ഒരുമിച്ചത് അശരണരായ ആളുകൾക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി; പ്രളയ സമയത്ത് ദുരിതാശ്വാസത്തിനായി പരസ്യം നൽകിയപ്പോൾ സൊസൈറ്റി അക്കൗണ്ടിനൊപ്പം ചേർത്തത് സ്വന്തം അക്കൗണ്ടും; അന്വേഷണം നടത്തിയപ്പോൾ മനസിലാക്കാനായത് പണം ചോർത്തൽ; കണക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ നേരിട്ടത് സംഘടനയിൽ നിന്ന് പുറത്താക്കലും; തലശ്ശേരി പാലയാടുള്ള പ്രൊജക്റ്റ് ഹോപ് സൊസൈറ്റി പ്രസിഡന്റ് സുസ്മിത് മോഹനെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനം മറയാക്കി തട്ടിപ്പ് നടത്തി കുടുങ്ങിയ ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഒട്ടു വളരെ കഥകൾ കേട്ട കേരളത്തിൽ നിന്ന് മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തിൽ നിന്ന് തന്നെയുള്ള പ്രോജക്റ്റ് ഹോപ് എന്ന സൊസൈറ്റി നടത്തിയ തട്ടിപ്പുകളെ തുടർന്നാണ് തലശ്ശേരി പൊലീസ് പ്രൊജക്ട് ഹോപ്പ് പ്രസിഡന്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ സേവന സന്നദ്ധമായി മുന്നോട്ടു വന്ന ട്രസ്റ്റുകളുടെയും സോസൈറ്റികളുടെയും കൂട്ടത്തിൽ പ്രോജക്റ്റ് ഹോപ് എന്ന തലശ്ശേരി പാലയാടുള്ള സൊസൈറ്റി കൂടിയുണ്ടായിരുന്നു. പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കാൻ പ്രോജക്റ്റ് ഹോപ് കൂടി മുന്നോട്ട് വന്നപ്പോൾ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിനൊപ്പം പ്രസിഡന്റ് സുസ്മിത് മോഹൻ സ്വന്തം അക്കൗണ്ട് അക്കൗണ്ട് നമ്പർ കൂടി ചേർത്തെന്നാണ് സുസ്മിതിനെക്കുറിച്ചും പ്രോജക്റ്റ് ഹോപ്പിനെക്കുറിച്ചും ഉയർന്ന പരാതി.
പ്രളയത്തിനുള്ള ധനസഹായമായി ആളുകൾ കാശ് നൽകുമ്പോൾ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ കൂടി ചേർത്ത് തുകകൾ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയതാണ് അസാപിലെ ജീവനക്കാരൻ കൂടിയായ സുസ്മിത് മോഹന് വിനയായത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ പരാതിയിൽ കാമ്പുണ്ട് എന്ന് കണ്ടെത്തിയതോടെയാണ് തലശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. സുസ്മിത് മോഹൻ സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്തിരുന്നു നടത്തുന്ന നഗ്നമായ അഴിമതികൾ കണ്ടു മടുത്ത സൊസൈറ്റിയുടെ മുൻ അംഗം അമൽ വിനോദ് നൽകിയ പരാതിയെ തുടർന്നാണ് തലശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
പ്രോജക്റ്റ് ഹോപ് എന്നത് ഈ സൊസൈറ്റിയുടെ പ്രസിഡനറും തലശ്ശേരി അസാപ് ജീവനക്കാരനുമായ സുസ്മിത് മോഹന്റെ തലയിൽ വിരിഞ്ഞ ആശയമാണ് പ്രോജക്റ്റ് ഹോപ്. 2015 ലാണ് സൊസൈറ്റിയായി പ്രോജക്റ്റ് ഹോപ് രൂപീകരിക്കപ്പെടുന്നത്. സമൂഹത്തിൽ അശരണരായ ആളുകൾക്ക് വേണ്ടി സഹായമെത്തിക്കാനുള്ള ജീവകാരുണ്യ പ്രവർത്തനം ഇതായിരുന്നു പ്രോജക്റ്റ് ഹോപ് രൂപീകരിക്കുമ്പോൾ സുസ്മിത് എല്ലാവരോടും പറഞ്ഞിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരുമിക്കാം എന്ന ലക്ഷ്യത്തോടെയാണ് സുസ്മിതുമായി ബന്ധമുണ്ടായിരുന്ന ആളുകൾ പ്രോജക്റ്റ് ഹോപുമായി കൈകോർക്കുന്നത്. പക്ഷെ പ്രളയ സമയത്ത് സ്വന്തം ബാങ്ക് അക്കൗണ്ട് പരസ്യത്തിൽ നല്കിയതും ഓഡിറ്റ് ചെയ്ത് പ്രോജക്റ്റ് ഹോപ് കണക്കുകൾ പുറത്തു വിടാത്തതുമാണ് സുസ്മിതിനു വിനയായത്.
