ആഹാ..ഇതു വരെയായിട്ടും പാൻ കാർഡ് കിട്ടിയില്ലേ? ആദായ നികുതി വകുപ്പിന്റെ പുത്തൻ പദ്ധതിയായ ഇ-പാൻ കാർഡിനെ പറ്റി എത്രപേർക്ക് അറിയാം; കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് കിട്ടാനുള്ള മാർഗങ്ങൾ അറിയുമോ? പാൻ കാർഡിന് അപേക്ഷിക്കും മുൻപ് ഓർക്കാൻ ഏറെയുണ്ടേ
മറുനാടൻ ഡെസ്ക്
പാൻ കാർഡ് അഥവാ പെന്മനെന്റ് അക്കൗണ്ട് നമ്പർ കാർഡിന്റെ പ്രാധാനം ഇപ്പോൾ ആർക്കും പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട ആവശ്യമില്ല. എന്നാൽ പാനുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പലാക്കിയിരിക്കുന്ന പ്രധാന നീക്കങ്ങൾ ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. രാജ്യത്തെ നികുതി വെട്ടിപ്പിനെ വരുതിയിലാക്കാൻ ആദായ നികുതി വകുപ്പ് മുന്നോട്ട് വച്ച ആശയമായിരുന്നു പാൻ കാർഡ് അഥവാ പെർമനെന്റ് അക്കൗണ്ട് നമ്പർ കാർഡ് എന്നത്.
വ്യക്തിയുടേയും വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്പ്പായിരുന്നു പെർമനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് പാൻ. അതായത് ഒരു പാൻ സീരിയൽ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാർഡ് മാത്രമേ ഉണ്ടാകൂ. വ്യക്തികൾക്ക് നൽകുന്ന നമ്പർ രേഖപ്പെടുത്തിയ കാർഡിനെയാണ് പാൻ കാർഡ് എന്ന് വിളിക്കുന്നത്.
കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാൻ വ്യവസ്ഥകൾക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കിൽ, അതായത് ആദായ നികുതി അടയ്ക്കാൻ വേണ്ട പരിധിക്കുള്ളിലാണെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങൾക്കും പാൻകാർഡ് ഇപ്പോൾ നിർബന്ധമാണ്.
പ്ലാസ്റ്റിക്ക് മെറ്റീരിയലിൽ തീർത്ത എടിഎം കാർഡിന് സമാനമായ ഒന്നാണ് പാൻ കാർഡ് എന്ന് പറയുന്നത്. ഇതിൽ കാർഡ് ഉടമയുടെ പേര്, ് ഉടമയുടെ അച്ഛന്റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, കാർഡ് അനുവദിച്ച തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ബാങ്ക് അക്കൗണ്ട് നമ്പർ മാത്രം നമുക്ക് കാർഡിൽ നേരിട്ട് കാണാൻ സാധിക്കില്ല.
പാൻ കാർഡ് എന്നാൽ വലിയ വരുമാനം ഉള്ളവർക്ക് വേണ്ടി മാത്രമാണ് എന്നത് ഒരു മിഥ്യാ ധാരണയാണ്. രാഷ്ട്രത്തിന് നികുതി വെട്ടിപ്പിൽ നിന്നും പൂർണ്ണമായി വിടുതൽ വേണമെങ്കിൽ പാൻ കാർഡ് എല്ലാവരും സ്വന്തമാക്കിയേ പറ്റൂ എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. സാധാരണക്കാരനായ ഒരാൾക്ക് നിത്യ ജീവിതത്തിൽ ഒട്ടേറെ സന്ദർഭങ്ങളിൽ പാൻകാർഡ് കൂടിയേ തീരൂ. പാൻ കാർഡ് വേഗത്തിൽ ലഭ്യമാക്കുന്നതിന് പുത്തൻ ചുവടു വെപ്പുമായി ആദായ നികുത വകുപ്പ് രംഗത്തെത്തിയിരുന്നു. പാനിന് അപേക്ഷിക്കുമ്പോൾ തന്നെ ഇ-പാൻ കാർഡ് നൽകുന്ന രീതിയാകും ഇനി ആദായ നികുതി വകുപ്പ് നടപ്പിലാക്കുക. ഇ-പാൻ തത്സമയം അല്ലെങ്കിൽ പരമാവധി 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കുന്ന പാൻ / ടാൻ പ്രോസസ്സിങ് സെന്റർ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂർ ലോക്സഭയിൽ അറിയിച്ചിരുന്നു.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് 2018 ഡിസംബറിൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ക്യുആർ കോഡ് ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിൽ പിഡിഎഫ് ഫോർമാറ്റിൽ ഇ-പാൻ കാർഡുകൾ ലഭ്യമാക്കും. ഇലക്ട്രോണിക് പാൻ കാർഡ് (ഇ-പാൻ) ഇ-കെവൈസി ഉപയോഗിച്ച് ആദായനികുതി വകുപ്പ് ഇലക്ട്രോണിക് ഫോർമാറ്റിലാണ് നൽകുക. അപേക്ഷകരുടെ ഇ-മെയിൽ വഴി അയയ്ക്കുന്ന ഇ-പാൻ ഡിജിറ്റലായി ഒപ്പിട്ട രേഖയാണ്. മറ്റ് ഏജൻസികളിലും ഇലക്ട്രോണിക് രീതിയിൽ ഐഡന്റിറ്റിയുടെ തെളിവായി ഇ-പാൻ കാർഡ് സമർപ്പിക്കാവുന്നതാണ്.
