രാജമാണിക്യം, ജി ആർ ഗോകുൽ, ശ്രീറാം വെങ്കിട്ടരാമൻ.. ഇപ്പോഴിതാ നിശാന്തിനിയും മെറിൻ ജോസഫും; സുതാര്യമില്ലാത്ത ഇടപാടുകൾക്ക് ഒരിക്കലും കൂട്ടു നിൽക്കാത്ത കൊല്ലം കമ്മീഷണറും അവധിയെടുത്ത് ലണ്ടനിലേക്ക്; സോഷ്യൽ മീഡിയയിൽ താരമായ ഐപിഎസുകാരിയുടെ ലക്ഷ്യം ഓക്സ്ഫോർഡ് സർവകലാശാലയിൽ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി കോഴ്സ്; നിശാന്തിനിക്ക് അവസരമൊരുങ്ങുന്നത് സ്കോളർഷിപ്പോടെ എം എസ് സി പൊലീസിങ് പഠിക്കാൻ; സമാധാനം തേടി ഐപിഎസിലെ കൂടുതൽ ചുണക്കുട്ടികൾ വിദേശത്തേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സത്യസന്ധരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ചട്ടംലംഘിച്ച് തട്ടിക്കളിക്കുന്നത് പിണറായി സർക്കാരിന്റെ ഇഷ്ട വിനോദമാണ്. സുതാര്യമല്ലാത്ത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തതിനെ തുടർന്ന് സിവിൽ സർവിസ് ഉദ്യോഗസ്ഥരെ തട്ടിക്കളിക്കുന്നുവെന്നാണ് ഒരുപറ്റം യുവ ഉദ്യോഗസ്ഥരുടെ ആരോപണം. മന്ത്രിമാരുടെ ധാർഷ്ട്യവും ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നു. ഇതിന് കൂട്ടു നിൽക്കാനാവാത്തവർ പുതിയ ലാവണം തേടും. അങ്ങനെ മെറൻ ജോസഫ് ഐപിഎസും കേരളം വിടുകയാണ്. പഠിക്കാനുള്ള അവധിയെടുക്കുകയാണ് മെറിൻ.
കേരളത്തിലെ രണ്ടു വനിതാ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ബ്രിട്ടനിലെ രണ്ടു പ്രമുഖ യൂണിവേഴ്സിറ്റികളിൽ ഉന്നത പഠനത്തിന് അവസരം ലഭിക്കുകയാണ്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനും ആർ. നിശാന്തിനിക്കുമാണ് ബ്രിട്ടിഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസിന്റെ ബിരുദാനന്തര ബിരുദ പഠനത്തിനു നൽകുന്ന ചീവ്നിങ് സ്കോളർഷിപ്പ് ലഭിച്ചത്. മെറിൻ ഓക്സ്ഫഡ് സർവകലാശാലയിൽ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസിയും നിശാന്തിനി ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ എംഎസ്സി പൊലീസിങ് കോഴ്സും ചെയ്യും. സെപ്റ്റംബറിൽ ക്ലാസ് ആരംഭിക്കും. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് മെറിൻ ഒരു വർഷത്തെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. നിശാന്തിനി ഇപ്പോൾ യുകെയിലാണു താമസിക്കുന്നത്. ഭർത്താവായ രാജമാണിക്യം ഐഎഎസ് അവിടെ പഠനം തുടരുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ തട്ടിക്കളി മടുത്താണ് രാജമാണിക്യം യുകെയിൽ എത്തിയത്.
ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടുവർഷം എന്ന കേന്ദ്രചട്ടം പോലും സംസ്ഥാന സർക്കാർ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചതിന് വേട്ടയാടപ്പെട്ട് എംപ്ലോയ്മെന്റ് ഡയറക്ടറുടെ അപ്രധാന തസ്തികയിലേക്ക് ഒതുക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലും ഇടുക്കി കലക്ടർ ജി.ആർ.ഗോകുൽ ഹാർവാർഡ് സർവകലാശാലയിലും ഉന്നതപഠനത്തിന് പോയിരിക്കുകയാണ്. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും പേരെടുത്ത ഐ.പി.എസ് ദമ്പതികളായ അജിതാബീഗവും സതീഷ് ബിനോയും ഹൈദരാബാദിലെ ദേശീയ പൊലിസ് അക്കാദമിയിൽ പരിശീലക വേഷത്തിലും.
കേന്ദ്ര ഡെപ്യൂട്ടേഷന് എൻഒസി തേടിയ ഇവരെ സ്ഥലംമാറ്റി പകരം നിയമനം നൽകാതെ പുറത്തുനിർത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതിന് ശേഷമാണ് ഇവർക്ക് അനുമതി നൽകിയത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരിക്കെയാണ് എം.ജി രാജമാണിക്യം പഠിക്കാനായി യുകെയിൽ എത്തിയത്. കേരളാ കേഡറിലെ മൃൺമയി ജോഷി ശശാങ്ക്, സ്വാഗത് ഭണ്ഡാരി എന്നിവരും വിദേശത്ത് പഠനത്തിലാണ്.മൃൺമയി ജോഷി ഓക്ഫോഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് പോളിസിയിലും ഭണ്ഡാരി അമേരിക്ക ഹോസ്റ്റൺ സർവ്വകലാശാലയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനുമാണ് ചെയ്യുന്നത്.