അസാപിന്റെ പാലയാടുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ പ്രോഗ്രാം മാനേജർ ആണ് സുസ്മിത്. പ്രോജക്റ്റ് ഹോപ് സ്ഥാപിതമായത് മുതൽ പ്രസിഡന്റാണ് സുസ്മിത്. പ്രളയദുരിതാശ്വാസത്തിനു പ്രോജക്റ്റ് ഹോപ് മുന്നോട്ടു വന്നത് മുതൽ ആണ് പ്രശ്നം തുടങ്ങുന്നത്. ദുരിത ബാധിതരെ സഹായിക്കാനുള്ള പ്രോജക്റ്റ് ഹോപ് പരസ്യത്തിൽ സൊസൈറ്റി അക്കൗണ്ടും ഒപ്പം തന്റെ അക്കൗണ്ട് നമ്പറും സുസ്മിത് നൽകി. ഇത് പ്രോജക്ട് ഹോപ് അംഗമായ അമൽ വിനോദ് ചോദ്യം ചെയ്തു. ആദ്യം തന്റെ അക്കൗണ്ട് നമ്പർ മാറ്റം എന്ന് പറഞ്ഞതല്ലാതെ സുസ്മിത് അക്കൗണ്ട് നമ്പർ മാറ്റിയില്ല. ഇതോടെ അമൽ വിനോദും ചിലരും ഇടഞ്ഞു.ഇതോടെ സൊസൈറ്റിയുടെ കണക്കുകൾ ചോദിക്കാനും ഇവർ ഒരുങ്ങി. പിന്നീടുള്ള അന്വേഷണത്തിലാണ് ഓഡിറ്റ് റിപ്പോർട്ടുകൾ നൽകാറില്ലെന്ന് മനസിലായി. ഇതോടെ പ്രോജക്റ്റ് ഹോപിൽ തട്ടിപ്പ് മണത്ത അമൽ വിനോദ് തലശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തട്ടിപ്പിനെക്കുറിച്ച് അമൽ വിനോദ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ:
ഞാനും അസാപിൽ ജോലി ചെയ്യുന്ന സുസ്മിത് മോഹനും ഹൈസ്കൂൾ കാലം മുതൽ ഒരേ സ്കൂളിൽ പഠിച്ചതാണ്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ ജൂനിയർ കൂടിയാണ് സുസ്മിത്. 2015-ലാണ് പ്രോജക്റ്റ് ഹോപ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങുന്നത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഞാനും സജീവമായിരുന്നു. പക്ഷെ കണക്കുകളിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ പ്രളയം വന്നപ്പോൾ മുതൽ പ്രശ്നമായി. ദുരിതാശ്വാസം നൽകാൻ പ്രോജക്റ്റ് ഹോപും മുന്നിട്ടിറങ്ങി.
ഞങ്ങൾക്ക് ഔദ്യോഗികമായി എസ്ബിഐയിൽ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിനൊപ്പം സുസുമിത് തന്റെ അക്കൗണ്ട് കൂടി നല്കി. സ്വന്തം അക്കൗണ്ട് നമ്പർ മാറ്റാൻ പറഞ്ഞിട്ട് സുസ്മിത് മാറ്റിയില്ല. ഇതോടെ കണക്കുകളിൽ ഞങ്ങൾക്ക് സംശയം തോന്നി. ഓഡിറ്റ് റിപ്പോർട്ട് ഒന്നും വർഷങ്ങൾ ആയി നൽകാറില്ലെന്നും മനസിലായി. സംഘടനയുടെ വാട്ട്സ് അപ്പിൽ ഞാൻ സംശയങ്ങൾ ചോദിച്ചു. സുസ്മിത് അപ്പോഴും പറഞ്ഞത് ഓഡിറ്റ് റിപ്പോർട്ട് ഉണ്ടെന്നാണ്. പക്ഷെ സംഘടനയുടെ സെക്രട്ടറി ഓഡിറ്റ് റിപ്പോർട്ട് നടത്താൻ കഴിഞ്ഞില്ലെന്നാണ് പ്രതികരിച്ചത്. അപ്പോൾ ഞാൻ അടിയന്തിര ജനറൽ ബോഡിക്ക് ആവശ്യം ഉന്നയിച്ചു. പക്ഷെ ജനറൽ ബോഡി ഒന്നും വിളിച്ചു കൂട്ടിയില്ല. സുസ്മിത് ഇപ്പോൾ സൊസൈറ്റി സ്വന്തം കൃഷി മാതിരിയാണ് നടത്തുന്നത്. ഇപ്പോഴത്തെ സെക്രട്ടറി കല്യാണിയാണ്.
അസാപിലെ ജീവനക്കാരി. സുസ്മിതിനു ഒപ്പം ജോലി ചെയ്യുകയും സുസ്മിതിന്റെ വീട്ടിൽ തന്നെ താമസിക്കുകയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ്. ഈ കല്യാണിയോട് കണക്കുകൾ ഹാജരാക്കാൻ ഞാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം ഡിസംബറിൽ ഒമ്പതിന് പ്രോജക്റ്റ് ഹോപ് ഒരു മീറ്റിങ് വിളിച്ചു കൂട്ടിയിരുന്നു. ഈ മീറ്റിംഗിൽ കണക്കുകൾ ഹാജരാക്കാം എന്നാണ് പറഞ്ഞത്. പക്ഷെ മീറ്റിംഗിൽ കണക്കുകൾ ഒന്നും ഹാജരാക്കിയില്ല. ഞാൻ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്ന് ആരോപിച്ചു. അതിനു ശേഷം എന്നെ പുറത്താക്കി.
