Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളോട് കരുതൽ എടുക്കാൻ പറയുക; എഡിൻബറോയിൽ ബലാത്സംഗത്തിന് ഇരയായത് വഴിയെ നടന്ന് പോയ 16കാരൻ; ആൺകുട്ടികളെ പോലും വെറുതെ വിടാത്ത ക്രിമിനലുകൾ വാഴുന്ന ബ്രിട്ടൻ

മക്കളോട് കരുതൽ എടുക്കാൻ പറയുക; എഡിൻബറോയിൽ ബലാത്സംഗത്തിന് ഇരയായത് വഴിയെ നടന്ന് പോയ 16കാരൻ; ആൺകുട്ടികളെ പോലും വെറുതെ വിടാത്ത ക്രിമിനലുകൾ വാഴുന്ന ബ്രിട്ടൻ

സ്വന്തം ലേഖകൻ

ഡിൻബർഗിലെ ഫോർ സ്റ്റാർ കാരവാൻ പാർക്കായ മോർടോൺഹാളിൽ വച്ച് ചൊവ്വാഴ്ച അതിരാവിലെ 16കാരൻ വഴി നടന്ന് പോകുന്നതിനിടെ ബലാത്സംഗം ചെയ്യപ്പെട്ടു. പീഡനത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന എഡിൻബറോയിലെ വിഗ് വാമിലെ വൃദ്ധനെ തേടി കടുത്ത രീതിയിലുള്ള പൊലീസ് അന്വേഷണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഹോളിഡേ പാർക്കിൽ വച്ച് നടന്ന ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അത് വെളിപ്പെടുത്താൻ തയ്യാറായി മുന്നോട്ട് വരണമെന്നാണ് ഡിറ്റെക്ടീവുകൾ നിർദ്ദേശിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ആൺകുട്ടികളെ പോലും വെറുതെ വിടാത്ത ക്രിമിനലുകൾ വാഴുന്ന ബ്രിട്ടനിൽ ജീവിക്കുമ്പോൾ കടുത്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നുവെന്ന മുന്നറിയിപ്പ് ഈ സംഭവത്തോടെ ഒന്ന് കൂടി ശക്തമായിട്ടുണ്ട്. ഇതിനാൽ മക്കളോട് മുൻകരുതലെടുക്കണമെന്ന നിർദ്ദേശവും രക്ഷിതാക്കൾക്ക് നൽകി അധികൃതർ മുന്നോട്ട് വന്നിട്ടുണ്ട്. സ്ത്രീകൾ ആൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളും ടീച്ചർമാർ ആൺകുട്ടികളെ പീഡിപ്പിക്കുന്ന കേസുകളും രാജ്യത്ത് പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

മോർടോൺഹാൾ കാരവാൻ പാർക്ക് ഏരിയയിൽ വച്ച് 16കാരൻ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് കടുത്ത രീതിയിലുള്ള അന്വേഷണമാണ് എഡിൻബർഗിലെ പൊലീസ് നടത്തി വരുന്നതെന്നാണ് പൊലീസ് സ്‌കോട്ട്ലൻഡ് വക്താവ് വെളിപ്പെടുത്തുന്നത്. ജുലൈ 23നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയിരുന്നത്. ഈ അനിഷ്ടസംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്നും ലഭ്യമായ തെളിവുകൾ കൂട്ടിയോജിപ്പിച്ച് നല്ല രീിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും പൊലീസ് വക്താവ് അറിയിക്കുന്നു. എഡിൻബർഗ് സന്ദർശിക്കുന്നവരെ ആകർഷിക്കുന്ന ഇടങ്ങളിലൊന്നാണ് ഈ ഫോർസ്റ്റാർ പാർക്ക്. സിറ്റി സർക്കിളിൽ നിന്നും വെറും നാല് മൈലുകൾ മാത്രമേ ഇവിടേക്കുള്ളൂ.