സാധുവായ ആധാർ കാർഡ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഇ-പാൻ സേവനം ലഭിക്കുക. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ- കെവൈസി റൂട്ടിലൂടെ അപേക്ഷിക്കുന്നവർക്കാണ് കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് ലഭിക്കുക. നികുതിദായകരുടെ സൗകര്യത്തിന് അനുസരിച്ച് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡ്, ആധാർ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതായത് പാൻ കാർഡ് ഇല്ലാത്തവർക്കും ആധാർ നമ്പർ കാർഡ് കാണിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.
https://portal.incometaxindiaefiling.gov.in/e-Filing/Services/ApplyePAN.html
ഇ-പാൻ ലഭിക്കുന്നതിനായി പ്രത്യേകിച്ച് രേഖകളൊന്നും നൽകേണ്ടതില്ല. ആധാർ വിവരങ്ങളുടെ അടിസ്ഥാത്തിലാവും ഇ പാൻ നൽകുക. ഇതിനൊപ്പം ഒപ്പ് കൂടി അപ്ലോഡ് ചെയ്യണം. ഇ പാനിനായി ഓൺലൈൻ അപേക്ഷ നൽകിയതിന് ശേഷം ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക്വരുന്ന ഒടിപി കൂടി നൽകി സേവനം ആരംഭിക്കാൻ സാധിക്കും.
മുഴുവൻ വിവരങ്ങൾ നൽകികഴിഞ്ഞാൽ പാൻ കാർഡ്നമ്പർ, ആധാറുമായി ബന്ധപ്പിക്കപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും വരും. പാൻ കാർഡ് എളുപ്പത്തിൽ നൽകുന്നതിനും പേപ്പർരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനുമാണ് ആദായ നികുതി വകുപ്പ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു അൺഡിവൈഡഡ് ഫാമിലി, സ്ഥാപനങ്ങൾ, ട്രസ്റ്റ്, കമ്പനികൾ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.
പുതിയ നിയമം അനുസരിച്ച്, ആദായ നികുതി വകുപ്പ് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ പാൻ കാർഡ് നൽകുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യിൽ നിന്ന് ഡെമോഗ്രാഫിക് ഡാറ്റ നേടിയ ശേഷം ആധാറിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പാൻ അനുവദിക്കും. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നവർക്ക് മാത്രമേ ആധാറിന് പകരം പാൻ കാർഡും പാൻ കാർഡിന് പകരം ആധാറും ഉപയോഗിക്കാൻ സാധിക്കൂ.
ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. മാത്രല്ല ഇത് നിയമ വിരുദ്ധവുമാണ്. ബാങ്ക് അക്കൗണ്ടുകൾ പോലുള്ള കാര്യങ്ങൾക്ക് വേണ്ടി പാൻ കാർഡിന് അപേക്ഷിച്ച ശേഷം ഉപയോഗം കഴിഞ്ഞുവെന്നാണ് പലരുടേയും ധാരണ. നിരവധി തവണ പാൻ കാർഡിന് അപേക്ഷ സമർപ്പിക്കണമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും പണം കൈക്കലാക്കാൻ വേണ്ടി തട്ടിപ്പ് കാണിക്കുന്നവരുമുണ്ട്. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശമുള്ളവർ തങ്ങൾ കൂടുതലായും ഉപയോഗിക്കു കാർഡ് ഒഴിച്ച് ബാക്കിയെല്ലാം സറണ്ടർ ചെയ്യണം. ഇല്ലെങ്കിൽ 10,000 രൂപ പിഴ ശിക്ഷ അടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.
പാനിന് അപേക്ഷിക്കും മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.
ടാക്സ് റിട്ടേണുകൾക്ക് ബജറ്റിൽ പറഞ്ഞത് പോലെ പാൻ കാർഡില്ലെങ്കിലും ആധാർ നമ്പർ ഉപയോഗപ്പെടുത്തി ടാക്സ് റിട്ടേൺ സമർപ്പിക്കാം.ഇൻകം ടാക്സിന് പാൻ നിർബന്ധമല്ലെങ്കിലും വലിയ പണമിടപാടുകളിൽ പാൻ അത്യാവശ്യഘടകമാണ്.ഒന്നിലധികം പാൻ നേടുന്നതോ കയ്യിൽ സൂക്ഷിക്കുന്നതോ 10,000 രൂപ വരെ പിഴ നേടാവുന്ന കുറ്റമാണിത്.
ഏതെങ്കിലും കാരണവശാൽ രണ്ടാമതൊരു പാൻ വേണ്ടി വന്നാൽ(പേരുമാറ്റമോ മറ്റോ ബന്ധപ്പെട്ട്), നിലവിൽ രണ്ടാമത് ഉപയോഗിക്കേണ്ടതോ നേടേണ്ടതോ ആയ പാനിന്റെ വിവരങ്ങൾ, കാൻസൽ ചെയ്യേണ്ട പാനിന്റെ വിവരങ്ങൾ എന്നിവ സമർപ്പിച്ച് മാറ്റേണ്ട പാൻ അസാധുവാക്കണം. ഇതിനായുള്ള അപേക്ഷയും ലഭ്യമാണ്. തേർഡ് പാർട്ടി വേരിഫിക്കേഷൻ വ്യാജ പാനുകളെ തടയാനും നിലവിൽ ഉള്ള അഡ്രസ്സിൽ പാൻ കാർഡ് ഉടമ ഉണ്ടോ എന്നു പരിശോധിക്കാനുമാണ് നിർബന്ധമാക്കിയിരിക്കുന്നത്. ഇതിൽ വിവരങ്ങൾ തെറ്റാണെന്ന് ആദായ നികുതി വകുപ്പിന് നടപടികൾ സ്വീകരിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