കണക്കു ചോദിച്ചതിനാൽ സംഘടനയിൽ നിന്നും എന്നെ പുറത്താക്കി
എന്നെ പ്രോജക്റ്റ് ഹോപിൽ നിന്നും പുറത്താക്കിയെങ്കിലും എനിക്ക് പുറത്താക്കിയ ലെറ്റർ ഒന്നും നൽകിയില്ല. അതിനു ശേഷം മെയിൽ അയച്ച ശേഷമാണ് എന്നെ പുറത്താക്കിയ മെയിൽ എനിക്ക് നൽകിയത്.
സംഘടനയ്ക്ക് അപകീർത്തി ഉണ്ടാക്കി എന്ന് പറഞ്ഞു എനിക്കെതിരെ അവർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയി. ഞാൻ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ എന്നോടു വിശദീകരണം ചോദിച്ചു. കണക്ക് ചോദിച്ചത് ആണ് പ്രശ്നം എന്ന് പറഞ്ഞപ്പോൾ എസ്ഐ പരാതി തള്ളി. ഞാൻ എസ്ഐയോട് പണപ്പിരിവിന്റെ കാര്യം പറഞ്ഞു. ഇത് എസ്ഐ അവരോട് ചോദിച്ചു. പ്രളയത്തിന്റെ തിരക്കിൽ ബാങ്ക് ഇല്ലായിരുന്നു എന്നെല്ലാം ആണ് അവർ മറുപടി നൽകിയത്. വ്യക്തിപര അക്കൗണ്ടിൽ കാശ് സമാഹരിക്കരുത് എന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉള്ള കാര്യവും ഞാൻ അപ്പോൾ എസ്ഐയുടെ ശ്രദ്ധയിൽപ്പെടുത്തി.
എസ്ഐ ഈ കാര്യം ചോദിച്ചപ്പോൾ അവനു യാതൊരു ഉത്തരവും ഇല്ലായിരുന്നു. പെഴ്സണൽ അക്കൗണ്ടിൽ കാശ് വരുമ്പോൾ എങ്ങിനെ തിരിച്ചറിയും എന്ന് ചോദിച്ചപ്പോൾ അതിനും ഉത്തരം നൽകിയില്ല. പ്രളയ സമയത്ത് സുസ്മിതിന്റെ അക്കൗണ്ടിൽ വൻ തുക വന്നതായും എനിക്ക് അറിവ് കിട്ടി.
സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയത് മൂന്നരലക്ഷത്തോളം രൂപ
മൂന്നര ലക്ഷത്തോളം രൂപ സംഘടനയുടെ അക്കൗണ്ടിൽ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് സുസ്മിത് മാറ്റിയതായും ഞാൻ അറിഞ്ഞു. ഇതോടെ വഞ്ചനാക്കുറ്റത്തിനു ഞാൻ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി. കോടതി നിർദ്ദേശ പ്രകാരമാണ് തലശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സുസ്മിതിന്റെ മൊഴി എടുത്തപ്പോൾ തട്ടിപ്പുകൾ പൊലീസിന് ബോധ്യമായിട്ടുണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. അവന്റെ അക്കൗണ്ടും സംഘടനയുടെ അക്കൗണ്ടും ഇപ്പോൾ പൊലീസ് ഫ്രീസ് ചെയ്തിരിക്കുകയാണ്. അതിനു ശേഷം എനിക്കറിയാവുന്ന ആളുകൾ വഴി ഈ പരാതി പിൻവലിക്കാൻ എനിക്ക് മേൽ സമ്മർദ്ദം വന്നിരുന്നു. പക്ഷെ ഞാൻ പിന്മാറിയില്ല. ഇപ്പോൾ ഉന്നതതല സമ്മർദ്ദം ഈ കേസിൽ വരുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാകുന്നുണ്ട്. ഇപ്പോൾ അസം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടു ദുരിതാശ്വാസസഹായം ഇവർ അഭ്യർത്ഥിക്കുന്നുണ്ട്-അമൽ വിനോദ് പറയുന്നു.
എന്തായാലും പ്രോജെക്ട് ഹോപിനെതിരെ പൊലീസ് എഫ്ഐആർ ഇട്ടു അന്വേഷണം തുടങ്ങിയതായി തലശ്ശേരി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രോജെക്ട് ഹോപിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ മുന്നോട്ടു പോകുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ശരിയല്ലെന്ന് സിഐ പറഞ്ഞു.
Stories you may Like
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- പുഷ്പകൃഷിയുടെ മറവിൽ വൻ തട്ടിപ്പിന് കളമൊരുങ്ങുന്നു
- നോട്ട് നിരോധനം തകർത്ത ഹീരാ ബാബു അറസ്റ്റിൽ
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- സഹകരണ സൊസൈറ്റി ജീവനക്കാരിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയാന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്