ഇത്തരത്തിൽ യുകെയിൽ കൗമാരപ്രായത്തിലുള്ള ആൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്ന സംഭവങ്ങൾ പെരുകി വരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. മിനിസ്ട്രി ഓഫ് ജസ്റ്റിസ് , ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് , ഹോം ഓഫീസ് എന്നിവ ചേർന്നുള്ള ഇത് സംബന്ധിച്ച ആദ്യത്തെ സംയുക്ത റിപ്പോർട്ട് 2013 ജനുവരിയിലായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇത് പ്രകാരം ഓരോ വർഷവും ഇംഗ്ലണ്ടിലും വെയിൽസിലും 16നും 59നും ഇടയിൽ പ്രായമുള്ള 85,000 സ്ത്രീകളും 12,000 പുരുഷന്മാരും ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അതായത് ഓരോ മണിക്കൂറിലും ഗുരുതരമായ 11 ലൈംഗിക കുറ്റങ്ങളെങ്കിലും സംഭവിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ ലൈംഗിക അതിക്രമണം നേരിടുന്നവരിൽ വെറും 15 ശതമാനം പേർ മാത്രമേ ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. 90 ശതമാനം ബലാത്സംഗ കേസുകളിലും ആക്രമണം നടത്തുന്നവർക്ക് ഇരകളെ നേരത്തെ തന്നെ നന്നായി അറിയാമെന്ന ഞെട്ടപ്പിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തിൽ ആൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് ഹുളിൽ നിന്നും രണ്ട് വർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. 13 കാരനെ സംസാരിക്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു ഇവിടുത്തെ 33കാരി നിക്കോള ഫോക്സ്. പ്രസ്തുത കുറ്റത്തിന് 2017 സെപ്റ്റംബറിൽ യുവതിക്ക് നാല് വർഷത്തെ തടവ് ശിക്, ഹുൾ ക്രൗൺ കോടതി വിധിക്കുകയും ചെയ്തിരുന്നു.

ബലാത്സംഗത്തിനിടെ ബാലൻ രക്ഷപ്പെടാതിരിക്കാൻ ഇവർ വാതിലടച്ച് കുറ്റിയിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കുട്ടിയെ ബലം പ്രയോഗിച്ച് ഇവർ സെക്‌സ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് വിചാരണക്കിടെ വ്യക്തമായിരുന്നത്. നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയമാക്കവെ ബാലൻ ഉച്ചത്തിൽ കരഞ്ഞിട്ടും ഫോക്‌സ് അവനെ വിട്ടയച്ചിരുന്നില്ല. ബ്രിട്ടന് പുറമെ സൗത്ത് ആഫ്രിക്കയിലും സിംബാബ്‌വെയിലും ഇത്തരത്തിൽ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് യുവതികൾ ചേർന്ന് സൗത്ത് ആഫ്രിക്കയിൽ ഒരു യുവാവിനെ ബലാത്സംഗം ചെയ്ത സംഭവം 2017 മെയ്‌ അവസാന വാരമായിരുന്നു പുറത്ത് വന്നിരുന്നത്. ഈ സംഭവത്തിൽ 37കാരനായ യുവാവിനെ രണ്ട് സ്ത്രീകൾ ഹരാരെയിൽ നിന്നും കാറിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുയായിരുന്നു.തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇയാളുടെ സമ്മതമില്ലാതെയാണ് സ്ത്രീകൾ പീഡിപ്പിച്ചത്.2016ൽ സിംബാബ്‌വെയുടെ തലസ്ഥാനത്ത് വച്ച് കാറിൽ യുവാവിന് ലിഫ്റ്റ് വാഗ്ദാനം ചെയ്ത നാല് സ്ത്രീകൾ ഇയാളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 2015ൽ 29 വയസുള്ള ഒരു യുവാവിന് യുവതികൾ മഗുൻജെ ഗ്രോത്ത് പോയിന്റില് നിന്നും ലിഫ്റ്റ് നൽകുകയും തുടർന്ന് തോക്ക് ചൂണ്ടി പീഡിപ്പിച്ചെന്ന സംഭവവും പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP