിരെയുള്ള അതൃപ്തി സിപിഐ നേതാക്കളിൽ പലരും പങ്കുവെച്ചത്. ഇനിയും ഈ നില തുടർന്നാൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന സൂചനയും നേതാക്കൾ നൽകി.
ഭരണത്തിന്റെ ആദ്യനാളുകളിൽ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധമുയർത്തിയിരുന്ന കാനം രാജേന്ദ്രൻ, പെട്ടെന്നൊരു ദിവസം പിണറായി വിജയന് മുന്നിൽ മുട്ടുമടക്കിയ കഥകളാണ് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഭരണത്തിന് ചുക്കാൻ പിടിച്ചിരുന്നത് കാനം രാജേന്ദ്രന്റെ മകനായിരുന്നുവെന്നതാണ് അതിലൊന്നെന്ന് വീക്ഷണം പത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള അരി, പയർ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങുന്നതിലും വിൽക്കുന്നതിലും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് കാനത്തിന്റെ മകനാണത്രെ.
ഇടതുസർക്കാർ അധികാരമേറ്റതിന് പിന്നാലെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷമായിരുന്നു ഇടപാടുകൾ. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിൽ വിപണി ഇടപെടൽ നടത്താനായി ആന്ധ്രയിൽ നിന്ന് അരി വാങ്ങാനുള്ള സർക്കാരിന്റെ ശ്രമം പൊളിച്ചതും ഇത്തരം ഇടപാടുകളായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ വഴി കമ്മീഷൻ ഇനത്തിൽ തട്ടിയെടുത്തതത്രെ. സംസ്ഥാനത്തെ നിരവധി ഭൂമി ഇടപാടുകളിലും കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നു. സർക്കാർ ഭൂമി മാഫിയകൾക്ക് മറിച്ചു കൊടുക്കുന്നതിനായി ഇടപെടൽ നടത്തിയതോടെ റവന്യൂ വകുപ്പ് ഇടപെട്ടു. അടുത്തിടെ വിവാദമായ സർക്കാർ ഭൂമി മറിച്ചുവിൽക്കൽ ഇടപാടിന്റെ പിന്നിലും പ്രധാനിയായി പ്രവർത്തിച്ചതും ഇദ്ദേഹമായിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചെന്നാണ് വീക്ഷണം വാർത്തയിൽ പറയുന്നത്.
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം സംബന്ധിച്ച വിവാദം ഉയർന്നപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കാനവും സിപിഐയും പ്രകടിപ്പിച്ചിരുന്നത്. അന്ന് നാലു മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ച സാഹചര്യം വരെയുണ്ടായി. ഇതിന് പിന്നാലെ, കാനത്തിന്റെ മകന്റെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ തെളിവുകളും പിണറായി വിജയന്റെ ടീം സംഘടിപ്പിച്ചുവെന്നാണ് സിപിഐ നേതാക്കൾ ഇപ്പോൾ അടക്കം പറയുന്നത്. പിന്നീട് ഒരു വിഷയത്തിലും പിണറായിക്കെതിരെയോ സിപിഎമ്മിനെതിരെയോ കാനം പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുമ്പുവരെ എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റെത്.
പിണറായി സർക്കാർ അധികാരത്തിൽ ഏറിയ ആദ്യത്തെ രണ്ടുവർഷങ്ങളിൽ പ്രതിപക്ഷത്തേക്കാൾ പലപ്പോഴും സർക്കാറിന് തലവേദനയായത് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ ആയിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലടക്കം കാനം ശക്തമായി പ്രതികരിച്ചത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. അതുപോലെ സിപിഐ മന്ത്രിമാരെ ഒരു ഘട്ടത്തിൽ മന്ത്രസഭയിൽ നിന്ന് പിൻവലിച്ചുകൊണ്ടുതന്നെ അദ്ദേഹം പ്രതിഷേധം ഉയർത്തി. ഒരു വേള കേരളത്തിലെ യഥാർഥ പ്രതിപക്ഷം സിപിഐ ആണെന്നുവരെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി സർക്കാറിനെ വെട്ടിലാക്കുന്നതരത്തിലുള്ള യാതൊരു പ്രതികരണങ്ങളും കാനം നടത്താറില്ല. ആന്തൂർ സംഭവം, കസ്റ്റഡിമരണം, വയനാട്ടിലെ മാവോയിസ്റ്റ് കൊല, തെരെഞ്ഞടുപ്പ് പരാജയം, ബിനോയ് കോടിയേരി വിഷയം എന്നിവയിലൊന്നും കാനം ശക്തമായി പ്രതികരിച്ചിട്ടില്ല. എല്ലായിപ്പോഴും മുഖം നോക്കാതെ പാർട്ടിയുടെ നിലപാട് പറയുന്ന കാനം ഇപ്പോൾ വാർത്താ സമ്മേളനങ്ങളിൽ പോലും സൂക്ഷിച്ചാണ് പ്രതികരിക്കാറ്. ദയനീയമായ ശരീരഭാഷയാണ് വാർത്താ സമ്മേളനിലൊക്കെ അദ്ദേഹത്തിനുള്ളത്. ഏറ്റവും ഒടുവിലായി സ്വന്തം പാർട്ടിയുടെ ഒരു എംഎൽഎയെ പൊലീസ് തല്ലി കൈയൊടിച്ചിട്ടും കാനത്തിന് പൊലീസിനെതിരെ ശക്തമായി പ്രതികരിക്കാനായിട്ടില്ല എന്നു മാത്രമല്ല, പൊലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെതിരെ പാർട്ടിയിൽ രോഷം അണപൊട്ടുകയാണ്
സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികൾ ഒന്നൊന്നായി കാനം വിരുദ്ധ ചേരിയിലേക്ക് മാറുകയാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഇതിലേറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റിയാണ്. കെ. രാജുവിന് കീഴിലാണ് അവിടെ സിപിഐ. കാനത്തിന് വലിയ വിലയൊന്നുമില്ല. അതുകൊണ്ടു തന്നെയാണ് സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കും എംഎൽഎയ്ക്കും നേരെ പൊലീസ് നരനായാട്ട് നടത്തിയിട്ടും കാനം പ്രതികരിക്കാതിരുന്നത്.
മാത്രമല്ല, ഒരു പൊലീസുകാരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ നടത്തുന്ന സമരത്തിന് നേരെ ലാത്തിച്ചാർജ്ജ് ഉണ്ടാകുമെന്ന് കാനത്തിന് നേരത്തെ തന്നെ വിവരവും ലഭിച്ചിരുന്നു. എന്നാൽ, അക്കാര്യം സമര നേതാക്കളെ അറിയിക്കാൻ കാനം തയാറായില്ലെന്ന പരാതിയും അവർക്കുണ്ട്. ഏതായാലും കാനത്തിന്റെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി പാർട്ടിയിൽ വലിയ ഒച്ചപ്പാടാക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം. മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ, കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന കഥയും പാർട്ടിയിൽ പ്രചരിക്കുന്നുണ്ട്. കോടിയേരിക്ക് മാത്രമല്ല, കാനത്തിനുമുണ്ട് പുത്രദുഃഖമെന്നാണ് ഇപ്പോൾ നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