പലരുടെയും ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം സിവിൽ സർവ്വീസ് ആണെങ്കിൽ, ഐഎഎസ് പദവിയിലിരിക്കുമ്പോഴും ഉപരിപഠനത്തിന് പോകുന്ന ഉദ്യോഗസ്ഥരുമുണ്ട്. 12 മുതൽ 24 മാസത്തേക്കാണ് ശമ്പളത്തോടു കൂടിയുള്ള അവധിയിൽ ഇവർക്ക് വിദേശപഠനം നടത്താവുന്നത്. മുമ്പും ഉദ്യോഗസ്ഥർ ഉപരിപഠനം നടത്തിയിരുന്നു. സർക്കാരിന് വിദഗ്ധരെയാണ് ആവശ്യം. വിഷയങ്ങളിലെ പ്രത്യേക പഠനം അവരെ കൂടുതൽ സമർത്ഥരാക്കും. പിന്നീട് ജോലിയിൽ പ്രത്യേക കർത്തവ്യം നിർവഹിക്കുമ്പോൾ ഇത് ഉപകാരപ്പെടുമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. 12 വർഷത്തെ സേവനത്തിന് ശേഷം 1993-94 കാലഘട്ടത്തിൽ ജിജി തോംസൺ സാമൂഹ്യശാസ്ത്രത്തിൽ ബിരുദമെടുത്തിരുന്നു. ജോലി ചെയ്തതിന് ശേഷം ഇവർ സ്വകാര്യ മേഖലയിലേക്ക് കടക്കുമ്പോൾ, സർവ്വീസിലെയും ഉന്നതവിദ്യാഭ്യാസത്തിലെയും പരിചയവും പരിജ്ഞാനവും ഇവർക്ക് ഉപകാരമാകും. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും സ്വകാര്യമേഖലയിൽ നിന്നും ആളുകളെ എടുക്കാറുണ്ട്. ഇതിൽ കൂടുതലും ഐഎഎസ് ഓഫീസർമാരാണ്. അതുകൊണ്ടാണ് പലരും ഉന്നത പഠനത്തിന് പോകുന്നത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് വിദേശപഠനം നടത്താനുള്ള വ്യവസ്ഥ നടപ്പിലാക്കിയത്. സർവ്വീസിൽ കയറി ഒമ്പത് വർഷത്തിന് ശേഷമോ വിരമിക്കുന്നതിന് അഞ്ച് വർഷം മുമ്പോ സർക്കാർ ചെലവിൽ ഇവർക്ക് ഉന്നത വിദ്യാഭ്യാസം നടത്താം. ഈ സാധ്യതയാണ് മെറിനും തെരഞ്ഞെടുക്കുന്നത്. മെറിൻ ജോസഫ് ഐപിഎസ് എന്ന പേര് മലയാളി ആദ്യം കേൾക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഒരു പക്ഷേ ജോലി ലഭിക്കുന്നതിനു മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഏക വനിത ഐപിഎസ് ഉദ്യോഗസ്ഥയും മെറിൻ ജോസഫ് തന്നെയായിരിക്കും.
ശ്രീലേഖയ്ക്കും, സന്ധ്യയ്ക്കും ശേഷം ഐ പി എസ് സ്വന്തമാക്കുന്ന മലയാളിമങ്കകൂടിയാണ് മെറിൻ. ട്രെയിനിങ്ങ് സമയത്ത് മെറിൻ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഇതുകണ്ട് ദേ സുന്ദരി ഐ പി എസുകാരി കൊച്ചിയിൽ എസിപിയാകുന്നു എന്നാരോ തട്ടിവിട്ടു സംഭവം ഹിറ്റായി. മെറിനു ഫേസ്ബുക്ക് പേജുവരെ ആരാധകർ ഉണ്ടാക്കിക്കൊടുത്തു. ഇതിന് ശേഷം സത്യസന്ധമായ ഇടപെടലുകളിലൂടെ മെറിൻ താരമായി. ഈയിടെ ഗൾഫിൽ പോയി പോക്സോ കേസിലെ പ്രതിയെ പൊക്കിയതും മെറിനായിരുന്നു. ഇത്തരത്തിലൊരു ഉദ്യോഗസ്ഥയാണ് തൽകാലത്തേക്ക് കേരളത്തിൽ നിന്ന് അവധിയെടുത്ത് പഠനത്തിന് പോകുന്നത്. നിലവിൽ കൊല്ലത്ത് കമ്മീഷണറാണ് മെറിൻ.
മലയാളിയാണെങ്കിലും മെറിൻ പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. അമ്മ കോട്ടയംകാരിയും അച്ഛൻ റാന്നി സ്വദേശിയും, സിവിൽസർവ്വീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ സൗകര്യാർത്ഥം അഞ്ചാം വയസിൽ മെറിൻ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പറന്നതാണ്.പിന്നീട് അവധിക്കാലം ആഘോഷിക്കാനെത്തുന്ന മറുനാടൻ മലയാളിയായി മെറിൻ. ഇപ്പോഴിതാ മലയാളിയുടെ സ്വന്തം ഐപിഎസുകാരിയുമായി. ഡൽഹി സെന്റ് സേവ്യർസ് കോളേജിലായിരുന്നു മെറിന്റെ കോളേജ് വിദ്യാഭ്യാസം. അച്ഛൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായതുകൊണ്ട് തന്നെ കുഞ്ഞുനാൾ മുതലെ മെറിന്റെ സ്വപ്നം സിവിൽ സർവ്വീസ് തന്നെയായിരുന്നു. എംഎ ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞ് മെറിൻ സിവിൽ സർവ്വീസ് പരീക്ഷ എഴുതി ആദ്യ ശ്രമത്തിൽ തന്നെ ഈ മിടുക്കിക്കുട്ടി ഐ പി എസ് സ്വന്തമാക്കി, കാക്കി കുഴപ്പമില്ല എന്നു തോന്നിയതു കൊണ്ട് രണ്ടാമതൊരു തവണ കൂടി മെറിൻ സിവിൽ സർവ്വീസ് ശ്രമിച്ചുനോക്കിയില്ല. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന യൂത്ത് സമ്മിറ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചതും മെറിനായിരുന്നു.
മൂന്നാർ തേയില തോട്ടങ്ങളിൽ പെണ്ണൊരുമൈ പ്രവർത്തകർ സമരം ആരംഭിച്ചപ്പോൾ ക്രമസമാധാന ചുമതല എസ്പിയായ മെറിനായിരുന്നു. സംയമനത്തോടെ സമരക്കാരെ നേരിട്ട മെറിൻ മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടേയും എന്തിന് സമരക്കാരുടെ പോലും കയ്യടിവാങ്ങി. നിവിൻ പോളിയുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടത്, ഐബി ഈഡൻ എംഎൽഎയാണ് ഫോട്ടോ എടുത്തത്. ംഎൽഎയെ കൊണ്ട് ഫോട്ടോ എടുപ്പിച്ചെന്നായിരുന്നു മെറിനു നേരെയുള്ള ആക്ഷേപം, അച്ചടക്ക നടപടിയും വന്നു. തലസ്ഥാന നഗരിയിൽ വച്ചായിരുന്നു നടുറോഡിൽ കീഴുദ്യോഗസ്ഥൻ മെറിനു കുട ചൂടികൊടുക്കുന്ന ഫോട്ടോയായിരുന്നു രണ്ടാമത്തെ പണി. മെറിൻ കീഴുദ്യോഗസ്ഥനെകൊണ്ട് കുട ചൂടിച്ചുവെന്നൊക്കെയായി ആരോപണം. പതിവുപോലെ മെറിന്റെ കുട ചിത്രവും വൈറലായി ഇതും മേലുദ്യോഗസ്ഥരുടെ നെറ്റി ചുളിച്ചു., തുടർന്നാണ് മെറിൻ മൂന്നാറിലേക്ക് എഎസ്പിയായി. പിന്നെ കോഴിക്കോട്. ഇപ്പോൾ കൊല്ലത്തും. ഒന്നും സ്ഥിരമല്ലാത്തതു കൊണ്ടാണ് തൽകാലം കേരളത്തിൽ നിന്ന് മെറിൻ അവധിയെടുക്കുന്നത്.
സത്യസന്ധരായ ഐപിഎസുകാർക്ക് ഒരു സർക്കാരും സമാധാനം നൽകാറില്ല. രാജു നാരായണ സ്വാമിയെ പിരിച്ചു വിടാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. മൂന്നാർ ഓപ്പറേഷനിലൂടെ ശ്രദ്ധേയനായ സുരേഷ് കുമാർ വിആർഎസ് വാങ്ങി. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നീണ്ട കാല സസ്പെൻഷനിലും. കോഴിക്കോട് മുൻ കളക്ടർ പി പ്രശാന്തും സത്യസന്ധമായി പ്രവർത്തിച്ച് പണി വാങ്ങിയ ഉദ്യോഗസ്ഥനാണ്. ഇത്തരത്തിൽ നിരവധി പേർ കേരളത്തിലുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് യുവ ഐപിഎസുകാർ പഠനത്തിന്റെ വഴിയേ പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്